Sports
ബാഴ്സലോണ: ലോകകപ്പിൽ ഫ്രാൻസിനെ അട്ടിമറിച്ച് സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയതിന് തൊട്ടുപിന്നാലെ സൂപ്പർതാരം ലാമിൻ യമാലിന്റെ ആഡംബര വസതിയിൽ കവർച്ചാശ്രമം.
ബാഴ്സലോണയുടെ പ്രാന്തപ്രദേശമായ എസ്പ്ലുഗഡ് ഡിയോബ്രിഗേറ്റിലുള്ള യമാലിന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്.
മുഖംമൂടി ധരിച്ച രണ്ടുപേർ വീടിന്റെ ചുറ്റുമതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുന്നത് സിസിടിവിയിലൂടെ സുരക്ഷാജീവനക്കാർ കണ്ടതിനാലാണ് മോഷണം തടയാനായത്. സുരക്ഷാജീവനക്കാരെ കണ്ടതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവർക്ക് വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്ന് സുരക്ഷാജീവനക്കാർ വ്യക്തമാക്കി. ഏകദേശം നൂറുകോടിയിലധികം രൂപ വിലമതിക്കുന്നതാണ് യമാലിന്റെ ഈ ആഡംബരവസതി.
Sports
ടെക്സസ്: ഗോള്‍വലയ്ക്കു മുന്നില്‍ വൊസീഞ്ഞ എന്ന 40കാരനായ ഗോളി നടത്തുന്ന മിന്നും പ്രകടനമാണ് ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ടില്‍ പ്രവേശിക്കാന്‍ കേപ് വെര്ദയ്ക്കു സഹായകമായത്. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലായി 10 സേവുകളാണ് വൊസീഞ്ഞ നടത്തിയത്.
സൗദി അറേബ്യക്ക് എതിരായ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചും ഈ 40കാരന് ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പെനാല്‍റ്റി ഏരിയയില്‍ 96 ഇടപെടലുകളാണ് വൊസീഞ്ഞ നടത്തിയതെന്നതും ശ്രദ്ധേയം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 40+ വയസുള്ള ഗോള്‍ കീപ്പര്‍മാര്‍ ഒന്നിലധികം ക്ലീന്‍ഷീറ്റ് നേടുന്നത് ഇതു മൂന്നാം തവണ. ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിന്, സൗദി അറേബ്യ ടീമുകള്‍ക്ക് എതിരേ വൊസീഞ്ഞ ഗോള്‍ വഴങ്ങിയില്ല. ഇറ്റാലിയന്‍ മുന്‍ ഗോളി ഡിനോ സോഫ്, ഇംഗ്ലീഷ് മുന്‍ താരം പീറ്റര്‍ ഷില്‍ട്ടണ്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഹൗസ് ക്ലീനിംഗ് ജോലിക്കാരിയാണ് വൊസീഞ്ഞയുടെ അമ്മ അന കാന്ഡിഡ എവോറ. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതിലൂടെ സോഷ്യല്‍മീഡിയയില്‍ വൊസീഞ്ഞ തരംഗമായി.
തന്റെ അമ്മയെ ലോകകപ്പിനു കൊണ്ടുവരാന്‍ മാത്രം സാമ്പത്തിക ഭദ്രതയില്ലാത്തതില് വൊസീഞ്ഞ കണ്ണീര്‍വാര്‍ത്തിരുന്നു. വൊസീഞ്ഞയുടെ കണ്ണീര് ഫലം കണ്ടു. വിവിധ ആളുകള്‍ സഹായവുമായി മുന്നോട്ടുവന്നു. അതോടെ കാന്ഡിഡ എവോറ ലോകകപ്പ് വേദിയിലെത്തി.
കേപ് വെര്‍ദെയുടെ, ഉറുഗ്വെയ്ക്ക് എതിരായ രണ്ടാം മത്സരം മുതല്‍ എവോറ ഗാലറിയില്‍ ഉണ്ട്. മകന്റെയും ടീമിന്റെയും ചരിത്ര നോക്കൗട്ട് പ്രവേശത്തിനും ക്ലീന്ഷീറ്റിനും ആ അമ്മ നേര്‍സാക്ഷിയായി.
2010നുശേഷം ലോകകപ്പിലെ അരങ്ങേറ്റക്കാര്‍ നോക്കൗട്ടില്‍ പ്രവേശിക്കുന്നത് ഇതാദ്യം. 2010ല്‍ സ്ലോവാക്യയായിരുന്നു നോക്കൗട്ടില്‍ കടന്നത്.
