Kerala
ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട. ആസാം സ്വദേശി നാസര്‍ ഉദ്ദീന്‍ എന്നയാളില്‍ നിന്നും 220 ഗ്രാം ഹെറോയിന്‍ പിടികൂടി. ചൊവ്വാഴ്ച രാത്രി ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിലാണ് ഇയാള്‍ എത്തിയത്.
ആര്‍പിഎഫ് ഇന്റലിജന്‍സും റെയില്‍വേ പോലീസും ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടെ ഒരാള്‍ പുറത്തേക്കിറങ്ങി പരിഭ്രമിച്ചു നില്ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Kerala
തിരുവനന്തപുരം: ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് പ്രതി പിടിയിലായത്. ബംഗാള്‍ സ്വദേശി ആസാദ് ഹുസൈനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും 27 ഗ്രാം ഹെറോയിന്‍ കണ്ടെത്തി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പരിശോധനയും അറസ്റ്റും നടന്നത്.
എക്സൈസ് ഇൻസ്പെക്ടർ കാർത്തിക്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജു കുമാർ, സജി കുമാർ, പ്രെവന്റീവ് ഓഫിസർ വിനോദ്, സിഇഒമാരായ നിഷാന്ത്, വിപിൻ, ഡ്രൈവർ മുനീർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Kerala
കൊച്ചി: ആലുവയിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. മെയ്നൂൽ ഹക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 ഗ്രാം ഹെറോയിൻ പിടികൂടി.
ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Kerala
കോതമംഗലം: എറണാകുളം കോതമംഗലത്ത് രാസലഹരിയുമായി ആസാം സ്വദേശി പിടിയില്‍. അബു ഹനീഫ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 6.669 ഗ്രാം രാസലഹരിയും 38,500 രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തിന് കോഴിപ്പിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ചെറിയ പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ അബു ഹനീഫ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് പ്രതി ഇവിടെയെത്തിയത് എന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദ് പറഞ്ഞു.
എം.പി. പ്രമോദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ഷമീര്‍, പി.ബി. ലിബു, കെ.എ. റസാക്ക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എം. ഉബൈസ്, വി.ഐ. ബിന്‍സാര്‍ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
National
ചണ്ഡിഗഡ്: പാക് അതിർത്തി കടന്നെത്തുന്ന ലഹരിമരുന്നുകളുടെ ഡീലർമാരായി പഞ്ചാബിൽ പ്രവർത്തിച്ചുവന്ന 17 വയസുകാരനുൾപ്പെടെ നാലുപേർ ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെ പിടിയിലായി.
ഇന്നലെ ഘോഗ ബോർഡർ ഔട്ട്പോസ്റ്റിലായിരുന്നു രഹസ്യവിവരത്തെത്തുടർന്ന് പോലീസിന്റെ ഓപ്പറേഷൻ. ഭിണ്ഡി ഔലക് ഗ്രാമത്തിലെ വയലിൽനിന്ന് അഞ്ചു പായ്ക്കറ്റുകളിലാക്കിയ 19.980 കിലോഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുത്തു.