Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Konni

വി.ഡി.സതീശന്‍റെ വനവാസം; മലക്കം മറിഞ്ഞ് ജനീഷ് കുമാർ

പത്തനംതിട്ട; വി.ഡി.സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ചതിൽ മലക്കംമറിഞ്ഞ് കെ.യു. ജനീഷ് കുമാർ എംഎൽഎ. കോന്നിയുടെ വനസൗന്ദര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നാണ് ജനീഷ് കുമാറിന്‍റെ പുതിയ വിശദീകരണം.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ താൻ വനവാസത്തിനു പോകുമെന്ന് സതീശൻ പറഞ്ഞിരുന്നു. സതീശന് വനവാസത്തിന് പറ്റിയ കാടുകൾ കോന്നിയിലുണ്ടെന്ന് ജനീഷ് ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തെരഞ്ഞെടുത്തതോടെയാണ് ജനീഷ് കുമാർ നിലപാട് മാറ്റിയത്.

ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നുമായിരുന്നു ജനീഷ് കുമാർ പറഞ്ഞിരുന്നത്. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന സതീശന്‍റെ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചിരുന്നു.

യുഡിഎഫ് പരാജയപ്പെടുമെന്നും തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേയ്സ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ അദ്ദേഹം തിരുത്തിയത്.

Kerala

ചികിത്സ സൗകര്യങ്ങളില്ല, ജീവഹാനി സംഭവിച്ചേക്കാം; കോന്നി മെഡിക്കൽ കോളജിൽ മുന്നറിയിപ്പുമായി നോട്ടീസ്

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്ന് തുറന്നുപറഞ്ഞാണ് നോട്ടീസ് പതിച്ചത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്തു.

ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. സർജറിക്കെത്തുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.

പരിശീലനം നേടിയ ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്‍റ് പാളികളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിൽ പറയുന്നു. അഞ്ച് മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കില്ലെന്നും നോട്ടീസിലുണ്ട്.

ഇത്തരത്തിൽ എട്ട് സുപ്രധാന കാര്യങ്ങളാണ് നോട്ടീസിലൂടെ ആരോപിക്കുന്നത്. വിവാദ നോട്ടീസ് പിന്നാലെ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.

Kerala

കോന്നി മെഡി. കോളജിൽ തീപിടിത്തം; കത്തിയത് പുതിയ ജനറേറ്റർ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായത് ആശങ്ക പടർത്തി. ആശുപത്രിയിലെ ജനറേറ്റർ റൂമിൽനിന്നാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഫയർ എക്സിക്യൂഷൻ ഉപയോഗിച്ചു തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോന്നിയിൽനിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയിൽനിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രദേശത്ത് രാവിലെ മുതൽ വൈദ്യുതി മുടങ്ങിയിരുന്നതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ആശുപത്രിയിൽ വൈദ്യുതി എത്തിച്ചിരുന്നത്. തീയും പുകയും കണ്ട ഉടൻതന്നെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് രോഗികളെ ഒഴിപ്പിച്ചിരുന്നു. ജനറേറ്റർ റൂമിൽ സൂക്ഷിച്ചിരുന്ന ഡീസൽ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റുകയും ചെയ്തു.

തീപിടിത്തത്തെ തുടർന്നുണ്ടായ പുക മെഡിക്കൽ കോളജിന്‍റെ മുകൾ നിലയിലേക്കു വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ ബ്ലോവർ എത്തിച്ചു പുക പുറത്തേക്ക് വലിച്ചു കളയാനുള്ള ശ്രമവും ഫയർഫോഴ്സ് തുടങ്ങിയിട്ടുണ്ട്.

തീപിടിത്തത്തെത്തുടർന്നു രോഗികളും ജീവനക്കാരും ഏറെ നേരം പരിഭ്രാന്തരായി. പുതിയ കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച ജനറേറ്ററാണ് അഗ്നിക്കിരയായത്.

District News

കോന്നിയിൽ ബോണ്‍ നത്താലെ ക്രിസ്മസ് റാലി 

കോന്നി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇടമാകുന്ന പുല്‍ക്കൂടുകള്‍ ഹൃദയത്തില്‍ സംജാതമാകാന്‍ വിശ്വാസികള്‍ക്ക് കഴിയട്ടെയെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാ സഭ കോന്നി വൈദികജില്ല അജപാലന സമിതി സംഘടിപ്പിച്ച ബോണ്‍ നത്താലെ ക്രിസ്മസ് റാലിയിലും വിശ്വാസീസംഗമത്തിലും സമാപനസന്ദേശം നല്കുകയായിന്നു അദ്ദേഹം.

കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ അധ്യക്ഷത വഹിച്ചു. അജപാലന സമിതി സെക്രട്ടറി ഫിലിപ്പ് ജോര്‍ജ്, ഫാ.ജോര്‍ജ് വര്‍ഗീസ് പുതുപ്പറമ്പില്‍, ഫാ. ജീമോന്‍ കുന്നുംപുറത്ത്, ഫാ. ജോബ് പതാലില്‍, ഫാ. വര്‍ഗീസ് തയ്യില്‍ എന്നിവര്‍ നേതൃത്വം നല്കി.

