Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DANSAF

എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിയിൽ

കൊച്ചി: എറണാകുളം ഇരുമ്പത്ത് ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റി പോലീസാണ് ഇരുവരെയും പിടികൂടിയത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളാണ് ഇരുവരും. ഇവർ സഹോദരങ്ങളാണെന്നും വിവരമുണ്ട്. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള പ്രതികളുടെ വാടക വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്.

പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി.

ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റു ലഹരി മാഫിയകൾക്ക് പങ്കുണ്ടോ എന്നും അറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ലഹരി വിനിമയം തടയുന്നതിനായി പരിശോധന കർശനമായി തുടരുമെന്ന് പോലീസ് കമ്മീഷ്ണർ അറിയിച്ചു.

Kerala

മുക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മുക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ(36)യാണ് പിടിയിലായത്. ഇയാളുടെ സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് 500 ഗ്രാം എംഡിഎംഎയുമായി ഇയാളെ കോഴിക്കോട് റൂറല്‍ എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.

കേരളത്തിലെ മൊത്ത വിതരണക്കാരില്‍ പ്രധാനിയായ ഹനീഫയെ ഡാന്‍സാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാള്‍ ഡല്‍ഹില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് വില്‍പ്പനക്കായി ലഹരിവസ്തുക്കള്‍ കൊണ്ട് പോവുന്നതിനിടെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരി കേരളത്തില്‍ എത്തിക്കുന്ന ആളാണന്ന് പോലീസ് പറഞ്ഞു.

Kerala

കൊച്ചിയിൽ ലഹരി ഒഴുക്ക്; തടയാൻ എക്സൈസും റൂറൽ പോലീസും

കൊച്ചി: എറണാകുളത്ത് ലഹരിയുടെ ഒഴുക്ക് തടയാൻ എക്സൈസും റൂറൽ ജില്ല പോലീസും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് എല്ലാ മേഖലകളിലും പരിശോധന തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പരിശോധന. പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും. അതേസമയം, കൊച്ചിയിൽ ലഹരി ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി വേട്ടയെ തുടർന്ന് എറണാകുളം ജില്ലയിൽ കർശന പരിശോധന നടക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നും ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷോൺ, ഡോക്ടർ, അഭിഭാഷകൻ എന്നിവരെ കൊക്കെയ്നും ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി പിടികൂടിയിരുന്നു.

Movies

ഹരിദാസിന്‍റെ ഡാൻസാഫിൽ പുതിയ രൂപത്തിലും ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും ഭാവത്തിലും കഥാപാത്രത്തിന്‍റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് ഡാൻസാഫ്. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. 

എൻവിപി ക്രിയേഷൻസ്, കെജിഎഫ് സ്റ്റുഡിയോസിന്‍റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പോലീസ് ഡിപ്പാർട്ട്മെന്‍റിലെ തന്നെ ഡാർസാഫ് സംഘത്തിന്‍റെ ലഹരി വേട്ട ഏറെ ത്രില്ലറായും ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി, ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ, ജോയ് മാത്യു, ഉണ്ണി ലാലു, സുധീഷ്, രഘുനാഥ് പലേരി, സൂര്യാകൃഷ്(പൊങ്കാല ഫെയിം) ജീവ, ജയേഷ് പുന്നശേരി, വിനോദ് ആന്‍റണി , സതീഷ് നമ്പ്യാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന ഋഷി ഹരിദാസ്, ജിതിൻ രാജ് സി., ഛായാഗ്രഹണം -എൽബൻ കൃഷ്ണ. എഡിറ്റിംഗ് - കപിൽ കൃഷ്ണ, കലാസംവിധാനം സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാലിട, കോസ്റ്റ്യും - അഫ്രിൻ കല്ലൻ, ചീഫ് - അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. സ്റ്റിൽസ്- ഷിബി ശിവദാസ്. മുക്കം, താമരശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.

