Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayaram

ട്വന്‍റി 20 ക്ലൈമാക്സിൽ ഇല്ലാതെ പോയതിന് രണ്ടിടത്ത് രണ്ട് കാരണം പറഞ്ഞ് ജയറാം; ഏത് വിശ്വസിക്കണമെന്ന് പ്രേക്ഷകർ

ജോഷിയുടെ മൾട്ടിസ്റ്റാർ ചിത്രം ട്വന്‍റി 20യിലെ ജയറാമിന്‍റെ ക്ലൈമാക്സിലെ അസാന്നിധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രം റിലീസ് ചെയ്തിട്ട് 20 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ആ ചിത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

ചിത്രത്തിന്‍റെ ക്ലൈമാക്സ് ഫൈറ്റിന് ശേഷം സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന മാസ് രംഗത്തിൽ നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിന് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.

തമിഴിൽ ഒരു കാരണവും മലയാളത്തിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം പറഞ്ഞ മറ്റൊരു കാരണവും തമ്മിലുള്ള വൈരുധ്യമാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ചിത്രത്തിന്‍റെ ക്ലൈമാക്സിൽ താൻ ഇല്ലാത്തതിന്‍റെ കാരണം ജയറാം ഒരു തമിഴ് ചാനൽ അഭിമുഖത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

‘‘ഒന്നുകൂടി കണ്ടു നോക്കൂ, അവസാനം ഈ ഒരാൾ മാത്രം അതിൽ ഉണ്ടാകില്ല. ('ട്വന്‍റി 20 സിനിമയിലെ ക്ലൈമാക്സ് ചിത്രം) എന്താണെന്നാൽ, അതിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്‍റെ പോർഷൻ ഫൈറ്റ് ഒക്കെ കഴിഞ്ഞു. അവസാനം ഈ അഞ്ചു പേരും ചേർന്ന് നടന്നു വരുന്ന ഒരു ഷോട്ട് മാത്രം എടുക്കാനുണ്ട്. ജോഷി സാറാണ് ഡയറക്ടർ അതെന്തായാലും ഈ ഫൈറ്റ് ഒക്കെ കഴിഞ്ഞ് എങ്ങനെ വരുമെന്ന് നോക്കിയിട്ടേ എടുക്കാൻ പറ്റൂ എന്ന് പറഞ്ഞു.

ഇനി രണ്ടു ദിവസം കൂടിയുണ്ടെന്ന് പറഞ്ഞു. കറക്റ്റ് ദീപാവലി സമയം. സർ എനിക്ക് വീട്ടിൽ പോകണം, ചെന്നൈയിൽ പോകണം.‘നിനക്ക് ദീപാവലിയാണോ വലുത്? അതോ അവസാനം എല്ലാവരും അഞ്ചു പേരും നടന്നു വരുന്നതാണോ വലുത്?’ എന്ന് സർ ചോദിച്ചു. ഞാൻ ആലോചിച്ചു. ‘സർ, എനിക്ക് ദീപാവലിയാണ് പ്രധാനം’. ‘എങ്കിൽ പൊയ്ക്കോ’ എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഒരു മലയാളം ചാനൽ അഭിമുഖത്തിൽ അവതാരക ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ ജയറാം നൽകിയ മറുപടി മറ്റൊന്നായിരുന്നു.

‘‘സത്യം, ശരിയാണ്. ശരിയാണ്. അതങ്ങനെയാ, ജോഷി സാറിനോട് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. എന്‍റെ സീൻ ഒക്കെ കഴിഞ്ഞു, ആ ഫൈറ്റിന്‍റെയൊക്കെ കഴിഞ്ഞു. ‘വെയ്റ്റ് ചെയ്യെടാ, നിങ്ങളഞ്ചുപേരും കൂടി നടന്നു വരുന്ന ആ ഷോട്ടും കൂടി എടുത്താല്‍...' എന്ന് അദ്ദേഹം പറയും. ഞാൻ പറയും, ‘സർ എടുക്ക് സാർ’, ‘വൈകുന്നേരത്തിനുള്ളിൽ എടുക്കാം’ എന്ന് പറഞ്ഞു.

