Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayaram

ജയറാമിനെ വിശ്വസിച്ച് കാളിദാസിന് വേണ്ടി മുടക്കിയത് 10 കോടി ഒടുവിൽ സംഭവിച്ചത്; ആലപ്പി അഷറഫ് പറയുന്നു  

നടി ഉഷ ഹസീനയുടെ സഹോദരനും നിർമാതാവുമായ ഹസീബ് ഹനീഫയുടെ തകർച്ചയ്ക്ക് കാരണമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആലപ്പി അഷറഫ്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് അഷറഫ് ഈ തുറന്നുപറിച്ചിൽ നടത്തിയത്.

ഹസീബിന്‍റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണം നടൻ ജയറാം നൽകിയ വാഗ്ദാന ലംഘനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജയറാമിന്‍റെ മകന്‍റെ സിനിമ ഏറ്റെടുത്തതിലൂടെ 10 കോടിയോളം രൂപയുടെ കടബാധ്യത വന്ന് ജപ്തിയുടെ വക്കിലെത്തിയ ഹസീബിനെ സഹായിക്കാൻ താരം തയാറായില്ലെന്നും തുടർന്നുണ്ടായ മാനസികാഘാതത്തിൽ പക്ഷാഘാതം പിടിപെട്ട ഹസീബിന്‍റെ ചികിത്സാച്ചുമതലകൾ ഏറ്റെടുത്തത് മമ്മൂട്ടിയും ആന്‍റോ ജോസഫും ബാദുഷയും ചേർന്നാണെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

‘‘ജീവിതത്തിൽ നമുക്ക് വിശ്വസിക്കാവുന്നത് കണ്ണാടിയെയും നിഴലിനെയും മാത്രമാണ്. കാരണം കണ്ണാടി കള്ളം പറയില്ല, നിഴലാകട്ടെ പിണങ്ങിപ്പോവുകയുമില്ല. കൊടുക്കുവാനില്ലെങ്കിൽ നമ്മുടെ കൈകൾ പിടിക്കുവാൻ മറ്റുള്ളവർ മടിക്കും; എന്നാൽ എടുക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിലോ ആ കൈകളെ പുണരുവാൻ ആളുകൾ മത്സരമായിരിക്കും. നടൻ ജയറാമിന്‍റെ ഭാഗത്തുനിന്നുണ്ടായ ചില ചതികളും, അതെക്കുറിച്ച് നടി ഉഷയുടെ ചില വെളിപ്പെടുത്തലുകളും, അതിന് ഇരയായ നിർമാതാവ് ഹസീബിന്‍റെ ഇന്നത്തെ അവസ്ഥയുമാണ് ഈ എപ്പിസോഡ്.

നിലപാടുകൊണ്ടും ശക്തമായ പ്രതികരണശേഷികൊണ്ടും ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഒന്നാകെ നിറഞ്ഞുനിൽക്കുന്ന നടിയാണ് ഉഷാ ഹസീന. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രശസ്ത സംവിധായകനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്യിച്ച് അഴിക്കുള്ളിലാക്കിയ ആദ്യത്തെ ചലച്ചിത്ര നടി കൂടിയാണിവർ.

ഇത് പലർക്കും അറിയാത്ത ഒരു ചരിത്രസത്യവുമാണ്. ഹസീന എന്ന നടി മൂന്ന് നാമധേയങ്ങളിലാണ് അറിയപ്പെടുന്നത്, ഹസീന എന്ന പേര് കൂടാതെ ഉഷ എന്നും, ഇപ്പോൾ ഉഷ ഹസീന എന്നും അവർ അറിയപ്പെടുന്നു. ഉഷയുടെ പിതാവ് ഹനീഫ് ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.

ഒപ്പം കഴിവുറ്റ ഒരു കലാകാരനുമായിരുന്നു അദ്ദേഹം. നല്ലൊരു തബലിസ്റ്റായിരുന്ന അദ്ദേഹം അന്തരിച്ച പ്രശസ്ത കാഥികൻ വി. സാംബശിവന്‍റെ കഥാപ്രസംഗവേദികളിൽ തബല വായിച്ചിട്ടുണ്ട്. ചില ആൽബങ്ങൾക്കും കാസറ്റുകൾക്കും വേണ്ടി അദ്ദേഹം സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവുമായി നാട്ടുകാരൻ എന്നതിലുപരി നല്ലൊരു സുഹൃദ്ബന്ധം പുലർത്തിയിരുന്നു.