1998നുശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ ജയമില്ലാതെ നോക്കൗട്ട് കടക്കുന്ന ആദ്യടീമും കേപ് വെര്ദെതന്നെ. ലോകകപ്പ് ചരിത്രത്തില്‍ കേപ് വെര്‍ദെ അടക്കം ഏഴ് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജയമില്ലാതെ നോക്കൗട്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
ഈ ലോകകപ്പില്‍ കേപ് വെര്‍ദെ ഇതുവരെ നേരിട്ട മൂന്ന് എതിരാളികളില്‍ രണ്ടും മുന്‍ ചാമ്പ്യന്മാരായിരുന്നു (ഉറുഗ്വെ, സ്പെയിന്). ഇനി നോക്കൗട്ടില്‍ നേരിടാനിരിക്കുന്നത് നിലവിലെ ചാമ്പ്യന്മാരെയും (അര്‍ജന്റീന).
Sports
മിലാന്: ഫിഫ 2002 ലോകകപ്പ് ജേതാവായ ബ്രസീല്‍ മുന്‍ ഫുട്ബോളര് റൊണാള്‍ഡീഞ്ഞോ 46-ാം വയസില്‍ മൈതാനത്തേക്കു തിരിച്ചെത്തുന്നു.
ഇറ്റാലിയന്‍ സീരി സി ക്ലബ്ബായ റവണ്ണ എഫ്സിയുമായി റൊണാള്‍ഡീഞ്ഞോ കരാര്‍ ഒപ്പിട്ടു. 2015ല്‍ ബ്രസീല്‍ ക്ലബ് ഫ്ളുമിനെസെയ്ക്കുവേണ്ടിയായിരുന്നു റൊണാള്‍ഡീഞ്ഞോ അവസാനമായി പ്രഫഷണല്‍ ഫുട്ബോള്‍ കളിച്ചത്.
Sports
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് പോരാട്ടത്തിൽ മൊറോക്കോയ്ക്കെതിരെ ആദ്യ പകുതിയിൽ സമനില പിടിച്ച് ബ്രസീൽ (1-1). ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് കാനറികളെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന മൊറോക്കോ 21-ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. അലിസൺ ബെക്കറെ മറികടന്ന് ഇസ്മായിൽ സൈബാരി ആണ് മൊറോയ്ക്കക്കായി വലകുലുക്കിയത്.
മൊറോക്കോയുടെ ആക്രമണത്തിന് മുന്നിൽ ബ്രസീൽ പ്രതിരോധം പതറുന്നതിനിടെയാണ് 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ മാസ്മരിക ഗോൾ. ബോക്സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായ ഒരു ഫിനിഷിംഗിലൂടെ താരം മൊറോക്കോ ഗോൾകീപ്പർ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ മുകളിലെ കോണിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിൽക്കുകയാണ്. കാർലോ ആൻസലോട്ടിയുടെ കീഴിലിറങ്ങുന്ന ബ്രസീലിന് മധ്യനിരയിലെ പിഴവുകൾ രണ്ടാം പകുതിയിൽ തിരുത്തേണ്ടതുണ്ട്.
Sports
റബാത്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള മൊറോക്കന്‍ ടീമിനെ പ്രതിരോധതാരം അച്റഫ് ഹക്കിമി നയിക്കും.
യൂസഫ് എന്‍ നെസിരി, ഹക്കിം സിയെച്ച് എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. അതേസമയം, ഫ്രഞ്ച് ക്ലബ് ലില്ലയുടെ മിഡ്ഫീല്‍ഡറായ അയൂബ് ബൗഡിയെ 26 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. 18കാരനായ ബൗഡി ഫ്രാന്‍സിലാണ് ജനിച്ചു വളര്‍ന്നത്. മൊറോക്കോയ്ക്കായി കളിക്കാനുള്ള ഫിഫ അനുമതി മേയിലാണ് ബൗഡിക്കു ലഭിച്ചത്.
ഹക്കീമിയുടെ മൂന്നാം ഫിഫ ലോകകപ്പാണ്. ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, ഹയ്തി, സ്കോട്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് മൊറോക്കോ.
Sports
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്.
ഫോബ്സ് മാഗസിന് പുറത്തിറക്കിയ, 2026ലെ ഏറ്റവും വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയിലാണ് റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.
300 മില്യണ്‍ ഡോളറാണ് (2871 കോടി രൂപ) റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 235 മില്യണ്‍ കളത്തിലൂടെയും 65 മില്യണ്‍ കളത്തിനു പുറത്തുനിന്നുമാണ്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് റൊണാള്‍ഡോ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയുടെ തലപ്പത്തെത്തുന്നത്.
