Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish

Jeevitha Vijayam

മരുഭൂമിയിലെ സാൽമൺ വിപ്ലവം; ഇതൊരു ഇസ്രേലി വിജയഗാഥ

തണുത്തുറഞ്ഞ സമുദ്രജലത്തിൽ മാത്രം വളരുന്ന സാൽമൺ മത്സ്യങ്ങളെ മരുഭൂമിയുടെ അന്തരീക്ഷത്തിൽ, ആന്‍റിബയോട്ടിക്കുകളോ ഹോർമോണുകളോ ഇല്ലാതെ വളർത്തിയെടുക്കാമെന്ന് തെളിയിക്കുകയാണ് ഒരു ഇസ്രേലി സ്റ്റാർട്ടപ്പ്. പരമ്പരാഗതരീതികളെ മാറ്റിമറിച്ച് ആഗോള മത്സ്യകമ്പോളത്തെത്തന്നെ പുനർനിർവചിക്കാനുള്ള ഈ സ്റ്റാർട്ടപ്പിന്‍റെ കഥ അത്യന്തം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് സാൽമൺ. മികച്ച പോഷകഗുണവും രുചിയുമുള്ള ഈ മത്സ്യം പക്ഷേ, ഉത്പാദിപ്പിക്കാൻ അത്ര എളുപ്പമുള്ള ഒന്നല്ല. നോർവേ, ചിലി തുടങ്ങിയ തണുത്തുറഞ്ഞ സമുദ്രമേഖലകളിലാണ് സാൽമൺ മത്സ്യകൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയാണ് ഇസ്രയേലിൽനിന്നുള്ള സ്പ്രിംഗ് സാൽമൺ എന്ന സ്റ്റാർട്ടപ്പ് പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടത്.

മരുഭൂമിയിലെ അത്ഭുതം

ലോകത്തിൽത്തന്നെ സാൽമൺ മത്സ്യം ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇസ്രയേലി ജനതയാണ്. രാജ്യത്തെ വിപണിയിലുള്ള സാൽമണിന്‍റെ ഭൂരിഭാഗവും വൻതുക ചെലവഴിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഈ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരവുമായിട്ടാണ് ഇസ്രേലി സ്റ്റാർട്ടപ്പ് രംഗത്തെത്തിയിരിക്കുന്നത്.

തണുത്ത കടൽവെള്ളത്തിൽ മാത്രം ജീവിക്കുന്ന ഈ ഇനത്തെ ഇസ്രയേലിന്‍റെ പ്രാദേശിക അന്തരീക്ഷത്തിൽ കൃത്രിമമായി ഉത്പാദിപ്പിച്ചു ടാങ്കുകളിൽ വിജയകരമായി വളർത്താൻ ഇവർക്ക് സാധിച്ചു. ഇസ്രയേലിലെ സദെ എലിയാഹു എന്ന സ്ഥലത്ത്, വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാവുന്ന അന്തരീക്ഷത്തിലാണ് ഇവർ ഇതിനായി പ്രത്യേക ഫാക്‌ടറി സ്ഥാപിച്ചത്.

കമ്പനി വികസിപ്പിച്ചെടുത്ത ആർഎഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജലത്തിന്‍റെ താപനിലയും ഗുണനിലവാരവും സാൽമൺ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ നിയന്ത്രിക്കുന്നത്. അതികഠിനമായ ചൂടിലും കുറഞ്ഞ ഊർജ ഉപഭോഗത്തിലൂടെ ജലം തണുപ്പിച്ചുനിർത്താൻ കഴിവുള്ള എനർജി ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യയാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്.പരമ്പരാഗത സമുദ്ര അക്വാകൾച്ചർ നേരിടുന്ന പ്രധാന വിമർശനങ്ങളിലൊന്നാണ് കടലിലെ മലിനീകരണവും രോഗപ്രതിരോധത്തിനായി വൻതോതിൽ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കുകളും ഹോർമോണുകളും.

എന്നാൽ, പുതിയ ആഎഎസ് രീതിയിൽ ആന്‍റിബയോട്ടിക്കുകളും ഹോർമോണുകളും പൂർണമായി ഒഴിവാക്കുന്നു. ഇതുവഴി പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ തോതിലാക്കി സുരക്ഷിതവും ശുദ്ധവുമായ സൂഷി ഗ്രേഡ് സാൽമൺ ഉത്പാദിക്കാൻ ഇവർക്ക് സാധിക്കുന്നു.