ഉഷയുടെ പിതാവിന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു പഴയകാല പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ലത്തീഫ്ക്ക. ശരിക്കും ആലപ്പുഴയിലെ ആദ്യത്തെ നടനായിരുന്നു അദ്ദേഹം. 1956-ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലെ ടൈറ്റിൽ റോളിൽ രാരിച്ചനായി അഭിനയിച്ചത് ലത്തീഫ്ക്കയായിരുന്നു. ലത്തീഫ്ക്കയുമായുള്ള അടുപ്പവും സൗഹൃദവുമാണ് ഹസീനയ്ക്ക് സിനിമയിലേക്ക് എത്തിപ്പെടാനുള്ള വഴിയൊരുക്കിയത്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹസീനയെ ലത്തീഫ്ക്ക സംവിധായകൻ ബാലചന്ദ്രമേനോന്‍റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. 

അന്ന് ഉഷയ്ക്ക് തീരെ പ്രായം തോന്നാത്തതുകൊണ്ട് "ഒരു രണ്ടു വർഷം കഴിഞ്ഞ് എന്നെ വന്ന് കാണൂ" എന്ന് മേനോൻ പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞപ്പോൾ കോളജ് യുവജനോത്സവത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുത്ത ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിന്‍റെ പേരിൽ ഉഷ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പത്രങ്ങളിലെല്ലാം ഹസീനയുടെ ചിത്രം അച്ചടിച്ചുവന്നപ്പോൾ അത് ശ്രദ്ധയിൽപ്പെട്ട ബാലചന്ദ്രമേനോൻ ലത്തീഫ്ക്കയെ വിളിച്ചു. നേരത്തെ അവസരത്തിനായി തന്റെ അടുത്ത് കൊണ്ടുവന്ന പെൺകുട്ടിയല്ലേ ഇതെന്ന് ഉറപ്പുവരുത്തിയ ശേഷം, അദ്ദേഹത്തിന്‍റെ അടുത്ത ചിത്രമായ 'കണ്ടതും കേട്ടതും' എന്ന സിനിമയിൽ ഹസീനയെ നായികയായി തീരുമാനിച്ചു.

ആ ചിത്രത്തിനുവേണ്ടി ബാലചന്ദ്രമേനോൻ നൽകിയ പേരാണ് ഉഷ. അക്കാലത്ത് ബാലചന്ദ്രമേനോന്‍റെ മറ്റു ചിത്രങ്ങളെപ്പോലെ ഈ ചിത്രത്തിന് വലിയ വിജയം കൈവരിക്കാനായില്ലെങ്കിലും, ഉഷ എന്ന നടി ആ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഉഷയുടെ പിതാവ് ജോലി നോക്കിയിരുന്നത്. 'കണ്ടതും കേട്ടതും' എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം ഉഷയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്മാരെല്ലാം ചേർന്ന് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഒരു സ്വീകരണം ഒരുക്കിയത് ഞാൻ ഇന്നും ഓർക്കുന്നു.

തുടർന്ന് പ്രാധാന്യമുള്ള പല വേഷങ്ങളിലും ചിത്രങ്ങളിലും അവർ അഭിനയിച്ചു. ഇതിനിടയിൽ എപ്പോഴോ, പല ചെറുപ്പക്കാരികളെയും പോലെ ഉഷയുടെ മനസ്സിലും ഒരു പ്രണയം മൊട്ടിട്ടു. പ്രശസ്ത സംവിധായകനായ സുരേഷ് ബാബുവുമായിട്ടായിരുന്നു ഉഷയുടെ പ്രണയം. 'കോട്ടയം കുഞ്ഞച്ചൻ', 'കിഴക്കൻ പത്രോസ്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. 

ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകൾ തകർത്തുകൊണ്ടുള്ള ആ പ്രണയവും വിവാഹവുമെല്ലാം അന്ന് വലിയ വാർത്തയായിരുന്നു. ഇരു കുടുംബക്കാരുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് അവർ വിവാഹിതരായത്. എന്നാൽ കാലക്രമേണ കുടുംബക്കാരുടെ കടുംപിടുത്തമൊക്കെ മാറി അല്പമൊന്ന് അയഞ്ഞപ്പോഴേക്കും ദമ്പതിമാർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു.

അവർ മെല്ലെ അകലാൻ തുടങ്ങി; അത് പിന്നീട് ഗാർഹിക പീഡനക്കേസാവുകയും ഒടുവിൽ സുരേഷ് ബാബുവിന്‍റെ അറസ്റ്റിൽ കലാശിക്കുകയുമാണുണ്ടായത്. അങ്ങനെ ഒത്തുപോകാൻ സാധിക്കാത്തവിധം മാനസികമായി അകന്ന് അവർ വിവാഹമോചനത്തിലെത്തി.

ഇത് തികച്ചും ഉഷയുടെയും സുരേഷ് ബാബുവിന്‍റെയും സ്വകാര്യ ജീവിതത്തിലെ പ്രശ്നമാണെങ്കിലും ഞാൻ ഇതിവിടെ ഇപ്പോൾ പറയാൻ കാരണം മറ്റൊന്നാണ്. നടി ലക്ഷ്മിപ്രിയ, ഉഷ രണ്ടാമത് വിവാഹം കഴിച്ചത് എന്തോ വലിയ അപരാധവും കൊടിയ പാപവുമാണെന്ന രീതിയിൽ ചിത്രീകരിച്ച് അവരെ അപമാനിക്കാൻ ശ്രമിച്ചിരുന്നില്ലേ?

മാനസികമായി അകന്ന്, പരസ്പരം കലഹിച്ചുകൊണ്ട് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ഒരു കൂടാരത്തിനുള്ളിൽ ജീവിതം ഹോമിച്ചുതീർക്കാത്തതാണോ ഉഷയും സുരേഷ് ബാബുവും ചെയ്ത തെറ്റ്? ലക്ഷ്മിപ്രിയയ്ക്ക് ഉഷയുടെ പേരിൽ മറ്റൊന്നും കണ്ടുപിടിക്കാനില്ല എന്ന് തോന്നിയപ്പോൾ, ഈ വിഷയം പറഞ്ഞ് അവരുടെ ഇമേജ് തകർക്കാമെന്നാണ് കരുതിയതെങ്കിൽ ഒന്ന് മനസിലാക്കുക.

ആദ്യ വിവാഹബന്ധം വേർപെടുത്തി രണ്ടാം വിവാഹം കഴിച്ച് ജീവിക്കുന്ന ആദ്യത്തെ വനിതയല്ല ഉഷ. മാത്രമല്ല, ഉഷയും സുരേഷ് ബാബുവും പുനർവിവാഹം കഴിച്ച് ഇപ്പോൾ രണ്ടുപേരും അവരവരുടെ കുടുംബജീവിതത്തിൽ സന്തോഷത്തോടെ കഴിയുന്നവരാണ്; അവർ തമ്മിൽ ഇപ്പോൾ നല്ലൊരു സൗഹൃദബന്ധം പുലർത്തുന്നുമുണ്ട്.

കുടുംബജീവിതത്തിലുണ്ടായ താളപ്പിഴകളും ഉലച്ചിലുകളും കാരണം കുറേനാൾ ഉഷയ്ക്ക് സിനിമയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ആ സമയത്താണ് മോഹൻലാലിന്‍റെ ഒരു ഗൾഫ് ഷോയിൽ ഉഷയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഞാൻ ലാലിനോട് അഭ്യർത്ഥിക്കുന്നത്.

