Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JantarMantarProtest

ജന്തർ മന്തർ പ്രതിഷേധം: പൊലിസിന്‍റെ കാമറാ സാങ്കേതികവിദ്യ സംശയനിഴലിൽ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ഡൽഹി പൊലിസ് ഉപയോഗിച്ച ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വേറിന്‍റെ കൃത്യത ചോദ്യം ചെയ്യപ്പെടുന്നു.

കാമറവഴി കണ്ടെത്തിയ ക്രിമിനൽപശ്ചാത്തലമുള്ള ചിലർ സമരം നടക്കുമ്പോൾ ജയിലിലായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് സാങ്കേതികവിദ്യയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുയർന്നത്.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ 2,873 പേർക്കെതിരേ നടപടിയെടുക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് അനുമതി നൽകിയിരുന്നു.

എന്നാൽ ഈ പട്ടികയിലുള്ള 205 പേരുടെ പശ്ചാത്തലം പരിശോധിച്ചപ്പോൾ, കുറഞ്ഞത് 25 പേരെങ്കിലും സമരസമയത്തു ജയിലിലായിരുന്നുവെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇവരിൽ 17 പേർ കൊലക്കേസിലും നാലുപേർ ബലാത്സംഗക്കേസിലും നാലുപേർ വധശ്രമക്കേസിലും പ്രതികളുമാണ്.

സമരകാലത്ത് ഇവർ വിവിധ ജയിലുകളിലായിരുന്നുവെന്ന് പോലീസ്, ജയിൽ, കോടതി രേഖകൾ ഉദ്ധരിച്ച് പത്രം വെളിപ്പെടുത്തുന്നു. കാമറയിൽ പതിയുന്ന മുഖങ്ങൾ ശേഖരിച്ചു പൊലിസ് ഡാറ്റാബേസിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് സോഫ്റ്റ്‌വേർ ആളുകളെ തിരിച്ചറിയുന്നത്.

 

Movies

രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞ നടൻ വായ തുറന്നു തുടങ്ങി; ടൊവീനോയുടെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

നടന്‍ ടൊവിനോ തോമസ് ഡല്‍ഹിയില്‍ നടന്ന സമരത്തെ അനുകൂലിച്ചുനടത്തിയ പ്രതികരണത്തിനെതിരേ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വായ്മൂടികെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ടൊവിനോയുടെ ഇരിങ്ങാലക്കുടയിലെ വീടിനുമുന്നിലായിരുന്നു പ്രതിഷേധം. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്‍റ് ആശിഷ ടി. രാജ് പ്രതിഷേധം ഉദ്ഘാടനംചെയ്തു.

പ്രതിഷേധം കണക്കിലെടുത്ത് നടന്‍റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ടൊവിനോ കുറിപ്പ് പരസ്യമായി പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്‍റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ എത്തിയത്.

സമാധാനപരമായി നടക്കുന്ന ഒരു വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ പ്രതികരിച്ചിരുന്നു. ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിലെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നതെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം.

യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്‍റ് വിശ്വജിത്ത് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോന്‍, യുവമോര്‍ച്ച നേതാക്കളായ അഭിനവ്, രാഹുല്‍, പ്രഫുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

Corehub Up