National
ഷില്ലോംഗ്: നിയമസഭയ്ക്കുള്ളിൽ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു വിലക്കി മേഘാലയ സ്പീക്കർ തോമസ് എ സാംഗ്മ. പാർലമെന്ററി അച്ചടക്കലംഘനമായതിനാലാണ് ഇതെന്ന് സ്പീക്കർ വിശദീകരിച്ചു.
പീപ്പിൾസ് പാർട്ടി അധ്യക്ഷൻ അർഡന്റ് ബസായിയോവോ, താൻ ബജറ്റ് സെഷനിൽ പങ്കെടുക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യങ്ങളിൽ പ്രചരിച്ച ഈ വീഡിയോ വിവാദമായതോടെ അർഡന്റിന് ഈ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടിവന്നു.
അച്ചടക്കലംഘനം അനുവദിക്കാനാവില്ലെന്ന് 275 റൂൾസ് ഓഫ് പ്രൊസീജിയർ ആൻഡ് കണ്ടക്ട് ഓഫ് ബിസിനസിലെ നടപടിച്ചട്ടം ചൂണ്ടിക്കാട്ടി, സാമാജികന്റെ പേരു പരാമർശിക്കാതെ സ്പീക്കർ റൂളിംഗ് നടത്തുകയായിരുന്നു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എംഎൽഎമാരായി നിരവധി വനിതകൾ വിജയിക്കുമെന്ന് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി. യുഡിഎഫിന്റെ മുഖ്യമന്ത്രിക്കായി വനിതകൾ തന്നെ കൈ ഉയർത്താനുണ്ടാകുമെന്നും ജെബി പറഞ്ഞു.
"കോൺഗ്രസിൽ വനിതകൾക്ക് വലിയ വിശ്വാസമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പരിഗണനയുണ്ടാവുമെന്നാണ് വിശ്വാസം. ജയസാധ്യതയുള്ള സീറ്റുകൾ തന്നെ ലഭിക്കും.'-ജെബി മേത്തർ പറഞ്ഞു.
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകും. എവിടെ, ആര് മത്സരിക്കണമെന്ന കാര്യം കൃത്യമായി അറിയിക്കും. വനിതകളുടെ ലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തോടെ കൈമാറുമെന്നും ജെബി മേത്തർ എംപി വ്യക്തമാക്കി.
National
ലക്നോ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സമാജ് വാദി പാർട്ടി മൂന്ന് എംഎൽഎമാരെ പുറത്താക്കി. അഭയ് സിംഗ്, രാകേഷ് പ്രതാപ് സിംഗ്, മനോജ്കുമാർ പാണ്ഡേ എന്നിവരാണ് പുറത്തായത്.
പാർട്ടി പിന്തുടരുന്ന പുരോഗമനാത്മകമായ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന വർഗീയവും വിഭജനപരവുമായ സമീപനങ്ങളെ പ്രോൽസാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി.
സ്വയം തിരുത്താനുള്ള സമയം ഇവർക്ക് അനുവദിച്ചിരുന്നുവെന്നും സമൂഹനന്മയ്ക്കെതിരേ പ്രവർത്തിക്കുന്നവർക്ക് സമാജ്വാദി പാർട്ടിയിൽ സ്ഥാനമില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.