Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternetSensation

Viral

പെണ്ണുകാണൽ ചടങ്ങുകളിൽ നിന്ന് രക്ഷപ്പെടാൻ 'മൊട്ടയടിച്ച്' യുവതി; സോഷ്യൽ മീഡിയയിൽ വൈറലായ വേറിട്ട പ്രതിഷേധം!

വീട്ടുകാർ നിർബന്ധിച്ച് നടത്തുന്ന വിവാഹാലോചനകളിൽ നിന്ന് രക്ഷപ്പെടാൻ വേറിട്ടൊരു വഴി തിരഞ്ഞെടുത്ത യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

കീർത്തന മേനോൻ എന്ന യുവതിയാണ് 'അമ്മ എന്‍റെ കല്യാണം പ്ലാൻ ചെയ്തപ്പോൾ' എന്ന അടിക്കുറിപ്പോടെ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വീട്ടുകാരുടെ തീരുമാനത്തോടുള്ള പ്രതിഷേധമെന്നോണം, യാതൊരു ഭാവവ്യത്യാസവുമില്ലാതെ തികഞ്ഞ ശാന്തതയോടെ തന്‍റെ നീളമുള്ള മുടി പൂർണമായും മൊട്ടയടിക്കുന്ന കീർത്തനയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഇത് യഥാർഥത്തിൽ വിവാഹത്തോടുള്ള പ്രതിഷേധമാണോ, അതോ മതപരമായ ചടങ്ങുകളുടെ ഭാഗമാണോ, അതുമല്ലെങ്കിൽ വെറുമൊരു സോഷ്യൽ മീഡിയ റീലിന് വേണ്ടി ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇന്‍റർനെറ്റ് ലോകം ഈ ദൃശ്യങ്ങളെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

നിർബന്ധിത വിവാഹങ്ങൾക്ക് സമ്മതം മൂളി പിന്നീട് സ്വന്തം ജീവിതവും പങ്കാളിയുടെ ജീവിതവും നരകതുല്യമാക്കുന്നതിനേക്കാൾ എത്രയോ ധീരമായ നിലപാടാണ് യുവതി സ്വീകരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയുടെ ശക്തമായ പ്രതികരണമായിട്ടാണ് സമൂഹമാധ്യമങ്ങൾ ഈ വീഡിയോയെ വിലയിരുത്തുന്നത്.

Viral

തോറ്റുകൊടുക്കാൻ മനസില്ല; ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ അസാധ്യമായ പാത കീഴടക്കി ഒരു നായ

സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു നായയുടെ അതിജീവന വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കനാലിന് സമീപമുള്ള കോൺക്രീറ്റ് തൂണുകൾ നിറഞ്ഞ അതീവ അപകടകരവും ഇടുങ്ങിയതുമായ ഒരു പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്ന നായയാണ് ദൃശ്യങ്ങളിലുള്ളത്.

ആദ്യത്തെ ശ്രമത്തിൽ ബാലൻസ് തെറ്റി പരാജയപ്പെട്ടെങ്കിലും, പിന്മാറാൻ തയ്യാറാകാതെ ആ പാത കൃത്യമായി നിരീക്ഷിച്ച ശേഷം ഇരട്ടി ആത്മവിശ്വാസത്തോടെ രണ്ടാമതും ശ്രമിച്ച നായ ലക്ഷ്യം കാണുകയായിരുന്നു.

തോറ്റുകൊടുക്കാൻ മനസില്ലെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിക്കുന്ന ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

മനുഷ്യർക്ക് പോലും വലിയൊരു ജീവിതപാഠം നൽകുന്ന ഈ വീഡിയോയ്ക്ക് താഴെ, നായയുടെ അസാധ്യമായ ബുദ്ധിശക്തിയെയും ധൈര്യത്തെയും പ്രശംസിച്ച് നിരവധിപ്പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്.

 

Viral

ഇതാണ് യഥാർഥ അച്ചടക്കം! കുട്ടികൾക്കൊപ്പം അസംബ്ലിയിൽ പങ്കുചേർന്ന് പ്രാർഥിക്കുന്ന മിടുക്കൻ നായ

സിക്കിമിലെ ഒരു വിദ്യാലയത്തിൽ നിന്നുള്ള അപൂർവ്വവും മനോഹരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്കൂളിലെ പ്രഭാത അസംബ്ലിയിൽ കുട്ടികൾക്കൊപ്പം പങ്കുചേർന്ന ഒരു നായയാണ് ഈ കൗതുകക്കാഴ്ചയിലെ താരം.

കുട്ടികൾ വരിവരിയായി നിന്ന് പ്രാർഥനാഗീതം ആലപിക്കുന്നതിനിടയിലാണ് ആരുടേയും ശ്രദ്ധ തിരിക്കാതെ ഈ അപ്രതീക്ഷിത അതിഥി കൂട്ടത്തിലേക്ക് എത്തിയത്. പ്രസന്ന പക്രിൻ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ ഹൃദ്യമായ ദൃശ്യമുള്ളത്.

കുട്ടികൾ പ്രാർഥനയിൽ മുഴുകി നിൽക്കുമ്പോൾ, വരികൾക്കിടയിലായി ഒരു വെളുത്ത തെരുവുനായ പിൻകാലുകളിൽ നിവർന്നു നിൽക്കുന്നത് കാണാം. മുൻകാലുകൾ രണ്ടും വായുവിൽ ഉയർത്തിപ്പിടിച്ച്, യഥാർഥത്തിൽ പ്രാർഥിക്കുന്ന അതേ ഭാവത്തിലായിരുന്നു അതിന്‍റെ നിൽപ്പ്.

ചുറ്റുമുള്ള ശബ്ദങ്ങളോ ആളുകളോ അതിനെ ഒട്ടും ഭയപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അല്പസമയത്തിനുശേഷം തികച്ചും ശാന്തനായി അത് കുട്ടികൾക്കരികിൽ തന്നെ നിലത്തു കിടക്കുകയും ചെയ്തു. എന്നും സ്കൂളിൽ വരുന്ന ഒരു വിദ്യാർഥിയെപ്പോലെ അത്രമേൽ ഇണക്കത്തോടെയാണ് ആ നായ പെരുമാറിയത്.

വളരെ വേഗത്തിലാണ് ഈ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. സ്കൂളിലെ കുട്ടികളേക്കാളും കൂടുതൽ അച്ചടക്കവും ശ്രദ്ധയും ഈ നാല്ക്കാലി സുഹൃത്തിനുണ്ടെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും തമാശയായി കുറിക്കുന്നത്.

തനിക്ക് ചെയ്യാനുള്ള കാര്യം അവൻ കൃത്യമായി മനസിലാക്കി പ്രവർത്തിച്ചുവെന്നും പലരും അഭിപ്രായപ്പെട്ടു. തങ്ങളുടെ പഴയ സ്കൂൾ കാലഘട്ടത്തിലെ പ്രാർഥനാ സമയങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കാൻ ഈ വീഡിയോ കാരണമായതായും ചിലർ പങ്കുവെച്ചു.

കേവലമൊരു കൗതുകത്തിനപ്പുറം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവം. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായ്ക്കൾ അവിടുത്തെ ജനങ്ങളോടും കുട്ടികളോടും എത്രത്തോളം സമാധാനപരമായി ഇണങ്ങി ജീവിക്കുന്നു എന്നതിന്‍റെ നേർക്കാഴ്ച കൂടിയാവുകയാണ് സിക്കിമിൽ നിന്നുള്ള ഈ ദൃശ്യം.

പ്രദേശവാസികൾ നൽകുന്ന കരുതലാണ് അവരെ ആ സമൂഹത്തിന്‍റെ ഭാഗമാക്കി മാറ്റുന്നത്. എന്തായാലും പ്രാർഥനാ നിരയിലെ ഈ കുഞ്ഞു താരം ലക്ഷക്കണക്കിന് ആളുകളുടെ മനസാണ് ഇതിനോടകം കവർന്നിരിക്കുന്നത്.

Viral

ദോശക്കടയിലെ 'വിഐപി' കസ്റ്റമർ; ദിവസവും ദോശ കഴിക്കാൻ എത്തുന്ന അതിഥി!

ജാർഖണ്ഡിലെ ഒരു സാധാരണ തട്ടുകടയിൽ നിന്ന് പകർത്തിയ കൗതുകകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത്.

ദിവസവും കൃത്യസമയത്ത് കടയ്ക്ക് മുന്നിലെത്തി ചൂടുദോശ കഴിച്ചു മടങ്ങുന്ന ഒരു കന്നുകാലിയാണ് ഈ കൊച്ചുകടയെ ഇന്‍റർനെറ്റിലെ പുതിയ ചർച്ചാവിഷയമാക്കിയത്.

തിരക്കേറിയ തെരുവിൽ യാതൊരു പരിഭ്രമവുമില്ലാതെ, തന്‍റെ ഊഴം കാത്തുനിൽക്കുന്നതുപോലെ ശാന്തമായി നിൽക്കുന്ന ഈ കന്നുകാലിയെ കടയുടമയും ഏറെ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്.

അതിനെ ആട്ടിയോടിക്കാൻ ശ്രമിക്കാതെ, നല്ല മൊരിഞ്ഞ ദോശ ചുട്ടെടുത്ത് നൽകുന്നതാണ് ഇവിടുത്തെ പതിവ് രീതി. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ കൗതുകമുണർത്തുന്ന നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ആദ്യഭാഗം പശുക്കൾക്കായി നൽകുന്ന 'ഗോഗ്രാസം' എന്ന പുണ്യകർമ്മത്തെക്കുറിച്ച് ചിലർ ഓർമ്മിപ്പിച്ചപ്പോൾ, ഈ അതിഥിക്ക് ഒരു സ്ഥിരം കസ്റ്റമർ കാർഡ് നൽകണമെന്നായിരുന്നു മറ്റ് ചിലരുടെ തമാശ രൂപേണയുള്ള കമന്‍റുകൾ.

എന്നാൽ, ഭക്ഷണശാലകളിൽ മൃഗങ്ങളെ ഇത്രയും അടുത്ത് നിർത്തുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒപ്പം ദൃശ്യങ്ങളിലുള്ളത് പശുവല്ല, ഒരു കാളയാണെന്ന തിരുത്തലുകളുമായും ചിലരെത്തി. എങ്കിലും, ഈ അപൂർവ സ്നേഹക്കാഴ്ച നവമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്.

 

Viral

പെട്രോളും ഇല്ല ഒരു തേങ്ങയുമില്ല! പമ്പിൽ കയറി പെട്രോൾ വണ്ടിക്കാരെ ട്രോളിയ ഇലക്ട്രിക് ഹീറോ

പെട്രോൾ വിലവർധനവും ഇന്ധന സംരക്ഷണവും രാജ്യം ചർച്ച ചെയ്യുമ്പോൾ, പെട്രോൾ പമ്പിൽ വരി നിൽക്കുന്നവരെ നോക്കി ഒരു യുവാവ് നടത്തിയ 'മാസ്' പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.

വെറുമൊരു തമാശയ്ക്കപ്പുറം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തിയും മേന്മയും പമ്പിൽ നിന്നവർക്ക് മുന്നിൽ നേരിട്ട് തെളിയിച്ചു കൊടുക്കുകയായിരുന്നു ഈ യുവാവ്. പ്രധാനമന്ത്രിയുടെ ഇന്ധന സംരക്ഷണ ആഹ്വാനത്തിന് പിന്നാലെയാണ് പെട്രോൾ പമ്പിലേക്ക് ഒരു ഇലക്ട്രിക് സ്കൂട്ടറിൽ ഈ യുവാവ് എത്തിയത്.

വണ്ടിയിലെ സ്പീക്കറിലൂടെ "മോദി, മോദി, മോദി" എന്ന് ഉറക്കെ കേൾപ്പിച്ചുകൊണ്ട്, പമ്പിൽ എണ്ണയടിക്കാൻ വരി നിൽക്കുന്ന പെട്രോൾ വാഹനങ്ങൾക്കിടയിലൂടെ അദ്ദേഹം തന്‍റെ ഇലക്ട്രിക് സ്കൂട്ടർ കൂളായി വട്ടമിട്ടു ഓടിച്ചു.

ഇന്ധനവിലയെക്കുറിച്ചോ പെട്രോൾ തീരുന്നതിനെക്കുറിച്ചോ യാതൊരു ആശങ്കയുമില്ലാതെ, പെട്രോൾ കാത്തുനിൽക്കുന്നവരെ കളിയാക്കുന്ന രീതിയിലായിരുന്നു യുവാവിന്‍റെ ഈ കറക്കം. ഈ പ്രകടനത്തിലൂടെ തമാശയ്‌ക്കൊപ്പം വലിയൊരു സന്ദേശവും യുവാവ് പങ്കുവെക്കുന്നുണ്ട്.

പരമ്പരാഗത ഇന്ധന വാഹനങ്ങൾക്കായി പമ്പുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുമ്പോൾ, ഇലക്ട്രിക് വാഹനങ്ങൾ എത്രത്തോളം ലാഭകരവും പ്രായോഗികവുമാണെന്ന് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

ഇന്ധന ഉപഭോഗം കുറയ്ക്കാനും പണം ലാഭിക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ഇലക്ട്രിക് സ്കൂട്ടറുകൾ തന്നെയാണ് ഭാവി എന്ന് പമ്പിൽ നിന്നവർക്ക് മുന്നിൽ ലൈവായി കാണിച്ചുകൊടുക്കാൻ ഈ യുവാവിന് സാധിച്ചു.

പമ്പിലുണ്ടായിരുന്നവർ ചിരിയോടെയാണ് ഈ വേറിട്ട പ്രകടനത്തെ വരവേറ്റത്. ഇലക്ട്രിക് വണ്ടിയുടെ ഉടമകൾക്ക് പെട്രോൾ പമ്പിൽ കയറി ഇതുപോലെ മാസ് കാണിക്കാൻ മാത്രമേ സാധിക്കൂ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്‍റുകൾ.

