Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Literature

America

സാഹിത്യവും പൊതുസേവനവും കോർത്തിണക്കിയുള്ള ഗസാല ഹാഷ്മിയുടെ പര്യടനത്തിന് തുടക്കം

വെർജീനിയ: ലഫ്റ്റനന്‍റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ലിറ്ററേച്ചർ ആൻഡ് ഗവൺമെന്‍റ്' (സാഹിത്യവും ഭരണകൂടവും) എന്ന വിജ്ഞാനപ്രദമായ പര്യടനത്തിന് ഉജ്വല തുടക്കം.

ഈ മാസം 18ന് കോളജ് ഓഫ് വില്യം ആൻഡ് മേരിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. നാല് വർഷം നീണ്ടുനിൽക്കുന്ന ഈ സംസ്ഥാനതല പദ്ധതിയുടെ ആദ്യ പരിപാടിയായിരുന്നു ഇത്.

സാഹിത്യം, പൗരജീവിതം, പൊതുനേതൃത്വം എന്നിവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും മുന്നിൽ അവതരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ജനാധിപത്യം, ഭരണനിർവഹണം, പൊതുസേവനം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ ആധുനിക കാലത്തും സാഹിത്യ കൃതികൾ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് ഈ പര്യടനം പരിശോധിക്കുന്നു.

ജെയിംസ് മാഡിസൺ, അലക്സാണ്ടർ ഹാമിൽട്ടൺ എന്നിവരുടെ ദി ഫെഡറലിസ്റ്റ് പേപ്പേഴ്സ്, തോമസ് ജെഫേഴ്സൺ, ജോർജ് മേസൺ എന്നിവരുടെ രചനകൾ തുടങ്ങിയവ ആധുനിക ഭരണസംവിധാനത്തിൽ എത്രത്തോളം പ്രസക്തമാണെന്ന് ഹാഷ്മി തന്‍റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തെ നേതാക്കളെ വാർത്തെടുക്കുന്നതിൽ വലിയ പാരമ്പര്യമുള്ള വില്യം ആൻഡ് മേരി കോളജ് ഈ പര്യടനത്തിന് തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണെന്നും അവർ കൂട്ടിച്ചേർത്തു.

നമ്മുടെ ദേശീയ സ്വത്വത്തെയും ജനാധിപത്യ തത്വങ്ങളെയും രൂപപ്പെടുത്തിയ അമേരിക്കൻ രചനകളിലൂടെ ഇന്നത്തെ സമൂഹത്തെയും രാഷ്ട്രീയത്തെയും നോക്കിക്കാണുക എന്നത് ഓരോ തലമുറയും ചെയ്യേണ്ട കാര്യമാണ്.

രാഷ്ട്രീയ ചർച്ചകൾ പലപ്പോഴും തീവ്രമായ നിലപാടുകളിലേക്ക് ചുരുങ്ങിപ്പോകുന്ന ഈ കാലത്ത്, ഗൗരവകരമായ വിശകലനങ്ങൾക്ക് ഇടം നൽകാനാണ് ഈ ഉദ്യമത്തിലൂടെ ഞങ്ങൾ ശ്രമിക്കുന്നതെന്നും ഹാഷ്മി പറഞ്ഞു.

വരും വർഷങ്ങളിൽ വെർജീനിയയിലെ വിവിധ കോളജുകളിലും സർവകലാശാലകളിലും ഈ പര്യടനം തുടരും. പുതിയ തലമുറയ്ക്ക് പൊതുവിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് പകരാൻ ഈ സംരംഭം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Literature

അപ്പുണ്ണിയും ഓപ്പോളും
 അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുകയായിരുന്നു. എത്തിയപ്പോള്‍ കുറുമ്പ് കാട്ടിയാല്‍ തന്നെ മീനുകള്‍ക് ഇട്ടു കൊടുക്കുമെന്ന് പറഞ്ഞ്!

