Kerala
തിരുവനന്തപുരം: നിയമന വിവാദത്തിൽ വിശദീകരണവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ആയിരക്കണക്കിന് തസ്തികകളിലേക്ക് നിയമന പ്രക്രിയകൾ നടക്കുമ്പോൾ അത്യപൂർവമായി ചില പിഴവുകൾ ഉണ്ടായേക്കാം. എന്നാൽ വീഴ്ചകൾ കണ്ടെത്തിയാൽ അവ തിരുത്താൻ കമ്മീഷൻ എപ്പോഴും തയാറാണെന്നും പിഎസ്സി സെക്രട്ടറി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
പിഎസ്സി ചെയർമാനെതിരെ ഉയർന്ന വിമർശനങ്ങളും കമ്മീഷൻ തള്ളി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണ്. പിഎസ്സിയുടെ മഹത്തായ പാരമ്പര്യത്തിനും വിശ്വസ്തതയ്ക്കും നേരിയ പോറൽ പോലും ഏൽക്കാതിരിക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്.
ഇത്തരം ചെറിയ പിഴവുകളെ പർവതീകരിച്ച് കാണിക്കുന്ന രീതിയിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സെക്രട്ടറി അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ രഹസ്യാത്മകത സൂക്ഷിക്കേണ്ടതിനാൽ എല്ലാ ആരോപണങ്ങൾക്കും പരസ്യമായി മറുപടി നൽകുന്നതിൽ കമ്മീഷന് പരിമിതികളുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Movies
അമ്മൂമ്മയുമായുള്ള തർക്കവും കുടുംബത്തിലെ മറ്റ് പ്രശ്നങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെ അഹാന കൃഷ്ണയുടെ കുടുംബം വിവാദത്തിലായിരുന്നു. പിന്നാലെ അഹാന തന്റെ വീഡിയോ യുട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു.
താൻ വീഡിയോ പിൻവലിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ നീക്കം ചെയ്യാമെന്ന് കസിൻ തൻവി സമ്മതിച്ചതായും അഹാന പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
‘‘കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കേണ്ടവയല്ലെന്ന് മുതിർന്നവർ സംസാരിച്ച് തൻവിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഞാൻ എന്റെ വീഡിയോ പിൻവലിക്കുകയാണെങ്കിൽ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ താനും നീക്കം ചെയ്യാമെന്ന് അവൾ സമ്മതിച്ചു. അതനുസരിച്ച് എന്റെ വീഡിയോ ഞാൻ ഇപ്പോൾതന്നെ പിൻവലിച്ചിരിക്കുകയാണ്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ ഈ വീഡിയോ ഞാൻ മാറ്റുമെന്ന് അതിൽത്തന്നെ വ്യക്തമായി പറഞ്ഞിരുന്നതുമാണ്.
യഥാർഥത്തിൽ, ഈ ‘സർക്കസിനു’ തുടക്കമിട്ടത് ഞാനല്ല. അവൾ ഒരിക്കലും ചെയ്യാൻ പാടില്ലാതിരുന്ന ഒരു പ്രവൃത്തിക്കുള്ള പ്രതികരണം മാത്രമായിരുന്നു എന്റെ ഭാഗത്തുനിന്നുണ്ടായത്. തൻവി നൽകിയ വാക്കിൽ ഉറച്ചുനിൽക്കുമെന്നും, വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്വന്തം കുടുംബകാര്യങ്ങൾ ഇനി സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.’’അഹാന കൃഷ്ണ കുറിച്ചു.
ആരെയും കുറ്റപ്പെടുത്താതെയായിരുന്നു തൻവി ഈ വിഷയത്തിൽ വിശദീകരണം നൽകിയത്. ‘‘കുടുംബാംഗങ്ങളുമായി കാര്യങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഞാനും അഹാനയും വീഡിയോകൾ നീക്കം ചെയ്യുകയും സംസാരിച്ച് കാര്യങ്ങൾ തീർക്കുകയും ചെയ്യും.’’തൻവിയുടെ വാക്കുകൾ.
അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ അനുജത്തിയുടെ മകളായ തൻവി പങ്കുവച്ച ഒരു വ്ലോഗാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അഹാനയുടെ കുടുംബം അമ്മൂമ്മയെ ഒറ്റപ്പെടുത്തിയെന്ന രീതിയിലായിരുന്നു തൻവിയുടെ ആദ്യ വീഡിയോ. ഇതിന് മറുപടിയുമായി, തന്റെ അമ്മയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഹാന രംഗത്തെത്തിയതോടെ പ്രശ്നം കൊഴുക്കുകയായിരുന്നു.