പരീക്ഷണത്തിൽനിന്ന് വിജയത്തിലേക്ക്

ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ, അഞ്ചു ഘട്ടങ്ങളിലായി ഏകദേശം 20,000 മത്സ്യങ്ങളെ കമ്പനി വിജയകരമായി വളർത്തിയെടുത്തിരുന്നു. അതിൽ ആദ്യബാച്ചിലെ മത്സ്യങ്ങൾ ഏകദേശം അഞ്ചു കിലോ വരെ തൂക്കം കൈവരിച്ചിരുന്നു. ഭാവിയിൽ പ്രതിവർഷം 1500 ടൺ ഉത്പാദനശേഷിയുള്ള വൻകിട വാണിജ്യഫാം നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംരംഭകർ.

വാണിജ്യഫാം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിനോടകം ലഭ്യമാണെന്ന് സ്പ്രിംഗ് സാൽമൺ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബരാക് ഗോൾഡ്ഷ്മിറ്റ് പറയുന്നു. നിലവിലെ പൈലറ്റ് പ്ലാന്‍റ് ഭാവിയിൽ വൻകിട പദ്ധതിയുടെ നഴ്‌സറിയാക്കി പരിവർത്തനപ്പെടുത്താനാണ് ഇവരുടെ ലക്ഷ്യം. ഇസ്രയേൽ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലാണ് പ്ലാന്‍റിന്‍റെ പ്രവർത്തനം. പ്ലാന്‍റിന്‍റെ എൻജിനിയറിംഗ് ഡിസൈൻ അമേരിക്കയുടേതാണ്. ഐസ്‌ലൻഡിൽനിന്നാണ് മികച്ച ഗുണനിലവാരമുള്ള സാൽമൺ മത്സ്യമുട്ടകൾ എത്തിക്കുന്നത്.

എന്തുകൊണ്ട് ഇതൊരു ആഗോള വിപ്ലവം

ലോകമെമ്പാടും കടലിലെ സാൽമൺ കൃഷി പരിസ്ഥിതിനാശത്തിനും കടൽമലിനീകരണത്തിനും കാരണമാകുന്നുവെന്ന വിമർശനം ഉയരുന്ന സമയത്താണ് ഇസ്രയേലിലെ ഈ പുതിയ ഉദ്യമം. സാൽമൺ മത്സ്യകൃഷിയുടെ കേന്ദ്രങ്ങൾ നിലവിൽ നോർവേ പോലുള്ള കുറച്ചു വികസിതരാജ്യങ്ങളിൽ മാത്രം പരിമിതപ്പെട്ടിരിക്കുകയാണ്. അവിടെനിന്ന് ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് വിമാനത്തിലാണ് ഇവയെത്തിക്കുന്നത്. ഇതു ചെലവേറിയതാണ്.

ഇസ്രേലി സ്റ്റാർട്ടപ്പിന്‍റെ ഈ സാങ്കേതികവിദ്യ വിജയം കാണുന്നതോടെ, ലോകത്തിലെ ഏതു കാലാവസ്ഥയിലുള്ള രാജ്യത്തും സ്വന്തം ആവശ്യത്തിനുള്ള സാൽമൺ പ്രാദേശികമായി ഉത്പാദിപ്പിക്കാൻ സാധിക്കും. ഇതുവഴി ഇറക്കുമതിച്ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മണിക്കൂറുകൾക്കകം മത്സ്യം ലഭ്യമാക്കാനും വഴിതെളിക്കും.

പുതിയ സാങ്കേതികവിദ്യ പരിസ്ഥിതിയോട് ഏറെ ചേർന്നുനിൽക്കുന്നതാണ്. സമുദ്രങ്ങളിലെ അമിത മത്സ്യബന്ധനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാനും സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇസ്രയേലി കണ്ടെത്തൽ വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പരമ്പരാഗത മത്സ്യബന്ധന രീതികളെ അട്ടിമറിച്ചുകൊണ്ട് സുസ്ഥിര ആഹാര ഉത്പാദനത്തിന്‍റെ ഭാവി ഇനി കരയിലെ ഫാമുകളായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് സ്പ്രിംഗ് സാൽമൺ എന്ന സംരംഭം ലോകത്തിന് നൽകുന്ന സന്ദേശം.

