Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defeated

പരിക്ക് തോറ്റു; ശ്രീശങ്കര്‍ ജയിച്ചു...

തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ കാല്‍ മുട്ടിന് ഗുരുതരമായി പരിക്കേറ്റ് കണ്ണീരോടെ ജംപിംഗ് പിറ്റില്‍നിന്നും ആശുപത്രി കിടക്കയിലേക്ക് പോകകേണ്ടിവന്നിരുന്നു മുരളി ശ്രീശങ്കറിന്.

മുട്ടുചിരട്ട തകര്‍ന്ന് ശസ്ത്രക്രിയ നടത്തിയശേഷം ഇനി മത്സരത്തിലേക്ക് തിരികെ എത്തുമോ എന്നു പോലും ആശങ്ക നിറഞ്ഞ നാളുകള്‍. ഒരു വര്‍ഷത്തോളം ഫിസിയോ തൊറാപ്പിയുള്‍പ്പെടെ നടത്തി. ആശങ്കയുടെയും വേദനയുടെയും ദിനങ്ങളെല്ലാം മറികടന്ന് ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ശ്രീശങ്കര്‍ എന്ന കായികതാരത്തിന്‍റെ പോരാട്ടവീര്യമാണ് വെളിപ്പെടുത്തുന്നത്.

2024 ഏപ്രില്‍ 16നാണ് പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ ശ്രീശങ്കറിന് പരിക്കേറ്റത്. മുട്ടുചിരട്ട തകര്‍ന്നു മുട്ടിനു താഴെഭാഗവുമായുള്ള ബന്ധം തകരാറിലായ സ്ഥിതിയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ദോഹയിലേക്കു കൊണ്ടുപോയി. അവിടെ ശസ്ത്രക്രിയ. തുടര്‍ന്നു ബംഗളൂരുവില്‍ മാസങ്ങളോളം ഫിസിയോ തൊറാപ്പി. ചെറിയ തോതില്‍ നടക്കാന്‍ കഴിയുന്ന സ്ഥിതി.

ജംപിംഗ് പിറ്റിലേക്ക് തിരികെ എത്താനുള്ള കാത്തിരിപ്പ്. ഇത്തരത്തില്‍ പരിക്കേറ്റവരില്‍ ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് വീണ്ടും പരിശീലനത്തിലേക്ക് എത്താന്‍ കഴിയുക. അത്തരത്തില്‍ ഒരാളായി ശ്രീശങ്കര്‍.

പരിക്കേറ്റ് ഒരു വര്‍ഷത്തിനുശേഷം 2025 ഏപ്രിലിലാണ് വീണ്ടും ചെറിയ തോതില്‍ പരിശീലനത്തിനായി ഇറങ്ങിയത്. 2025 ഏപ്രിലില്‍ പരിക്കിനു ശേഷം ആദ്യ ഘട്ടങ്ങളില്‍ ചാടാന്‍ കഴിഞ്ഞത് മൂന്നു മീറ്റര്‍ മാത്രം. അവിടെനിന്നും പടിപടിയായി പിതാവ് മുരളിയുടെ പൂര്‍ണ പിന്തുണയോടെ ശ്രീശങ്കര്‍ ജംപിംഗ്പിറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തി.

2025 ജൂലൈ 12ന് പൂനയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 8.05 മീറ്റര്‍ ചാടി സുവര്‍ണ നേട്ടവുമായി ഈ മലയാളി വീണ്ടും ജംപിംഗ് കുതിപ്പ് നടത്തി. അതേവര്‍ഷം നടന്ന അഞ്ചു മത്സരങ്ങളില്‍ മൂന്നിലും എട്ടു മീറ്ററിലധികം ദൂരം ചാടി. ലോക മീറ്റിലും മത്സരത്തിനിറങ്ങി. ഈ വര്‍ഷം ആദ്യം ബംഗളൂരുവില്‍ 8.15 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ വിവിധ മത്സരങ്ങളിലായി ഈ വര്‍ഷം 15 തവണ എട്ടു മീറ്റര്‍ മറികടന്നു. 2023ല്‍ പൂനയില്‍ ചാടിയ 8.41 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച ദൂരം. ശ്രീശങ്കറിന്‍റെ മികച്ച പ്രകടനം പാരീസ് ഡയമന്‍ഡ് ലീഗിലെ ബ്രോണ്‍സ് നേട്ടമാണ്.

