Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas

ഗ്യാസ് കിട്ടാനുണ്ട്, വില കുറയാനില്ല; കൊച്ചിയില്‍ ഭക്ഷണച്ചെലവ് കുതിക്കുന്നു, വില കുറയ്ക്കാതെ സമൃദ്ധിയും

കൊച്ചി: പാചക വാതക ലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞിട്ടും പഴയ നിലയിലേക്ക് മടങ്ങാതെ കൊച്ചിയിലെ ഹോട്ടല്‍ ഭക്ഷണ വില. ഗ്യാസ് ലഭ്യത സാധാരണ നിലയില്‍ ആയെങ്കിലും കുത്തനെ ഉയര്‍ന്ന സിലിണ്ടര്‍ വിലയും പലചരക്ക് സാധനങ്ങളുടെ തുടര്‍ച്ചയായ വിലക്കയറ്റവും ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അതിനാല്‍ കൂട്ടിയ വില കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹോട്ടലുകള്‍.

പാചക വാതക ക്ഷാമം വരുന്നതിന് മുമ്പ് 1750 മുതല്‍ 1800 വരെയായിരുന്നു ഗ്യാസ് സിലിണ്ടറിന് വില. ക്ഷാമം രൂക്ഷമായതോടെ സിലിണ്ടറിന്‍റെ വില 3000ന് മുകളിലായി. എന്നാല്‍ ക്ഷാമം മാറിയെങ്കിലും സിലിണ്ടറിന്‍റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ അരി, പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവയുടെ വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളുടെ ചെലവും വര്‍ധിച്ചു.

വില കുറയ്ക്കണമെങ്കില്‍ ആദ്യം ചെലവ് കുറയണം. ഗ്യാസ് വില പഴയ നിലയിലെത്തിയിട്ടില്ല. പലചരക്ക് സാധനങ്ങള്‍ക്കും വില കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണവില പഴയ നിലയിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കൊച്ചിയിലെ പ്രമുഖ റെസ്റ്റോറന്‍റ് ഉടമ പറയുന്നു.

ബിരിയാണിയും ഊണും:

ഹാഫ് ബിരിയാണിക്ക് മുമ്പ് 100 രൂപയ്ക്ക് താഴെ ആയിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 150 മുതല്‍ 180 വരെയാണ് വില. ഫുള്‍ ബിരിയാണിക്ക് 200 മുതല്‍ 300 വരെയാണ് വില. 50-60 രൂപ വരെയുണ്ടായ ഊണിന് 150 രൂപ വരെയാണ് വില. ഊണിനൊപ്പം സ്‌പെഷ്യല്‍ ആയി മീനോ ഇറച്ചിക്കറിയോ വാങ്ങുകയാണെങ്കില്‍ 200ന് മുകളിലേക്ക് മീല്‍സിന്‍റെ വില ഉയരും.

150 രൂപയ്ക്ക് താഴെ വില വരുന്ന ഊണ് ചില ഹോട്ടലുകളില്‍ കിട്ടുന്നുണ്ടെങ്കിലും കറികളുടെ എണ്ണവും രുചിയും കുറയും. വീട്ടിലൂണ് പോലുള്ള സംരംഭങ്ങളില്‍ നിന്നുള്ള ഊണിനും വില കൂടുതലാണ്. 60-80 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് 100 രൂപയ്ക്ക് മുകളിലാണ്. ഓംലെറ്റോ ഫിഷ് ഫ്രൈയോ വാങ്ങിയാല്‍ വില കുതിച്ച് 200ന് മുകളിലെത്തും.

ചായക്കും കോഫിക്കും ചൂടേറി:

കൊച്ചിയിലെ ഒരു പ്രമുഖ ബേക്കറിയില്‍ ചായക്കും കോഫിക്കും അഞ്ചു രൂപ വരെയാണ് വില കൂട്ടിയത്. പലഹാരങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 15 രൂപയുണ്ടായിരുന്ന ചായക്ക് ഇപ്പോള്‍ 20 രൂപയും നേരത്തെ 20 രൂപയായിരുന്ന കോഫിക്ക് ഇപ്പോള്‍ 25 രൂപയുമാണ്. മുട്ട, ചിക്കന്‍, ബീഫ് പപ്‌സുകള്‍, കട്ട്‌ലെറ്റ് എന്നിവയ്ക്കും അഞ്ചു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മധുരപലാഹാരങ്ങ്‍ക്കും ഇതേ രീതിയില്‍ തന്നെയാണ് വര്‍ധനവ്.