ആഎഎസിന്‍റെ പ്രവർത്തനം എങ്ങനെ‍

റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്) എന്നത് വളർത്തുമത്സ്യങ്ങൾ കിടക്കുന്ന വെള്ളം പുറത്തേക്കു കളയാതെ അതു നിരന്തരം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന ഒരു ഇൻഡോർ സാങ്കേതികവിദ്യയാണ്. വെള്ളത്തിന്‍റെ ഉപഭോഗം 90 ശതമാനം വരെ കുറയ്ക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

ജലത്തിലെ മാലിന്യം വേർതിരിക്കാൻ ഇതിൽ പ്രത്യേക സംവിധാനമുണ്ട്. മത്സ്യങ്ങൾ പുറന്തള്ളുന്ന വിഷാംശം കലർന്ന അമോണിയ വെള്ളത്തിൽ കലരുന്നത് തടയാനും പ്രത്യേക സാങ്കേതികവിദ്യയുണ്ട്. ഇതിനുപുറമെ ജലത്തിൽ ഓക്‌സിജൻ സമൃദ്ധി ഉറപ്പാക്കാനും മത്സ്യങ്ങൾ ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡ് വെള്ളത്തിൽനിന്നു നീക്കം ചെയ്യാനുള്ള സംവിധാനവുമുണ്ട്. അണുനശീകരണത്തിനും താപനില ക്രമീകരിക്കാനും വേണ്ട സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

അടിമുടി ഗുണമുള്ള സാൽമൺ

ലോകത്തിലെതന്നെ ഏറ്റവുമധികം പോഷകസമ്പുഷ്‌ടമായ മത്സ്യമാണ് സാൽമൺ. തലമുടി, സന്ധികൾ, ചർമം, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തിന് ഇവ കഴിക്കുന്നത് ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രൊട്ടീൻ, വൈറ്റമിൻ എന്നിവയുടെ കലവറയാണു സാൽമൺ. ഹൃദ്‌രോഗസാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്. കൂടാതെ മെറ്റബോളിസം നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സാൽമൺ കഴിക്കുന്നത് ഗുണകരമാണ്.
സാൽമണിൽ ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

District News

മീന്‍വില കുതിക്കുന്നു

കോട്ടയം: മീന്‍വില കുതിക്കുന്നു. മത്തി, അയല, കിളി ഉള്‍പ്പെടെയുള്ള മീനുകള്‍ക്കെല്ലാം വില വര്‍ധിച്ചു. ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുതന്നെ മീന്‍വില കുതിക്കുന്നതു സാധാരണക്കാര്‍ക്കു വലിയ തിരിച്ചടിയാകുകയാണ്. രണ്ടാഴ്ച മുമ്പ് 200 രൂപയുണ്ടായിരുന്ന മത്തിക്ക് 380 രൂപയാണിപ്പോള്‍. കിലോഗ്രാമിനു 40 മുതല്‍ 50 രൂപവരെയാണ് മറ്റ് മീനുകള്‍ക്കുണ്ടായ വിലവര്‍ധന. അയലയ്ക്ക് 340 മുതല്‍ 380 രൂപവരെ കിലോഗ്രാമിനു വിലയുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വലിയ മത്തി കേരളതീരത്തുനിന്ന് ലഭിച്ചുതുടങ്ങിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഇതിനു പുറമെ ഇന്ധനവില വര്‍ധന, മത്സ്യക്ഷാമം, മത്സ്യബന്ധന ഉപകരണങ്ങള്‍ നശിക്കുക എന്നിവ കാരണം മത്സ്യത്തൊഴിലാളികള്‍ ആകെ ദുരിതത്തിലായിരിക്കുകയാണ്. മത്സ്യലഭ്യത കുറഞ്ഞതും തൊഴിലാളി ക്ഷാമവും ഇന്ധനച്ചെലവ് വര്‍ധനയുമാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണങ്ങളായി മത്സ്യത്തൊഴിലാളികളും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത്.

