Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLAs

ഗുരുവിന്‍റെ നിർദേശം: 5,000 കോടിയുടെ ആസ്തിയുള്ള മുംബൈ എംഎൽഎ തെരുവിൽ യാചകനായി ഒരു ദിവസം 

മുംബൈ: ആത്മീയ ഗുരുവിന്‍റെ നിർദേശത്തെ തുടർന്ന് 5,000 കോടിയുടെ ആസ്തിയുള്ള മുംബൈ എംഎൽഎ തെരുവിൽ യാചകനായി ഒരു ദിവസം. ഇന്ത്യയിലെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളിലൊരാളും മുംബൈ ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ പരാഗ് ഷായാണ് ആഡംബര ജീവിതവും സുരക്ഷയും ഉപേക്ഷിച്ച് ഒരു ദിവസത്തേക്ക് തെരുവിൽ യാചകനായത്. ജൈനമതത്തിലെ ചാതുർമാസ്യ വ്രതത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ ആത്മീയ ഗുരു നമ്രമുനി മഹാരാജിന്‍റെ നിർദേശപ്രകാരമായിരുന്നു ഈ വേറിട്ട അനുഭവം.

5,000 കോടി രൂപ ആസ്തിയുള്ള പരാഗ് ഷാ, മേക്കപ്പ് ഇട്ട് ആരും തിരിച്ചറിയാത്ത വേഷത്തിലാണ് സ്വന്തം മണ്ഡലമായ ഘാട്കോപ്പറിന്‍റെ തെരുവുകളിൽ ഭിക്ഷ യാചിച്ചത്. പണവും അധികാരവും മനുഷ്യനിൽ ഉണ്ടാക്കുന്ന അഹങ്കാരം ഒഴിവാക്കാനും സാധാരണക്കാരുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാനുമാണ് ഗുരു ഇത്തരമൊരു നിർദേശം നൽകിയതെന്ന് എംഎൽഎ പറഞ്ഞു സ്വന്തം അപ്പാർട്ട്മെന്‍റിലേക്ക് യാചക വേഷത്തിൽ ചെല്ലുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തന്നെ പുറത്താക്കിയെന്നും, സഹായം ചോദിച്ചപ്പോൾ സുഹൃത്ത് ആട്ടിയോടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആളുകൾ പണത്തെയും പദവിയെയും മാത്രമാണ് ബഹുമാനിക്കുന്നതെന്ന് ഇതിലൂടെ മനസിലായെന്നും, എങ്കിലും ചില യുവാക്കൾ തനിക്ക് 20 രൂപ നൽകിയപ്പോൾ മുംബൈയിൽ മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് സാധാരണ വേഷത്തിലെത്തി അദ്ദേഹം ആളുകളോട് സംസാരിച്ചു. 

Kerala

മുഖ്യമന്ത്രി സ്ഥാനം: എംഎൽഎമാരെ ഒപ്പം നിർത്താൻ കരുനീക്കം

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നീക്കം കേരളത്തിൽ തുടങ്ങാനിരിക്കേ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള നീക്കം സജീവമാക്കി മൂന്നു നേതാക്കളും രംഗത്ത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെയും ഗ്രൂപ്പ് മാനേജർമാർ എംഎൽഎമാരുമായുള്ള ചർച്ചകൾ സജീവമാക്കി.

എംഎൽഎമാരെ നേരിൽ കണ്ട് അഭിപ്രായം തേടാൻ ഹൈക്കമാൻഡ് നിരീക്ഷകർ ഇന്നോ നാളെയോ കേരളത്തിൽ എത്തുന്നുണ്ട്. എംഎൽഎമാരെ കൂട്ടമായും ഒറ്റയ്ക്കും കാണും. പിന്നീട് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.

കൂടുതൽ എംഎൽഎമാർ ഒപ്പമുണ്ടെന്ന വാദമാണ് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് നേതാക്കളെയും ഘടകക്ഷികൾ അടക്കമുള്ളവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധ്യതയുള്ളയാളാണ് കേരളത്തിൽ മുഖ്യമന്ത്രിയായി വരേണ്ടതെന്ന നിർദേശമാണ് കെ.സി. വേണുഗോപാൽ വിഭാഗം മുന്നോട്ടു വയ്ക്കുന്നത്.

എന്നാൽ, സ്വാഭാവികനീതി വേണമെന്നും പൊതുവിഭാഗത്തിന്‍റെ പിന്തുണയുള്ളവരെയാണ് മുഖ്യമന്ത്രിയായി കൊണ്ടുവരേണ്ടതെന്നുമുള്ള അഭിപ്രായമാണ് വി.ഡി. സതീശൻ ക്യാമ്പ് മുന്നോട്ടു വയ്ക്കുന്നത്. ഘടകകക്ഷികളുടെ പൂർണ പിന്തുണ സതീശനാണെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. ഘടകകക്ഷി നേതാക്കളുമായി ഇന്നലെ വി.ഡി. സതീശൻ ഫോണിലും നേരിട്ടും ചർച്ച നടത്തി.

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമ്പോൾ ഘടകകക്ഷികളുമായും ചർച്ച നടത്തുന്നമെന്നു പ്രതീക്ഷിക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിനെ നയിച്ച വി.ഡി. സതീശനെ പരോക്ഷമായി പിന്തുണയ്ക്കുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ സീനിയോറിറ്റി പരിഗണിക്കണമെന്ന അഭിപ്രായം പുറത്തു പറഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല രംഗത്തു വന്നു. ഇപ്പോൾ നിലവിലുള്ളതിൽ സീനിയർ നേതാവ് താനാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമ്പോൾ സീനിയോരിറ്റിയും പ്രധാനമായി പരിഗണിക്കുമെന്നാണ് രമേശിനെ അനുകൂലിക്കുന്ന വിഭാഗം സ്വീകരിക്കുക.

