Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam

Europe

വിൻസൻഷ്യൻ ടീം റാംസ്‌ഗേറ്റിൽ ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഞായറാഴ്ച

റാംസ്‌ഗേറ്റ്: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്‍റെ പാതയിലേക്ക് നയിക്കുകയും ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ നടത്തപ്പെടും.

വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ് പനക്കലച്ചൻ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ചയാണ് (ജൂൺ ഏഴ്) കെന്‍റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുക.

രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്‍ററുകളുടെ ഡയറക്ടർമാരും പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്‍റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.

"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.' (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവൻഷൻ നയിക്കപ്പെടുക. രാവിലെ 8.30നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം അഞ്ചോ ടെ സമാപിക്കും.

റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും പ്രാർഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോഓർഡിനേറ്റർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +44 7474787870, ഇമെയിൽ: [email protected] Website : www.divineuk.org.

Devine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.

Movies

ഒരു ചെമ്പനീർ പൂവിന്‍റെ സുഗന്ധം...

ചുവന്ന റോസാപുഷ്പം നീട്ടാതെ, അകമേ നിറയുന്ന സ്നേഹത്തിന്‍റെ മാധുര്യം ഒരു വാക്കു കൊണ്ട് പോലും തൊട്ടു നൽകാതെ പ്രണയത്തിന്‍റെ ഉദാത്തമായ അനുഭൂതി പകരുന്ന ഒരു ഗാനമുണ്ട്... അതെ, അതു തന്നെ. ‘ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ഒരുവേള നിൻ നേർക്ക് നീട്ടിയില്ല...'

പ്രശസ്ത കവി പ്രഭാവർമ രചിച്ച്, അനുഗൃഹീത ഗായകൻ ഉണ്ണിമേനോൻ സംഗീതം നൽകി പാടിയ, സ്ഥിതി എന്ന സിനിമയിലെ മനോഹരമായ ഗാനം. 2003 ൽ പുറത്തിറങ്ങിയ ആർ. ശരത്തിന്‍റെ ‘സ്ഥിതി'യിലെ ഈ ഗാനരംഗത്ത് അഭിനയിക്കുന്നതും ഉണ്ണിമേനോൻ തന്നെയാണ്.

ഭൂമിയിൽ പ്രണയം ഉണർന്ന കാലം മുതൽ നിലനിൽക്കുന്ന സങ്കൽപ്പങ്ങൾക്കുനേരെ എതിർദിശയിലാണ് ‘ശ്രീ 'രാഗവും മധ്യമാവതിരാഗവും കലരുന്ന ഈ ഗാനം ഒഴുകുന്നത്! അതായത് പ്രണയത്തിന്‍റെ ഒരു അടയാളവും പുറമേയ്ക്കു കാട്ടാതെയുള്ള പ്രണയം. ഇവിടെ കാമുകന്‍റെ അന്തരാത്മാവിലെ പ്രേമം, പ്രണയിനി തിരിച്ചറിയുന്നു എന്നത് പ്രണയ സാക്ഷാത്കാരത്തിന്‍റെ വേറിട്ട ചാരുതയാവുന്നു. ‘എങ്കിലും നീയറിഞ്ഞു.. എൻ നിനവെന്നും നിൻ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്...' പ്രണയത്തിന്‍റെ ഏറ്റവും ലോലമായ തന്ത്രിയിൽ ഇങ്ങനെ വിരൽ തൊട്ട് എഴുതിയതുകൊണ്ടുതന്നെ നീണ്ട 23 വർഷങ്ങൾക്കുശേഷവും ഗാനത്തിന് ചെമ്പനീർ പൂവിന്‍റെ അതേ സുഗന്ധം!

 

Movies

ലിസിയുമായി പിരിഞ്ഞത് അക്കാരണം കൊണ്ട്: ഒടുവിൽ വെളിപ്പെടുത്തി പ്രിയദർശൻ  

നടി ലിസിയുമായി വർഷങ്ങൾക്ക് മുൻപ് പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ആ ഘട്ടങ്ങളിൽ ഇരുവർക്കുമിടയിൽ വിരസതയും ഈഗോയും കടന്നുവന്നതാണ് അകൽച്ചയ്ക്ക് കാരണമായതെന്ന് പ്രിയദർശൻ പറഞ്ഞു.

കുറച്ചുവർ‌ഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ വെളിപ്പെടുത്തി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’’ പ്രിയദർശൻ പറഞ്ഞു.

പത്ത് വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം അടുത്തിടെയാണ് പ്രിയദർശൻ മിഡ്-ഡേ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ അന്ന് പറഞ്ഞിരുന്നു.