അങ്ങനെ ആ ഷോയിൽ പങ്കെടുത്ത ഉഷ അവതരിപ്പിച്ച 'ഉപ്പൻ' എന്ന കഥാപാത്രം ഗംഭീര വിജയമായി മാറി. തുടർന്ന് മോഹൻലാലിന്‍റെ 'മിഥുനം' എന്ന ചിത്രത്തിൽ അവർക്ക് അവസരം ലഭിച്ചു. എന്തൊക്കെ പറഞ്ഞാലും, 'കിരീടം', 'ചെങ്കോൽ' എന്നീ ചിത്രങ്ങളിലെ സേതുമാധവന്‍റെ സഹോദരിയെ ആർക്കാണ് മറക്കാൻ കഴിയുക? ആ കഥാപാത്രത്തിന് ജീവൻ നൽകി അനശ്വരമാക്കിയത് ഉഷയാണ്. സിനിമയിലാണെങ്കിലും സീരിയലിലാണെങ്കിലും ഡാൻസിലും പാട്ടിലുമെല്ലാം ഒരേപോലെ കഴിവ് തെളിയിച്ച, നല്ല റേഞ്ചുള്ള ഒരു കലാകാരിയാണ് അവർ; ഇന്നും തിരക്കുള്ള ഒരു നടിയാണ്.

ഉഷയ്ക്ക് രണ്ട് സഹോദരന്മാരാണുള്ളത്. രണ്ടുപേരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അനുജൻ ഹസീബ് അറിയപ്പെടുന്ന ഒരു നിർമാതാവാണ്. കലാഭവൻ മണി നായകനായ 'മാണിക്യൻ', പൃഥ്വിരാജ് നായകനായ 'വർഗം', ഉണ്ണിമുകുന്ദന്‍റെ 'പാതിരാമണൽ', ഫഹദ് ഫാസിലിന്‍റെ 'ഗോഡ്സ് ഓൺ കൺട്രി', ജയറാമിന്റെ 'ആടുപുലിയാട്ടം', 'ഗ്രാൻഡ്ഫാദർ', മമ്മൂട്ടിയുടെ 'ഉട്ടോപ്യയിലെ രാജാവ്', കുഞ്ചാക്കോ ബോബന്‍റെ 'കുട്ടനാടൻ മാർപാപ്പ', ജയറാമിന്‍റെ മകൻ കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' എന്നിവയെല്ലാം ഹസീബ് നിർമിച്ച ചിത്രങ്ങളാണ്.

എന്നാൽ ഹാപ്പി സർദാർ എന്ന ചിത്രത്തോടെ ഹസീബിന്‍റെ സിനിമാ നിർമാണ പ്രവർത്തനങ്ങൾക്ക് എന്നെന്നേക്കുമായി തിരശീല വീണു; ഒപ്പം അദ്ദേഹത്തിന്‍റെ മാനസിക, ശാരീരിക, സാമ്പത്തിക സ്ഥിതിയും തകർന്നടിഞ്ഞു. ഈയൊരു അവസ്ഥയിലേക്ക് ഹസീബിനെ എത്തിച്ച സംഭവങ്ങളെക്കുറിച്ച് സഹോദരിയായ ഉഷ സോഷ്യൽ മീഡിയയിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി.

ഒന്നുമില്ലായ്മയിൽനിന്ന് സിനിമയിലെത്തി, കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ആളായിരുന്നു ഹസീബ്. സിനിമാ നിർമാണം കൂടാതെ മറ്റുള്ളവർക്ക് ഫൈനാൻസ് അറേഞ്ച് ചെയ്തു കൊടുക്കലും സാറ്റലൈറ്റ് അവകാശം വാങ്ങിക്കൊടുക്കലുമൊക്കെയായി സിനിമയിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.

ആലപ്പുഴയിൽ അത്യാധുനികമായ ഒരു ഭവനവും ആഡംബര വാഹനങ്ങളും ഗോൾഡ് ഷോപ്പുമൊക്കെയായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ഇരുട്ടടി അദ്ദേഹത്തിന് ഏൽക്കുന്നത്. ഒരു നിർമാതാവ് പണം മുടക്കിയ ശേഷം പകുതിക്ക് വച്ച് ഉപേക്ഷിച്ചുപോയ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാൻ ഹസീബ് നിർബന്ധിതനായി. അതുവരെ വലിയ താരമൂല്യമുള്ള ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ഹസീബ്, ആദ്യമായി പുതുമുഖ സംവിധായകരുടെ ഒരു ചിത്രം ഏറ്റെടുത്തു. കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' ആയിരുന്നു ആ ചിത്രം.

