കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ നടന്ന ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്താവളത്തിലെ റഡാർ ഇൻഫ്രാസ്ട്രക്ചറിന് കേടുപാടുകൾ സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുള്ള അൽ രാജി പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ സംഭവിച്ച ഈ ആക്രമണം അധികൃതർ ഗൗരവമായാണ് കാണുന്നത്.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് ഡ്രോണുകൾ വെടിവച്ചിട്ടതായി നാഷണൽ ഗാർഡ് വ്യക്തമാക്കി. കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, പോലീസ്, ഫയർ ഫോഴ്സ് എന്നിവർ ഏകോപനത്തോടെ അതീവ കാര്യങ്ങൾ നിയന്ത്രിച്ചു വട്ടികയാണ്.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ അൽ ഫദൽ വ്യക്തമാക്കി.
Tags : Kuwait Airport Radar Drones Damaged