ഗൗരവമേറിയ ഇന്ധന പ്രതിസന്ധി ചർച്ചകൾക്കിടയിലും ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി ഇത്രയും രസകരമായി അവതരിപ്പിച്ച യുവാവിന്‍റെ ക്രിയേറ്റിവിറ്റിയെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

 

Viral

രാജ്യത്തെ രക്ഷിക്കാൻ സുപ്രിയയുടെ 'മാസ്റ്റർ പ്ലാൻ'; വൈറലായി വർക്ക് ഫ്രം ഹോം ഇമെയിൽ

രാജ്യത്തെ സേവിക്കാൻ ഓരോരുത്തരും ഓരോ വഴികളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ബംഗളൂരു സ്വദേശിനിയായ സുപ്രിയ എന്ന യുവതി തന്‍റെ കമ്പനിക്ക് അയച്ച ഇമെയിൽ സന്ദേശം ഇപ്പോൾ ഇന്‍റർനെറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഇന്ധനവില വർധനയും ആഗോള പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ധനം ലാഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം താൻ ഏറ്റെടുക്കുന്നു എന്നാണ് സുപ്രിയ അവകാശപ്പെടുന്നത്.

ഇതിന്‍റെ ഭാഗമായി 2027 മെയ് മാസം വരെ താൻ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും (വർക്ക് ഫ്രം ഹോം) ഇത് രാജ്യത്തോടുള്ള തന്‍റെ കടമയാണെന്നും അവർ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തെ അറിയിച്ചു.

ഈ ഇമെയിലിന്‍റെ സ്ക്രീൻഷോട്ട് സുപ്രിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. "എന്‍റെ ഭാഗം ഞാൻ നിർവഹിച്ചു, ഇനി നിങ്ങളുടെ ഊഴമാണ്" എന്ന കുറിപ്പോടെയാണ് ഈ ചിത്രം വൈറലായത്.

എന്നാൽ ഈ നീക്കത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ തികച്ചും രസകരമായിരുന്നു. സുപ്രിയയുടെ ഈ വിചിത്രമായ രാജ്യസ്നേഹത്തിന് എച്ച്.ആർ വിഭാഗം നൽകാൻ സാധ്യതയുള്ള മറുപടികൾ പലരും തമാശരൂപേണ പങ്കുവെച്ചു.

രാജ്യം രക്ഷിക്കാൻ ശമ്പളം വേണ്ടെന്ന് വെക്കാൻ തയ്യാറാണോ എന്നും, ശമ്പളത്തിനായി പ്രധാനമന്ത്രിയെ തന്നെ സമീപിക്കൂ എന്നും തുടങ്ങി പരിഹാസം നിറഞ്ഞ കമന്‍റുകൾ പോസ്റ്റിന് താഴെ നിറഞ്ഞു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ 'വർക്ക് ഫ്രം ഹോം' എന്നത് വെറും 'ഹോം' ആയി മാറുമെന്ന മുന്നറിയിപ്പും ചിലർ നൽകി.

ഇതൊരു തമാശയായി പലരും കാണുന്നുണ്ടെങ്കിലും, നഗരങ്ങളിലെ ഗതാഗതക്കുരുക്കും യാത്രായും ജീവനക്കാരെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നതിന്‍റെ സൂചനയായും ഈ പോസ്റ്റ് വിലയിരുത്തപ്പെടുന്നു.

കോവിഡ് കാലത്തിന് ശേഷം കമ്പനികൾ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിക്കുമ്പോൾ, അതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപെടാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്‍റെ പ്രതിനിധിയായി സുപ്രിയ മാറി.

വാർത്താ പ്രാധാന്യമുള്ള ഈ പോസ്റ്റ് യഥാർഥത്തിൽ അയച്ചതാണോ അതോ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

 

Viral

നാരങ്ങയും ഇഞ്ചിയും ഔട്ട്, പനീർ കറി ഇൻ; കരിമ്പിൻ ജ്യൂസിലെ 'അലമ്പ്' പരീക്ഷണങ്ങൾ

ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് നൽകുന്ന ഉന്മേഷം ചെറുതല്ല. അല്പം നാരങ്ങാനീരും ഇഞ്ചിയും പുതിനയിലയും ചേർത്ത കരിമ്പിൻ ജ്യൂസ് മലയാളികൾക്ക് പ്രിയപ്പെട്ട ഒന്നാണ്.

എന്നാൽ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ച ചില വിചിത്രമായ പരീക്ഷണങ്ങൾ ഈ പാനീയത്തെ സ്നേഹിക്കുന്നവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

തെരുവോരങ്ങളിലെ കരിമ്പിൻ ജ്യൂസ് മെഷീനിലേക്ക് മത്തർ പനീർ കറി നേരിട്ട് ഒഴിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ ചർച്ചാവിഷയം.

കരിമ്പിൻ തണ്ടുകൾക്കൊപ്പം പനീർ കഷണങ്ങളും ഗ്രേവിയും ചേർത്ത് അരച്ചെടുത്ത ഈ വിചിത്ര പാനീയം കണ്ട കാഴ്ചക്കാർക്ക് ഇതിന്‍റെ രുചി സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല.

ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധവും പരിഹാസവുമാണ് ഉയരുന്നത്. സാധാരണ ഗതിയിൽ ചപ്പാത്തിക്കൊപ്പമോ പൊറോട്ടയ്ക്കൊപ്പമോ കഴിക്കേണ്ട വിഭവം ജ്യൂസുമായി ചേർത്തത് കണ്ട പലരും ചോദിക്കുന്നത് ഈ ജ്യൂസിനൊപ്പം ഇനി ഞങ്ങൾ റോട്ടി കൂടി കഴിക്കണോ എന്നാണ്.

ഇത്തരം പാചക പരീക്ഷണങ്ങൾ പ്രകൃതിവിരുദ്ധമാണെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ വേണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. വ്യൂസിനും പ്രശസ്തിക്കും വേണ്ടി ഭക്ഷണസാധനങ്ങളെ ഇത്തരത്തിൽ വികൃതമാക്കുന്നത് ശരിയല്ലെന്നും പലരും ഓർമ്മിപ്പിക്കുന്നു.

ഇതിലും ഭേദം ഹാർപ്പിക്കും ഫിനൈലും കൂടി കരിമ്പിൻ ജ്യൂസിൽ ഒഴിക്കുന്നതാണെന്നും ആളുകൾ രോഷത്തോടെ പ്രതികരിക്കുന്നുണ്ട്. പാരമ്പര്യമായ രുചികളെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വലിയ രീതിയിലുള്ള ഡിജിറ്റൽ പ്രതിഷേധമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

 

Viral

കടലിനെ തോൽപ്പിക്കുന്ന ഈ 'സുനാമി പൂൾ' കണ്ടാൽത്തന്നെ ശ്വാസം മുട്ടും

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു സ്വിമ്മിംഗ് പൂൾ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

സാധാരണ വാട്ടർ തീം പാർക്കുകളിൽ കാണാറുള്ള വിനോദത്തിന് വേണ്ടിയുള്ള ചെറിയ തിരമാലകളല്ല, മറിച്ച് കടലിനെപ്പോലും തോൽപ്പിക്കുന്ന അതിശക്തമായ തിരമാലകളാണ് ഈ പൂളിൽ കാണുന്നത്.

പൂളിലെ ജലപ്രവാഹം അത്രമേൽ ഭയാനകമായതുകൊണ്ട് തന്നെ ഇതിനെ 'സുനാമി പൂൾ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. കൊറിയൻ കോസ്റ്റ് ഗാർഡിലും റിപ്പബ്ലിക് ഓഫ് കൊറിയ നേവിയിലും സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് വൈറലായ വീഡിയോയിലെ നീന്തൽ താരം.

അതിശക്തമായ ഓരോ തിരമാലയും ആഞ്ഞടിക്കുമ്പോഴും യാതൊരു ഭയവുമില്ലാതെ അദ്ദേഹം തിരയ്ക്കെതിരെ നീന്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

തീരസംരക്ഷണ സേനയിലെ അംഗമായതുകൊണ്ട് തന്നെ ഇത്തരം വെല്ലുവിളികൾ നേരിടാൻ അദ്ദേഹം മികച്ച പരിശീലനം നേടിയ വ്യക്തിയുമാണ്. വീഡിയോ കണ്ട പലരും തമാശരൂപേണയുള്ള പ്രതികരണങ്ങളുമായാണ് രംഗത്തെത്തിയത്.

താൻ ഈ നീന്തൽ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ശ്വാസം മുട്ടുന്നത് പോലെ തോന്നിയെന്നും, വെറുതെ നോക്കിനിന്നപ്പോൾ തന്നെ പലതവണ മുങ്ങിപ്പോയ അനുഭവം ഉണ്ടായെന്നും പലരും കമന്‍റ് ചെയ്തു. ഇത്തരം സാഹചര്യങ്ങൾ നേരിടാനാണ് മക്കളെ നീന്തൽ പഠിപ്പിക്കേണ്ടതെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.

ഇത്തരം തീവ്രമായ തിരമാലകൾ ഉണ്ടാകുന്ന പൂളുകളെ ഒളിമ്പിക്സ് പോലുള്ള കായിക മത്സരങ്ങളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ചില വിദേശ കായിക പ്രേമികൾ ഉയർത്തുന്നുണ്ട്. ഈ വീഡിയോ യഥാർഥത്തിൽ കടലിലെ രക്ഷാപ്രവർത്തകർക്കുള്ള പരിശീലനത്തിന്‍റെ ഭാഗമായി ചിത്രീകരിച്ചതാകാനാണ് സാധ്യത.

കടൽ ഒരിക്കലും അടങ്ങില്ലെന്നും തിരമാലകൾക്കിടയിലായിരിക്കുമ്പോൾ തങ്ങൾ കടലിലാണെന്ന ജാഗ്രത വേണമെന്നും വീഡിയോയോടൊപ്പം നൽകിയിട്ടുള്ള കുറിപ്പിൽ പറയുന്നു. പരിശീലനം ലഭിക്കാത്തവർക്ക് ഇത്തരം സാഹചര്യങ്ങൾ ഏറെ അപകടകരമാണെന്ന മുന്നറിയിപ്പും ഇതിലൂടെ ലഭിക്കുന്നു.

Viral

കളി കാണണോ അതോ പെണ്ണിനെ സമാധാനിപ്പിക്കണോ?; ഗാലറിയിലെ മാൻ ഓഫ് ദി മാച്ച് ഈ ഭർത്താവാണ്

കോൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും തമ്മിലുള്ള ആവേശകരമായ ക്രിക്കറ്റ് പോരാട്ടം മൈതാനത്ത് മുറുകുന്നതിനിടയിൽ, സ്റ്റേഡിയത്തിലെ ഗാലറിയിൽ അരങ്ങേറിയ അപ്രതീക്ഷിതമായ ഒരു രംഗം ഇപ്പോൾ സൈബർ ലോകത്ത് വലിയ ചർച്ചയാവുകയാണ്.

കളിക്കളത്തിലെ സിക്സറുകളേക്കാളും വിക്കറ്റുകളേക്കാളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു ദമ്പതികൾ തമ്മിലുണ്ടായ രസകരമായ പിണക്കവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്.

ഗാലറിയിൽ കളി കണ്ടുകൊണ്ടിരുന്ന ദമ്പതികൾക്കിടയിൽ മത്സരത്തിനിടയിൽ ചെറിയൊരു അഭിപ്രായവ്യത്യാസം ഉണ്ടാവുകയും, ഇതിൽ പരിഭവിച്ച യുവതി തന്‍റെ സീറ്റിൽ നിന്നും എഴുന്നേറ്റ് പോവുകയും ചെയ്തു.

സാധാരണ ഗതിയിൽ ഭർത്താവ് പിന്നാലെ വരുമെന്നും തന്നോട് അനുനയത്തിൽ സംസാരിക്കുമെന്നും കരുതിയാണ് യുവതി അവിടെ നിന്നും മാറിയതെങ്കിലും, ഭർത്താവിന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

തന്‍റെ പ്രിയപ്പെട്ട ടീമിന്‍റെ കളിയിൽ മുഴുകിയിരുന്ന അദ്ദേഹം, ഭാര്യ പിണങ്ങിപ്പോയത് ശ്രദ്ധിച്ചെങ്കിലും അവിടെ നിന്ന് മാറാനോ അവരെ പിന്തുടരാനോ തയ്യാറായില്ല. ക്രിക്കറ്റിനോടുള്ള ഈ അമിതമായ ആവേശം കണ്ട് ചുറ്റുമുള്ളവർ പോലും അമ്പരന്നുപോയി.

എന്നാൽ കുറച്ചു സമയത്തിന് ശേഷം, ഭർത്താവ് തന്നെ അനുനയിപ്പിക്കാൻ വരില്ലെന്ന് ബോധ്യമായതോടെ യുവതി സ്വയം ശാന്തയാവുകയും തിരികെ വന്ന് തന്‍റെ സീറ്റിൽ തന്നെ ഇരിക്കുകയും ചെയ്തു. യാതൊരു തർക്കവുമില്ലാതെ അവർ വീണ്ടും ഒരുമിച്ച് കളി കാണാൻ തുടങ്ങിയതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ തരംഗമായത്.

വൈകാരികമായ പിണക്കങ്ങളേക്കാൾ ക്രിക്കറ്റിനോടുള്ള ആരാധനയ്ക്ക് മുൻഗണന നൽകിയ ഭർത്താവിനെ പലരും 'മാൻ ഓഫ് ദി മാച്ച്' എന്ന് വിശേഷിപ്പിച്ചപ്പോൾ, ബന്ധങ്ങളിലെ ഇത്തരം കൊച്ചു കൊച്ചു വിട്ടുവീഴ്ചകളാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

എങ്കിലും, ഈ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകമാണിതെന്നാണ് വിമർശകരുടെ വാദം. അഭിനയം അല്പം മോശമായിപ്പോയെന്നും ഇത്തരം രംഗങ്ങൾ സ്വാഭാവികമല്ലെന്നും ചിലർ പരിഹാസരൂപേണ കമന്‍റ് ചെയ്യുന്നു.

ഇത് യാദൃശ്ചികമായി സംഭവിച്ചതായാലും അല്ലെങ്കിലും, മൈതാനത്തെ പോരാട്ടങ്ങൾക്കപ്പുറം ഗാലറിയിലെ ഇത്തരം കൊച്ചു നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികൾക്ക് പുത്തൻ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്നത്.