ഡീസല്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തനച്ചെലവ് കുത്തനെ വര്‍ധിച്ചതും ബോട്ടുടമകള്‍ക്ക് തിരിച്ചടിയായി. കാലാവസ്ഥാ വ്യതിയാനവും കടലില്‍ മത്സ്യം കുറയുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

National

അഞ്ചു രൂപയ്ക്ക് മീൻ കൂട്ടിയൊരു ഊണ്; വമ്പൻ പ്രഖ്യാപനവുമായി സുവേന്ദു അധികാരി

കോൽക്കത്ത: പശ്ചിമ ബംഗാളിൽ വമ്പൻ ദീപാവലി, പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സർക്കാർ നടത്തുന്ന സബ്‌സിഡി കാന്‍റീനുകളിലൂടെ അഞ്ചു രൂപയ്ക്ക് മീനും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കല്ല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 400 പ്രത്യേക സർക്കാർ കാന്‍റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. വരാനിരിക്കുന്ന ഉത്സവകാലത്ത് സാധാരണക്കാർക്ക് ചെലവുകുറഞ്ഞ രീതിയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി ന‌ടത്തിപ്പിനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിൽനിന്ന് വേർപെടുത്തി പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുൻപായി താമസിപ്പിക്കുന്നതിന് പ്രത്യേക സെന്‍ററുകൾ സ്ഥാപിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കു നിർദ്ദേശം നൽകി. ബംഗ്ലദേശ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ബിഎസ്എഫിന് കൈമാറും.  

സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യും. സ്‌കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

National

ബിഹാറിൽ മത്സ്യ-മാംസ വിൽപനയ്ക്ക് നിയന്ത്രണം

പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം.

വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.

വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.

ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

Kerala

തിരുവനന്തപുരത്ത് മീനുകളുടെ സാമ്പിൾ ശേഖരിച്ചു; മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേര്‍ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

നിലവിൽ ചികിത്സ തേടിയിരിക്കുന്നത് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരല്ല. നഗരത്തിൽ പാളയത്ത് നിന്നും കോവളത്ത് നിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തിരുന്നു. തെരഞ്ഞെടുത്ത സാമ്പിളുകൾ എറണാകുളം സിഐഎഫ്ടിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും.

Kerala

അനധികൃതമായി മത്സ്യബന്ധനം; ബോട്ട് കസ്റ്റഡിയിൽ, മത്സ്യങ്ങൾ ലേലത്തിന്

കൊച്ചി: വൈപ്പിനിൽ അനധികൃതമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം സ്വദേശി ബൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിഹോൺ എന്ന ട്രോളിംഗ് ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കുടുങ്ങിയത്. ഇവർ പിടിച്ച മത്സ്യങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടക്കും.

പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ ഫിഷറീസ് സ്വീകരിക്കുമെന്ന് വൈപ്പിൻ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ആര്യ അറിയിച്ചു. ഫോർട്ട് കൊച്ചി കോസ്റ്റൽ സിഐ സംഗീത് ജോബ്, മറൈന്‍ എൻഫോഴ്സ്മെന്‍റ് എസ്ഐ മഞ്ജിത്ത് ലാൽ, എഎസ്ഐ അനീഷ്, റോയ്, സുജീഷ്, പ്രണവ്, ഡിക്സ്ൺ, സുനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Kerala

രാജ്യത്തെ പത്ത് മത്സ്യയിനങ്ങൾക്ക് ആഗോള സർട്ടിഫിക്കേഷൻ; നടപടികൾ അന്തിമഘട്ടത്തിൽ

 

കൊച്ചി: രാജ്യത്തെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്കു ആഗോള സർട്ടിഫിക്കേഷഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി ഉൾപ്പെടെയുള്ള ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടൻ പൂർത്തിയാക്കും. ആഗോള അംഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്‌സി) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികളാണ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നത്.

എംഎസ്‌സി സർട്ടിഫൈഡ് സമുദ്രോത്പന്നങ്ങൾക്ക് അന്താരാഷ്‌ട്ര വിപണികളിൽ 30 ശതമാനം വരെ കൂടുതൽ വില ലഭിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത വർധിപ്പിക്കുമെന്നും എംഎസ്‌സി ഇന്ത്യ കൺസൾട്ടന്‍റ് ഡോ. രഞ്ജിത് ശുശീലൻ പറഞ്ഞു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്ട്) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളും സീഫുഡ് എക്‌സ്‌പോർട്ടേഴ്സ് അസോസിയേഷനുമടങ്ങുന്ന വിവിധ ഏജൻസികളുടെ പിന്തുണയോടെയാണു സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.

Latest News

Corehub Up