NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ നടന്ന ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്താവളത്തിലെ റഡാർ ഇൻഫ്രാസ്ട്രക്ചറിന് കേടുപാടുകൾ സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുള്ള അൽ രാജി പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ സംഭവിച്ച ഈ ആക്രമണം അധികൃതർ ഗൗരവമായാണ് കാണുന്നത്.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് ഡ്രോണുകൾ വെടിവച്ചിട്ടതായി നാഷണൽ ഗാർഡ് വ്യക്തമാക്കി. കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, പോലീസ്, ഫയർ ഫോഴ്സ് എന്നിവർ ഏകോപനത്തോടെ അതീവ കാര്യങ്ങൾ നിയന്ത്രിച്ചു വട്ടികയാണ്.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ അൽ ഫദൽ വ്യക്തമാക്കി.
International
ടെഹ്റാൻ: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്നു കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അടിയന്തര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് എയർ പോർട്ടിനു നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. ആളപായമില്ല.
അതിനിടെ മംഗഫിൽ ഒരു അപാർട്മെന്റിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് നിസാര പരിക്കുകൾ പറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.