Viral

ഗേറ്റഡ് കമ്മ്യൂണിറ്റിക്കുള്ളിലെ 'സ്വാതന്ത്ര്യം': നഗരജീവിതത്തിൽ സുരക്ഷിതത്വം ഒരു ആഡംബരമാകുമ്പോൾ

ഗുരുഗ്രാമിലെ ഒരു ദമ്പതികൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജായ 'ക്രിയേറ്റീവ് ഇൻട്രോവേർട്ട്സി'ലൂടെ പങ്കുവെച്ച ദൃശ്യങ്ങൾ ഇന്ന് ഇന്‍റർനെറ്റിൽ വലിയൊരു സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

നഗരജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നും ആശങ്കകളിൽ നിന്നും മാറി, പുലർച്ചെ രണ്ടരയ്ക്ക് തങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്‍റെ പരിസരത്തുകൂടെ ഭയരഹിതമായി നടക്കുന്ന ദൃശ്യങ്ങളാണ് ഇവർ പുറത്തുവിട്ടത്.

ഇതൊരു വെറും വീടുമാറ്റമല്ല മറിച്ച് തങ്ങളുടെ ജീവിതനിലവാരത്തിൽ വന്ന വലിയൊരു പുരോഗതിയാണെന്ന് ഇവർ അവകാശപ്പെടുന്നു. സുരക്ഷിതമായ ഒരു ചുറ്റുപാടിൽ അർദ്ധരാത്രിയിൽ പോലും സ്വതന്ത്രമായി നടക്കാൻ കഴിയുന്നത് തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ആഡംബരമാണെന്നും വീഡിയോയിൽ ഇവർ പറയുന്നുണ്ട്.

ഈ വീഡിയോ പുറത്തുവന്നതോടെ ഡിജിറ്റൽ ലോകം രണ്ട് തട്ടിലായി തിരിഞ്ഞു. ഒരു വിഭാഗം ആളുകൾ ഈ ദമ്പതികൾക്ക് ലഭിച്ച സുരക്ഷിതത്വത്തെയും സമാധാനപരമായ അന്തരീക്ഷത്തെയും പ്രശംസിച്ചപ്പോൾ, മറ്റൊരു വിഭാഗം ഇതിലെ വിരോധാഭാസങ്ങളെയാണ് ചൂണ്ടിക്കാട്ടിയത്.

വൻകിട നഗരങ്ങളിൽ സുരക്ഷിതത്വം എന്നത് പണം നൽകി വാങ്ങേണ്ടി വരുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും, ഗേറ്റഡ് കമ്മ്യൂണിറ്റികൾക്ക് പുറത്തുള്ള സാധാരണക്കാരുടെ അവസ്ഥ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും പലരും കുറിച്ചു. മുംബൈ പോലുള്ള നഗരങ്ങൾ ഇത്തരം മതിൽക്കെട്ടുകൾ ഇല്ലാതെ തന്നെ ഇതിലും സുരക്ഷിതമാണെന്ന് വാദിക്കുന്നവരും കുറവല്ല.

സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് മാത്രം ലഭ്യമാകുന്ന ഈ 'സുരക്ഷിത മുറ്റങ്ങൾ' യഥാർത്ഥത്തിൽ ഒരു നഗരത്തിന്‍റെ സുരക്ഷാ മാനദണ്ഡമായി കാണാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരുടെയും വിമർശനം.

എങ്കിലും താമസസ്ഥലം തിരഞ്ഞെടുക്കുമ്പോൾ വീടിന്‍റെ സൗകര്യങ്ങളേക്കാൾ ഉപരിയായി വ്യക്തിസ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും ഇന്ന് ആളുകൾ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് വൈറലായ ഈ ദൃശ്യങ്ങൾ നൽകുന്നത്. പൊതു ഇടങ്ങൾ എല്ലാവർക്കും ഒരേപോലെ സുരക്ഷിതമാകുന്ന കാലത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കും ഈ കൊച്ചു വീഡിയോ വഴിമരുന്നിട്ടു.

Viral

റിയൽ ബുൾ കിംഗ്; നടുറോഡിൽ കൊമ്പൻമാരെ അണിനിരത്തി മാസ് എൻട്രി

സോഷ്യൽ മീഡിയയുടെ കണ്ണുതള്ളിച്ചുകൊണ്ട് ഒരു അസാധാരണ ദൃശ്യം ഇന്‍റർനെറ്റിൽ കാട്ടുതീ പോലെ പടരുകയാണ്. നൂറുകണക്കിന് കരുത്തുറ്റ കാളകളെ നയിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ നടന്നുനീങ്ങുന്ന ഒരു മനുഷ്യനാണ് ഈ വീഡിയോയിലെ താരം.

സാധാരണഗതിയിൽ നിയന്ത്രിക്കാൻ പ്രയാസമേറിയ വലിയൊരു കാളക്കൂട്ടത്തെ, തന്‍റെ വിരൽത്തുമ്പിലെ ചലനങ്ങൾക്കനുസരിച്ച് ഒരു സൈന്യത്തെയെന്നപോലെ അച്ചടക്കത്തോടെ കൊണ്ടുപോകുന്ന ഇദ്ദേഹത്തിന്‍റെ രീതി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

കയ്യിലൊരു ചെറിയ വടിയും പിടിച്ചു റോഡിന്‍റെ മധ്യഭാഗത്തുകൂടി തികഞ്ഞ ഗാംഭീര്യത്തോടെയുള്ള ഇദ്ദേഹത്തിന്‍റെ ആ നടത്തം കണ്ടാൽ ഒരു വലിയ സാമ്രാജ്യത്തിന്‍റെ അധിപനെപ്പോലെ തോന്നും.

ഇത്രയധികം കാളകൾ അദ്ദേഹത്തിന് ചുറ്റും യാതൊരു പ്രകോപനവുമില്ലാതെ ഒന്നിനുപുറകെ ഒന്നായി നീങ്ങുന്നത് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള അസാമാന്യമായ ആത്മബന്ധത്തിന്‍റെ തെളിവായിട്ടാണ് കാണികൾ വിലയിരുത്തുന്നത്. പട്ടാപ്പകൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കടന്നുപോയ ഈ കാഴ്ച്ച കണ്ട് പലരും അദ്ദേഹത്തെ 'റിയൽ ബുൾ കിംഗ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

യാതൊരു ഭയവുമില്ലാതെ, തന്‍റെ മൃഗങ്ങളുടെ ശക്തിയിൽ പൂർണ വിശ്വാസമർപ്പിച്ചുകൊണ്ട് ആ റോഡ് മുഴുവൻ തന്‍റേതാണെന്ന മട്ടിൽ സ്വാഗോടെ നീങ്ങുന്ന ഈ മനുഷ്യൻ സൈബർ ലോകത്തെ പുതിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഒരു സിനിമയിലെ മാസ് സീനിനെ വെല്ലുന്ന രീതിയിലുള്ള ഈ പ്രകടനം ധൈര്യത്തിന്‍റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ്.

Viral

ഭാവിയിലെ കച്ചവടം ഇന്നേ തുടങ്ങി; 50 രൂപയ്ക്ക് ഡൽഹിയിൽ കാറ്റ് വിറ്റ് ഹിമാചലി ബാലൻ

ഡൽഹിയിലെ വീർപ്പുമുട്ടിക്കുന്ന പുകമഞ്ഞും മലിനീകരണവും പ്രമേയമാക്കി ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുബാലൻ നടത്തിയ വ്യത്യസ്തമായ പ്രതിഷേധം വലിയ ശ്രദ്ധയാകർഷിക്കുകയാണ്.

സ്വന്തം നാട്ടിലെ ശുദ്ധവായു കവറിലാക്കി ഡൽഹിയിലെ തിരക്കേറിയ തെരുവുകളിൽ 50 രൂപയ്ക്ക് വിൽപനയ്ക്ക് വെച്ച ഈ ബാലന്‍റെ നീക്കം കണ്ടുനിന്നവർക്ക് ആദ്യമൊരു കൗതുകമായിരുന്നെങ്കിലും വൈകാതെ അതൊരു വലിയ ചർച്ചയായി മാറി.

ശുദ്ധവായു എന്നത് ഓരോ മനുഷ്യന്‍റെയും മൗലികാവകാശമാണെന്നിരിക്കെ, അതൊരു വിലപിടിപ്പുള്ള വസ്തുവായി തെരുവിൽ വിൽക്കേണ്ടി വരുന്നത് നഗരവാസികൾ നേരിടുന്ന ശ്വാസംമുട്ടലിന്‍റെ തീവ്രതയാണ് വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകമാണ് വൈറലായത്.

വെറുമൊരു തമാശയ്ക്കപ്പുറം ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രതിസന്ധിയെയാണ് ഈ ബാലൻ പരിഹാസരൂപേണ തുറന്നുകാട്ടിയത്.

മലിനീകരണത്തിൽ ശ്വാസംമുട്ടുന്ന ഡൽഹി നിവാസികൾ ഈ കുട്ടിക്ക് മുന്നിൽ തടിച്ചുകൂടിയതും കൗതുകത്തോടെ ഇതിൽ പങ്കാളികളായതും നിലവിലെ സാഹചര്യത്തെ എത്രത്തോളം ഗൗരവത്തോടെയാണ് ജനങ്ങൾ കാണുന്നത് എന്നതിന്‍റെ തെളിവാണ്.

സൗജന്യമായി ലഭിക്കേണ്ട പ്രകൃതിവിഭവങ്ങൾ പോലും ഭാവിയിൽ പണം കൊടുത്തു വാങ്ങേണ്ടി വരുമെന്ന ഭയാനകമായ അവസ്ഥയെയാണ് ഈ മിടുക്കൻ തന്‍റെ കുഞ്ഞു സംരംഭത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തത്. നിരവധി ആളുകളാണ് ഈ വീഡിയോയോട് പ്രതികരിച്ച് രംഗത്തെത്തിയത്.

ഇതൊരു തമാശയായി കണ്ട് ചിരിച്ചുതള്ളാൻ കഴിയില്ലെന്നും മനുഷ്യന്‍റെ അതിജീവനത്തിന് ആവശ്യമായ ഏറ്റവും അടിസ്ഥാനപരമായ വായു പോലും ആഡംബരമായി മാറുന്ന കാലം വിദൂരമല്ലെന്നുമുള്ള തിരിച്ചറിവ് പലരും പങ്കുവെച്ചു.

ചിന്തിക്കുന്നവർക്ക് വലിയൊരു താക്കീതായി ഈ ദൃശ്യങ്ങൾ മാറുമ്പോൾ, വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടതിന്‍റെ അനിവാര്യത കൂടിയാണ് ഈ ഹിമാചൽ സ്വദേശിയായ ബാലൻ നമ്മെ ഓർമ്മിപ്പിക്കുന്നത്.

Viral

നൊസ്റ്റാൾജിയ ഉണർത്തുന്ന നോട്ടുകൾ: കാലം മാറിയപ്പോൾ നോട്ടുകൾ മാറിയ കഥ

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലേക്കുള്ള ഒരു അപൂർവ്വ ജാലകം തുറന്നിട്ടുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

വിഭജനത്തിന് ശേഷമുള്ള സ്വതന്ത്ര ഇന്ത്യയുടെ കറൻസി നോട്ടുകളുടെ പരിണാമം വ്യക്തമാക്കുന്ന ഈ വീഡിയോ വേദ എന്ന യുവാവാണ് തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ ഏകദേശം എല്ലാ നോട്ടുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. ദേശീയ ചിഹ്നങ്ങളിലും നോട്ടുകളുടെ വലുപ്പത്തിലും കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾ 40-ലധികം നോട്ടുകളിലൂടെ ഈ വീഡിയോയിൽ കോർത്തിണക്കിയിട്ടുണ്ട്.

നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാർ ഉപയോഗിച്ചിരുന്ന പഴയ ഒരു രൂപ, അഞ്ച് രൂപ നോട്ടുകൾ മുതൽ ആധുനിക കാലത്തെ പുതിയ നോട്ടുകൾ വരെ ഇതിൽ കാണാം. ഈ ദൃശ്യങ്ങൾക്ക് ഇതിനോടകം 4.1 കോടിയിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. കേവലം ഒരു വിനോദം എന്നതിലുപരി രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയുടെ അടയാളപ്പെടുത്തലായിട്ടാണ് ഭൂരിഭാഗം പേരും ഇതിനെ വിലയിരുത്തുന്നത്.

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ, നോട്ടുകളുടെ രൂപഭംഗിയും അവയുടെ പിന്നിലെ ചരിത്രവും ഓർമ്മിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പഴയകാല സ്മരണകൾ പങ്കുവെച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.

ഓരോ കാലഘട്ടത്തിലും ഇന്ത്യയുടെ സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഈ അപൂർവ്വ നിധി ശേഖരം വരുംതലമുറയ്ക്കുള്ള ഒരു വലിയ പാഠപുസ്തകം കൂടിയാണ്.

Viral

ഇദ്ദേഹത്തെപ്പോലൊരു അധ്യാപകൻ ഉണ്ടെങ്കിൽ പിന്നെ കോളേജ് ലൈഫ് കളറാകും; വൈറലായി ഒരു 'മെഹബൂബ' പ്രകടനം

പുനെയിലെ ഒരു ക്യാമ്പസിൽ നിന്നുള്ള കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു പ്രൊഫസർ തന്‍റെ ഔദ്യോഗിക ഗൗരവങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്നത് ഈ വീഡിയോയിൽ കാണാം.

ശ്രീ ബാലാജി യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച 'ദൃഷ്ടി 2026' എന്ന സാംസ്കാരിക പരിപാടിക്കിടെയാണ് ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്. ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ഷോലെ' എന്ന ചിത്രത്തിലെ 'മെഹബൂബ മെഹബൂബ' എന്ന ഗാനമാണ് അദ്ദേഹം വേദിയിൽ ആലപിച്ചത്.

അധ്യാപകന്‍റെ പാട്ടിനൊപ്പം ആവേശത്തോടെ ചുവടുവെച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്ന വിദ്യാർഥികൾ ആ പരിപാടിയെ ഒരു സംഗീത നിശയുടെ അന്തരീക്ഷത്തിലേക്ക് മാറ്റിമറിച്ചു. നുപുർ മാൾ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.

കേവലം ഒരു കലാപ്രകടനം എന്നതിലുപരി അധ്യാപകനും വിദ്യാർഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ നേർക്കാഴ്ചയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. പ്രൊഫസറുടെ ആത്മവിശ്വാസത്തെയും വേദിയിലെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

പഴയകാലത്തെ കർക്കശക്കാരായ അധ്യാപകരിൽ നിന്ന് മാറി, പുതിയ കാലത്തെ അധ്യാപകർ വിദ്യാർഥികളുടെ സുഹൃത്തുക്കളും വഴികാട്ടികളുമായി മാറുന്ന കാഴ്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ക്യാമ്പസ് ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ ഇത്തരം നിമിഷങ്ങൾ സഹായിക്കുന്നു.

