Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Churches

Thrissur

ദേവാലയങ്ങളിൽ തിരുനാളാഘോഷങ്ങൾ

മറ്റം നിത്യസഹായമാത


മറ്റം: നിത്യസഹായ മാതാവിന്‍റെ തീർഥകേന്ദ്രത്തിലെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 5.30, 7.00, 8.30 വൈകിട്ട് 4.00 സമയങ്ങളിൽ തീർഥകേന്ദ്രത്തിൽ വിശുദ്ധ കുർബാനകൾ.

രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിനിൽ കുരിശുത്തറ മുഖ്യകാർമികനാകും. ഫാ. ഫ്രാൻസിസ് എലുവത്തിക്കൽ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണം. വൈകിട്ട് ആറിന് ഇടവകപ്പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് ഇറ്റാനഗർ ബിഷപ് മാർ ബെന്നി വർഗീസ് ഇടത്തട്ടേൽ കാർമികനാകും.


തീർഥകേന്ദ്രത്തിലക്ക് നടക്കുന്ന ആഘോഷമായ കിരീടംഎഴുന്നള്ളിപ്പിൽ ബാൻഡ് വാദ്യ താളങ്ങളുടെ അകമ്പടിയോടെ 33 കുടുംബ കൂട്ടായ്മകളെ പ്രതിനിധീകരിച്ചുള്ള 33 പൊന്നിൻ കുരിശും മുത്തു കുടകളുമായി നിത്യസഹായ മാതാവിന്‍റെ മാധ്യസ്ഥം വഹിച്ചുകൊണ്ട് കിരീടം എഴുന്നള്ളിപ്പിൽ പങ്കെടുക്കും. രാത്രി ഒമ്പതിന് മെഗാ ബാൻഡ് മേളം, വർണമഴ എന്നിവ നടക്കും.

പഴുവിൽ വിശുദ്ധ അന്തോണീസ്

പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്‍റെ തീർഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിനോടനുബന്ധിച്ചുള്ള കൂടുതുറക്കൽ ശുശ്രൂഷ ഇടവകപള്ളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. തുടർന്ന് ഇടവകപള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം തീർഥകേന്ദ്രത്തിൽ സമാപിച്ചു. പഴുവിൽ ഫൊറോന വികാരി ഫാ. ജോബ് വടക്കൻ, അസി. വികാരി ഫാ. ടോൾമിൻ മൊറേലി, ട്രസ്റ്റിമാരായ ജെയിംസ് തട്ടിൽ, ആന്‍റോ ചാലിശേരി, സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, തിരുനാൾ ജനറൽ കൺവീനർ സ്റ്റാൻലി ജോസഫ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

തിരുനാൾദിനമായ ഇന്നുരാവിലെ 6.30ന് ഇടവകപ്പള്ളിയിലും എട്ടിനും പത്തിനും വൈകീട്ട് നാലിനും തീർഥകേന്ദ്രത്തിലും വിശുദ്ധ കുർബാനയുണ്ടാകും. അടിമസമർപ്പണം രാവിലെ പത്തി ന് നടക്കും. രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും. വൈകീട്ട് നാലിനുള്ള കുർബാനയ്ക്ക് ശേഷം തീർഥകേന്ദ്രത്തിൽ നിന്ന് ഇടവകപ്പള്ളിയിലേക്ക് പ്രദക്ഷിണം. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നേർച്ച ഊട്ട് നടക്കും.നാളെ വൈകീട്ട് ഏഴിന് കൊച്ചിൻ തരംഗ് ബീറ്റ്‌സിന്‍റെ ഗാനമേള അരങ്ങേറും. ഏപ്രിൽ 26ന് എട്ടാമിടം ആഘോഷിക്കും.