പുതുതായി ചുമതലയേറ്റ സഭാംഗങ്ങളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം റോബിന്‍ മോന്‍സി, അംഗങ്ങളായ, സ്‌കറിയ പനച്ചത്തറ, ലൂയിസ് സാമുവല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Kerala

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം; കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നിയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്.

കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അറ്റകുറ്റപ്പണികൾക്ക് മുൻപായി വൈദ്യുതി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്ന് ആരോപണമുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു. വീഴ്ചയുണ്ടോയെന്നടക്കം പരിശോധിക്കുമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

District News

കോന്നി ഉപജില്ലാ കലോത്സവം

കോന്നി: ഉപജില്ലാ കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം പിന്നണി ഗായിക പാർവതി ജഗീഷ് നിർവഹിച്ചു.


പിടിഎ പ്രസിഡന്‍റ് പേരൂർ സുനിൽ അധ്യക്ഷത വഹിച്ചു. എഇഒ ആർ. എസ്. ബിജുകുമാർ, ആർവിഎച്ച്എസ്എസ് മാനേജർ എൻ. മനോജ്, പ്രിൻസിപ്പൽമാരായ ജി.സന്തോഷ്, എം. എസ്. സന്തോഷ് കുമാർ, പ്രഥമാധ്യാപകരായ എച്ച്, ഫെബിൻ,ആർ, സുരേഷ്കുമാർ, പി.സുജ, എച്ച്എം ഫോറം സെക്രട്ടറി ഫിലിപ്പ് ജോർജ്, കൺവീനർമാരായ ടോമിൻ പടിയറ, മഹേഷ് എം. നായർ എന്നിവർ പ്രസംഗിച്ചു. കലോത്സവ ലോഗോ തയാറാക്കിയ കോന്നി ഗവ.എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനന്ദ് സന്തോഷിനെ ആദരിച്ച

District News

കോന്നി ഉപജില്ലാ ശാസ്ത്രമേള

കോന്നി: ഉപജില്ലാ ശാസ്ത്രമേള നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. നവനിത്ത് അധ്യക്ഷത വഹിച്ചു. കോന്നി എഇഒ ആർ.എസ്. ബിജു കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം. മോഹനന്‍ നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജി സി. ബാബു, വാര്‍ഡ് മെംബര്‍ ലിജാശിവപ്രകാശ്, പ്രിന്‍സിപ്പല്‍ ബി. ആശ തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

കേരളം പശ്ചാത്തല വികസന മേഖലയുടെ ഹബ്: മന്ത്രി റിയാസ്

കോന്നി: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയായ കോന്നി മിനി ബൈപാസിന്‍റെയും കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡിന്‍റെ നിര്‍മാണോദ്ഘാടനവും കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.


അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. 150 ല്‍ അധികം പാലങ്ങള്‍ പൂര്‍ത്തിയായി. 1600 കോടി രൂപ പാലം നിര്‍മാണത്തിന് ചെലവഴിച്ചു.


നൂറിലധികം പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്‍കുന്നു. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.


ആര്‍കെഐ പദ്ധതിയിലൂടെ 2.57കോടി രൂപ വിനിയോഗിച്ചാണ് കോന്നി മിനി ബൈപാസ് നിര്‍മിച്ചത്. ആറ് കോടി രൂപ ചെലവില്‍ ബിഎം ബിസി നിലവാരത്തിലാണ് കോന്നി മെഡിക്കല്‍ കോളജിലേക്കും ശബരിമല തീര്‍ഥാടകാര്‍ക്കും പ്രയോജനം ചെയ്യുന്ന കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡ് നിര്‍മിക്കുന്നത്.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനി സാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Kerala

പിക്കപ്പ് വാൻ നിയന്ത്രണംവിട്ടു കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

കോന്നി: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. രണ്ടുപേർക്ക് പരിക്കേറ്റു. കോന്നി നെടുമൺകാവിൽ ഇന്നു രാവിലെ ആറരയോടെയാണ് അപകടം നടന്നത്.

കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയം കട അടച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ആന ചരിഞ്ഞത്. അഞ്ചുവയസുള്ള ആന പെട്ടെന്ന് ചരിയുകയായിരുന്നുവെന്ന് പറയുന്നു.

ആനക്കൂട്ടില്‍ കുറുമ്പുകാട്ടി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആനയായിരുന്നു കൊച്ചയ്യപ്പന്‍. ശബരിമലക്കാടുകളില്‍ നിന്നു ലഭിച്ച കുട്ടിയാനയാണിത്.

ആന പെട്ടെന്നു ചരിയാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നു വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തും. നേരത്തെയും ആനക്കൂട്ടില്‍ ഇത്തരത്തില്‍ ആനകള്‍ ചരിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.

District News

കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണ

പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Latest News

Corehub Up