Movies
അമ്മ സംഘടനയിൽ നിന്നും പ്രസിഡന്റ് സ്ഥാനം രാജി വച്ചത് ബലഹീനത കൊണ്ടല്ലെന്നും ആത്മാഭിമാനം ഉള്ളതുകൊണ്ടാണെന്നും നടി ശ്വേത മേനോൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി വിശദീകരണം നടത്തിയത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് താൻ തീരുമാനിച്ചതെന്നും ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല ആത്മാഭിമാനംകൊണ്ടായിരുന്നുവെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
ശ്വേതയുടെ കുറിപ്പ്
ഭാഗം 1
എന്നോടൊപ്പം നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ എന്റെ വാക്കുകൾ ഞാൻ തന്നെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
ആരുടേയും കളിപ്പാവയാകാൻ മനസില്ലാത്തതുകൊണ്ടാണ് ഞാൻ രാജിവെച്ചത്. അമ്മയുടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
അതിനിടയിലും, അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഞാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്റെ കഴിവിന്റെ പരമാവധി ഞാൻ എല്ലാം നന്നായി ചെയ്തുവെന്ന് ഞാനവർക്ക് ഉറപ്പ് നൽകാം.
നിർഭാഗ്യവശാൽ, ചില മുൻ കമ്മിറ്റി അംഗങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾക്ക് ഒരിക്കലും അവസരം ലഭിക്കില്ലെന്ന് ചില താത്പ്പര്യക്കാർ ഉറപ്പാക്കി. കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ, ഞങ്ങളുടെതും ഉൾപ്പെടെ, സമഗ്രമായി പരിശോധിക്കണം.
പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് നടത്തണം. എന്റെ രാജിക്ക് ശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഞാൻ ഒരു കാര്യം വളരെ വ്യക്തമാക്കട്ടെ, ഞാൻ സംഘിയുമല്ല, കമ്യൂണിസ്റ്റുമല്ല.
ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെയോ അല്ലെങ്കിൽ എൽഡിഎഫ് നയിച്ച മുൻ സംസ്ഥാന സർക്കാരിന്റെയോ ഒരു ചടങ്ങിന് പോലും ക്ഷണം ഉണ്ടായിരുന്നിട്ടും ഞാൻ പോയിട്ടില്ല. അമ്മ പ്രസിഡന്റ്ആകുന്നതിന് മുമ്പോ, അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ അങ്ങനെയുണ്ടായിട്ടില്ല.
എല്ലാവരും ഈ ക്ഷണങ്ങൾക്കായി തിരക്കിട്ടുനടന്നപ്പോൾ ഞാൻ അകന്നുനിന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല. അത് ആത്മാഭിമാനംകൊണ്ടായിരുന്നു.തുടരും...പിക്ചർ അബീ ബാക്കി ഹെ മേരെ ദോസ്ത്. ശ്വേതാ മേനോൻ
Movies
നടൻ ബിബിന്‍ ജോര്‍ജിന്റെ പുതിയ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ ധർമജൻ മദ്യപിച്ചാണ് എത്തിയതെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
പിന്നാലെ ധർമജനെതിരെ വിമർശനവും ട്രോളുകളും ഉയർന്നു. താരത്തിന്റെ ശരീരഭാഷയും പെരുമാറ്റവുമാണ് ഇത്തരമൊരു വാർത്ത ഉയരാൻ ഇടയാക്കിയത്.
പിന്നാലെ ബിബിൻ ജോർജ് തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തി. ധര്ജമനെ ട്രോളുന്നൊരു വീഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.
‘‘നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്ഇബി. അധികനാള്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരില്ലെന്നും നിലവില്‍ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രമാണെന്നും കെഎസ്ഇബി അറിയിച്ചു.
കൂടംകുളം ആണവോർജ നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍ മഴ ലഭിച്ചത് ആശ്വാസമെന്നും കെഎസ്ഇബി വ്യക്തമാക്കി.
കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് കിട്ടി തുടങ്ങി. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനല്‍ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു.
മേയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതില്‍ വെള്ളം എത്തി. എന്നാല്‍, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല.
സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം
Kerala
കൊച്ചി: വേനൽച്ചൂടിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരിന്റെയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും അടക്കമാണു വിശദീകരണം തേടിയത്.