അരിമ്പൂർ സെന്‍റ് ആന്‍റണീസ്

അരിമ്പൂർ: സെന്‍റ്്്് ആന്‍റണീസ് പള്ളി തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് കൂടുതുറക്കൽ ശുശ്രൂഷ നടന്നു. ഫാ. ജിസ്വിൻ വാഴപ്പിള്ളി ചടങ്ങുകൾക്ക് കാർമികനായി. ഫാ. സോളി തട്ടിൽ, ഫാ. ജോബിൻ ഐനിക്കൽ എന്നിവർ സഹകാർമികരായി.

മുല്ലശേരി നല്ല ഇടയൻ

മുല്ലശേരി: നല്ല ഇടയന്‍റെ ദേവാലയത്തിൽ നടക്കുന്ന ഉണ്ണീശോയുടെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്‍റെയും തിരുനാൾ തുടങ്ങി. തിരുനാളിന് ഒരുക്കമായി ഇന്നലെ രാവിലെയുള്ള ദിവ്യബലിയെ തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പും, അമ്പ്, വളവെഞ്ചരിപ്പും നടന്നു. തുടർന്ന് വാദ്യ മേളങ്ങളോടെ കുടുംബ യൂണിറ്റുകളിൽ അമ്പ് വള എഴുന്നള്ളിപ്പുകൾ നടന്നു. വികാരി ഫാ. റ്റിജോ ജോയ് മുള്ളക്കര തിരുനാൾ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. അമ്പ്, വള എഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തി സമാപിച്ചതോടെ മെഗാ ബാൻഡ് മേളവും നടന്നു.

തിരുനാൾ ദിവസമായ ഇന്നുരാവിലെ പത്തിനുള്ള ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്ക് ഫാ. ജോഷി പാലിയേക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. പോൾ മാളിയേമാവ് തിരുനാൾ സന്ദേശം നൽകും. വൈകീട്ട് അഞ്ചിന് വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷീണം നടക്കും.
നാളെ രാവിലെ 6.30ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കുവേണ്ടിയുള്ള ദിവ്യബലിയും തിരുകർമങ്ങളും ഉണ്ടാകും. വൈകീട്ട് ഏഴിന് തൃശൂർ കലാസദന്‍റെ ഗാനമേളയും അരങ്ങേറും.

Kerala

ക്രിസ്മസിനെ വരവേറ്റ് മലയാളികൾ; ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി തിരുക്കർമങ്ങൾ

കോട്ടയം: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രൈസ്തവ സമൂഹം ക്രിസ്മസ് തിരുകർമങ്ങൾ ആഘോഷിച്ചു. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്.

ബുധനാഴ്ച വൈകുന്നേരം മുതൽ തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സമയക്രമീകരണങ്ങൾ വ്യത്യസ്തമായിരുന്നു. പ്രത്യേക പ്രാർഥനയും ദിവ്യബലിയും തീ ജ്വാല ശുശ്രൂഷയും പ്രദക്ഷിണവുമെല്ലാം തിരുക്കർമങ്ങളുടെ ഭാഗമായി നടന്നു.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ബുധനാഴ്ച വൈകുന്നേരം ഏഴിന് ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരുന്നു. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളും ഉണ്ടായിരുന്നു.

പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലില്‍ ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരുന്നു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

ഇടമൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്‍റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് റാലികൾ, പപ്പാമാരുടെ സംഗമം, സമ്മേളനങ്ങൾ, കരോൾ സർവീസുകൾ എന്നിവയും വിവിധയിടങ്ങളിൽ നടക്കും. വിവിധ ക്രൈസ്തവ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രധാന ടൗണുകളിൽ ക്രിസ്മസ് ആഘോഷം.

ക്രിസ്മസ് തലേന്ന് വിപണികളും ഏറെ സജീവമായിരുന്നു. മത്സ്യം, മാസം, പച്ചക്കറി വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. കേക്ക് തന്നെയാണ് വിപണിയിലെ താരം. വ്യത്യസ്തതകളുമായി കേക്ക് വിപണി സജീവമാണ്.

 

Latest News

Corehub Up