ഞാൻ ഹസീബിനോട് ചോദിച്ചു, എല്ലാം ബിസിനസ് കണ്ണോടെ മാത്രം നോക്കുന്ന നീ എന്തിനാണ് ഈ പടം ഏറ്റെടുത്തതെന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി ജയറാമിന്‍റെ മേലുള്ള വിശ്വാസമായിരുന്നു. ‘എന്‍റെ മകന്‍റെ പടം ഹസീബ് ഏറ്റെടുക്കണം, എന്ത് സംഭവിച്ചാലും ഞാൻ ഒപ്പമുണ്ടാകും, എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം’ എന്ന് ജയറാം നൽകിയ ഉറപ്പായിരുന്നു ആ വിശ്വാസം. പലരും ഹസീബിനെ വിളിച്ച് ഇതിൽ ചെന്ന് തലവയ്ക്കരുതെന്ന് വിലക്കിയെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. അങ്ങനെ കോടികൾ വാരിയെറിഞ്ഞ് പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി ഷൂട്ടിങ് പൊടിപൊടിച്ചു. 

പണം തികയാതെ വന്നപ്പോൾ മാർവാടികളുടെ കയ്യിൽനിന്ന് വട്ടിപ്പലിശയ്ക്ക് ഫൈനാൻസ് എടുത്തു. അങ്ങനെ നാലിടങ്ങളിൽനിന്നാണ് പണം കടം വാങ്ങിയത്. ഒടുവിൽ വലിയ ആഘോഷത്തോടെ റിലീസ് ചെയ്ത പടം എട്ടുനിലയിൽ പൊട്ടി; പോസ്റ്റർ ഒട്ടിച്ച പണം പോലും തിരികെ ലഭിച്ചില്ല. ആ മാനസികാഘാതത്തിൽ ഹസീബും തകർന്നുപോയി. ഏതാണ്ട് 10 കോടി രൂപയോളമാണ് ഈ ഒറ്റച്ചിത്രം കാരണം അദ്ദേഹത്തിന് ബാധ്യത വന്നത്. കടം കയറി തകർന്ന ഒരു നിർമാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക?

തന്റെ കഷ്ടപ്പാടിൽ ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു. 'ആടുപുലിയാട്ടം' എന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളത്തെയും കൂട്ടിയാണ് ഹസീബ് പോയത്. അതിന്റെ രണ്ടാം ഭാഗത്തിനുള്ള കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, ‘ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരും’ എന്ന അഴകുഴമ്പൻ മറുപടിയാണ് ജയറാം നൽകിയത്. അക്കാലത്ത് ജയറാമിന് വലിയ തിരക്കുകളോ പടങ്ങളോ ഉണ്ടായിരുന്നില്ല. പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം അങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസ്സിലായി. സ്വന്തം മകന്റെ കാര്യത്തിനുവേണ്ടി പറഞ്ഞ വാക്കുകളെല്ലാം ജയറാം അപ്പാടെ വിഴുങ്ങി. തകർന്നിരിക്കുന്ന ഹസീബിന് ജയറാം അയച്ച വോയ്‌സ് മെസ്സേജ് ഇങ്ങനെയായിരുന്നു: ‘എല്ലാം നല്ലതിനാണ്, ഇതും നല്ലതിനാണ് എന്ന് കരുതുക, ദൈവം സഹായിക്കും, ഞാൻ പ്രാർഥിക്കാം.’ അവിടെയും ജയറാം വാക്ക് പാലിച്ചില്ല, കടക്കാർ വന്ന് ഹസീബിനെ വരിഞ്ഞുമുറുക്കി; അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി.