കൊച്ചി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള ഹോട്ടലുകളില്‍ മൂന്ന് രൂപ മുതല്‍ അഞ്ച് രൂപ വരെയാണ് വില കൂടിയത്. 20-30 ലഭിച്ചിരുന്ന രൂപയ്ക്ക് ബൂസ്റ്റ്, ഹോര്‍ലിക്‌സ് എന്നിവയ്ക്ക് 40-50 രൂപ വരെയായി. മസാല ദോശയ്ക്ക് 60 മുതല്‍ 120 വരെയാണ് വില കൂടിയിരിക്കുന്നത്. 10 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കുറ്റി പുട്ടിന് ഇപ്പോഴത്തെ വില 15 മുതല്‍ 20 രൂപ വരെയാണ്.

ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് 15-20 രൂപ വരെയാണ് വില. 35 രൂപയായിരുന്നു കടല, മുട്ട, പയര്‍ കറികള്‍ക്ക് നിലവില്‍ 50 മുതല്‍ 80 രൂപ വരെയാണ് വില. ജ്യൂസുകളുടെ വില അധികം വര്‍ധിച്ചിട്ടില്ലെങ്കിലും ലൈം ജ്യൂസിന് വില കൂടിയിട്ടുണ്ട്. ഫ്രഷ് ലൈമിന് 35ന് മുകളിലേക്കാണ് വില. ചെറുനാരങ്ങ വില കിലോയ്ക്ക് 280 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ലൈമിനും വില കൂടിയത്.

സമൃദ്ധിയിലും വിലക്കയറ്റം:

സാധാരണക്കാര്‍ ആശ്രയിക്കുന്ന കൊച്ചി കോര്‍പറേഷന്‍റെ സമൃദ്ധി കിച്ചനും കൂട്ടിയ വില കുറയ്ക്കാതെ തുടരുകയാണ്. ഊണിന് വില 20 തന്നെയാണെങ്കിലും കാപ്പിയും ചായയും പലഹാരങ്ങളും കഴിക്കണമെങ്കില്‍ അതിലേറെ വില നല്‍കണം. 10 രൂപയുണ്ടായിരുന്ന ചായക്ക് ഇപ്പോള്‍ 15 രപയും കോഫിക്ക് 25 രൂപയുമാണ് വില. ബജികള്‍ക്കും പലഹാരങ്ങള്‍ക്കും മൂന്ന് രൂപ കൂടിയിട്ടുണ്ട്. കഞ്ഞിക്ക് 10 രൂപയും ബിരിയാണിക്ക് 20 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഹോട്ടലുകളിലെ അതേ വില തന്നെയായിരിക്കുകയാണ് സമൃദ്ധിയിലും.

സിലിണ്ടറിന് വില കുറഞ്ഞാല്‍ ഭക്ഷണത്തിനും കുറയ്ക്കാം: വി.കെ. മിനിമോള്‍, കൊച്ചി മേയര്‍

ഗ്യാസ് സിലിണ്ടറിന് 1000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അതിന്റെ വില കുറച്ചിട്ടില്ല. അത് കുറയ്ക്കുകയാണെങ്കില്‍ മാത്രമേ സമൃദ്ധിയിലെ ഭക്ഷണത്തിന്റെ വില കുറയ്ക്കാന്‍ പറ്റുകയുള്ളു. ഹോട്ടലുകളിലെ വില വര്‍ധനവില്‍ തീരുമാനം എടുക്കാന്‍ കോര്‍പറേഷന് അധികാരമില്ല. അതില്‍ സര്‍ക്കാര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.

വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യം: ജയപ്രകാശ്, കെഎച്ച്ആര്‍എ പ്രസിഡന്‍റ്

ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയതോടെയാണ് ഹോട്ടലുകള്‍ വില കൂട്ടിയത്. 400 രൂപ മാത്രമാണ് സിലിണ്ടറിന് കുറച്ചത്. ഈ മാസം ആറു രൂപ കൂടി കൂടി. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. ഒരു കിലോ അരിക്ക് 15-20 രൂപ വര്‍ധിച്ചു. സവോളയുടെ വില മൂന്നിരട്ടിയായി, 20 രൂപയുണ്ടായിരുന്ന സവോളയ്ക്ക് ഇന്ന് 60 രൂപയാണ് വില. പാലിന് നാല് രൂപ വര്‍ധിച്ചു. പഞ്ചസാരയ്ക്ക് 20-25 രൂപയോളം വര്‍ധിച്ചു. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ക്ക് വില കൂടുതലാണ്. ഇറച്ചിക്കും വില കൂടുതലാണ്. ചിക്കന് മാത്രമാണ് വലിയ വില അധികം കൂടാത്തത്. സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ വില കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി.

ഈ രീതിയില്‍ പോയാല്‍ ഒന്നു കൂടി വില കൂട്ടാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല. തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആനുപാതികമായി ചെറിയൊരു വര്‍ധനവ് വരുത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ വില തുടര്‍ന്നു പോവുകയാണെങ്കില്‍ വില കൂട്ടേണ്ട സാഹചര്യം വരും. സാധാരണക്കാര്‍ ഭക്ഷണം കഴിക്കുന്ന ചെറുകിട ഹോട്ടലുകളില്‍ വില കൂടിക്കഴിഞ്ഞാല്‍ ബിസിനസിനെയും ബാധിക്കും. അതുകൊണ്ടാണ് പലരും വില കൂടാത്തത്.

 

Kerala

തൃശൂരിലെ കൊച്ചിൻ സേലം പാചകവാതക പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചു

തൃശൂര്‍: കൊച്ചിന്‍ സേലം പാചകവാതക പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പില്‍ ഒടിഞ്ഞിരുന്ന ഡ്രില്ലിന്‍റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെല്‍ഡ് ചെയ്താണ് ചോര്‍ച്ചയടച്ചത്.

ഇതിനായി ഒമ്പതു മീറ്റര്‍ താഴ്ച്ചയില്‍ മണ്ണെടുത്ത ഭാഗം നികത്തി പൂര്‍വസ്ഥിതിയില്‍ ആക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരുന്നു. ചോര്‍ച്ച കണ്ടെത്തിയ പൈപ്പില്‍നിന്ന് വെള്ളം പുറത്തേക്ക് തള്ളുന്നതും മണ്ണു നീക്കിയപ്പോഴുണ്ടായ ഉറവ് വെള്ളവുമാണ് ചോര്‍ച്ചയടയ്ക്കാന്‍ പ്രധാന തടസമായിരുന്നത്.

മണലിപ്പുഴയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആറുമീറ്റര്‍ താഴ്ത്തിയപ്പോഴേക്കും വലിയ അളവില്‍ വെള്ളം കുഴിയില്‍ നിറയുകയായിരുന്നു. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്തു കളയാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും പാചകവാതക ചോര്‍ച്ചയുണ്ടായതും ചോര്‍ച്ച പരിഹരിക്കുന്നതിന് തടസമായി. മടവാക്കരയില്‍ കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു കൊച്ചി സേലം എല്‍പിജി പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത്.

 

National

രാജ്യത്ത് എൽപിജി ഉപഭോഗം കുറഞ്ഞു, പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വൻ വർധന

ന്യൂഡൽഹി: ഇന്ത്യയുടെ എൽപിജി ഉപഭോഗത്തിൽ ഇടിവ്. മാർച്ചിൽ ഏകദേശം 16 ശതമാനത്തിന്‍റെ പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവുമാണ് രേഖപ്പെടുത്തിയത്. നിലവിൽ 21 മാസത്തിനിടെ ഏറ്റവും കുറഞ്ഞ അളവായ 2.38 മില്യൺ ടണ്ണിലാണ് എല്‍പിജി ഉപഭോഗം രേഖപ്പെടുത്തിയത്.

അതേസമയം മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം 2025നേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യൺ ടണ്ണിലെത്തി. 2019 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഉയർച്ചയാണിത്. രാജ്യത്ത് ആവശ്യമുള്ള എൽപിജിയുടെ 60 ശതമാനത്തിൽ ഭൂരിഭാഗവും ഹോർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എൽപിജി ഇറക്കുമതി ഫെബ്രുവരിയിൽ രണ്ട് മില്യൺ ടണ്ണിൽനിന്ന് മാർച്ചായപ്പോഴേക്കും 1.1 മില്യണായി കുറഞ്ഞു.