ക്ലാസ് മുറികൾക്ക് പുറത്ത് നടക്കുന്ന ഇത്തരം ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നുവെന്ന ചർച്ചകൾക്കും ഈ വൈറൽ വീഡിയോ കാരണമായിട്ടുണ്ട്. അധ്യാപകർ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിദ്യാർഥികളുടെ സർഗാത്മകമായ ലോകത്തിന്‍റെ ഭാഗമാകുന്നത് ക്യാമ്പസ് സംസ്കാരത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

 

Viral

സ്കൂൾ യൂണിഫോമിന്‍റെ പേരിൽ പകൽക്കൊള്ള; സ്റ്റാറ്റസ് നോക്കി സ്കൂളിൽ ചേർത്താൽ ഇതാണ് അവസ്ഥ

ഇന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അമിതമായ വാണിജ്യവൽക്കരണത്തെയും രക്ഷിതാക്കൾ നേരിടുന്ന സാമ്പത്തിക ചൂഷണത്തെയും തുറന്നുകാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

യുകെജി വിദ്യാർഥിക്ക് ഒരു അധ്യയന വർഷത്തേക്ക് സ്കൂളിൽ നിന്ന് നൽകിയ യൂണിഫോം സെറ്റുകൾ ഓരോന്നായി പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്.

ഒരു കൊച്ചുക്കുട്ടിക്ക് എന്തിനാണ് ഇത്രയധികം വസ്ത്രങ്ങൾ എന്ന് ചോദിച്ചുകൊണ്ടാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഹൂഡി പുറത്തെടുക്കുന്ന കുട്ടി, തുടർന്ന് നിരവധി ടി-ഷർട്ടുകളും പാന്‍റുകളും വരിവരിയായി നിരത്തുന്നു.

ഇതിനു പുറമെ കൈകളിൽ ധരിക്കുന്ന റിസ്റ്റ് ബാൻഡുകൾ, ഒന്നിലധികം ജോടി സോക്സുകൾ, അധികമായി നൽകിയിട്ടുള്ള ട്രൗസറുകൾ, ഷൂസുകൾ എന്നിങ്ങനെ ഒരു ചെറിയ വസ്ത്രശാല തന്നെ ആ ബാഗിനുള്ളിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഉൽപ്പന്നങ്ങളുടെ എണ്ണം.

ഓരോ വസ്ത്രം പുറത്തെടുക്കുമ്പോഴും വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി "ഇനിയുമുണ്ട്" എന്ന് ആവർത്തിക്കുന്നത് പരിഹസിക്കുന്നതിനോടൊപ്പം ഗൗരവകരമായ ഒരു സാമൂഹിക പ്രശ്നത്തെ കൂടി ചൂണ്ടിക്കാണിക്കുന്നു.

കേവലം വസ്ത്രങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ ഗുണനിലവാരവും ഈ വീഡിയോയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്രയധികം വസ്ത്രങ്ങൾ നൽകുന്നുണ്ടെങ്കിലും ഇവ അടുത്ത അധ്യയന വർഷം വരെ പോലും ഈടുനിൽക്കില്ലെന്നും നൽകുന്ന പണത്തിനനുസരിച്ചുള്ള മൂല്യം ഇവയ്ക്കില്ലെന്നും വീഡിയോയിൽ പറയുന്ന കമന്‍റുകൾ രക്ഷിതാക്കളുടെ ആശങ്കകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

വെറും അഞ്ച് വയസുമാത്രം പ്രായമുള്ള ഒരു കുട്ടിയുടെ സ്കൂൾ വേഷത്തിനായി ഇത്രയധികം പണം ഈടാക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പകൽക്കൊള്ളയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമിട്ട് പ്രശസ്തമായ വിദ്യാലയങ്ങളെ സമീപിക്കുന്ന രക്ഷിതാക്കളുടെ വൈകാരികതയെ സ്കൂൾ അധികൃതർ ബിസിനസ് താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണ്.

യൂണിഫോം, പാഠപുസ്തകങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പേരിൽ ഈടാക്കുന്ന വൻ തുക സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച പലരും രക്ഷിതാക്കളുടെ കൂട്ടായ പ്രതിഷേധം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നു.

കേവലം പരാതികൾ പറയുന്നതിനേക്കാൾ ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ സംഘടിതമായി ശബ്ദമുയർത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും സ്റ്റാറ്റസ് നോക്കി പ്രശസ്തമായ വിദ്യാലയങ്ങൾക്ക് പിന്നാലെ ഓടാതെ കൃത്യമായ അന്വേഷണം നടത്തി മാത്രം മക്കളെ സ്കൂളിൽ ചേർക്കാൻ ശ്രദ്ധിക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

സ്വകാര്യ സ്കൂളുകൾ നടത്തുന്ന ഇത്തരം സാമ്പത്തിക ചൂഷണങ്ങൾ തടയാൻ കർശനമായ സർക്കാർ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഈ വൈറൽ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു.

 

Viral

നെറ്റിയിൽ പൊട്ടുതൊട്ട് ഉസ്ബെക്ക് യുവാക്കളുടെ ബോളിവുഡ് പ്രകടനം

സംഗീതം ലോകത്തിന്‍റെ പൊതുവായ ഭാഷയാണെന്ന് അടിവരയിടുന്ന മനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. 

ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഒരു കൂട്ടം കലാകാരന്മാർ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ തങ്ങളുടെ തനതായ വാദ്യോപകരണങ്ങളിൽ വായിക്കുന്ന വീഡിയോ, അതിരുകളില്ലാത്ത കലാസ്നേഹത്തിന്‍റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്നു. 

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ കേവലം രണ്ട് ദിവസത്തിനുള്ളിൽത്തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. 

പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഈ വീഡിയോ പങ്കുവെച്ചതോടെ ഇന്ത്യയിലുടനീളമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഉസ്ബെക്ക് സംഘത്തിന്‍റെ ആരാധകരായി മാറി. 

വിവിധ തരം സംഗീത ഉപകരണങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുന്ന ഈ സംഘം, ബോളിവുഡ് ഈണങ്ങൾ വായിക്കുമ്പോൾ കാണിക്കുന്ന ആവേശമാണ് കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നത്. 

കേവലം സംഗീതം അവതരിപ്പിക്കുക മാത്രമല്ല, ആ പാട്ടുകളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുകയും ഓരോ വരിയും ആസ്വദിക്കുകയും ചെയ്യുന്ന ഇവരുടെ പ്രകടനം കാണുന്നവരിലും ഊർജ്ജം നിറയ്ക്കുന്നു. 

വിവിധ സംസ്കാരങ്ങളുടെ മനോഹരമായ കൂടിച്ചേരലായി ഈ വീഡിയോയെ വിശേഷിപ്പിക്കാം. തങ്ങളുടെ ഭാഷയല്ലാത്ത ഒരു സംഗീതത്തെ ഇത്രമേൽ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഈ കലാകാരന്മാരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇന്ത്യക്കാർ. 

സംഗീതത്തോടൊപ്പം തന്നെ വീഡിയോയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യം സംഘത്തിലെ ഒരു യുവാവ് നെറ്റിയിൽ പൊട്ട് ധരിച്ചിരുന്നു എന്നതാണ്. 

ഭാരതീയ സംസ്കാരത്തോടുള്ള ആദരസൂചകമായിട്ടാണോ അതോ ഒരു കൗതുകത്തിന് വേണ്ടിയാണോ അദ്ദേഹം ഇത് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും, ഈ 'സാംസ്കാരിക ക്രോസ്ഓവർ' സോഷ്യൽ മീഡിയക്ക് വലിയൊരു വിരുന്നായി മാറി. 

ചിലർ ഇദ്ദേഹത്തിന്‍റെ രൂപത്തെ പ്രശസ്ത സീരിയലായ 'താരക് മേത്ത കാ ഓൾട്ട ചഷ്മ'യിലെ ദയാ ബെന്നുമായി തമാശരൂപേണ ഉപമിച്ചപ്പോൾ, മറ്റുചിലർ കീബോർഡ് വായിക്കുന്ന യുവാവിന്‍റെയും ട്രംപറ്റ് വായിക്കുന്ന ആളുടെയും അസാമാന്യ പ്രകടനത്തെയും ഭാവങ്ങളെയും പ്രശംസിച്ചു. 

ലോകം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും പുറകെ പോകുമ്പോൾ, ഇതുപോലെ പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും കലയെ ആസ്വദിക്കാനാണ് നാം ശീലിക്കേണ്ടതെന്ന് പലരും കമന്‍റുകളിലൂടെ അഭിപ്രായപ്പെട്ടു.

Viral

ഇതൊരു 'ന്യൂ ജനറേഷൻ' അച്ഛൻ; മകൾ കാമുകനുമായി ചാറ്റ് ചെയ്യുന്നത് പിന്നിൽ നിന്നും ഒളിഞ്ഞ് നോക്കി അച്ഛൻ

വാക്കുകളേക്കാൾ വലിയ സ്വാധീനം നിശബ്ദതയ്ക്കുണ്ടെന്ന് തെളിയിക്കുന്ന ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സ്വന്തം മുറിയിൽ ഇരുന്ന് കാമുകനുമായി ഫോണിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന മകൾ, അപ്രതീക്ഷിതമായി അച്ഛൻ മുറിയിലേക്ക് കടന്നുവന്നത് ശ്രദ്ധിച്ചതേയില്ല.

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകാറുള്ള രോഷ പ്രകടനങ്ങളോ ശകാരങ്ങളോ ഒന്നും അവിടെ സംഭവിച്ചില്ല എന്നതാണ് ഈ ദൃശ്യത്തെ വ്യത്യസ്തമാക്കുന്നത്.

മകളുടെ അശ്രദ്ധയും ഫോണിലെ സംഭാഷണവും നേരിൽ കണ്ടിട്ടും യാതൊരു പ്രകോപനവുമില്ലാതെ ശാന്തനായി നിലകൊള്ളാനാണ് ആ അച്ഛൻ തീരുമാനിച്ചത്.

നിശബ്ദനായി അവിടെ നിന്നുകൊണ്ട് അദ്ദേഹം നടത്തിയ ആ നിരീക്ഷണം ആയിരം വാക്കുകളേക്കാൾ തീവ്രമായിരുന്നു. ആധുനിക കാലഘട്ടത്തിലെ രക്ഷാകർതൃ രീതികളെക്കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾക്കാണ് ഈ ലഘു വീഡിയോ വഴിതുറന്നിരിക്കുന്നത്.

ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നതിനേക്കാൾ കുട്ടികളിൽ മാറ്റമുണ്ടാക്കാൻ പക്വതയാർന്ന പെരുമാറ്റത്തിന് സാധിക്കുമെന്ന് ഈ അച്ഛൻ കാണിച്ചുതരുന്നു.

മകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്നവരുണ്ടെങ്കിലും, മിക്കവരും അച്ഛന്‍റെ ക്ഷമയെയും ആത്മസംയമനത്തെയുമാണ് പ്രശംസിക്കുന്നത്.

വിശ്വാസവും ആശയവിനിമയവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ എത്രത്തോളം പ്രധാനമാണെന്ന് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

ദേഷ്യത്തിന് പകരം സ്നേഹപൂർണമായ നിശബ്ദതയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന ഈ ശൈലി പുതിയ കാലത്തെ മാതൃകാപരമായ ഒരു മാറ്റമായാണ് പലരും വിലയിരുത്തുന്നത്.

Viral

നഗരം ട്രാഫിക്കിൽ കുടുങ്ങുമ്പോഴും കുട്ടിക്കാലം അതിന്‍റെ ലോകത്ത്; വൈറലായി അച്ഛനും മക്കളും പിന്നെ ഒരു ബൈക്ക് യാത്രയും

തിരക്കുപിടിച്ച നഗരവീഥികളിലെ മടുപ്പിക്കുന്ന കാത്തിരിപ്പുകൾക്കിടയിലും ചില നിമിഷങ്ങൾ നമ്മെ പഴയകാലത്തെ നിഷ്കളങ്കമായ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഒരു ദൃശ്യം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്കൂൾ വിട്ട് പിതാവിനൊപ്പം മടങ്ങുന്ന രണ്ട് കൊച്ചുകുട്ടികളാണ് ഈ ദൃശ്യത്തിലെ പ്രധാന ആകർഷണം.

നഗരം വലിയ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ, അതൊന്നും വകവെക്കാതെ തങ്ങളുടേതായ ഒരു കൊച്ചു ലോകത്ത് കളികളിലും കുസൃതികളിലും മുഴുകിയിരിക്കുകയാണ് ഈ സഹോദരങ്ങൾ.

യൂണിഫോം ധരിച്ച പെൺകുട്ടി തന്‍റെ അച്ഛന്‍റെ പുറത്ത് ചാരി തിരിഞ്ഞിരുന്നും, സഹോദരൻ മുന്നോട്ട് നോക്കിയുമാണ് യാത്ര ചെയ്യുന്നത്. ചുറ്റുമുള്ള വാഹനങ്ങളുടെ ബഹളമോ ട്രാഫിക്കിലെ മെല്ലെപ്പോക്കോ അവരുടെ ആനന്ദത്തെ ഒട്ടും ബാധിക്കുന്നില്ല എന്നതാണ് ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത്.

"നഗരം ട്രാഫിക്കിൽ നിശ്ചലമാകുമ്പോഴും കുട്ടിക്കാലം അതിന്‍റെ തനതായ വേഗതയിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും" എന്ന കുറിപ്പോടെ എക്സിൽ പ്രചരിച്ച ഈ ദൃശ്യത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഒരു വിഭാഗം ആളുകൾ ഇതിനെ കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചയായും ശുദ്ധമായ സന്തോഷമായും വിശേഷിപ്പിക്കുന്നു. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നാം മറന്നുപോയ ആ പഴയ കാലത്തെ ഓർമ്മിപ്പിക്കാൻ ഈ ദൃശ്യങ്ങൾക്ക് കഴിഞ്ഞുവെന്ന് പലരും അഭിപ്രായപ്പെടുന്നു.