ഹസീബ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കൽ വേദനയോടെ അദ്ദേഹം എന്നോട് പറഞ്ഞു: ‘‘ഗോകുലം ഗോപാലേട്ടന്റെ കയ്യിൽനിന്ന് വാങ്ങിയ ഫൈനാൻസിന്റെ മുതൽ ഞാൻ എങ്ങനെയെങ്കിലും കൊടുക്കാം, അതിന്റെ പലിശയൊന്ന് ഒഴിവാക്കിത്തരാൻ ജയറാമേട്ടനോട് ഒന്ന് പറയാമോ? ജയറാം പറഞ്ഞാൽ ഗോപാലേട്ടൻ കേൾക്കും.’ ജയറാം അത് ഏറ്റെങ്കിലും പിന്നീട് ചെയ്തുതന്നില്ല. ഞാൻ അപ്പോൾ ഹസീബിനോട് പറഞ്ഞു: ‘‘ഞാൻ ജയറാമിനെ കുറ്റം പറയില്ല, കാരണം ഞാൻ ഉൾപ്പെടെ എല്ലാവരും നിന്നെ വിലക്കിയതല്ലേ ആ പടം ചെയ്യരുതെന്ന്. നീ കേൾക്കാതെ ക്ഷണിച്ച് വരുത്തിയ വിധിയാണിത്.’’

ഹസീബിന്‍റെ അനുജൻ ഹനീസ് 20 വർഷത്തിലേറെയായി പല പ്രമുഖ സംവിധായകരുടെയും കൂടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്ന മിടുക്കനായ ടെക്നീഷ്യനാണ്. അവനെ ഒരു സ്വതന്ത്ര സംവിധായകനാക്കണമെന്നത് ജ്യേഷ്ഠനായ ഹസീബിന്‍റെ വലിയ ആഗ്രഹമായിരുന്നു. ഞാൻ പലവട്ടം പറഞ്ഞിട്ടും സ്വന്തം അനുജന് വേണ്ടി ഒരു പടം ചെയ്യാൻ ഹസീബിന് സാധിച്ചില്ല; അവിടെയാണ് ജയറാമിന്‍റെ മകന് വേണ്ടി സർവതും ചെയ്തുകൊടുത്ത് അദ്ദേഹം തകർന്നത് എന്ന് ഓർക്കണം.

കടുത്ത മാനസികാഘാതം മൂലം പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്നത്. എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിൽ ഒരേസമയം രണ്ട് മേജർ ഓപ്പറേഷനുകൾക്ക് അദ്ദേഹം വിധേയനായി. അന്ന് നടൻ മമ്മൂട്ടിയാണ് ഡോക്ടർമാരെ വിളിച്ച് ഹസീബിന്‍റെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തിയത്.

ഒടുവിൽ പതിനൊന്നര ലക്ഷം രൂപയുടെ ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്തത് നിർമാതാക്കളായ ബാദുഷയും ആന്‍റോ ജോസഫും ചേർന്നാണ്. ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ ഹസീബ് കടന്നുപോയിട്ടും, ഇതിനെല്ലാം കാരണക്കാരനായ വ്യക്തി ഇതൊന്നും അറിഞ്ഞതുമില്ല, ആ വഴിക്ക് വന്നതുമില്ല.

തന്‍റെ സഹോദരന്‍റെ ഈ അവസ്ഥ കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് സഹോദരിയായ ഉഷാ ഹസീന കാര്യങ്ങൾ തുറന്നുപറഞ്ഞ് ജയറാമിനെതിരെ പ്രതികരിച്ചത്. ഉഷ അങ്ങനെയാണ്, പ്രതികരിക്കേണ്ടിടത്ത് അവർ പ്രതികരിക്കും. അവിടെ വലിപ്പച്ചെറുപ്പമോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അവർ നോക്കാറില്ല. അതുകൊണ്ടുതന്നെ ഉഷയ്ക്ക് ശത്രുക്കളും കൂടുതലാണ്. അവരിന്ന് പലരുടെയും കണ്ണിലെ കരടും പേടിസ്വപ്നവുമാണ്. സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉഷ നടത്തുന്ന ഈ പോരാട്ടങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.’’

 

Movies

എങ്കിൽ പടങ്ങളും അവിടെ റിലീസ് ചെയ്താൽ മതി; വിമർശനങ്ങളിൽ മറുപടിയുമായി കാളിദാസ്

തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നടൻ ജയറാമിനും കുടുംബത്തിനും നേരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കാളിദാസ്. ജയറാം ബ്രാൻഡ് അബാംസിഡറായിട്ടുള്ള ഒരു മുണ്ടിന്‍റെ പരസ്യത്തിൽ പറയുന്ന സംഭാഷങ്ങൾ ട്രോളിന്‍റെ രൂപത്തിൽ പങ്കുവച്ചെല്ലാം വിമർശനങ്ങൾ വന്നിരുന്നു.