അന്ന് അങ്ങനെ പോയി പോയി വൈകുന്നേരം ആയിട്ടും എടുക്കാൻ പറ്റിയില്ല. അപ്പൊ അടുത്ത ദിവസമായി, രാവിലെ തൊട്ട് ഞാൻ പറഞ്ഞു, ‘സർ ഇത് എടുക്ക്’, ‘ഇപ്പൊ എടുക്കാം, ഇപ്പൊ എടുക്കാം’' എന്ന് പറഞ്ഞു.

അങ്ങനെ പറഞ്ഞ് പറഞ്ഞ് അന്നും എടുക്കാൻ പറ്റിയില്ല. തീരുമാനം പിന്നെ എന്റെയാണ് എടുക്കേണ്ടത്... എനിക്ക് അതിന് (ശബരിമലയ്ക്ക്) പോകണം. അത് വേണ്ടെന്നു വച്ചിട്ട്, ഈ അഞ്ചുപേരിൽ നടന്നു വരുന്നതാണോ ഏതാണ് വലുത് എന്ന് ചിന്തിച്ചപ്പോ, എനിക്ക് അതാണ് വലുതെന്ന് തോന്നി.’’

തമിഴ് പ്രേക്ഷകർക്ക് മുന്നിൽ 'ദീപാവലി' എന്നും, മലയാളികൾക്ക് മുന്നിൽ 'ശബരിമല' എന്നും താരം മാറ്റിപ്പറഞ്ഞത് എന്താണെന്ന് പ്രേക്ഷകർ ചോദിക്കുന്നു.

ഇത് കൂടാതെ, കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ ചെന്നൈയിലേക്ക് പോയതുകൊണ്ടാണ് ജയറാം ക്ലൈമാക്സിൽ ഉണ്ടാകാതിരുന്നതെന്ന മറ്റൊരു കഥയും മുൻപ് പ്രചരിച്ചിരുന്നതായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Kerala

'അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല, ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ': ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് താനുമെന്നും ജയറാം കൂട്ടിച്ചേർത്തു.

"കഴിഞ്ഞ പത്തുമുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം അങ്ങനെയുള്ള പൂജാ കാര്യങ്ങളിലേക്ക് ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. ഞാന്‍ കഴിവതും പോകാറുമുണ്ട്. അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരും എന്നെ പൂജയ്ക്ക് വിളിക്കുന്നത്. ഇതിന്‍റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ആളുകളും ഇതിന് പിന്നിലുണ്ട്.

എന്നില്‍ നിന്നും എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടു കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ അത് നല്ലതല്ലേ. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍, അതു ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം നന്നായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അല്ലെങ്കില്‍ അയ്യപ്പന്‍ അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഒരു ഭക്തനാണ് ഞാന്‍' - ജയറാം പറഞ്ഞു.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമാണ് ജയറാമിന്‍റെ ചോദ്യം ചെയ്യല്‍. ദ്വാരപാലക പാളികള്‍ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും. കേസില്‍ എസ്ഐടി നേരത്തെ ജയറാമിന്‍റെ മൊഴി എടുത്തിരുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാം ഇന്ന് ഇഡി ഓഫീസിൽ ഹാജരായേക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജ‍യറാമിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജയറാമിന് നോട്ടീസ് നൽകിയിരുന്നു. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു.

സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്‍റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി.

Kerala

ശബരിമല സ്വർണക്കൊള്ളയിൽ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഉടൻ‌ ഹാജരാകണം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്‍റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്‍റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.

സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രതി പട്ടിക കൂടാതെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതി പട്ടികയിലുള്ളത്.

ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിലെത്തിച്ച് പൂജ നടത്തിയതിന്‍റെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ജയറാം ഉൾപ്പെടെയുള്ളവർക്ക് ഇഡി സമൻസ് നൽകിയിരിക്കുന്നത്.

Movies

അപ്പ എന്താ കുമ്പിടിയോ; ജയറാമിനെ അന്വേഷണസംഘം ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് കാളിദാസ്  

ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തെന്ന വാർത്തയിൽ പ്രതികരിച്ച് മകൻ കാളിദാസ് ജയറാം. വാർത്തകൾ നിഷേധിക്കുന്നുവെന്ന് കാളിദാസ് പറഞ്ഞു.

ഇരുവരും ഒന്നിച്ചെത്തുന്ന ‘ആശകൾ ആയിരം’ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെയാണ് കാളിദാസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 

‘ഇന്നത്തെ വാർത്ത കണ്ടപ്പോൾ ഞാൻ കരുതി അപ്പ എന്തോ കുമ്പിടിയാണെന്ന്. ഒരേ സമയത്ത് രണ്ട് സ്ഥലത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് വിചാരിച്ചു.’ കാളിദാസ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് ആശകൾ ആയിരം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്‍റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.

ജയറാമിനും കാളിദാസിനുമൊപ്പം ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

National

ശബരിമല സ്വർണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.

പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.

വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.

Movies

ജയറാമിനൊപ്പം കാളിദാസും; ആശകൾ ആയിരം ടീസർ

ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം എന്ന ചിത്രത്തിന്‍റെ ഗ്ലിംമ്സ് വീഡിയോ റിലീസായി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി നിർമിക്കുന്ന ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്‍റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.

 

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; ജയറാമിന്‍റെ മൊഴിയെടുക്കുമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം സാക്ഷിയാകുമെന്ന് എസ്ഐടി. കേസിൽ ജയറാമിന്‍റെ മൊഴിയെടുക്കാൻ സമയം തേടുമെന്നും എസ്ഐടി അറിയിച്ചിട്ടുണ്ട്.

ജയറാം ഉൾപ്പെടെയുള്ള പ്രമുഖരെ ഉണ്ണികൃഷ്ണൻ പോറ്റി കബളിപ്പിച്ചുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്‍റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ അപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.

 

Movies

വലിയ കാര്യങ്ങൾ ലോഡിംഗ്; അളിയന്‍റെ പിറന്നാൾ യുകെയിൽ ആഘോഷിച്ച് കാളിദാസ് ജയറാം

സഹോദരി ഭർത്താവിന്‍റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്‍റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്‍റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്. 

സഹോദരി ഭർത്താവിന്‍റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്‍റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്‍റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്. 

മാളവികയ്ക്കും ഭർത്താവ് നവനീത് ഗിരീഷിനുമൊപ്പം കാളിദാസും ഭാര്യ താരിണിയുമുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചത്. 

‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നൽ. എന്‍റെ അളിയന് സ്നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിംഗ്...’ കാളിദാസ് പോസ്റ്റിനൊപ്പം കുറിച്ചു.   

 

District News

സ്വർണ്ണപ്പാളിയുമായി ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയിലും ചട ങ്ങ് സംഘടിപ്പിച്ചു; പങ്കെടുത്തത് ജയറാം ഉൾപ്പെടെ പ്രമുഖർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതായി റിപ്പോർട്ട്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.

ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.

ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്‍റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.

District News

ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പോയത്: തന്റെ വീട്ടിലല്ല പൂജ നടന്നതെന്ന് നടൻ ജയറാം

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന്‍ ജയറാം. പൂജ നടന്നത് തന്‍റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ.

തന്‍റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത്.

താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്‍റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്‍റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

2019 ല്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന്‍ ജയറാം, ഗായകൻ വീരമണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബംഗളൂരുവിലും സമാനമായ വിധത്തില്‍ പ്രദര്‍ശനം നടത്തുകയും പലരില്‍ നിന്നും പൂജയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Latest News

Corehub Up