എന്നാൽ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസൽ ഉപഭോഗം 8.73 ടണ്ണായി ഉയർന്നപ്പോൾ പെട്രോൾ ഉപഭോഗം 3.78 ടൺ റിക്കാർഡ് ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഇന്ധന വിതരണം തടസപ്പെടുമെന്ന സംശയത്തില്‍ ഔട്ട്‌ലെറ്റുകളിൽ തിരക്കേറിയിരുന്നു.

Kerala

ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് കുടുംബാംഗങ്ങൾക്ക് പരിക്ക്

നെടുമങ്ങാട്: തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. കായ്പാടി ലക്ഷം വീട് കോളനിക്ക് സമീപം താന്നിമൂട് നിഹാസ് മൻസിലിൽ ഷാജഹാന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അപകടസമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. അപകടത്തിൽ ഷാജഹാൻ , മകൻ നിഹാസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷാജഹാന് 25 ശതമാനം പൊള്ളലേറ്റു. സ്ഫോടനത്തിന്‍റെ ശക്തിയിൽ തെറിച്ച് വീണ നിഹാസിന്‍റെ നെറ്റിയിലും തലയ്ക്കും ആണ് പരിക്ക്. സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിച്ചു. വീടിന്‍റെ ചുമരുകൾക്കും വിള്ളൽ സംഭവിച്ചു.

കഴിഞ്ഞ ദിവസം ആണ് ഗ്യാസ് ഏജൻസിയിൽ നിന്നും നിറച്ച ഗ്യാസ് സിലിണ്ടർ വാങ്ങിയത്.

International

വാതക, എണ്ണപ്പാടങ്ങൾക്കു നേരേയുണ്ടായ ആക്രമണം;വരാനിരിക്കുന്നത് വൻ പ്രതിസന്ധി

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്‍റിനു നേരേയുണ്ടായ ഇറാന്‍റെ ആക്രമണം ആഗോള വാതക വിപണിയെ തകിടംമറിക്കുമെന്ന് ആശങ്ക.

ഇറാന്‍റെ ആക്രമണത്തിൽ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ശേഖരത്തിന്‍റെ 17 ശതമാനവും നശിപ്പിക്കപ്പെട്ടെന്നും അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന മൂന്നുമുതൽ അഞ്ചുവർഷം വരെ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസപ്പെടുമെന്നും ഖത്തർ വ്യക്തമാക്കിയതോടെയാണ് ആശങ്കയേറുന്നത്.

ആക്രമണം മൂലം രാജ്യത്തിന്‍റെ വാർഷിക വരുമാനത്തിൽ ഏകദേശം 2,000 കോടി ഡോളറിന്‍റെ നഷ്‌ടമുണ്ടായതായി ഖത്തർ എനർജി സിഇഒയും ഊർജകാര്യ മന്ത്രിയുമായ സാദ് അൽ കാബി പറഞ്ഞു. റംസാൻ മാസത്തിൽ സഹോദര മുസ്‌ലിം രാജ്യം ഈ രീതിയിൽ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്‍റായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും കേന്ദ്രങ്ങളിലാണ് ഇറാന്‍റെ ആക്രമണമുണ്ടായത്. പിന്നാലെ ഉത്പാദനം നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽനിന്നുള്ള നാശനഷ്‌ടങ്ങളുടെ വ്യാപ്തി ഈ മേഖലയെ പത്തു മുതൽ 20 വർഷം വരെ പിന്നോട്ടടിച്ചതായി ഖത്തർ ഊർജകാര്യ മന്ത്രി പറഞ്ഞു.

അതേസമയം, എൽപിജി ഉപയോഗിക്കുന്ന ഇന്ത്യയിലെ റസ്റ്ററന്‍റുകളും വീടുകളും മുതൽ ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണകൊറിയൻ ചിപ്പ് നിർമാതാക്കൾ വരെ ഖത്തറിലെ നാശനഷ്‌ടത്തിന്‍റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇന്ത്യക്കാവശ്യമായ പ്രകൃതിവാതകത്തിന്‍റെ ഏകദേശം 20 ശതമാനവും ഖത്തറിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്‍റെ പ്രധാന സ്രോതസാണിത്. ഇവിടെയാണ് കഴിഞ്ഞദിവസം ഇറാൻ ആക്രമണം നടത്തിയത്.