എന്നാൽ മറുഭാഗത്ത്, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കടുത്ത ആശങ്കകളും ഉയരുന്നുണ്ട്. കുട്ടികൾ ഹെൽമെറ്റ് ധരിക്കാത്തതും വാഹനത്തിൽ പുറകോട്ട് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം അപകടകരമായ കാര്യങ്ങളെ വൈകാരികമായി കണ്ട് ആഘോഷിക്കരുതെന്ന താക്കീതും പലരും നൽകുന്നുണ്ട്.

Viral

താലി കെട്ടി നേരെ പരീക്ഷയ്ക്ക്; ബിഹാറിൽ വീണ്ടും വിവാദമായി ഒരു 10 -ാം ക്ലാസുകാരിയുടെ വിവാഹം

ബീഹാറിലെ ഷെർഗട്ടിയിലുള്ള എസ്എംഎസ്ജി കോളേജിന് മുൻപിൽ കഴിഞ്ഞദിവസം അരങ്ങേറിയ ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നതായിരുന്നു.

കല്യാണപ്പന്തലിലെ ആഘോഷങ്ങൾക്കിടയിൽ നിന്നും നേരെ 10 -ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായി എത്തിയ നവവധുവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

പൂക്കളാൽ അലങ്കരിച്ച കാറിൽ നിന്നും ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും ധരിച്ച്, തലയിലൂടെ മൂടുപടമിട്ട് കൈയ്യിൽ പരീക്ഷാ അഡ്മിറ്റ് കാർഡുമായി ആ പെൺകുട്ടി പുറത്തിറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സഹപാഠികളും ഒരുപോലെ അത്ഭുതപ്പെട്ടു.

പരമ്പരാഗത വസ്ത്രം ധരിച്ച വരനും കാറിന്‍റെ മുൻസീറ്റിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തോടുള്ള ഈ പെൺകുട്ടിയുടെ അമിതമായ താല്പര്യത്തെ ചിലർ പ്രശംസിക്കുന്നുണ്ടെങ്കിലും, ഈ സംഭവം വലിയൊരു വിഭാഗം ആളുകൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

10 -ാം ക്ലാസ് പരീക്ഷ എഴുതുന്ന ഒരു വിദ്യാർഥിനിയുടെ വിവാഹം നടന്നു എന്നത് നിയമപരമായ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച കർശനമായ നിയമങ്ങൾ നിലനിൽക്കെ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.

മാതാപിതാക്കൾക്കും വരനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ല മറിച്ച് ഗൗരവമായി കാണേണ്ട കുറ്റകൃത്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു. സമാനമായ മറ്റൊരു സംഭവം 2025 ഏപ്രിലിലും ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അന്ന് വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പരീക്ഷാ ഹാളിലെത്തിയ യുവതിയെ സമൂഹം അഭിനന്ദനങ്ങളാൽ മൂടിയെങ്കിലും, ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്.

പരീക്ഷാ ഹാളിന് മുന്നിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കാർ പരിശോധിക്കുന്നതും കുട്ടി പരീക്ഷാ കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതുമായ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വധുവിന്‍റെയും വരനെയും പ്രായം പരിശോധിക്കണമെന്നും ഈ സംഭവത്തിൽ പോലീസിന്‍റെ ഇടപെടൽ അനിവാര്യമാണെന്നും കാണിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം തുടരാനുള്ള അവളുടെ ആഗ്രഹം നല്ലതാണെങ്കിലും ഈ ചൊറുപ്രായത്തിലുള്ള വിവാഹം പെൺകുട്ടിയുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദമാണ് ഇപ്പോൾ ശക്തമാകുന്നത്.

 

Viral

സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ആ കുസൃതിച്ചിരി

സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഒരു മുത്തശ്ശിയുടെ കൗതുകകരമായ വിശേഷം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. 'ക്യൂട്ട്' എന്ന വാക്കിന് ഒരു വീഡിയോ രൂപം നൽകിയാൽ അത് തീർച്ചയായും ഈ ദൃശ്യങ്ങളായിരിക്കും എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

തന്‍റെ ഫോട്ടോ എടുക്കാൻ കൊച്ചുമകളോട് അതീവ ആവേശത്തോടെ ആവശ്യപ്പെടുന്ന ഒരു വയസായ അമ്മൂമ്മയാണ് ഈ വീഡിയോയിലെ താരം.

സാധാരണയായി ക്യാമറയ്ക്ക് മുന്നിൽ വരാൻ മടിക്കുന്ന പ്രായമായവരിൽ നിന്നും വ്യത്യസ്തമായി, തനിക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് എത്രമാത്രം ഇഷ്ടമാണെന്ന് ഈ മുത്തശ്ശി സന്തോഷത്തോടെ തുറന്നു പറയുന്നു.

തന്‍റെ മുറിയിലെ ചുവരുകൾ മുഴുവൻ സ്വന്തം ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കണമെന്ന കൗതുകകരമായ ആഗ്രഹവും അവർ കൊച്ചുമകളുമായി പങ്കുവെക്കുന്നുണ്ട്. വീഡിയോ കൂടുതൽ ഹൃദ്യമാകുന്നത് കൊച്ചുമകൾ അമ്മൂമ്മയെ തമാശരൂപേണ 'സെൽഫ് ഒബ്സെസ്ഡ്' എന്ന് വിളിക്കുന്ന ഭാഗത്താണ്.

താൻ ഒരു സ്വയം ആരാധകിയാണോ എന്ന് കൊച്ചുമകൾ കളിയാക്കുമ്പോൾ, ആ വലിയ വാക്ക് തിരിച്ചൊന്നു പറയാൻ ശ്രമിക്കുന്ന മുത്തശ്ശിയുടെ നിഷ്കളങ്കമായ പ്രകടനം ആരുടെയും മനസ് നിറയ്ക്കും.

ആ വാക്ക് ഉച്ചരിക്കാൻ പ്രയാസപ്പെടുന്ന അമ്മൂമ്മയുടെ നിഷ്കളങ്കതയും മുഖത്തെ ഭാവങ്ങളുമാണ് നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ വൈറലാക്കി മാറ്റിയത്. സോഷ്യൽ മീഡിയയിലെ ലക്ഷക്കണക്കിന് ആളുകളാണ് ഈ മുത്തശ്ശിയുടെ കുസൃതി കണ്ട് ആരാധകരായത്.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ വീഡിയോ ഇതിനോടകം ഏഴു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കേവലം ഒരു തമാശ എന്നതിലുപരി, വാർധക്യത്തിലും തന്‍റെ ആഗ്രഹങ്ങൾ തുറന്നുപറയാനും അത് ആഘോഷിക്കാനും ആ മുത്തശ്ശി കാണിച്ച ആത്മവിശ്വാസത്തെയാണ് പലരും പ്രശംസിക്കുന്നത്.

മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും ഇത്തരത്തിൽ ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്നത് കാണുന്നത് തന്നെ വലിയൊരു കാര്യമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.

നമ്മുടെ പ്രിയപ്പെട്ടവർ നമുക്കിടയിലുള്ളപ്പോൾ തന്നെ അവർക്ക് ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങൾ നൽകണമെന്ന വലിയൊരു സന്ദേശം കൂടി ഈ കൊച്ചു വീഡിയോ നൽകുന്നുണ്ട്.

Viral

കുളി മുടക്കുന്നവരുടെ 'ദേശീയഗാനം'; ഇൻസ്റ്റഗ്രാമിൽ തരംഗമായി ഒരു ശൈത്യകാല ഗസൽ

ശൈത്യകാലത്തെ കൊടുംതണുപ്പിൽ കുളിക്കടവിനോട് വിടപറയുന്ന മലയാളികൾക്കും ഏറെ പ്രിയങ്കരമായി മാറുകയാണ് പ്രിയങ്ക പരാശർ എന്ന ഇൻസ്റ്റഗ്രാം താരം പങ്കുവെച്ച രസകരമായ ഒരു സംഗീത വീഡിയോ.

തണുപ്പുകാലത്ത് വെള്ളം തൊടാൻ മടിക്കുന്നവരുടെ മാനസികാവസ്ഥയെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ഈ ഗാനം 'ഗിർ ഗയാ ഹൂം' അഥവാ മടിയന്മാരുടെ ദേശീയഗാനം എന്ന പേരിലാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്.

തന്‍റെ 'ആലസ്-ഇ-ജിസ്ം' എന്ന ആൽബത്തിലെ ഒരു ഭാഗമായാണ് പ്രിയങ്ക ഈ കുസൃതി നിറഞ്ഞ പാട്ട് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. തബലയുടെയും ഹാർമോണിയത്തിന്‍റെയും അകമ്പടിയോടെ തികച്ചും ശാസ്ത്രീയമായ ഒരു ഗസൽ അവതരിപ്പിക്കുന്നത് പോലെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

"ഇന്നും കുളിക്കാത്തവർക്കായി ഇതാ ഒരു ഗസൽ സമർപ്പിക്കുന്നു" എന്ന മുഖവുരയോടെ തുടങ്ങുന്ന ഗാനം കേൾവിക്കാരെ ചിരിപ്പിക്കുക മാത്രമല്ല, തണുപ്പുകാലത്തെ തങ്ങളുടെ മടി പരസ്യമായി സമ്മതിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഒരു ഗൗരവമേറിയ സംഗീതക്കച്ചേരിയുടെ അന്തരീക്ഷത്തിൽ അവതരിപ്പിക്കപ്പെട്ട ഈ വരികൾ അതിന്‍റെ വൈരുധ്യം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.

നിലവിൽ ആറ് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകളുടെ പ്രവാഹമാണ്. "ഇത് എന്‍റെ മാത്രം കഥയല്ല, ആഗോളതലത്തിൽ മടിയന്മാർ നേരിടുന്ന പ്രതിസന്ധിയാണ്" എന്ന തരത്തിൽ വീഡിയോയെ ഏറ്റെടുത്ത് നിരവധി പേർ രംഗത്തെത്തി.

ഗൗരവകരമായ കാര്യങ്ങൾക്കിടയിൽ ഇത്തരം കൊച്ചു തമാശകൾ ജീവിതത്തിന് പുതിയൊരു ഉന്മേഷം നൽകുന്നു എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.

ശൈത്യകാലത്തെ വെള്ളത്തോടുള്ള പേടിയെ ഇത്രയും സർഗാത്മകമായും സംഗീതമയമായും ആവിഷ്കരിച്ച പ്രിയങ്കയുടെ കലാവിരുത് ഇപ്പോൾ ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

Viral

'ഡാൻസ് ക്ലാസ് ഫലം കണ്ടു തുടങ്ങിയോ?: ഇൻസ്റ്റാഗ്രാമിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു വൈറൽ നൃത്തം

ഇൻസ്റ്റാഗ്രാം ടൈംലൈനുകളിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു കൊച്ചു മിടുക്കിയുടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒരേസമയം ചിരിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുകയാണ്.

മനോഹരമായി അലങ്കരിച്ച ഒരു കഫേയുടെ പശ്ചാത്തലത്തിൽ, തികഞ്ഞ ആത്മവിശ്വാസത്തോടെ അതിശയിപ്പിക്കുന്ന ചുവടുകൾ വെക്കുന്ന ഈ കുട്ടി ഇന്ന് ഇന്‍റർനെറ്റിലെ സംസാരവിഷയമാണ്.

'ഡാൻസ് ക്ലാസുകൾ ഒടുവിൽ ഫലം കണ്ടുതുടങ്ങി' എന്ന രസകരമായ അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ യഥാർഥത്തിൽ മനുഷ്യനിർമ്മിതമല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.

കേവലം ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

ആദ്യ കാഴ്ചയിൽ തികച്ചും സ്വാഭാവികമെന്ന് തോന്നുമെങ്കിലും, ഒരു കൊച്ചുകുട്ടിക്ക് അസാധ്യമായ രീതിയിലുള്ള ബാലൻസും താളാത്മകമായ ചലനങ്ങളുമാണ് ഇതിലെ പ്രധാന പ്രത്യേകത.

കഫേയിലെ കൗണ്ടറും മൃദുവായ വെളിച്ചവും ഉൾപ്പെടെയുള്ള പശ്ചാത്തലങ്ങൾ അങ്ങേയറ്റം റിയലിസ്റ്റിക് ആയി എഐ പരുവപ്പെടുത്തിയിരിക്കുന്നു.

വീഡിയോയിലെ കുട്ടിയുടെ ഭാവങ്ങളും ചലനങ്ങളും തമ്മിലുള്ള കൃത്യതയാണ് പലരെയും ഇത് യഥാർഥമാണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെയാണെങ്കിലും കണ്ടുനിൽക്കാൻ നല്ല രസമുണ്ടെന്നതാണ് ഈ കുഞ്ഞു വീഡിയോയെ വൈറലാക്കിയത്. ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകൾ വീഡിയോയെക്കാൾ രസകരമാണ്.

തന്‍റെ മാതാപിതാക്കൾ ഡാൻസ് ക്ലാസിൽ വിട്ടിട്ടും തനിക്ക് ഇത്രയും നന്നായി കളിക്കാൻ അറിയില്ലെന്ന് ചിലർ പരിതപിക്കുമ്പോൾ, ഒരു ചെറിയ കുട്ടി തന്നേക്കാൾ മികച്ച രീതിയിൽ നൃത്തം ചെയ്യുന്നതിലെ അത്ഭുതമാണ് മറ്റു ചിലർ പങ്കുവെക്കുന്നത്.

എഐയുടെ വളർച്ച അത്ഭുതകരമാണെങ്കിലും അതിന്‍റെ റിയലിസം അല്പം പേടിപ്പെടുത്തുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു.

ആരെയും കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല, മറിച്ച് വിനോദത്തിനായി മാത്രം നിർമ്മിക്കപ്പെട്ട ഇത്തരം എഐ ക്ലിപ്പുകൾ ഇന്ന് ഡിജിറ്റൽ ലോകത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

യാഥാർഥ്യവും സാങ്കേതികവിദ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന കാഴ്ചയാണ് ഈ വൈറൽ വീഡിയോ നമുക്ക് മുന്നിൽ വെക്കുന്നത്.

വിനോദവും സാങ്കേതികവിദ്യയും ഇത്രത്തോളം സർഗാത്മകമായി സംയോജിപ്പിക്കപ്പെടുമ്പോൾ അത് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യത നേടുന്നു എന്നതിന്‍റെ തെളിവാണ് ഈ നൃത്ത വീഡിയോയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപ്രീതി.