വെള്ളി നേട്ടം സ്വന്തമാക്കിയ ശ്രീശങ്കറിനെ തേടി ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഫോണ്‍കോള്‍ എത്തിയതായും അത് ഏറെ സന്തോഷം നല്‍കിയതായും ശ്രീശങ്കറിന്‍റെ പിതാവ് മുരളി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള മീറ്റുകളില്‍ മിന്നും നേട്ടം സ്വന്തമാക്കിയ ശ്രീശങ്കര്‍, സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നല്കി കാത്തിരിപ്പ് തുടരുകയാണ്.

Sports

ചെല്‍സിയെ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി എഫ്‌സിയെ വീഴ്ത്തി ബ്രൈറ്റണിന്‍റെ മുന്നേറ്റം. ഹോം ഗ്രൗണ്ടായ അമേരിക്കന്‍ എക്‌സ്പ്രസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രൈറ്റണ്‍ 3-0ന് ചെല്‍സിയുടെ നീലപ്പടയെ നിലംപരിശാക്കി. ഫെര്‍ഡി കാഡിയോഗ്ലു (3), ജാക്ക് ഹിന്‍ഷല്‍വുഡ് (56), ഡാനി വെല്‍ബെക്ക് (90+1) എന്നിവരാണ് ബ്രൈറ്റണിനായി ഗോള്‍ നേടിയത്.

1912നുശേഷം ആദ്യം

ലീഗില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ്. ഒരു ഗോള്‍ പോലും അടിക്കാതെയാണ് ഈ അഞ്ച് മത്സരങ്ങളിലും ലിയാം റോസിനിയറിന്‍റെ ശിക്ഷണത്തിലുള്ള ചെല്‍സിയുടെ തോല്‍വി. ചെല്‍സി ഗോള്‍ അടിക്കാതെ തുടര്‍ച്ചയായി അഞ്ച് ലീഗ് മത്സരങ്ങള്‍ പരാജയപ്പെടുന്നത് 1912നുശേഷം ഇതാദ്യം.
34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രൈറ്റണ്‍ 50 പോയിന്‍റുമായി ആറാം സ്ഥാനത്തെത്തി. 48 പോയിന്‍റുമായി ചെല്‍സി ഏഴാമതാണ്.

District News

ഭൂരിപക്ഷം കുറയുമെന്ന പ്രഖ്യാപനം ജനങ്ങളെ ഭയക്കുന്നതിന്‍റെ തെളിവ്: കെ.എം. രാധാകൃഷ്ണന്‍

പുതുപ്പള്ളി: പുതുപ്പള്ളിയിലെ ജനപ്രതിനിധി മണ്ഡലത്തിലെ ജനങ്ങളെ ഭയന്നുതുടങ്ങിയതിന്‍റെ തെളിവാണ് ഇക്കുറി ഭൂരിപക്ഷം കുറയുമെന്ന് വോട്ടെടുപ്പിന് മുന്പ് പ്രഖ്യാപിക്കാന്‍ കാരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന്‍. എല്‍ഡിഎഫ് ലോക്കല്‍ കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളിലായിരുന്നു പര്യടനം. മീനടം പഞ്ചായത്തില്‍ രാവിലെ ആരംഭിച്ച പര്യടനത്തിനിടെ വിവിധ മതനേതാക്കന്മാരെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും നേരില്‍ക്കണ്ട് അനുഗ്രഹം തേടി.

മീനടം പള്ളിയിലെ വൈദികര്‍, ക്ഷേത്രം ഭാരവാഹികള്‍, പാസ്റ്റര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അയര്‍ക്കുന്നം പഞ്ചായത്തിലായിരുന്നു പര്യടനം. സ്ഥാനാര്‍ഥിക്കൊപ്പം എല്‍ഡിഎഫ് നേതാക്കളുമുണ്ടായിരുന്നു.

Sports

ഐഎസ്എൽ: മോഹൻ ബഗാനോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ്

കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്‍റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ‌ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

മോഹൻ ബഗാന് വേണ്ടി ജാമി മക്ലാരനും ടോം ആൽഫ്രഡുമാണ് ഗോളുകൾ നേടിയത്. മക്ലാരൻ 36-ാം മിനിറ്റിലും ആൽഫ്രഡ് 90+7-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.

ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവ ഇന്‍റർ‌ കാശിയെ നേരിടും. ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Latest News

Corehub Up