Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : German

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണം പ്രതിക്കു മരണം വരെ തടവ്

ബർലിൻ: ജർമനിയിലെ മഗ്ദെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ 2024ലുണ്ടായ ആക്രമണസംഭവത്തിലെ പ്രതിക്കു കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

സൗദി അറേബ്യൻ പൗരനായ താലിബ് അൽ അബ്‌ദുൾ മുഹ്സി (51) നാണ് കോടതി ശിക്ഷ വിധിച്ചത്. ഇരകളുടെ എണ്ണം വളരെ കൂടുതലായതിനാൽ മഗ്ദെബർഗിൽ പ്രത്യേക താത്കാലിക കോടതി സജ്ജമാക്കിയാണു വിചാരണ പൂർത്തിയാക്കിയത്.

2024 ഡിസംബർ 20ന് പ്രാദേശിക സമയം രാത്രി 7.02നായിരുന്നു ജർമനിയെ നടുക്കിയ ആക്രമണം നടന്നത്.

നഗരമധ്യത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നു. ഒരു മിനിറ്റും നാല് സെക്കൻഡും മാത്രം നീണ്ടുനിന്ന ആക്രമണത്തിൽ ഒന്പത് വയസുള്ള ഒരു ആൺകുട്ടിയും 45നും 75നും ഇടയിൽ പ്രായമുള്ള അഞ്ചു സ്ത്രീകളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ദുരന്തത്തിന് തൊട്ടുപിന്നാലെതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻ അധികാരികളുമായുള്ള തർക്കങ്ങളാണു തന്നെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. സൗദി വനിതകളുടെ അവകാശങ്ങൾ ജർമനി അവഗണിക്കുന്നതിൽ തനിക്കു ദേഷ്യമുണ്ടായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.

ഇസ്‌ലാമിനെയും സൗദി ഭരണകൂടത്തെയും വിമർശിച്ചതിന്‍റെ പേരിൽ അവിടെ പീഡനം നേരിടുന്നുണ്ടെന്ന് അവകാശപ്പെട്ട് 2016ലാണ് ഇയാൾ ജർമനിയിൽ അഭയം നേടിയത്.

NRI

ജര്‍മനിയിലെ വ്യവസായിക മേഖല പ്രതിസന്ധിയിൽ; നഷ്‌ടപ്പെട്ടത് 1,24,000 ജോലികള്‍

ബെര്‍ലിന്‍: ജർമനിയുടെ വ്യവസായിക മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1,24,000 വ്യവസായിക ജോലികളാണ് നഷ്‌ടപ്പെട്ടത്. രാജ്യത്തെ വ്യവസായിക ലോകം കടുത്ത സമ്മര്‍ദത്തിലാണ്.

തുടര്‍ച്ചയായ പത്ത് പാദങ്ങളിലായി വില്‍പ്പന കുറഞ്ഞു. ഓഡിറ്റിംഗ് സ്ഥാപനമായ ഇവെെയുടെ വിശകലനം അനുസരിച്ച്, 2025ല്‍ ജര്‍മന്‍ വ്യവസായത്തില്‍ 1,24,000 ജോലികള്‍ ഇല്ലാതായി. 2.3 ശതമാനം കുറവ്.

ഇതിനര്‍ഥം തൊഴില്‍ നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയില്‍ കൂടുതലായി എന്നാണ്. വര്‍ഷാവസാനം, ഏകദേശം 5.38 ദശലക്ഷം ആളുകള്‍ ഇപ്പോഴും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു. 2019 മുതല്‍, 2,66,200 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. ഏതാണ്ട് 4.7 ശതമാനം ഇടിവ്.

രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തെ പ്രത്യേകിച്ച് സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 50,000 തൊഴിലവസരങ്ങള്‍ ആകമാനം വെട്ടിക്കുറച്ചു. 2019 മുതല്‍, മൊത്തം നഷ്‌ടം 1,11,000ല്‍ അധികം തൊഴിലവസരങ്ങളാണ് ഉണ്ടായത്.

തൊഴില്‍ 13 ശതമാനം കുറഞ്ഞു. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഓട്ടോമോട്ടീവ് മേഖലയിലെ ഏഴ് ജോലികളില്‍ ഒന്ന് അപ്രത്യക്ഷമായി എന്നാണ് ഇതിനര്‍ഥം. ഒരു വര്‍ഷത്തിനുള്ളില്‍ മെക്കാനിക്കല്‍ എൻജിനിയറിംഗ് മേഖലയിലും ഏകദേശം 18,700 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു.