Viral

ഓർഡർ ക്യാൻസൽ ചെയ്ത ഉപഭോക്താവിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച് ഡെലിവറി ബോയിയുടെ പ്രതിഷേധം

ഭക്ഷണ വിതരണ മേഖലയിലെ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം എത്രത്തോളം സങ്കീർണമാണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അർദ്ധരാത്രിയിൽ ഭക്ഷണവുമായി എത്തിയ സൊമാറ്റോ ഡെലിവറി പങ്കാളിയും ഉപഭോക്താവും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്.

ജോലിയോടുള്ള ഉത്തരവാദിത്തവും തൊഴിലാളികൾ അർഹിക്കുന്ന മാന്യതയും തമ്മിലുള്ള അതിർവരമ്പുകളെ കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളാണ് ഈ സംഭവത്തെത്തുടർന്ന് ചർച്ചചെയ്യപ്പെടുന്നത്.

അങ്കുർ താക്കൂർ എന്ന ഡെലിവറി ഏജന്‍റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.

പുലർച്ചെ രണ്ടരയ്ക്ക് ശേഷം നടന്ന സംഭവത്തിൽ, കെട്ടിടത്തിന്‍റെ താഴെ വരെ എത്തിയ തന്നോട് മുകളിലത്തെ നിലയിൽ വന്ന് ഭക്ഷണം നൽകാൻ ഉപഭോക്താവ് ആവശ്യപ്പെടുകയും അത് നിരസിച്ചപ്പോൾ ഫോണിലൂടെ വളരെ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് അങ്കുർ ആരോപിക്കുന്നു.

താൻ പണം നൽകുന്നത് ഭക്ഷണം വീട്ടുവാതിൽക്കൽ എത്തിക്കാനാണെന്നും അതിനാൽ ഡെലിവറി ഏജന്‍റ്, പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് രോഷാകുലനായത്.

എന്നാൽ, പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ളവർക്ക് പണത്തേക്കാളുപരി കുറഞ്ഞ പക്ഷം മനുഷ്യത്വപരമായ പരിഗണനയെങ്കിലും നൽകണമെന്നാണ് അങ്കുർ വീഡിയോയിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നത്.

തർക്കം മുറുകിയതോടെ ഓർഡർ റദ്ദാക്കുമെന്ന് ഉപഭോക്താവ് ഭീഷണിപ്പെടുത്തിയെങ്കിലും അതിന് വഴങ്ങാൻ അങ്കുർ തയ്യാറായില്ല. തുടർന്ന് ഓർഡർ റദ്ദാക്കപ്പെടുകയും തനിക്ക് ലഭിച്ച ബിരിയാണി കോംബോയും ഗുലാബ് ജാമും അടങ്ങുന്ന ഭക്ഷണം ക്യാമറയ്ക്ക് മുന്നിലിരുന്ന് കഴിച്ചുകൊണ്ട് അദ്ദേഹം തന്‍റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രകടമാകുന്നത്.

രാത്രി സമയത്ത് ജോലി ചെയ്യുന്ന തൊഴിലാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഉപഭോക്താവിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, ഉപഭോക്താവ് നൽകുന്ന ഡെലിവറി ചാർജ് കൃത്യമായ സേവനത്തിനുള്ളതാണെന്നും വീട്ടുവാതിൽക്കൽ ഭക്ഷണം എത്തിക്കാത്തത് തൊഴിൽപരമായ വീഴ്ചയാണെന്നും മറുവിഭാഗം വാദിക്കുന്നു.

Viral

ലണ്ടൻ തെരുവുകളെ വിസ്മയിപ്പിച്ച അപ്രതീക്ഷിത ഫ്യൂഷൻ: സോഷ്യൽ മീഡിയയിൽ തരംഗമായി 'പൈറേറ്റ്സ്' ഭരതനാട്യം

കടൽക്കൊള്ളക്കാരുടെ പടയോട്ടം പറയുന്ന 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ' സിനിമയിലെ ആവേശമുണർത്തുന്ന സംഗീതവും നമ്മുടെ ഭരതനാട്യവും തമ്മിൽ ചേരുമോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഇനി ഒരു സംശയവുമില്ലാതെ 'ചേരും' എന്ന് പറയാം.

ബ്രിട്ടനിലെ ബാത്തിലെ തിരക്കേറിയ തെരുവുകളിൽ അപ്രതീക്ഷിതമായി പിറന്ന കലാപ്രകടനം ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്.

ഒരു തെരുവ് കലാകാരൻ തന്‍റെ വയലിനിൽ പൈറേറ്റ്സ് ഓഫ് ദി കരീബിയനിലെ പ്രശസ്തമായ ഈണം വായിക്കുമ്പോൾ, അവിടെയെത്തിയ ശ്രദ്ധ ആരാധ്യ എന്ന ഭരതനാട്യ നർത്തകി സ്വയം മറന്ന് ആ താളത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു.

സാധാരണയായി കർണാടക സംഗീതത്തിന്‍റെ അകമ്പടിയോടെ മാത്രം കണ്ടുപരിചയിച്ച ഭരതനാട്യ മുദ്രകൾ, ഒരു പാശ്ചാത്യ സിനിമയിലെ സംഗീതവുമായി ചേർന്നപ്പോൾ ഉണ്ടായ മാന്ത്രികത വാക്കുകൾക്ക് അപ്പുറമായിരുന്നു.

യാതൊരു മുൻധാരണകളുമില്ലാതെ, കേവലം സംഗീതത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഒത്തുചേർന്ന ഈ രണ്ട് കലാകാരന്മാർ ആ തെരുവിനെ വലിയ വേദിയാക്കി മാറ്റി.

വഴിയാത്രക്കാരും വിനോദസഞ്ചാരികളും അമ്പരപ്പോടെയും കൗതുകത്തോടെയും ഈ വേറിട്ട പരീക്ഷണം നോക്കിനിന്നു. തന്‍റെ ആത്മാവ് നൃത്തം ചെയ്യുകയായിരുന്നുവെന്നും ആ നിമിഷം താൻ അത്രമേൽ സ്വതന്ത്രയായിരുന്നുവെന്നുമാണ് ഈ നർത്തകി പിന്നീട് തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.

കലയ്ക്ക് ഭാഷയോ ദേശമോ അതിർവരമ്പുകളോ ഇല്ലെന്ന് തെളിയിക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പടരുകയാണ്. ക്ലാസിക്കൽ കലാരൂപങ്ങൾ അതിന്‍റെ തനിമ കൈവിടാതെ തന്നെ ആധുനിക സംഗീതവുമായി എങ്ങനെ മനോഹരമായി സംയോജിപ്പിക്കാം എന്നതിന്‍റെ മികച്ച ഉദാഹരണമായി ഈ പ്രകടനം വിലയിരുത്തപ്പെടുന്നു.

Viral

യു-ടേൺ പാളിപ്പോയോ?: കാലിഫോർണിയൻ ഹൈവേയിൽ ട്രക്ക് കുടുങ്ങി

കാലിഫോർണിയയിലെ തിരക്കേറിയ ഹൈവേയിൽ വിചിത്രമായ രീതിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ട്രക്കിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

പാതയുടെ നടുവിൽ ഗതാഗതം തടസപ്പെടുത്തുന്ന വിധം, വണ്ടിയുടെ മുൻഭാഗം വശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന നിലയിലാണ് ട്രക്ക് ദൃശ്യങ്ങളിലുള്ളത്. ഈ സമയം വണ്ടിയിൽ നിന്നും തലപ്പാവ് ധരിച്ച ഡ്രൈവർ പുറത്തിറങ്ങി പിന്നിലേക്ക് നടന്നുപോകുന്നത് വീഡിയോയിൽ കാണാം.

അവിടെ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് ദൃശ്യങ്ങൾ പകർത്തുന്ന വ്യക്തി പരിഹസിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ഹൈവേയിൽ വച്ച് നിയമവിരുദ്ധമായി വണ്ടി തിരിക്കാൻ ശ്രമിച്ചതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഓൺലൈനിൽ ശക്തമാണ്.

എന്നാൽ വണ്ടിക്ക് പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും സാഹചര്യമാണോ ഇതിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമല്ല. അധികൃതർ ഈ വിഷയത്തിൽ ഇതുവരെ വിശദീകരണം നൽകാത്തതിനാൽ ഇന്‍റർനെറ്റിൽ പലവിധത്തിലുള്ള ഊഹാപോഹങ്ങൾ പടരുന്നുണ്ട്.

കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നതിന് മുൻപേ ഡ്രൈവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഈ വീഡിയോയുടെ പേരിൽ നടക്കുന്നുണ്ട്.

Viral

തണുപ്പിനെ തോൽപ്പിക്കാൻ പുതപ്പും പുതച്ച് ഡ്യൂട്ടി; ഇന്‍റർനെറ്റിൽ തരംഗമായി ഈ 'പൂക്കി' പെട്രോൾ പമ്പ് ജീവനക്കാരൻ

നടുക്കുന്ന തണുപ്പിലും തളരാതെ പുഞ്ചിരിയോടെ ജോലി ചെയ്യുന്ന ഒരു പെട്രോൾ പമ്പ് ജീവനക്കാരന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകവും ആവേശവും നിറയ്ക്കുകയാണ്.

ഉത്തരേന്ത്യയിൽ ശൈത്യതരംഗം അതിന്‍റെ എല്ലാ തീവ്രതയിലും തുടരുമ്പോൾ, ശരീരത്തെ മരവിപ്പിക്കുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ഈ യുവാവ് കണ്ടെത്തിയ മാർഗമാണ് സൈബർ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ നീല യൂണിഫോമിന് മുകളിൽ ഒരു വലിയ കമ്പിളി പുതപ്പും പുതച്ച്, അത്യന്തം ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ പമ്പിലെത്തിയ ഏതോ ഒരു ഉപഭോക്താവാണ് ക്യാമറയിൽ പകർത്തിയത്.

സാധാരണയായി ഇത്തരം വീഡിയോകൾ വെറുമൊരു കൗതുകമായി അവസാനിക്കാറാണ് പതിവെങ്കിൽ, ഈ യുവാവ് തന്‍റെ പ്രത്യേക ശൈലി കൊണ്ട് ഇന്‍റർനെറ്റ് സെൻസേഷനായി മാറി.

വീഡിയോ വൈറലായതോടെ സൈബർ ലോകം ഇദ്ദേഹത്തിന് 'പൂക്കി പെട്രോൾ പമ്പ് ഗൈ' എന്നൊരു വിളിപ്പേരും നൽകി.

ലോകപ്രശസ്ത ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ബാലെൻസിയാഗയുടെ റാമ്പ് വാക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഇദ്ദേഹത്തിന്‍റെ ഗൗരവത്തിലുള്ള നിൽപ്പിനെ പുകഴ്ത്തി നിരവധി രസകരമായ കമന്‍റുകളാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും നിറയുന്നത്.

ഇദ്ദേഹത്തിന്‍റെ വേഷം കണ്ട് 'ബാലെൻസിയാഗ അടുത്ത മോഡലിനെ തിരയുന്നത് ഇവിടെയാണ്' എന്ന് ചിലർ പരിഹസിക്കുമ്പോഴും, മറ്റു ചിലർക്ക് ഇതൊരു കഠിനാധ്വാനത്തിന്‍റെ നേർചിത്രമാണ്.

കുടുംബം പുലർത്താൻ വേണ്ടി അസ്ഥി തുളയ്ക്കുന്ന തണുപ്പിലും വെളിയിൽ ജോലി ചെയ്യേണ്ടി വരുന്ന സാധാരണക്കാരന്‍റെ ജീവിതത്തെക്കുറിച്ച് പലരും വൈകാരികമായാണ് പ്രതികരിച്ചത്.

ഒരു വശത്ത് തമാശകൾ നിറയുമ്പോഴും, ഈ പ്രതികൂല സാഹചര്യത്തിലും മടുപ്പില്ലാതെ പുഞ്ചിരിയോടെ ജോലി ചെയ്യുന്ന യുവാവിനോടുള്ള ബഹുമാനം ഭൂരിഭാഗം ആളുകളും പങ്കുവെച്ചു.

"ഇദ്ദേഹം നമ്മളെപ്പോലെ ഒരാളാണ്' എന്ന ആത്മബന്ധം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രകടിപ്പിച്ചു. അതേസമയം, ഉത്തരേന്ത്യയിൽ കാലാവസ്ഥാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

അടുത്ത ഒരാഴ്ചത്തേക്ക് ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും അതിശക്തമായ മൂടൽമഞ്ഞിനും ശൈത്യത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ താപനില ഇനിയും രണ്ടോ മൂന്നോ ഡിഗ്രി വരെ താഴാൻ ഇടയുണ്ട്. ജനുവരി ആദ്യവാരം കടുത്ത ശീതതരംഗത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഈ കടുത്ത കാലാവസ്ഥാ സാഹചര്യത്തിലാണ് ഒരു പുതപ്പിന്‍റെ ചൂടിൽ തന്‍റെ ഉത്തരവാദിത്തങ്ങൾ മറക്കാതെ ജോലി ചെയ്യുന്ന ഈ യുവാവിന്‍റെ ദൃശ്യങ്ങൾ കൂടുതൽ പ്രസക്തമാകുന്നത്.

Viral

ബിഹുവും അഫ്രോയും കൈകോർത്തപ്പോൾ; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു കൊച്ചു മിടുക്കിയുടെ ഫ്യൂഷൻ നൃത്തം

കലയ്ക്ക് അതിർവരമ്പുകളില്ലെന്ന സത്യം വിളിച്ചോതിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു കൊച്ചു പെൺകുട്ടിയുടെ അപൂർവ്വമായ നൃത്തപ്രകടനം.

ആസാമിന്‍റെ തനതായ നൃത്തരൂപമായ ബിഹുവും ആഫ്രിക്കൻ താളങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പെൺകുട്ടിയുടെ പ്രകടനം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ചുവന്ന സാരിയണിഞ്ഞ് വേദിയിലെത്തിയ കുട്ടി ബിഹു നൃത്തം ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് എങ്കിലും, ബിഹുവിന്‍റെ ചടുലതയ്‌ക്കൊപ്പം ആഫ്രിക്കൻ ശൈലിയിലുള്ള ഊർജ്ജസ്വലമായ ചുവടുകൾ കൂടി ചേർത്തതോടെ അതൊരു പുതിയ അനുഭവമായി മാറി.

