Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CristianoRonaldo

സിആര്‍7 & ജോര്‍ജിന വിവാഹിതരായി

ലിസ്ബണ്‍: ആരാധകര്‍ കാത്തിരുന്ന താരവിവാഹം കഴിഞ്ഞു. പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി.

റൊണാള്‍ഡോയുടെ അഞ്ച് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. പോര്‍ച്ചുഗലിലെ തീരദേശ റിസോർട്ട് ടൗണായ കാസ്‌കായ്‌സിലായിരുന്നു വിവാഹം.

വിവാഹിതരായെ വിവരം സോഷ്യല്‍ മീഡിയയില്‍ വെഡ്ഡിംഗ് റിംഗ് അണിഞ്ഞ കൈകളുടെ ചിത്രത്തോടൊപ്പം റൊണാള്‍ഡോയും ജോര്‍ജിനയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താരത്തിന്‍റെ അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പിയേഴ്‌സ് മോര്‍ഗന്‍ ഇരുവരുടെയും ചിത്രം ഷെയര്‍ ചെയ്തു.

നാല്‍പ്പത്തിയൊന്നുകാരനായ റൊണാള്‍ഡോയും മുപ്പത്തിരണ്ടുകാരിയായ ജോര്‍ജിന റോഡ്രിഗസും 2016 മുതല്‍ പ്രണയത്തിലാണ്. ഇവര്‍ക്കു മൂന്നു മക്കളുമുണ്ട്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ആയിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.

അന്ന് ഗുച്ചി ഷോറൂമിലെ സെയില്‍സ് ഗേളായിരുന്നു ജോര്‍ജിന. 2017 മുതലാണ് ഇരുവരും പൊതുയിടങ്ങളില്‍ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കുടുംബത്തോടുള്ള ആത്മാര്‍ഥതയും സ്‌നേഹവുമാണ് ജോര്‍ജിനയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് റൊണാള്‍ഡോ വെളിപ്പെടുത്തിയിരുന്നു.

കായികലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരമാണ് സിആര്‍7. ഏകദേശം മൂന്നു ബില്യണ്‍ ഡോളറില്‍ അധികം (28,500 കോടിയില്‍ അധികം) ആസ്തി അദ്ദേഹത്തിനുണ്ട്. പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യതാരമെന്ന റിക്കാര്‍ഡിലേക്ക് വെറും 24 ഗോളിന്‍റെ അകലം മാത്രമാണ് സിആര്‍7നുള്ളത്.

Viral

റൊണാൾഡോയുടെ റെക്കോർഡ് ഗോളിൽ വിതുമ്പി ഐഷോസ്പീഡ്

ഉസ്ബെക്കിസ്ഥാനെതിരെയുള്ള ആവേശപ്പോരാട്ടത്തിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയപ്പോൾ സ്റ്റേഡിയം ഒന്നടങ്കം ആവേശക്കടലായി മാറി. എന്നാൽ അതിനെയെല്ലാം വെല്ലുന്ന വൈകാരിക നിമിഷങ്ങൾക്കാണ് ഗാലറി സാക്ഷ്യം വഹിച്ചത്.

തന്‍റെ ഫുട്ബോൾ ആരാധനാപാത്രത്തിന്‍റെ കളി നേരിട്ട് കാണാനെത്തിയ പ്രശസ്ത യൂട്യൂബ് താരം 'ഐഷോസ്പീഡ്' റൊണാൾഡോയുടെ ഗോൾ നേട്ടത്തിന് പിന്നാലെ സന്തോഷം സഹിക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു.

റൊണാൾഡോയോടുള്ള സ്പീഡിന്‍റെ കടുത്ത ആരാധനയും ആത്മാർഥതയും വെളിവാക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്.

പോർച്ചുഗൽ-ഉസ്ബെക്കിസ്ഥാൻ പോരാട്ടം നേരിട്ട് കാണാൻ ഗാലറിയിലെത്തിയ സ്പീഡ്, സൂപ്പർ താരം പന്ത് വലയിലെത്തിച്ച നിമിഷം ആവേശത്തോടെ ആർത്തുവിളിക്കുകയും തൊട്ടടുത്ത നിമിഷം മുഖം പൊത്തി വിതുമ്പുകയുമായിരുന്നു.

ചുറ്റുമുള്ള കാണികൾ വിജയം ആഘോഷിക്കുമ്പോഴും വികാരഭരിതനായി ഇരിക്കുന്ന താരത്തിന്‍റെ വീഡിയോ കണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ അദ്ദേഹത്തിന്‍റെ യഥാർഥ സ്നേഹത്തെ പ്രശംസിക്കുകയാണ്.

തന്‍റെ ലൈവ് സ്ട്രീമുകളിലൂടെയും പൊതുവേദികളിലും റൊണാൾഡോയോടുള്ള ആരാധന പരസ്യമായി പ്രകടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് സ്പീഡ്.

മുൻപ് പലതവണ അദ്ദേഹം റൊണാൾഡോയെ നേരിട്ട് കാണുകയും, തന്‍റെ ജീവിതത്തിൽ ഈ പോർച്ചുഗീസ് ക്യാപ്റ്റൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

മറുഭാഗത്ത്, ഈ മത്സരത്തിലെ തകർപ്പൻ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തു.

നാൽപ്പത്തിയൊന്നാം വയസിൽ വലകുലുക്കിയ റൊണാൾഡോ, ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന പദവി സ്വന്തം പേരിലാക്കി.

ഇതോടൊപ്പം, തുടർച്ചയായി ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന സമാനതകളില്ലാത്ത റെക്കോർഡും ഈ സൂപ്പർ താരം സ്വന്തമാക്കിയിരിക്കുകയാണ്.

 

Latest News

Corehub Up