2025ല്‍ പഠനം നടത്തിയ ഒരു വ്യവസായിക മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല.

വില്‍പ്പനയും വരുമാനവും കുറയുന്നു

വില്‍പ്പന കണക്കുകളില്‍ പ്രതിസന്ധി വ്യക്തമായി പ്രതിഫലിക്കുന്നു. 2025ലെ നാലാം പാദത്തില്‍, വ്യാവസായിക കമ്പനികള്‍ 537 യൂറോ ബില്യണ്‍ സൃഷ്ടിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 1.4 ശതമാനം കുറവ്.

ഇത് തുടര്‍ച്ചയായ പത്താം പാദത്തിലെ ഇടിവിനെ അടയാളപ്പെടുത്തി. 2024ല്‍ 3.4 ശതമാനം ഇടിവുണ്ടായതിനെത്തുടര്‍ന്ന്, ഈ വര്‍ഷം മൊത്തത്തില്‍ വില്‍പ്പന 1.1 ശതമാനം കുറഞ്ഞു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുത്തുമ്പോള്‍, 2023 മുതല്‍ 2025 വരെയുള്ള ഇടിവ് ഏതാണ്ട് പത്ത് ശതമാനമാണെന്ന് ഇവൈ പറയുന്നു.

ഓട്ടോമോട്ടീവ്, പേപ്പര്‍, ടെക്സ്റ്റെല്‍ വ്യവസായങ്ങള്‍ പ്രത്യേകിച്ച് മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനു വിപരീതമായി, ലോഹ, ഇലക്ട്രിക്കല്‍ വ്യവസായങ്ങള്‍ അടുത്തിടെ നേരിയ വളര്‍ച്ച കൈവരിച്ചു - മുന്‍ വര്‍ഷങ്ങളിലെ ഗണ്യമായ ഇടിവിന് ശേഷം.

സമ്പദ്വ്യവസ്ഥയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പ് സൂചനയിലൂടെ ഒരു തിരിച്ചുരവിന് സാമ്പത്തിക സൂചകങ്ങള്‍ അടുത്തിടെ പ്രതീക്ഷ നല്‍കിയെങ്കിലും, പുതിയ ഡാറ്റ വ്യത്യസ്തമായ ക്യയാണ് വെളിപ്പെടുത്തുന്നത്.

2013ലെ പോലെ നിരവധി പാപ്പരത്തങ്ങള്‍

കോടതിയില്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. 2025 ജനുവരി മുതല്‍ നവംബര്‍ വരെ, 1,483 വ്യാവസായിക കമ്പനികള്‍ പാപ്പരത്തത്തിനായി അപേക്ഷ നല്‍കി.

മുന്‍ വര്‍ഷത്തേക്കാള്‍ പതിനൊന്ന് ശതമാനം കൂടുതല്‍. 2013 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വ്യാവസായിക പാപ്പരത്തമാണിത്. 2021 മുതല്‍, വ്യാവസായിക കമ്പനി പാപ്പരത്തങ്ങളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി.

"ജര്‍മന്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്' എന്ന് ഇവൈ മാനേജര്‍ ജാന്‍ ബ്രോഹില്‍ക്കര്‍ പറയുന്നു. പല കമ്പനികളും വേഗത്തില്‍ വീണ്ടെടുക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു.

കാര്യമായ സാമ്പത്തിക ഉയര്‍ച്ചയില്ലെങ്കില്‍, 2026ല്‍ കൂടുതല്‍ തൊഴില്‍ വെട്ടിക്കുറവുകള്‍ അനിവാര്യമാകും എന്നും മുന്നറിയിപ്പ് നല്‍കുന്നു. ജര്‍മനിയില്‍ വ്യവസായിക മേഖലയില്‍ ജോലി തേടി വരുന്ന മലയാളികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

NRI

ജര്‍മനിയില്‍ 16 ശതമാനം ആളുകളും ദാരിദ്യ്ര ഭീഷണിയിലെന്ന് റിപ്പോർട്ട്

ബെര്‍ലിന്‍: ജര്‍മനിയില്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (ഡെസ്റ്റാറ്റിസ്) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ ജര്‍മനിയിലെ 13.3 ദശലക്ഷം ആളുകള്‍ ദാരിദ്യ്ര സാധ്യതയിലാണെന്ന് വെളിപ്പെടുത്തി.