ഓപ്പോള്‍ പേടിപ്പിച്ചത് കൊണ്ട് തന്നെ നല്ല കുട്ടി ആകാന്‍ അപ്പുണ്ണി നോക്കി. തന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കി ഇരുന്നത് ഒപ്പോളാരുന്നു. ഓപ്പോള്‍ എനിക്ക് ഏടത്തി മാത്രല്ലാരുന്നു. സ്‌നേഹിക്കുമ്പോള്‍ കെെയില്‍ കോരിയെടുക്കുമ്പോള്‍ ഒരു അമ്മയെ പോലെ.

കോലായില്‍ മഴ വെള്ളം കെട്ടി നില്‍കുമ്പോള്‍ കടലാസ് തോണി ഉണ്ടാക്കി കൂടെ കൂടുമ്പോളും തെക്കേ തൊടിയില്‍ കാറ്റു വീശുമ്പോള്‍ ഓടി ചെന്ന് മാമ്പഴം പെറുക്കി കുടുക്കയില്‍ നിറയ്ക്കാന്‍ ഒപ്പം ചേരുമ്പോളും വെള്ളാരം കല്ല് കൊണ്ട് കൊത്താംകല്ല് കളിക്കുമ്പോള്‍ കൂട്ടുകാരിയും ഒക്കെ ആയിരുന്നു.

ഭഗവതി കാവില്‍ വിളക്കെടുക്കാന്‍ ഓപ്പോളും ഉണ്ടാരുന്നു. പെണ്ണുങ്ങള്‍ക് മാത്രേ വിളക്കെടുക്കാന്‍ പാടുള്ളൂ. എന്ത് കഷ്ടാ ഇത്, എനിക്കും വേണം വിളക്ക്. അപ്പുണ്ണി ചിണുങ്ങി
 
അപ്പുണ്ണി നല്ല കുട്ട്യല്ലേ നല്ല കുട്ട്യോള്‍ ഇങ്ങനെ കരയാന്‍ പാടില്യ. പോയി വരുമ്പോള്‍ ഓപ്പോള്‍ എന്‍റെ കുട്ടിക്ക് വര്‍ണ കടലാസില്‍ തീര്‍ത്ത പമ്പരം കൊണ്ട് തരാട്ടോ. അപ്പുണ്ണിക്ക് സന്തോഷായി.

യാത്ര പറഞ്ഞിറങ്ങിയ ഓപ്പോളെ രാത്രി ആയിട്ടും കണ്ടില്ല. കാത്തിരുന്നു മുഷിഞ്ഞ അപ്പുണ്ണിപതിയെ കുഞ്ഞി കണ്ണുകള്‍ പൂട്ടി. മുറ്റത്തു നിറയെ ആളുകള്‍. ചിലര്‍ കുള കടവിലേക്ക് പായുന്നു.

അപ്പുണ്ണിയും പോയി അങ്ങടേക്ക്. പടവില്‍ പൊന്തി കിടക്കുന്നു ഓപ്പോള്‍. കുസൃതി കാട്ടീട്ടാവും ഓപ്പോളുടെ ചുണ്ടുകള്‍ പരല്‍ മീനുകള്‍ കൊത്തി വലിച്ചത്. കഴുത്തില്‍ നീര്‍ പാമ്പുകള്‍ മാന്തി കീറീത്.

താന്‍ കുറുമ്പ് കാട്ടിയാല്‍ മീനുകള്‍ക്ക് അപ്പുണ്ണിയെ ഇട്ടു കൊടുക്കുന്ന് ഓപ്പോള് തന്നെ പറഞ്ഞിട്ട് ഇപ്പൊ ആരാ കാട്ടിയേ. അച്ഛനിങ് വരട്ടെ ശരിയാക്കി തരാട്ടോ. വീട്ടില്‍ പറയാന്‍ അപ്പുണ്ണി വേഗം ഓടി.

കാവ്യാ ദേവദേവൻ

Latest News

Corehub Up