Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Imprisonment

എവർഗ്രാൻഡെ സ്ഥാപകൻ ഹുയി കാ യാനിനു ജീവപര്യന്തം തടവ് 

ബെയ്ജിംഗ്: ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയ്ക്കിടയാക്കിയ എവർഗ്രാൻഡെ കന്പനിയുടെ സ്ഥാപക ചെയർമാൻ ഹുയി യാ യാനിനു ജീവപര്യന്തം തടവുശിക്ഷ. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അറിയപ്പെട്ടിരുന്ന ഹുയി കാ യാനിന്‍റെ സ്വത്തുവകകൾ മുഴുവൻ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ഇയാളുടെ മക്കളായ ഷു ഷിജിയാൻ, ഷു ടെംഗെ എന്നിവർ അടക്കം കന്പനിയുമായി ബന്ധപ്പെട്ട 56 പേർക്ക് 22 മാസം മുതൽ 18 വർഷം വരെ തടവുശിക്ഷ ലഭിച്ചു. സാമ്പത്തിക തട്ടിപ്പ്, ഫണ്ട് ദുരുപയോഗം, പൊതുജനങ്ങളിൽനിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കൽ, കൈക്കൂലി തുടങ്ങിയ കുറ്റങ്ങളാണു കോടതിയിൽ തെളിഞ്ഞത്.

ഗ്രാമീണ പശ്ചാത്തലത്തിൽനിന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തെത്തിയ ഹുയി 1996ലാണ് എവർഗ്രാൻഡെ സ്ഥാപിച്ചത്. അതിവേഗ വളർച്ച മൂലം കന്പനി ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഹുയി ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നനുമായി. റിയൽ എസ്റ്റേറ്റ് മേഖലയിലെ കടബാധ്യത നിയന്ത്രിക്കാൻ ചൈനീസ് ഭരണകൂടം 2020ൽ സ്വീകരിച്ച നടപടികളാണ് എവർഗ്രാൻഡെയെ തകർച്ചയിലേക്കു നയിച്ചത്. വായ്പകൾ തിരിച്ചടയ്ക്കാൻ കിട്ടിയ വിലയ്ക്കു ഭൂമി വിറ്റഴിക്കാൻ തുടങ്ങിയ കന്പനി 2021ൽ തകർന്നു.

പാർപ്പിട സമുച്ചയ പദ്ധതികളുടെ പേരിൽ കന്പനി ജനങ്ങളിൽനിന്നു മുൻകൂറായി ഫണ്ട് സമാഹരിച്ചെന്നും ഫണ്ട് പുതിയ പദ്ധതികൾക്കായി വകമാറ്റിയതോടെ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2016 നും 2021 നും ഇടയിൽ കമ്പനി തങ്ങളുടെ വരുമാനത്തിലും ആസ്തിയിലും ഏകദേശം 8000 കോടി ഡോളറിന്‍റെ കള്ളക്കണക്ക് ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. 99 ശതമാനം മൂല്യം ഇടിഞ്ഞ എവർഗ്രാൻഡെ ഓഹരി 2025ൽ ഹോംഗോംഗ് വിപണിയിൽനിന്നു നീക്കം ചെയ്തു. എവർഗ്രാൻഡെയുടെ തകർച്ച ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാന്ദ്യത്തിനിടയാക്കിയിരുന്നു.

Kerala

ജ്യോത്സ്യനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിൽ പ്രതിയായ എരഞ്ഞോളി സ്വദേശി സി.കെ. റമീസിന് തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴത്തുക കൊല്ലപ്പെട്ട കുഞ്ഞിരാമൻ ഗുരുക്കളുടെ ഭാര്യയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ 2012ലാണ് ജോത്സ്യാലയത്തിൽ വച്ച് റമീസ് കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഫെബ്രവരി 26ന് കുഞ്ഞിരാമൻ ഗുരുക്കൾ മരിച്ചു. വ്യക്തിരമായ കാര്യങ്ങൾക്ക് ജോത്സ്യനെ ഇടയ്ക്കിടെ കണ്ട റമീസ് പലകുറി പണവും നൽകിയിരുന്നു. എന്നാൽ റമീസ് ഉദ്ദേശിച്ച കാര്യം നടന്നില്ല. തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

National

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; പ്രതിഷേധം

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്‍റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിൽ ഡൽഹി ഹൈക്കോടതിക്കു പുറത്തു പ്രതിഷേധം.

ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അതിജീവിതയുടെ മാതാവ് ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർ ചേർന്നാണ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.

തന്‍റെ മകൾ ഒരുപാട് കഷ്‌ടപ്പാടുകൾ അഭിമുഖീകരിച്ചതിനാലാണ് താനിവിടെ പ്രതിഷേധിക്കാനെത്തിയതെന്ന് അതിജീവിതയുടെ അമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ കൂട്ടിച്ചേർത്തു.

Kerala

കോടമല സാലമൻ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: സാലമൻ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രകാശിന് ആണ് പത്തനംതിട്ട ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

2017 ഓഗസ്റ്റ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ട വടശേരിക്കര കോടമലയിൽ ടാപ്പിംഗ് തൊഴിലാളി ആയിരുന്ന പ്രകാശ് കൃത്യമായി റബർ മരങ്ങൾ ടാപ്പ് ചെയ്തിരുന്നില്ല. ഇക്കാര്യം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചു.

ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിൽ പ്രതി പ്രകാശ് സാലമന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സാലമനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു വധശ്രമ കേസിലും പ്രകാശ് പ്രതിയായിരുന്നു.

 

Kerala

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും

തലശേരി: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്.

തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Kerala

കവിത കൊലക്കേസ്: പ്രതി അജിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ കവിത എന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി അജിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചു.

ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.

 

Latest News

Corehub Up