നാളെ നടക്കാനിരിക്കുന്ന പൂരത്തോടനുബന്ധിച്ച് ആനകളോട് ക്രൂരത കാട്ടുന്നത് തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് തൃശൂര്‍ തിരുവമ്പാടി സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ എ.എ. സിയാദ് റഹ്മാനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണു ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
കനത്ത വെയിലത്ത് ആനകളെ എഴുന്നള്ളിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തുന്നതും ആനകളുടെ വിശ്രമം ഇല്ലാതാക്കുന്നതും നിയമലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വന്യജീവി സംരക്ഷണ നിയമം, കേരള എലിഫന്റ് മാനേജ്മെന്റ് റൂള്‍സ് എന്നിവയുടെ ലംഘനമാണു നടക്കുന്നത്.
ആനകള്‍ ഇടയുന്നതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയിൽ പറയുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.
വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്.
കോഴിക്കോട് ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലെ സ്ട്രോംഗ് റൂം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അറിയിക്കാതെ തുറന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് വോട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, എം.കെ രാഘവൻ എംപി എന്നിവർ ആരോപിച്ചു.
എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമല്ല തുറന്നതെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച മുറിയാണ് പരിശോധനയുടെ ഭാഗമായി തുറന്നതെന്നും അധികൃതർ വ്യക്തമാക്കി. പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്നതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തന്നെയാണ് മുറി തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ഉദ്യോഗസ്ഥർ തെറ്റായ മുറിയാണ് തുറന്നതെന്ന് കരുതിയാണ് പ്രതിഷേധമുണ്ടായതെന്നാണ് ഔദ്യോഗിക പക്ഷം. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടി. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും സുരക്ഷ കർശനമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും എ. പത്മകുമാർ. സിപിഎമ്മിന് നൽകിയ വിശദീകരണത്തിലാണ് എ. പത്മകുമാറിന്റെ മറുപടി.
പത്തനംതിട്ട ജില്ലാ നേതൃത്വം തപാലിലൂടെ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിനോട് കഴിഞ്ഞ ദിവസമാണ് പാർട്ടി വിശദീകരണം തേടിയത്. ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്.
സിപിഎം സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം.
Kerala
കൊച്ചി: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണമാണു നവകേരള സിറ്റിസണ്‍ റസ്പോണ്‍സ് പ്രോഗ്രാമെന്നും സര്‍വേയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പൊതുഫണ്ട് ഉപയോഗിച്ച് നവകേരള സര്‍വേ നടത്തുന്നതിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. പരിപാടിയുടെ ചെലവിലേക്കായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം 31 ഓടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വിശദീകരണത്തിലുണ്ട്.
ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്കു രാഷ്ട്രീയനിയമനം നടത്തുന്നില്ല. ഇതിനായി നിയോഗിക്കുന്ന വോളന്റിയര്‍മാര്‍ക്കു പ്രതിഫലവും നല്‍കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി ടി.വി. സുഭാഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
മറുപടി നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി.
സാമൂഹിക സന്നദ്ധ പോര്ട്ടലില്നിന്നാണു വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിശദീകരണം.
Kerala
പത്തനംതിട്ട: ജിയോ ഗ്രൗണ്ടിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന പരാതിയിൽ വിശദീകരണവുമായി പത്തനംതിട്ട പോലീസ്. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെ ഇടപെടുകയാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഘർഷത്തെ തുടർന്ന് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായും എന്നാൽ അവഗണിക്കുകയാണുണ്ടായതെന്നും പത്തനംതിട്ട പോലീസ് വ്യക്തമാക്കി. ഡിജെ കലാകാരന്റെ ലാപ്ടോപ് തകർത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പോലീസ് വിശദീകരിച്ചു.
പോലീസ് ഉദ്യോഗസ്ഥൻ പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറി ലാപ്ടോപ് ചവിട്ടിപൊട്ടിച്ചുവെന്നായിരുന്നു ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും അഭിരാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്യെ എതിർത്തുകൊണ്ടല്ല എന്ന് നടൻ അജിത് കുമാർ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അജിത് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചാവിഷയമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
"ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം'. -അജിത്, രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.
കരൂർ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല, നാമെല്ലാവരുമാണ്. ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയിൽ എല്ലാവരും അഭിരമിച്ചിരിക്കുന്നു. തന്റെ ശക്തി കാണിക്കാൻ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിർത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
അതേസമയം, അജിത്തിന്റെ പ്രസ്താവനയോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.