മെസി നമ്പര്‍ മൂന്ന്
അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി മൂന്നാം സ്ഥാനത്തുണ്ട്. 140 മില്യണ്‍ (1339 കോടി രൂപ) ആണ് മെസിയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 70 മില്യണ്‍ ഓള് ഫീല്‍ഡില്‍നിന്നും ബാക്കി 70 മില്യണ്‍ ഓഫ് ഫീല്ഡില്നിന്നുമാണ്.
മെക്സിക്കന്‍ ബോക്സിംഗ് താരം കനേലോ അല്‍വാരെസാണ് (1626 കോടി) പട്ടികയില്‍ രണ്ടാം സ്ഥാനം.
അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജയിംസ് (137.8 മില്യണ്‍ ഡോളര്‍), ജാപ്പനീസ് ബേസ്ബോള്‍ താരം ഷോഹെയ് ഒഹ്താനി (127.6 മില്യണ്‍ ഡോളര്‍) എന്നിരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍.
Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ സൂപ്പര്‍ താരം നെയ്മറിനു മുന്നില്‍ രണ്ടു മാസം ശേഷിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ കാര്‍ലൊ ആന്‍സിലോട്ടി.
ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിനെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബറിലാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്സി അണിഞ്ഞത്.
ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് 2026 ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം.
Sports
ന്യൂയോര്‍ക്ക്: കൊളംബിയന്‍ സൂപ്പര്‍ ഫുട്ബോളര് ഹമേഷ് റോഡ്രിഗസിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്കള്‍ക്കു വിട. മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ മിനിസോട്ട യുണൈറ്റഡ് എഫ്സിയുടെ താരമായ റോഡ്രിഗസ്, ടീമിന്റെ ട്രെയ്നിംഗ് ഗ്രൗണ്ടില്‍ തിരിച്ചെത്തി.
2026 ഫിഫ ലോകകപ്പിനു മുന്നോടിയായി ഫ്രാന്‍സിന് എതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെയാണ് റോഡ്രിഗസ് അസുഖലക്ഷണങ്ങള്‍ കാണിച്ചത്. കഠിനമായ നിര്‍ജലീകരണത്തെത്തുടര്‍ന്ന് മൂന്നു ദിവസം റോഡ്രിഗസ് ആശുപത്രിയിലായിരുന്നു.
സ്പോര്‍ട്സുമായി ബന്ധമില്ലാത്ത ആരോഗ്യപ്രശ്നമാണ് റോഡ്രിഗസിനെന്ന് ഏപ്രില്‍ രണ്ടിന് കൊളംബിയ ഫുട്ബോള്‍ ഫെഡറേഷന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ താരത്തിനു ഗുരുതര ആരോഗ്യപ്രശ്നമുള്ളതായി കിംവദന്തി പരന്നു.
പേശികള്‍ ക്ഷയിക്കുന്ന റാബ്ഡോമയോളിസിസ് എന്ന ഗുരുതരരോഗമാണ് റോഡ്രിഗസിനെന്നുള്ള റിപ്പോര്‍ട്ടുകളും ഇതോടെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് താരം ഇന്നലെ മൈതാനത്ത് എത്തി. ഇതിനു പിന്നാലെ, റാബ്ഡോമയോളിസിസ് രോഗത്തിന്റെ ഒരു ലക്ഷണവും റോഡ്രിഗസിനില്ലെന്ന് മിനിസോട്ട യുണൈറ്റഡ് എഫ്സി പ്രസ്താവിച്ചു.
സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന് ഒപ്പം രണ്ടു തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ താരമാണ് റോഡ്രിഗസ്. ഫെബ്രുവരിയിലാണ് താരം മേജര്‍ ലീഗ് സോക്കറില്‍ എത്തിയത്.
ഫിഫ 2026 ലോകകപ്പിലേക്ക് ഇനി 64 ദിനങ്ങള്‍ മാത്രമുള്ളപ്പോള്‍ റോഡ്രിഗസ് കളത്തില്‍ തിരിച്ചെത്തിയത് കൊളംബിയയ്ക്ക് ആശ്വാസകരമാണ്. ജൂണ്‍ 18ന് ഉസ്ബക്കിസ്ഥാന് എതിരേയാണ് ലോകകപ്പില്‍ കൊളംബിയയുടെ ആദ്യ മത്സരം. ഗ്രൂപ്പ് കെയില്‍ കൊളംബിയയ്ക്കൊപ്പം പോര്‍ച്ചുഗല്‍, കോംഗോ ടീമുകളുമുണ്ട്.