Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decide

ജില്ലാ രൂപീകരണം: യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി മോന്‍സ്

തൊടുപുഴ: സംസ്ഥാനത്ത് പുതിയ ജില്ല, താലൂക്ക് എന്നിവ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

തൊടുപുഴ നിയോജകമണ്ഡലത്തെ മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നത് ഇടുക്കിയുടെ ഹൃദയവും ആത്മാവും പറിച്ചുകൊണ്ടുപോകുന്നതിനു തുല്യമാണ്. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് നേരത്തേ അറിയിച്ചിട്ടുള്ളതാണ്.

നേരത്തെ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ മൂവാറ്റുപുഴ ജില്ലാ രൂപീകരണം സംബന്ധിച്ച വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഇതു തള്ളിക്കളഞ്ഞതാണ്. പുതിയ ജില്ലാ രൂപീകരണം സംബന്ധിച്ച് പരിശോധിക്കുന്നതില്‍ വിയോജിപ്പില്ല.

മൂവാറ്റുപുഴ എംഎല്‍എയ്ക്ക് നിര്‍ദേശം പറയുന്നതിനും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതിന് മുഖ്യമന്ത്രിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ പരിശോധിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്.

യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കേരള കോണ്‍ഗ്രസ് അഭിപ്രായം വ്യക്തമാക്കും. ഇപ്പോള്‍ ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.

Kerala

പിണറായി തുടരണോയെന്ന് ജനം തീരുമാനിക്കുമെന്ന് ജി. സുധാകരൻ

അമ്പലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും വിമർശനവുമായി ജി. സുധാകരൻ. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്നു പേരിട്ടു. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ- ഇക്കാര്യം ജനം ചിന്തിക്കണം.

ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി. സുധാകരൻ പറഞ്ഞു. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു.

എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോൺഗ്രസിൽ ആള് കൂടുന്നത് നല്ല പ്രവൃത്തികൊണ്ട് മാത്രമാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ല.

പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്‍യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിലില്ല. ഏരിയ സെക്രട്ടറി കള്ളുഷാപ്പിലിരുന്ന് ജി. സുധാകരന്‍റെ തന്തയ്ക്ക് വിളിക്കുന്നു.

പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരേ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി. സുധാകരൻ പറഞ്ഞു.

Latest News

Corehub Up