 

Kerala

നെടുമ്പാശേരിയിൽ കഞ്ചാവുമായി ഇതര സംസ്ഥാ‌ന തൊഴിലാളി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ ആറര കിലോ കഞ്ചാവുമായി ഇതര സംസ്ഥാ‌ന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പുർ സ്വദേശി ബാബുൽ മിത്ര(41) ആണ് പിടിയിലായത്.

എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ബാബുൽ പിടിയിലായത്.

ആലുവ മാറമ്പിള്ളി ഭാഗത്തേയ്ക്ക് വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു.

Kerala

മലപ്പുറത്ത് 50 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: വിൽപ്പനയ്ക്കായെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വലിയ പീടിയേക്കൽ സൈഫുദ്ദീൻ (36)എന്നയാളാണ് അറസ്റ്റിലായത്.

ഇന്ന് പുലർച്ചെ വെള്ളില കോഴിപ്പറമ്പ് എന്ന സ്ഥലത്തെ വീട്ടിൽ വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ 50 ഗ്രാം എംഡിഎംഎയുമായാണ് അറസ്റ്റിലായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് സിന്തറ്റിക് ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസും ജില്ലയിലെ ഡാൻസാഫ് സ്ക്വാഡും നടത്തിയ രഹസ്യാന്വേഷണത്തിൽ ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്ന ചിലരെകുറിച്ച് സൂചനകൾ ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സൈഫുദ്ദീൻ അറസ്റ്റിലായത്. ബാംഗളൂരിൽ നിന്ന് കാറിൽ കൊണ്ടുവന്ന ലഹരിമരുന്ന് രാത്രിയിൽ വീട്ടിൽ വച്ച് പാക്കറ്റുകൾ ആക്കുന്ന സമയത്താണ് പോലീസ് എത്തി പരിശോധന നടത്തിയത്.

Kerala

ഓച്ചിറയിൽ 17.05 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: ഓച്ചിറയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനാണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

ഇയാൾ ധരിച്ചിരുന്ന പാന്‍റിന്‍റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി.

സ്കൂൾ,കോളജ് കുട്ടികൾക്ക് വില്പനയ്ക്കായാണ് രാസലഹരി എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങൾ പറഞ്ഞു. ബംഗളൂരുവിൽ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്എച്ച്ഒ അറിയിച്ചു.

Kerala

കോഴിക്കോട്ട് 40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ചെലവൂര്‍ പട്ടാളമുക്കില്‍ 40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശേരി സ്വദേശി പുറായില്‍ ജംഷീറാണ് പിടിയിലായത്.

ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്‍റെ ഡിക്കിയില്‍ നിന്നാണ് ക‌ഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കാര്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.

കഞ്ചാവ് കടത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നതായി പോലീസ് അറിയിച്ചു. ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kerala

മമ്പാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: മമ്പാട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നടുവക്കാട് സ്വദേശി അഫ്സലാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടികൂടി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. എംഡിഎംഎ വിൽപ‍നയ്ക്ക് എത്തിയ അഫ്സലിനെ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടുകയായിരുന്നു. അരുവാക്കോട് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഡാൻസാഫിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇ‍യാൾക്ക് എവിടെ നിന്നാണ് ലഹരി വസ്തുക്കൾ ലഭിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ബലാത്സംഗ, കഞ്ചാവ് കേസുകളിലും പ്രതിയാണ് അഫ്സൽ.

Kerala

ഇരിങ്ങാലക്കുടയിൽ വൻ രാസലഹരി വേട്ട; കാറിന്‍റെ അറയിൽ ഒളിപ്പിച്ച 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ ഇരിങ്ങാലക്കുടയിൽ വൻ രാസലഹരിവേട്ട. കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ അറസ്റ്റ് ചെയ്തത്.

‌ഇന്നു പുലർച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറിൽ തൃശൂർ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ കാർ കണ്ടെത്തി പരിശോധിക്കാൻ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ്.

Latest News

Corehub Up