തമിഴ്നാട്ടിൽ വോട്ട് എന്ന് ചോദിച്ചുകൊണ്ടുള്ള വ്ലോഗർക്ക് കാളിദാസ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘‘ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.’’വ്ലോഗറുടെ വീഡിയോയിൽ മറുപടിയായി കാളിദാസ് കുറിച്ചു.

Movies

ശ്രീനിവാസനെ കാണാനായി ജയറാം എത്താതിരുന്നത് ആ കാരണം കൊണ്ട്; ഉർവശി

നടൻ ശ്രീനിവാസനെ അവസാനമായി കാണാൻ ജയറാം വരാതിരുന്നത് ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജയറാമിന്‍റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങൾ നൽകിയത് ശ്രീനിവാസനായിരുന്നുവെന്നും എന്നിട്ട് എന്തുകൊണ്ട് ജയറാം അദ്ദേഹത്തിന്‍റെ അന്ത്യയാത്രയിൽ പങ്കെടുക്കാനെത്തിയില്ല എന്നുമായിരുന്നു ചോദ്യങ്ങൾ.

ഇപ്പോഴിതാ ജയറാം വരാതെ ഇരുന്നതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ഉർവശി.

ശ്രീനിവാസന്‍ മരിച്ചപ്പോള്‍ അവസാനമായി കാണാന്‍ എത്താതിരുന്നത് തമിഴ് സിനിമയുടെ ഷൂട്ടിംഗ് തിരക്കില്‍ ആയിരുന്നതിനാലാണെന്നും ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

''ഞാനും ജയറാമും പാണ്ഡ്യരാജന്‍റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തെരാു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും.

നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്‍റെ കുടുംബത്തിനും അറിയാം.

ജയറാമിന് വരാന്‍ പറ്റാത്തതിന്‍റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള്‍ രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില്‍ ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്.''ഉര്‍വശി പറഞ്ഞു.

Kerala

ശബരിമല സ്വർണക്കൊള്ള; പോറ്റിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ജയറാം 

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അനധികൃത ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നെന്ന് ജയറാം. ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരായി ജയറാം മൊഴി നൽകിയിരുന്നു.

പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും ജയറാം ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. മൂന്നര മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്ഥർ കേസിൽ ജയറാമിന്‍റെ മൊഴിയെടുത്തത്. 

തനിക്കറിയുന്നത് എല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം അറിയിച്ചു.

പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറി. 

Kerala

'അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല, ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ': ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് താനുമെന്നും ജയറാം കൂട്ടിച്ചേർത്തു.

"കഴിഞ്ഞ പത്തുമുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം അങ്ങനെയുള്ള പൂജാ കാര്യങ്ങളിലേക്ക് ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. ഞാന്‍ കഴിവതും പോകാറുമുണ്ട്. അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരും എന്നെ പൂജയ്ക്ക് വിളിക്കുന്നത്. ഇതിന്‍റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ആളുകളും ഇതിന് പിന്നിലുണ്ട്.

എന്നില്‍ നിന്നും എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടു കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ അത് നല്ലതല്ലേ. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍, അതു ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം നന്നായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അല്ലെങ്കില്‍ അയ്യപ്പന്‍ അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഒരു ഭക്തനാണ് ഞാന്‍' - ജയറാം പറഞ്ഞു.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമാണ് ജയറാമിന്‍റെ ചോദ്യം ചെയ്യല്‍. ദ്വാരപാലക പാളികള്‍ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും. കേസില്‍ എസ്ഐടി നേരത്തെ ജയറാമിന്‍റെ മൊഴി എടുത്തിരുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാം ഇന്ന് ഇഡി ഓഫീസിൽ ഹാജരായേക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജ‍യറാമിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജയറാമിന് നോട്ടീസ് നൽകിയിരുന്നു. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു.

സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്‍റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി.

Kerala

ശബരിമല സ്വർണക്കൊള്ളയിൽ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഉടൻ‌ ഹാജരാകണം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്‍റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്‍റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.

സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രതി പട്ടിക കൂടാതെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതി പട്ടികയിലുള്ളത്.

ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിലെത്തിച്ച് പൂജ നടത്തിയതിന്‍റെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ജയറാം ഉൾപ്പെടെയുള്ളവർക്ക് ഇഡി സമൻസ് നൽകിയിരിക്കുന്നത്.

Movies

അപ്പ എന്താ കുമ്പിടിയോ; ജയറാമിനെ അന്വേഷണസംഘം ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് കാളിദാസ്  

ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തെന്ന വാർത്തയിൽ പ്രതികരിച്ച് മകൻ കാളിദാസ് ജയറാം. വാർത്തകൾ നിഷേധിക്കുന്നുവെന്ന് കാളിദാസ് പറഞ്ഞു.

ഇരുവരും ഒന്നിച്ചെത്തുന്ന ‘ആശകൾ ആയിരം’ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെയാണ് കാളിദാസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 

‘ഇന്നത്തെ വാർത്ത കണ്ടപ്പോൾ ഞാൻ കരുതി അപ്പ എന്തോ കുമ്പിടിയാണെന്ന്. ഒരേ സമയത്ത് രണ്ട് സ്ഥലത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് വിചാരിച്ചു.’ കാളിദാസ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് ആശകൾ ആയിരം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്‍റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.

ജയറാമിനും കാളിദാസിനുമൊപ്പം ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

National

ശബരിമല സ്വർണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.

പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.

വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.

Movies

ജയറാമിനൊപ്പം കാളിദാസും; ആശകൾ ആയിരം ടീസർ

ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം എന്ന ചിത്രത്തിന്‍റെ ഗ്ലിംമ്സ് വീഡിയോ റിലീസായി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി നിർമിക്കുന്ന ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്‍റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.

 

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; ജയറാമിന്‍റെ മൊഴിയെടുക്കുമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം സാക്ഷിയാകുമെന്ന് എസ്ഐടി. കേസിൽ ജയറാമിന്‍റെ മൊഴിയെടുക്കാൻ സമയം തേടുമെന്നും എസ്ഐടി അറിയിച്ചിട്ടുണ്ട്.

ജയറാം ഉൾപ്പെടെയുള്ള പ്രമുഖരെ ഉണ്ണികൃഷ്ണൻ പോറ്റി കബളിപ്പിച്ചുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്‍റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ അപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.

 

Movies

വലിയ കാര്യങ്ങൾ ലോഡിംഗ്; അളിയന്‍റെ പിറന്നാൾ യുകെയിൽ ആഘോഷിച്ച് കാളിദാസ് ജയറാം

സഹോദരി ഭർത്താവിന്‍റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്‍റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്‍റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്. 

സഹോദരി ഭർത്താവിന്‍റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്‍റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്‍റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്. 

മാളവികയ്ക്കും ഭർത്താവ് നവനീത് ഗിരീഷിനുമൊപ്പം കാളിദാസും ഭാര്യ താരിണിയുമുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചത്. 

‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നൽ. എന്‍റെ അളിയന് സ്നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിംഗ്...’ കാളിദാസ് പോസ്റ്റിനൊപ്പം കുറിച്ചു.   

 

District News

സ്വർണ്ണപ്പാളിയുമായി ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയിലും ചട ങ്ങ് സംഘടിപ്പിച്ചു; പങ്കെടുത്തത് ജയറാം ഉൾപ്പെടെ പ്രമുഖർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതായി റിപ്പോർട്ട്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.

ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.

ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്‍റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.

District News

ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പോയത്: തന്റെ വീട്ടിലല്ല പൂജ നടന്നതെന്ന് നടൻ ജയറാം

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന്‍ ജയറാം. പൂജ നടന്നത് തന്‍റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ.

തന്‍റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത്.

താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്‍റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്‍റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

2019 ല്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന്‍ ജയറാം, ഗായകൻ വീരമണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബംഗളൂരുവിലും സമാനമായ വിധത്തില്‍ പ്രദര്‍ശനം നടത്തുകയും പലരില്‍ നിന്നും പൂജയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Latest News

Corehub Up