ഇത് ജനസംഖ്യയുടെ 16.1 ശതമാനത്തിന് തുല്യമാണ്. കൂടാതെ 2024ലെ 15.5 ശതമാനത്തില്‍ നിന്ന് വര്‍ധനവും കാണിക്കുന്നു. ഇയുവിന്‍റെ വരുമാന - ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളില്‍ നിന്നാണ് ഈ കണക്കുകള്‍ വരുന്നത്.

"ദാരിദ്യ്ര സാധ്യതയില്‍' എന്ന് ഇയു നിര്‍വചിക്കുന്നത് ശരാശരി തുല്യ വരുമാനത്തിന്‍റെ 60 ശതമാനത്തില്‍ താഴെ മാത്രം ജീവിക്കുന്നതിനെയാണ്. ഇത് വെയ്റ്റഡ് ഗാര്‍ഹിക വരുമാനത്തെ അടിസ്ഥാനമാക്കി ജനസംഖ്യയെ പകുതിയായി വിഭജിക്കുന്നു.

ജര്‍മനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളുടെ പരിധി പ്രതിമാസം 1,446 യൂറോ ആയിരുന്നു. രണ്ട് മുതിര്‍ന്നവരും 14 വയസിന് താഴെയുള്ള രണ്ട് കുട്ടികളുമുള്ള ഒരു കുടുംബത്തിന്‍റെ മൂല്യം 3,036 ആയിരുന്നു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ - 30.9 ശതമാനം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ - രക്ഷാകര്‍തൃ കുടുംബങ്ങളിലെ ആളുകള്‍ - 28.7 ശതമാനം. തൊഴിലില്ലാത്തവര്‍ - 64.9 ശതമാനം. തൊഴിലില്ലാത്തവര്‍ - 33.8 ശതമാനം. വിരമിച്ചവര്‍ - 19.1 ശതമാനം.

Sports

ജർമൻ ബുണ്ടസ് ലീഗ: ബയേണ്‍ ബ്ലാസ്റ്റ്

മ്യൂണിക്ക്: പതറാത്ത ചുവടുമായി ഉൾക്കരുത്ത് വീണ്ടും പ്രകടിപ്പിച്ച് വിൻസന്‍റ് കോന്പനിയുടെ ബയേണ്‍ മ്യൂണിക്ക്. ജർമൻ ബുണ്ടസ് ലീഗയിൽ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ നിന്ന ബയേണ്‍ രണ്ടാം പകുതിയിൽ എതിരാളികളായ ആർബി ലെയ്പിസിഗിനിന്‍റെ വല കുലുക്കിയത് അഞ്ച് പ്രാവശ്യം.

20-ാം മിനിറ്റിൽ ഗോൾ വഴങ്ങിയ ബയേണ്‍ 38 മിനിറ്റിനുള്ളിലാണ് അഞ്ച് ഗോളുകൾ മടക്കിയത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഒലീസെ ഒരിക്കൽ കൂടി കളം വാണു. ബയേണ്‍ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളുടെയും അസിസ്റ്റ് ഒലീസെയുടെ കാലിൽ നിന്നായിരുന്നു. ഒരു ഗോൾ താരം നേടുകയും ചെയ്തു.

20-ാം മിനിറ്റിൽ റൊമുലു കാർഡോസോയിലൂടെയാണ് ലെയ്പ്സിഗ് ബയേണിനെ ഞെട്ടിച്ച് ലീഡെടുത്തത്. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റിൽ സെർജ് ഗ്നാബ്രിയാണ് ബയേണിനു സമനില സമ്മാനിച്ചത്. 67-ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ഗോളിലൂടെ ബയേണിനെ മുന്നിലെത്തിച്ചു. പിന്നീട് ആറ് മിനിറ്റിനിടെ ബയേണിന്‍റെ ശേഷിച്ച മൂന്ന് ഗോളുകളും പിറന്നു. 82-ാം മിനിറ്റിൽ ജോനാതൻ ഥാ, 85-ാം മിനിറ്റിൽ അലക്സാണ്ടർ പാവ്ലോവിച്, 88ൽ മൈക്കൽ ഒലീസെ എന്നിവരാണ് സ്കോർ ചെയ്തത്.
18 മത്സരത്തിൽനിന്ന് 16 ജയവും രണ്ട് സമനിലയും നേടി അപരാജിതരായി 50 പോയിന്‍റുമായി ബയേണ്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്.

Latest News

Corehub Up