കലാംഗൻ ഡാൻസ് സ്റ്റുഡിയോയുടെ വാർഷികാഘോഷ വേളയിലാണ് ഈ വേറിട്ട പരീക്ഷണം അരങ്ങേറിയത്. അമൃത വിനീത ചേത്രി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോയെ ‘ബിഹു-അഫ്രോ ഫ്യൂഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്.

അസമിലെ ഹൃദയമിടിപ്പും ആഫ്രിക്കയുടെ താളവും ഒന്നായപ്പോൾ പിറന്നത് അതിമനോഹരമായ കാഴ്ചയാണെന്ന് വീഡിയോ പങ്കുവെച്ചവർ കുറിക്കുന്നു. എന്നാൽ ഈ പ്രകടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ഒരു വിഭാഗം ആളുകൾ കുട്ടിയുടെ കഴിവിനെയും വ്യത്യസ്തമായ ഈ പരീക്ഷണത്തെയും വാനോളം പുകഴ്ത്തുമ്പോൾ, ചിലർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

നൃത്തത്തിന് ബിഹുവിനോടോ അഫ്രോ ഡാൻസിനോടോ ഉള്ളതിനേക്കാൾ കൂടുതൽ ബന്ധം ഇൻസ്റ്റാഗ്രാം റീലുകളിലെ നൃത്തത്തോടാണെന്നാണ് ചിലരുടെ വിമർശനം. പരമ്പരാഗതമായ ശൈലി മാറ്റാതെ തന്നെ അവതരിപ്പിക്കാമായിരുന്നു എന്ന് പറയുന്നവരും കുറവല്ല.

അതേസമയം, ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഈ മനോഹരമായ സാംസ്കാരിക വിനിമയത്തെ അഭിനന്ദിക്കുന്നവരും ഏറെയാണ്. കുമയോണി പാട്ടുകളിലെ ഈണവുമായി ഈ നൃത്തത്തിന് സാമ്യമുണ്ടെന്ന് മറ്റൊരു വിഭാഗം കണ്ടെത്തി.

വിമർശനങ്ങൾ ഒരു വശത്തുണ്ടെങ്കിലും, വേദിയിൽ ഒരു ജലപ്രവാഹം പോലെ അനായാസമായി ചുവടുവെച്ച ഈ കൊച്ചു കലാകാരിയുടെ വീഡിയോ വൻതോതിൽ പ്രചരിക്കുകയാണ്.

Viral

'ജസ്റ്റ് ലുക്കിങ് ലൈക് എ വൗ': വീണ്ടും ഇന്‍റർനെറ്റിൽ തരംഗമായി ജാസ്മിൻ കൗർ

2023-ൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരൊറ്റ ഡയലോഗ് കൊണ്ട് വിസ്മയം തീർത്ത വ്യക്തിയാണ് ഡൽഹിയിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമയായ ജാസ്മിൻ കൗർ.

തന്‍റെ ബൊട്ടീക്കിലെ വസ്ത്രങ്ങൾ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തുന്നതിനിടയിൽ ജാസ്മിൻ ആവേശത്തോടെ പറഞ്ഞ 'സോ ബ്യൂട്ടിഫുൾ, സോ എലിഗന്‍റ്, ജസ്റ്റ് ലുക്കിങ് ലൈക് എ വൗ' എന്ന വരികൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്.

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ആ ലളിതമായ വീഡിയോ ജാസ്മിനെ ഒരു രാത്രി കൊണ്ട് ആഗോള പ്രശസ്തിയിലേക്ക് എത്തിച്ചു. ദീപിക പദുകോൺ, സാനിയ മൽഹോത്ര തുടങ്ങിയ ബോളിവുഡ് മുൻനിര താരങ്ങൾ പോലും ഈ തമാശ കലർന്ന ശൈലി അനുകരിക്കാൻ തുടങ്ങിയതോടെ ജാസ്മിൻ ഇന്‍റർനെറ്റ് സെൻസേഷനായി മാറി.

ഏകദേശം പതിനാല് ദശലക്ഷത്തിലധികം ആളുകൾ കണ്ട ആ വീഡിയോയിലൂടെ വാർത്താ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാകാൻ ജാസ്മിന് സാധിച്ചു.

തന്‍റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി ജാസ്മിൻ സ്വീകരിച്ച സവിശേഷമായ സംസാരരീതിയും ഉയർന്ന ഊർജ്ജസ്വലതയുമാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്.

എന്നാൽ സോഷ്യൽ മീഡിയയിലെ പ്രശസ്തി പലപ്പോഴും അപ്രതീക്ഷിതമായ ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ്. ആദ്യകാലത്തെ വമ്പിച്ച സ്വീകാര്യതയ്ക്ക് ശേഷം അവരുടെ വീഡിയോകൾക്ക് ലഭിച്ചിരുന്ന കാഴ്ച്ചക്കാരുടെ എണ്ണം ഇടക്കാലത്ത് കുറഞ്ഞിരുന്നു.

എങ്കിലും തന്‍റെ തനതായ ശൈലിയിൽ മാറ്റം വരുത്താതെ ആത്മവിശ്വാസത്തോടെ ജാസ്മിൻ ഡിജിറ്റൽ ലോകത്ത് സജീവമായി തുടർന്നു. ഈ തുടർച്ചയുടെ ഫലമായി ജാസ്മിൻ വീണ്ടും വാർത്താതാരമായി ഉയർന്നു വന്നു.

ഇത്തവണ ഒരു ഡയലോഗിനേക്കാൾ ഉപരിയായി, അവർ പ്രദർശിപ്പിച്ച വസ്ത്രത്തിന്‍റെ പ്രത്യേക രൂപകൽപ്പനയാണ് സോഷ്യൽ മീഡിയയെ ആകർഷിച്ചത്. ഏകദേശം 48 മില്യൺ ആളുകളാണ് ആ വീഡിയോ കാണാൻ ഇടയായത്.

ഇന്ന് ആഗോളതലത്തിൽ ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുമ്പോഴും ജാസ്മിൻ കൗർ തന്‍റെ ബിസിനസ് രംഗത്ത് ഉറച്ചുനിൽക്കുന്നു. ഇൻഫ്ലുവൻസർ എന്ന നിലയിലുള്ള പ്രശസ്തി ഇടയ്ക്ക് കുറയുകയും കൂടുകയും ചെയ്യുന്നുണ്ടെങ്കിലും, തന്‍റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത ഈ സംരംഭക ഇന്നും ആരാധകരെ തന്‍റെ ഉള്ളടക്കങ്ങളിലൂടെ രസിപ്പിക്കുന്നുണ്ട്.

വൈറൽ താരങ്ങൾ വന്നുപോകുന്ന ഇന്‍റർനെറ്റ് ലോകത്ത്, സ്വന്തം വ്യക്തിത്വം കൊണ്ട് ഇന്നും ആളുകളുടെ മനസിൽ ആ പഴയ 'വൗ' നിമിഷം നിലനിർത്താൻ ജാസ്മിന് സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Viral

പുൽക്കൂട്ടിൽ 'കൊലപാതകം'; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ബ്രേക്കിംഗ് ന്യൂസ്

ക്രിസ്മസ് ദിനങ്ങൾ മുതൽ സോഷ്യൽ മീഡിയയിൽ ചിരിപടർത്തിക്കൊണ്ടിരിക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണിത്. വീട്ടിലെ പുൽക്കൂട്ടിൽ നടന്ന അപ്രതീക്ഷിത സംഭവത്തെ അതീവ ഗൗരവത്തോടെ അവതരിപ്പിച്ച അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പുൽക്കൂട്ടിലെ ആട്ടിടയന്മാരിൽ ഒരാൾ തകർന്നുതരിപ്പണമായി നിലത്ത് കിടക്കുന്ന കാഴ്ച ഒരു ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ടറുടെ ശൈലിയിലാണ് ഇവർ ലോകത്തെ അറിയിച്ചത്. 'അതി ദാരുണമായ സംഭവമാണ് പുൽക്കൂട്ടിൽ അരങ്ങേറിയിരിക്കുന്നത്' എന്ന മുഖവുരയോടെയാണ് അവതരണം ആരംഭിക്കുന്നത്.

ഉണ്ണിയേശുവിനെ കാണാനെത്തിയ ആട്ടിടയൻ കൊല്ലപ്പെട്ടതാണോ അതോ ആത്മഹത്യയാണോ എന്ന സംശയമാണ് റിപ്പോർട്ടർ വേഷം കെട്ടിയ അമ്മ പങ്കുവെക്കുന്നത്. തല തകർന്ന് ദാരുണമായ അവസ്ഥയിൽ കാണപ്പെടുന്ന ആട്ടിടയന്‍റെ ദൃശ്യം വീഡിയോയിൽ കാണാം.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അമ്മ തമാശരൂപേണ പറയുന്നു. സംഭവത്തിൽ വീട്ടിലെ കുട്ടികളെയാണ് അമ്മ പ്രധാനമായും സംശയിക്കുന്നത്.

വീടിന്‍റെ പരിസരത്ത് പലപ്പോഴായി സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടിട്ടുണ്ടെന്നും, മുൻപ് ഓണക്കാലത്ത് പൂക്കളം വാരിയെറിഞ്ഞ പാരമ്പര്യം ഇവർക്കുണ്ടെന്നും അമ്മ ആരോപിക്കുന്നു.

പ്രതികളെന്ന് സംശയിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ സിസിടിവി ദൃശ്യങ്ങൾ എന്ന നിലയിൽ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. ഒരു കൊലപാതക കേസ് റിപ്പോർട്ട് ചെയ്യുന്ന ഗൗരവത്തോടെയുള്ള അമ്മയുടെ വിവരണവും അതിനിടയിലെ തമാശകളും കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.

ഭർത്താവ് പകർത്തിയ ഈ രസകരമായ വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

Viral

വാർധക്യത്തിലും തളരാത്ത ചുവടുകൾ

പ്രായത്തെ വെല്ലുന്ന പ്രണയത്തിന്‍റെ അതിമനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്നേഹത്തിന് പ്രായപരിധിയില്ലെന്നും മനസ് നിറഞ്ഞൊഴുകുന്ന സ്നേഹത്തിന് മുന്നിൽ കാലം തോറ്റുപോവുമെന്നും അടിവരയിടുന്ന ഈ ദൃശ്യങ്ങൾ ഓരോ കാഴ്ചക്കാരന്‍റെയും ഉള്ളുണർത്തുന്നതാണ്.

ഒരു കുടുംബ ചടങ്ങിൽ വെച്ച് ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്നായ 'ഏ മേരെ സൊഹ്‌റ ജബീൻ' എന്ന പാട്ടിന് ചുവടുവെക്കുന്ന മുതിർന്ന ദമ്പതികളാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ ചർച്ചാവിഷയം.

1965-ൽ പുറത്തിറങ്ങിയ 'വഖ്ത്' എന്ന സിനിമയിലെ ഈ ഗാനം അതിന്‍റെ എല്ലാ അർഥത്തിലും ഉൾക്കൊണ്ടുകൊണ്ട് പരസ്പരം കണ്ണുകളിൽ നോക്കിയാണ് ഇവർ നൃത്തം ചെയ്യുന്നത്.

ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചുറ്റുമുള്ളവരെയെല്ലാം സാക്ഷിയാക്കി, തങ്ങളുടെ പ്രായം മറന്ന് ആ നിമിഷങ്ങൾ അവർ ആഘോഷമാക്കുമ്പോൾ അതൊരു മനോഹരമായ അനുഭവമായി മാറുന്നു.

വീഡിയോ കണ്ട പലരും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത പഴയകാല സ്മരണകൾ പങ്കുവെക്കുകയുണ്ടായി. പരസ്പരമുള്ള വിട്ടുവീഴ്ചകളും സ്നേഹവുമാകാം ഇത്രയും കാലം അവരെ ഒരുമിച്ച് മുന്നോട്ട് നയിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ജീവിതത്തിന്‍റെ സായാഹ്നത്തിൽ ഒറ്റപ്പെടലിന് പകരം ഇതുപോലെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.

സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷമുള്ള മനോഹരമായ ജീവിതത്തെക്കുറിച്ചും, സാമൂഹികമായ ആശങ്കകൾ മാറ്റിനിർത്തി ജീവിതം എങ്ങനെ ആഘോഷിക്കാം എന്നതിനെക്കുറിച്ചുമെല്ലാം ഈ വീഡിയോയുടെ താഴെ ചർച്ചകൾ നടക്കുന്നുണ്ട്.

ഒടുവിൽ ജീവിതം എത്തിച്ചേരേണ്ടത് ഇതുപോലൊരു സന്തോഷത്തിലേക്കാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ മുതിർന്ന ദമ്പതികൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.

Viral

തലയിൽ തീ പടരുമ്പോഴും പുഞ്ചിരി മായാതെ; ഈ കൊച്ചു മിടുക്കിയുടെ മനോധൈര്യം ലോകത്തെ ഞെട്ടിച്ചു

അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്സിൽ നടന്ന ഒരു സ്കൂൾ ചടങ്ങിൽ അരങ്ങേറിയ നാടകീയമായ സംഭവങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്.

നാഷണൽ ജൂനിയർ ഓണർ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിനിടെയാണ് ഏവരെയും ഞെട്ടിച്ച ആ അപകടം സംഭവിച്ചത്.

വേദിയിൽ മറ്റ് കുട്ടികൾക്കൊപ്പം മെഴുകുതിരി കൈയിലേന്തി നിൽക്കുകയായിരുന്നു പെൺകുട്ടി. എന്നാൽ ചടങ്ങിനിടെ അപ്രതീക്ഷിതമായി മെഴുകുതിരി അവളുടെ മുടിയിൽ തട്ടുകയും നിമിഷനേരം കൊണ്ട് തീ പടരുകയും ചെയ്തു.

ആർക്കും പെട്ടെന്ന് പരിഭ്രാന്തിയുണ്ടാക്കുന്ന അത്യന്തം അപകടകരമായ നിമിഷത്തെ ആ കുട്ടി നേരിട്ട രീതിയാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ പ്രധാന ചർച്ചാവിഷയം.

സാധാരണഗതിയിൽ മുടിയിൽ തീപിടിച്ചാൽ ആരും ഭയന്നോടുകയോ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുമായിരുന്നു. അത്തരം പരിഭ്രാന്തി അപകടത്തിന്‍റെ ആഴം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ.

