Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ കിഴക്കൻപത്രാസ്. 2025-26 സീസൺ ഐഎസ്എൽ ഫുട്ബോൾ കിരീടം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. 105 വർഷത്തെ പാരന്പര്യമുള്ള ഈസ്റ്റ് ബംഗാളിന്റെ കന്നി ഐഎസ്എൽ ട്രോഫി. സീസണിലെ അവസാന റൗണ്ടിൽ ഇന്റർ കാശി എഫ്സിയെ അവരുടെ തട്ടകത്തിൽവച്ച് 1-2നു കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ ചാന്പ്യന്മാരായത്.
ജയിച്ചാൽ ചാന്പ്യന്മാരാകാം എന്ന അവസ്ഥയിൽ കളത്തിലെത്തിയ ഈസ്റ്റ് ബംഗാളിനെ 14-ാം മിനിറ്റിൽ ഇന്റർ കാശി ഞെട്ടിച്ചു. ഡേവിഡ് ബൊല്ലൊയുടെ ലോംഗ് പാസിൽനിന്ന് ആൽഫ്രഡ് പ്ലാനസിന്റെ ഷോട്ട് ഈസ്റ്റ് ബംഗാൾ വലയിൽ. ഈസ്റ്റ് ബംഗാൾ രണ്ടാംപകുതിയുടെ തുടക്കത്തിൽ ഒപ്പമെത്തി.
യൂസഫ് എസെജ്ജാരിയായിരുന്നു (49) ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. 72-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനു ജയമൊരുക്കി രണ്ടാം ഗോൾ. ക്യാപ്റ്റൻ മുഹമ്മദ് ബാസിം ഇന്റർ കാശിയുടെ വലകുലുക്കി.
2003-04ൽ ഐ ലീഗ് നേടിയശേഷം ഈസ്റ്റ് ബംഗാളിന്റേ ആദ്യ ഒന്നാം ഡിവിഷൻ കിരീടമാണ്; നീണ്ട 22 വർഷത്തിനുശേഷമുള്ള ലീഗ് പട്ടം.
മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ മോഹൻ ബഹാൻ 2-1ന് ഡൽഹിയെ കീഴടക്കി. അവസാന മിനിറ്റുകളിലെ (89, 90+2) ഗോളിലായിരുന്നു ബഗാന്റെ ജയം. ജയത്തോടെ ബഗാനും 26 പോയിന്റ് നേടി. എന്നാൽ, ഗോൾ വ്യത്യാസത്തിൽ ഈസ്റ്റ് ബംഗാളിനായിരുന്നു മോഹൻ ബഗാനേക്കാൾ (19-14) മുൻതൂക്കം. മുംബൈ സിറ്റി 2-0ന് പഞ്ചാബിനെ കീഴടക്കി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ലീഗിന്റെ അവസാനദിനമായ ഇന്നലെ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, പഞ്ചാബ് സിറ്റി, മുംബൈ സിറ്റി എഫ്സി, ജംഷഡ്പുർ എഫ്സി ടീമുകൾക്ക് കിരീടസാധ്യതയുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ്-മൊറോക്കൻ താരം യൂസഫ് എസെജ്ജാരിക്കാണ് (11 ഗോൾ) ഗോൾഡൻ ബൂട്ട്.
Sports
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റി എഫ്സി സ്വന്തമാക്കി.
ഫൈനലിൽ ചെൽസി എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി കപ്പുയർത്തിയത്.
71-ാം മിനിറ്റിൽ അന്റോയിൻ സെമെന്യയാണ് സിറ്റിയെ കിരീടത്തിലെത്തിച്ച ഗോൾ സ്വന്തമാക്കിയത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണ് കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് ആഴ്സണല്‍ എഫ്സി. എവേ പോരാട്ടത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയതോടെയാണ് ഗണ്ണേഴ്സ് കിരീടത്തിലേക്ക് അടുത്തത്.
83-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡിന്റെ ഗോളിലായിരുന്നു ആഴ്സണല്‍ എഫ്സിയുടെ ജയം. സ്റ്റോപ്പേജ് ടൈമില്‍ കല്ലം വില്‍സണ്‍ വെസ്റ്റ്ഹാമിനായി സമനില ഗോള്‍ സ്വന്തമാക്കിയെങ്കിലും വിഎആറിലൂടെ റഫറി അതു തള്ളി.
ബോക്സിനുള്ളില്‍വച്ച് വെസ്റ്റ്ഹാം ഫോര്‍വേഡ് പാബ്ലൊ ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് റയയുടെ കൈയില്‍ പിടിച്ചെന്നു വിഎആറില്‍ തെളിഞ്ഞതോടെയായിരുന്നു അത്.
38 റൗണ്ടുള്ള ലീഗില്‍ 36 മത്സരങ്ങളില്‍നിന്ന് 79 പോയിന്റുമായി ആഴ്സണല്‍ എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. 35 മത്സരങ്ങളില്‍നിന്ന് 74 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി രണ്ടാം സ്ഥാനത്തുണ്ട്. ഇരുടീമും തമ്മിലുള്ള കിരീടപോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്കു നീണ്ടുകഴിഞ്ഞെന്നു ചുരുക്കം.
ആഴ്സണലിനൊപ്പം 500 മത്സരങ്ങള്‍ എന്ന നേട്ടത്തില്‍ കോച്ച് മൈക്കല്‍ ആര്‍റ്റെറ്റ. 350 മത്സരങ്ങള്‍ മാനേജരായും 150 എണ്ണം കളിക്കാരനായുമാണ്.
Sports
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടത്തിലേക്ക് അടുത്ത് ഇന്റര്‍ മിലാന്. സ്വന്തം തട്ടകമായ സാന്‍ സിറൊയില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്റര്‍ മിലാന് 3-0ന് കാല്യെറിയെ തകര്‍ത്തു.
മാര്‍ക്കസ് തുറാം (52), നിക്കോളോ ബരെല്ല (56), പിയോറ്റര്‍ സീലിന്‍സ്കി (90+2) എന്നിവരാണ് ഇന്റര്‍ മിലാന്റെ സ്കോറര്‍മാര്‍. 33 മത്സരങ്ങളില്‍നിന്ന് 78 പോയിന്റാണ് ഇന്റര്‍ മിലാന്. നാപ്പോളിയാണ് (66) രണ്ടാം സ്ഥാനത്ത്.