വർക്ക് ഫ്രം ഹോം നിർദേശിച്ച് അന്താരാഷ്‌ട്ര ഊർജ ഏജൻസി

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് അന്താരാഷ്‌ട്ര ഊർജ ഏജൻസി (ഐഇഎ) രംഗത്തെത്തി. ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (വർക്ക് ഫ്രം ഹോം) പരമാവധി പ്രോത്സാഹിപ്പിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇത്തരത്തിൽ ജോലി ചെയ്യുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. വിമാനയാത്രകൾ പരമാവധി ഒഴിവാക്കി ട്രെയിനുകളോ മറ്റു ഗതാഗതമാർഗങ്ങളോ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. അന്താരാഷ്‌ട്രതലത്തിൽ വിമാന ഇന്ധനത്തിന്‍റെ വിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബിസിനസ് ആവശ്യങ്ങൾക്കായുള്ള വിമാനയാത്രകൾ കുറയ്ക്കുന്നതുവഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ സാധിക്കും.

ഹൈവേകളിൽ വാഹനങ്ങളുടെ വേഗം പത്തു കിലോമീറ്ററെങ്കിലും കുറയ്ക്കുന്നത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും ഐഇഎ ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കാനും കാർ പൂളിംഗ് പോലുള്ള രീതികൾ അവലംബിക്കാനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

വലിയ നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനും നിർദേശമുണ്ട്. പാചക ആവശ്യങ്ങൾക്കായി എൽപിജിക്കു പകരം വൈദ്യുതി ഉപയോഗിച്ചുള്ള മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ധനക്ഷമതയുള്ള ഡ്രൈവിംഗ് രീതികൾ ശീലിക്കുന്നതു വഴി സാധാരണക്കാർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാക്കാൻ സാധിക്കും.

ഇന്ധനശേഖരം വർധിപ്പിക്കുന്നതിനായി ഐഇഎ അംഗരാജ്യങ്ങൾ ഇതിനോടകംതന്നെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരമാണ് ഈ മാസം വിപണിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എങ്കിലും ഉപഭോഗം കുറയ്ക്കാതെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാത്തി ബിറോൾ വ്യക്തമാക്കി.

വരും മാസങ്ങളിൽ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യം ഒഴിവാക്കാൻ ഊർജ ഉപഭോഗത്തിൽ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

Kerala

ആറ്റുകാലിൽ ശുചിമുറിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു; രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ശുചിമുറിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണിക്കായി വെൽഡിംഗിനെത്തിയ ജോലിക്കാർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് പരിക്കേറ്റത്. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.

ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പൊട്ടിത്തെറിയെത്തുർന്ന് സമീപത്തുണ്ടായിരുന്ന കരാർ ജോലിക്കാർ ചൂട് തിരിച്ചറിഞ്ഞതോടെ ഓടിമാറി. ഓടുന്നതിനിടെ വീണാണ് ഇവർക്ക് പരിക്കേറ്റത്.

അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്‍റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നു തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.

കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു.‌ 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി.

National

മുംബൈയ്ക്ക് സമീപം ക്ലോറിൻ വാതക ചോർച്ച ; ഒരാൾ മരിച്ചു,18 പേർ ആശുപത്രിയിൽ

മുംബൈ : മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയ്ക്ക് സമീപം വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതക ചോർച്ച. വിഷവാതക ചർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. സമീപവാസിയായ 59 കാരനാണ് മരിച്ചത്.

18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള പുക പ്രദേശത്ത് പരന്നിട്ടുണ്ട്. ചൊവ്വാഴ്ച ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്കിടെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സിഇഒ കൂടിയായ റസിഡന്‍റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെ പറഞ്ഞു.

10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്‍റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.

തുടർന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും മുൻകരുതൽ നടപടിയായി പ്രദേശത്ത് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

Latest News

Corehub Up