എന്നാൽ ഇവിടെ പെൺകുട്ടി കാണിച്ച ആത്മസംയമനം മുതിർന്നവർക്ക് പോലും മാതൃകയാക്കാവുന്നതാണ്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഒട്ടും പരിഭ്രമിക്കാതെ കൈകൾ കൊണ്ട് തന്നെ നിഷ്പ്രയാസം കുട്ടി തീ അണച്ചു.

തീ കെടുത്തുക മാത്രമല്ല, യാതൊരു പതർച്ചയുമില്ലാതെ മുടി ഒതുക്കി വെച്ച്, മുഖത്ത് അല്പം പോലും ഭയം നിഴലിക്കാതെ അവൾ പുഞ്ചിരിയോടെ ചടങ്ങിന്‍റെ ഭാഗമായി തുടർന്നു. വലിയൊരു ദുരന്തത്തെ തന്‍റെ അസാമാന്യമായ മനോധൈര്യം കൊണ്ട് അവൾ നിസാരമാക്കി മാറ്റി.

പെൺകുട്ടിയുടെ അമ്മാവനായ കെന്നത്ത് പെരസ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ലോകം ഈ മിടുക്കിയെ തിരിച്ചറിഞ്ഞത്.

തന്‍റെ അനന്തരവൾക്ക് സംഭവിച്ച അപകടത്തെ അവൾ എത്രത്തോളം മനോഹരമായും കൃത്യതയോടെയുമാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.

ഈ വീഡിയോ ഇതിനോടകം ഏഴ് കോടിയിലധികം ആളുകളാണ് കണ്ടത്. വീഡിയോ കണ്ട പലരും പെൺകുട്ടിയുടെ ആത്മനിയന്ത്രണത്തെ പ്രശംസിച്ചു.

ഒരു ഫോൺ കോൾ വരുമ്പോൾ പോലും പരിഭ്രമിക്കുന്നവർക്ക് മുന്നിൽ, തലയിൽ തീ കത്തുമ്പോഴും ഇത്രയും ശാന്തമായിരിക്കാൻ അവൾക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഭാവിയിൽ വലിയ നിലകളിൽ എത്താൻ പ്രാപ്തിയുള്ള കരുത്തുറ്റ വ്യക്തിത്വമാണ് അവളുടേതെന്ന് പലരും അഭിപ്രായപ്പെട്ടു.

Viral

അച്ഛൻ പറത്തുന്ന വിമാനത്തിൽ കുട്ടിപ്പൈലറ്റായി മകൻ

അച്ഛന്‍റെ കൈപിടിച്ച് ആകാശസീമകളിലേക്ക് ആദ്യയാത്ര നടത്തിയ ഒരു കുഞ്ഞു പൈലറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ആകാശ് ഖന്ന എന്ന പൈലറ്റ് തന്‍റെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മകൻ അഗസ്ത്യയ്ക്ക് നൽകിയ ഈ അപൂർവ്വ സമ്മാനം ലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കിക്കഴിഞ്ഞു.

സാധാരണ നിലയിൽ യാത്രക്കാർക്ക് മാത്രം പ്രവേശനമുള്ള വിമാനത്തിനുള്ളിലേക്ക്, പൈലറ്റ് യൂണിഫോമിൽ തിളങ്ങിനിൽക്കുന്ന അച്ഛൻ അതേ വേഷമണിഞ്ഞ തന്‍റെ മകനെ ചേർത്തുപിടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്.

തന്‍റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം മകനൊപ്പം പങ്കിടുന്ന ഒരു അച്ഛന്‍റെ സ്നേഹമാണ് ഈ വീഡിയോയിൽ തെളിയുന്നത്. വിമാനത്തിന്‍റെ ഉള്ളിലെ അത്ഭുതക്കാഴ്ചകൾ കണ്ട് അമ്പരന്നുനിൽക്കുന്ന അഗസ്ത്യയ്ക്ക് ഓരോ കാര്യങ്ങളും അച്ഛൻ ക്ഷമയോടെ വിശദീകരിച്ചു നൽകുന്നുണ്ട്.

പ്രത്യേകിച്ച് കോക്പിറ്റിലെ സങ്കീർണമായ നിയന്ത്രണ സംവിധാനങ്ങൾ അച്ഛൻ മകന് പരിചയപ്പെടുത്തിയപ്പോൾ, ഭാവി പൈലറ്റിന്‍റെ കൗതുകത്തോടെയാണ് ആ കുഞ്ഞ് അതെല്ലാം നോക്കിക്കണ്ടത്.

ഈ അവിസ്മരണീയ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ കുടുംബം മുഴുവൻ വിമാനത്തിൽ ഒന്നിച്ചെത്തിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ കോ-പൈലറ്റ് തന്‍റെ അച്ഛന്‍റെ വിമാനത്തിൽ ആദ്യമായി പറക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

വെറുമൊരു യാത്ര എന്നതിലുപരി, ഒരു അച്ഛൻ തന്‍റെ തൊഴിലിനോടുള്ള ഇഷ്ടം മകനിലേക്ക് പകർന്നുനൽകുന്ന മനോഹരമായ കാഴ്ചയായിട്ടാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഭാവിയിൽ അച്ഛന്‍റെ പിൻഗാമിയായി ഈ കുഞ്ഞ് ആകാശം കീഴടക്കുമെന്നും, കുടുംബബന്ധങ്ങളുടെ ഊഷ്മളത വിളിച്ചോതുന്ന ഇത്തരം നിമിഷങ്ങളാണ് ലോകത്തിന് ആവശ്യമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

Viral

ഇതാണ് യഥാർഥ പ്രൊഫഷണലിസം: മലർന്നടിച്ചു വീണിട്ടും ക്യാമറയുമായി എഴുന്നേറ്റത് വധുവിന്‍റെ മനോഹര നിമിഷങ്ങൾക്കായി

ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും തിരക്കേറിയ ഈ സീസണിൽ, ക്യാമറയ്ക്ക് പിന്നിലെ വിസ്മയിപ്പിക്കുന്ന ഒരു അതിജീവനത്തിന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.

ഓരോ വിവാഹ നിമിഷവും അതിന്‍റെ പൂർണതയിൽ പകർത്താൻ ഫോട്ടോഗ്രാഫർമാർ നടത്തുന്ന കഠിനാധ്വാനവും അവർ നേരിടുന്ന വെല്ലുവിളികളും പലപ്പോഴും ആഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാറില്ല.

എന്നാൽ, ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോയിലൂടെ ക്യാമറമാൻമാർ ജോലിസ്ഥലത്ത് നേരിടുന്ന റിസ്കുകൾ എത്രത്തോളമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്.

വധുവിന്‍റെ അതിമനോഹരമായ എൻട്രി ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടിട്ടും, വേദന വകവയ്ക്കാതെ ജോലി തുടർന്ന ഒരു ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കുന്നത്.

ചുവന്ന ലെഹങ്കയണിഞ്ഞ്, പൂക്കളും വർണ്ണവിളക്കുകളും കൊണ്ട് അലങ്കരിച്ച ഗ്ലാസ് നടപ്പാതയിലൂടെ വധു കടന്നുവരുന്നതായിരുന്നു ആ മനോഹരമായ രംഗം. പശ്ചാത്തലത്തിൽ വർണ്ണാഭമായ വെടിക്കെട്ടുകളും അതിഥികളുടെ നിറഞ്ഞ പുഞ്ചിരിയും ആ നിമിഷത്തെ കൂടുതൽ പ്രൗഢമാക്കി.

ഈ രംഗം വിവിധ ആംഗിളുകളിൽ പകർത്താനായി ക്യാമറ ടീം അംഗങ്ങൾ വധുവിന് ചുറ്റും ഓടി നടക്കുകയായിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു ക്യാമറമാൻ തെന്നി വീണത്.

കഠിനമായ പ്രതലത്തിലേക്ക് അദ്ദേഹം മലർന്നടിച്ചു വീഴുന്നതും കയ്യിലിരുന്ന ക്യാമറ വായുവിൽ ഉയർന്നു പൊങ്ങുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായ പരിക്കുകൾക്ക് സാധ്യതയുള്ള ഒരു വീഴ്ചയായിരുന്നു അതെങ്കിലും, അവിടെയാണ് ആ കലാകാരന്‍റെ അർപ്പണബോധം പ്രകടമായത്.

തന്‍റെ വീഴ്ച കണ്ട് സഹപ്രവർത്തകർ സഹായത്തിനായി എത്തുന്നതിന് മുൻപ് തന്നെ, നിലത്തുനിന്നും മിന്നൽ വേഗത്തിൽ എഴുന്നേറ്റ അദ്ദേഹം ഒട്ടും സമയം കളയാതെ വീണ്ടും ഫോട്ടോകൾ പകർത്തിത്തുടങ്ങി.

തനിക്ക് പറ്റിയ പരിക്കിനെക്കാളും തന്‍റെ കയ്യിലെ ഉപകരണത്തിന് സംഭവിച്ചേക്കാവുന്ന തകരാറിനെക്കാളും ഉപരിയായി, വധുവിന്‍റെ ആ പ്രധാന നിമിഷം മിസ് ആകരുത് എന്ന നിർബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

"അവളുടെ എൻട്രി സുഗമമായിരുന്നു, എന്‍റേത് അങ്ങനെയല്ല'എന്ന രസകരമായ ഒരു അടിക്കുറിപ്പോടെ അദ്ദേഹം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. തളരാത്ത ഈ അധ്വാനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വേദനയെ അവഗണിച്ചു കൊണ്ട് തന്‍റെ ജോലി കൃത്യമായി പൂർത്തിയാക്കാൻ ശ്രമിച്ച അദ്ദേഹത്തിന്‍റെ മനോഭാവത്തെ "യഥാർഥ പ്രൊഫഷണലിസം' എന്നാണ് പലരും വിശേഷിപ്പിച്ചത്.

നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ എന്നെന്നേക്കുമായി സൂക്ഷിക്കാൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ സ്വന്തം സുരക്ഷ പോലും നോക്കാതെ നടത്തുന്ന ഈ പോരാട്ടം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്.

Viral

'പ്രായം വെറും അക്കങ്ങൾ മാത്രം': അമ്പരപ്പിക്കുന്ന മെയ്‌വഴക്കവുമായി റിട്ട. കേണൽ രാജീവ് ചൗഹാൻ

കാണുന്നവർക്ക് പെട്ടെന്ന് "സാക്ഷാൽ മഹാത്മാഗാന്ധി തന്നെയാണോ ഇത്' എന്ന് തോന്നിപ്പോകുന്ന ഒരാളുടെ വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഗാന്ധിജിയുടെ രൂപത്തോട് അസാമാന്യ സാദൃശ്യമുള്ള ഒരു വയോധികൻ അതിവേഗത്തിൽ കിക്ക് ബോക്സിംഗ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്‍റർനെറ്റിനെ അമ്പരപ്പിച്ചത്.

മെലിഞ്ഞയ ശരീരം, വട്ടക്കണ്ണട, കഷണ്ടി തല എന്നിങ്ങനെ ഗാന്ധിജിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള ഈ "ആധുനിക ഗാന്ധി' ബോക്സിംഗ് റിംഗിൽ കാഴ്ച്ചവെക്കുന്ന മെയ്‌വഴക്കമാണ് ആളുകളെ വീഡിയോയിലേക്ക് ആകർഷിച്ചത്.

എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങളിൽ അദ്ദേഹം വിയർപ്പിൽ കുളിച്ച്, തികഞ്ഞ ഏകാഗ്രതയോടെ തന്‍റെ നീക്കങ്ങൾ പരിശീലിക്കുന്നത് വ്യക്തമാണ്. ഈ വീഡിയോ കണ്ട് കൗതുകം പൂണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരവധി രസകരമായ കന്‍റുകളുമായി രംഗത്തെത്തി.

അഹിംസ എന്ന സിദ്ധാന്തം ഇന്ത്യയെ സ്വതന്ത്രമാക്കാൻ പ്രയോഗിച്ച ഗാന്ധിജിക്ക് പകരം, ഒരുപക്ഷേ കായികബലം കൊണ്ടായിരുന്നോ ബ്രിട്ടീഷുകാരെ അദ്ദേഹം നേരിടേണ്ടിയിരുന്നത് എന്ന രീതിയിലുള്ള തമാശകളാണ് പലരും പങ്കുവെച്ചത്.

"മോഹൻദാസ് പരാക്രമചന്ദ് ഗാന്ധി' എന്നും, "അഹിംസ പരാജയപ്പെട്ടിരുന്നെങ്കിൽ ഗാന്ധിജിയുടെ പ്ലാൻ ബി ഇതാകുമായിരുന്നു' എന്നുമൊക്കെയുള്ള കമന്‍റുകൾ വൈറലായി.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിന്‍റെ രഹസ്യം ഇപ്പോഴാണ് പിടികിട്ടിയതെന്ന് ചിലർ കുറിച്ചപ്പോൾ, ഗാന്ധിജിയുടെ ഈ രൂപത്തെ "റിവേഴ്സ് ഗാന്ധി കിക്ക്' എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചത്.

എന്നാൽ ഈ കൗതുകത്തിന് പിന്നിലെ യഥാർഥ വ്യക്തിയെ തിരഞ്ഞവർ ചെന്നെത്തിയത് ഗാന്ധിജിയിലല്ല, മറിച്ച് ഇന്ത്യൻ സൈന്യത്തിലെ ഒരു കരുത്തനായ പോരാളിയിലാണ്.

ലെഫ്റ്റനന്‍റ് കേണൽ (റിട്ടയേർഡ്) രാജീവ് ഡി.എസ് ചൗഹാൻ എന്ന 61-കാരനാണ് വീഡിയോയിലെ ഈ വിസ്മയ താരം. കേവലം രൂപസാദൃശ്യം മാത്രമല്ല, രാജീവ് ചൗഹാന്‍റെ ജീവിതവും അങ്ങേയറ്റം പ്രചോദനകരമാണ്.

മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷവും തന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാറില്ല.

1.32 ലക്ഷത്തിലധികം ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന അദ്ദേഹം, കിക്ക് ബോക്സിംഗിന് പുറമെ ബോഡി ബിൽഡിംഗ്, നഞ്ചക്ക് പരിശീലനം, കരാട്ടെ തുടങ്ങിയവയിലും വിദഗ്ധനാണ്.

കരാട്ടെയിൽ മഞ്ഞ ബെൽറ്റ് ഉടമ കൂടിയായ ചൗഹാൻ, പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ വീഡിയോയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Latest News

Corehub Up