കേന്ദ്രനിരീക്ഷകരായി അജയ് മാക്കനും മുകുൾ വാസ്നിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് രണ്ടു നിരീക്ഷകരെ നിയോഗിച്ചു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെയും ട്രഷറർ അജയ് മാക്കനെയുമാണ് നിയോഗിച്ചത്.

നിയമസഭാകക്ഷി യോഗം വിളിച്ചുചേർക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

Kerala

എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന് സതീശന്‍ പക്ഷം

തിരുവനന്തപുരം: എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി.ഡി. സതീശന്‍ പക്ഷം. പൊതു അഭിപ്രായവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പൊതു അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. ലീഗിന്‍റെയും ഘടകക്ഷികളുടെയും പിന്തുണ വി.ഡി. സതീശനാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടന്നപ്പോള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ക്കാണ് കൂടുതലും അവസരം ലഭിച്ചതെന്നാണ് സതീശന്‍ പക്ഷം പറയുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ക്കാണ് പിന്നെ ഭൂരിപക്ഷം.

അതേസമയം വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവര്‍ അഞ്ചില്‍ താഴെ മാത്രം എംഎല്‍എമാരാകും എന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പൊതു അഭിപ്രായം, രാഷ്ട്രീയ സാഹചര്യം എന്നിവയ്ക്ക് പുറമേ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്നാണ് സതീശന്‍ പക്ഷം ആവശ്യപ്പെടുന്നത്.

National

സെൽഫി ഭ്രമം സഭയിൽ വേണ്ടെന്ന് എംഎൽഎമാരോട് മേഘാലയ സ്പീക്കർ

ഷില്ലോംഗ്: നിയമസഭയ്ക്കുള്ളിൽ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു വിലക്കി മേഘാലയ സ്പീക്കർ തോമസ് എ സാംഗ്‌മ. പാർലമെന്‍ററി അച്ചടക്കലംഘനമായതിനാലാണ് ഇതെന്ന് സ്പീക്കർ വിശദീകരിച്ചു.

പീപ്പിൾസ് പാർട്ടി അധ്യക്ഷൻ അർഡന്‍റ് ബസായിയോവോ, താൻ ബജറ്റ് സെഷനിൽ പങ്കെടുക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യങ്ങളിൽ പ്രചരിച്ച ഈ വീഡിയോ വിവാദമായതോടെ അർഡന്‍റിന് ഈ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടിവന്നു.

അച്ചടക്കലംഘനം അനുവദിക്കാനാവില്ലെന്ന് 275 റൂൾസ് ഓഫ് പ്രൊസീജിയർ ആൻഡ് കണ്ടക്ട് ഓഫ് ബിസിനസിലെ നടപടിച്ചട്ടം ചൂണ്ടിക്കാട്ടി, സാമാജികന്‍റെ പേരു പരാമർശിക്കാതെ സ്പീക്കർ റൂളിംഗ് നടത്തുകയായിരുന്നു.

Kerala

കോൺഗ്രസ് എംഎൽഎമാരായി നിരവധി വനിതകളുണ്ടാകും: ജെബി മേത്തർ എംപി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ എംഎൽഎമാരായി നിരവധി വനിതകൾ വിജയിക്കുമെന്ന് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി. യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി വനിതകൾ തന്നെ കൈ ഉയർത്താനുണ്ടാകുമെന്നും ജെബി പറഞ്ഞു.

"കോൺഗ്രസിൽ വനിതകൾക്ക് വലിയ വിശ്വാസമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പരിഗണനയുണ്ടാവുമെന്നാണ് വിശ്വാസം. ജയസാധ്യതയുള്ള സീറ്റുകൾ തന്നെ ലഭിക്കും.'-ജെബി മേത്തർ പറഞ്ഞു.

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകും. എവിടെ, ആര് മത്സരിക്കണമെന്ന കാര്യം കൃത്യമായി അറിയിക്കും. വനിതകളുടെ ലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തോടെ കൈമാറുമെന്നും ജെബി മേത്തർ എംപി വ്യക്തമാക്കി.

National

സമാജ് വാദി പാർട്ടി മൂന്ന് എംഎൽഎമാരെ പുറത്താക്കി

ലക്നോ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സമാജ് വാദി പാർട്ടി മൂന്ന് എംഎൽഎമാരെ പുറത്താക്കി. അഭയ് സിംഗ്, രാകേഷ് പ്രതാപ് സിംഗ്, മനോജ്കുമാർ പാണ്ഡേ എന്നിവരാണ് പുറത്തായത്.

പാർട്ടി പിന്തുടരുന്ന പുരോഗമനാത്മകമായ ഉൾക്കൊള്ളലിന്‍റെ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന വർഗീയവും വിഭജനപരവുമായ സമീപനങ്ങളെ പ്രോൽസാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

സ്വയം തിരുത്താനുള്ള സമയം ഇവർക്ക് അനുവദിച്ചിരുന്നുവെന്നും സമൂഹനന്മയ്ക്കെതിരേ പ്രവർത്തിക്കുന്നവർക്ക് സമാജ്‌വാദി പാർട്ടിയിൽ സ്ഥാനമില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Latest News

Corehub Up