Kerala

സ്പാനിഷിലും ശ്രദ്ധ നേടി ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’

കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ ‌റാണി മരിയയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ മലയാളം സിനിമ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സ്പെയിനിലെ തിയറ്ററുകളിൽ കൈയടി നേടുന്നു.

‘എൽ റോസ്‌ട്രോ ഡെൽ പെർടോൺ’ എന്ന ടൈറ്റിലോടെ സ്പാനിഷ് ഭാഷയിലേക്കു മൊഴി മാറ്റിയ സിനിമ അവിടെ 40ഓളം തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽനിന്നു സ്പാനിഷിലേക്ക് ഡബ്ബ് ചെയ്തു പുറത്തിറക്കിയ ആദ്യസിനിമയാണിതെന്ന് സംവിധായകൻ ഷെയ്സൺ പി. ഔസേഫ് പറഞ്ഞു.

ഇതിനകം ആറു ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം കേരളത്തിൽ റിലീസ് ചെയ്തു രണ്ടു വർഷമായിട്ടും ബുക്ക്മൈഷോയിൽ പത്തിൽ ഒമ്പത് റേറ്റിംഗ് നേടിയിരുന്നു. 2024ലെ ഓസ്കർ എൻട്രി നേടിയ നേടിയ ചിത്രത്തിന് 125 ഓളം പുരസ്കാരങ്ങൾ ലഭിച്ചു.

അമേരിക്കയിലെ സാൾട്ട് ലേയ്ക്ക് സിറ്റിയിലുള്ള സ്പാനിഷ് കമ്യൂണിറ്റി ‘സെൻട്രോ സിവിക്കോ മേക്സിക്കാനോ’ എന്ന അവാർഡ് നൽകി സംവിധായകനെ ആദരിച്ചു.

ചാലക്കുടി മോതിരക്കണ്ണി സ്വദേശിയാണ് ഷെയ്സൺ. സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ തിയറ്ററുകളിലും ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ പ്രദർശിപ്പിക്കുന്നുണ്ട്.

Movies

പുതുമുഖങ്ങളുടെ ഫാന്‍റസി റിവഞ്ച് ത്രില്ലർ റാന്തൽ

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാന്‍റസിയും ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ പി.കെ. സുരേന്ദ്രൻ നിർമിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം റാന്തലിന്‍റെ ചിത്രീകരണം പൂർത്തിയായി.

കാസർഗോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി 25 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഫാന്‍റസി റിവഞ്ച് ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ്‌ രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവർ വേഷമിടുന്നു.

ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ-അയൂബ്, മ്യൂസിക്-ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ-ശബരി, ആർട്ട് ഡയറക്ടർ-ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്-പുഷ്പലത കാഞ്ഞങ്ങാട്, മേക്കപ്പ്-അനുശ്രീ, അസോസിയേറ്റ് ഡയറക്ടർ-സുരേഷ് നാരായണൻ, പ്രമോഷൻ കൺസൾട്ടന്‍റ്-മനു കെ. തങ്കച്ചൻ, സ്റ്റിൽസ്-വിജിത്ത് കെ.വി., മാർക്കറ്റിംഗ് ഹെഡ്-അരുൺദേവ്, പിആർഒ പി. ശിവപ്രസാദ്, ഡിസൈൻസ്-യെല്ലോ കാക്ക.

Kerala

മുണ്ടുടുത്തും മലയാളം പറഞ്ഞും മോദി

കൊച്ചി: കൊച്ചിയിൽ പങ്കെടുത്ത മൂന്നു പരിപാടികളിലും മലയാളം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിന്‍റെ കൈയടി നേടി. വിമാനത്താവളത്തിൽ ഇറങ്ങിയതും വേദികളിലെത്തിയതും മുണ്ടുടുത്തായിരുന്നു.

ധീവരസഭയുടെ ജൂബിലി സമ്മേളനത്തിൽ ‘കടലിന്‍റെ മക്കള്‍ക്ക് നമസ്‌കാരം’ എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഹിന്ദിയിലായിരുന്നു പ്രസംഗങ്ങളെങ്കിലും ‘എന്‍റെ സുഹൃത്തുക്കളെ’ എന്ന് പലവട്ടം മൂന്നു വേദികളിലും മോദി ആവർത്തിച്ചു.

എൻഡിഎ സമ്മേളനത്തിൽ കഥകളിവേഷവും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ ആറന്മുള കണ്ണാടിയുമായിരുന്നു പ്രധാനമന്ത്രിക്ക് ഉപഹാരങ്ങളായി നൽകിയത്.

Movies

പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 'പഗിടകളി'  

പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പണി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്.

ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്‍റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.

അസോസിയേറ്റ് ഡയറക്ടർ- മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്‍റ് ഡയറക്ടർമാർ- അമൽ സുരേഷ്, അഭിനന്ത് പി. രമേശ്, സൗണ്ട് എഫക്റ്റ്സ് ആൻഡ് ഫൈനൽ മിക്സ്- കരുൺ പ്രസാദ്, സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ്,ഡി.ഐ-റെജിൻ സാന്റോ,മേക്കപ്പ് ചീഫ്- അഞ്ജലി നായർ,സ്റ്റിൽസ്- റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ- നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം, ക്രിയേറ്റീവ് സപ്പോർട്ട്അ-നന്തു അശോകൻ, മിൽജോ ജോണി.

കേരളത്തിൽ നടന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്‍റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണ് പഗിട കളി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും. പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.

Business

ടൂൺസൂത്ര പത്തു ഭാഷകളിലേക്ക്

കൊച്ചി: മുൻനിര ഡിജിറ്റൽ കോമിക്‌സ് പ്ലാറ്റ്‌ഫോമായ ടൂൺസൂത്ര മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽക്കൂടി ലഭ്യമാകും.

ബംഗാളി, മറാത്തി, ഗുജറാത്തി, കന്നഡ, മലയാളം എന്നിവകൂടി ഉൾപ്പെടുത്തിയതോടെ ടൂൺസൂത്ര പത്തു ഭാഷകളിലേക്കാണ് വിപുലീകരിച്ചത്.

പ്രീമിയം കോമിക് ഉള്ളടക്കം ഇതുവരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിർമിതബുദ്ധിയുടെ സഹായത്തോടെയാണു വിവിധ ഭാഷകളിലായുള്ള വിപുലീകരണം.

Movies

ശേഷം 2016; വെള്ളിയാഴ്ച തിയറ്ററുകളിൽ

യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ശേഷം 2016. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ. എസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും.

യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നു.

ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. പൊലീസിൽനിന്നു നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം "പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല..." എന്ന ടാഗ്‌ലൈനിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം രാഘവേന്ദ്ര മയ്യയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാറാണ് ഛായാഗ്രഹണം. കന്നഡയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പൂര്‍ണചന്ദ്ര തേജസ്വി ഈ ചിത്രത്തിന് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

സംഭാഷണം- ലിതിൻ ലോഹിതാക്ഷൻ നായർ, പ്രദീപ് അരസിക്കരെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-റാണി മഞ്ജുനാഥ്, എഡിറ്റർ- അയൂബ് ഖാൻ, സൗണ്ട് ഡിസൈനർ- വിനോദ് പി ശിവറാം, കളറിസ്റ്റ്- ജി എസ് മുത്തു, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ ഡിസൈനർ- രഘു മൈസൂർ, പ്രൊഡക്ഷൻ മാനേജർ- ലോകേഷ് ഗൗഡ, മേക്കപ്പ്- രാഘവേന്ദ്ര സി വി, കോസ്റ്റ്യൂം- കുമാർ എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിതിൻ ലോഹിതാക്ഷൻ നായർ, ഡിജിറ്റൽ മാർക്കറ്റിംഗ്- ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്- ജി ബി സിദ്ദു, ഡിസൈൻസ്- മാമിജോ, പിആർഒ- പി. ശിവപ്രസാദ്.

Kerala

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക.

മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല.

ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്.

Movies

കുഞ്ഞു മനസുകളിലെ നന്മയുടെ കഥയുമായി 'നിന്നോളം'; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു  

 ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതത്തിന്‍റെ കഥ. എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്ന് പുതിയ തുടക്കമായി മാറുന്ന നന്മകളുടെ കഥ. കുട്ടികൾ ലഹരിയുടെയും സാമൂഹിക മാധ്യമങ്ങളുടെയും അടിമകളാണെന്ന കുറ്റപ്പെടുത്തലുകൾക്കിടെ കുഞ്ഞു മനസിലെ നന്മകളുടെ കഥയുമായി എത്തുകയാണ് നിന്നോളം.

കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നിന്നോളം എന്ന് പേരിട്ടിരിക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപരിസരം മുതൽ അവതരണം വരെ പുതുമയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്ലാന്‍റഷന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ബന്ധങ്ങളുടെ ആഴവും നന്മയുമാണ് പറയുന്നത്. പത്താം ക്ലാസുകാരി ദിവ്യയും അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കളക്ടറാകാൻ ആഗ്രഹിച്ചു നടക്കുന്ന ദിവ്യയും പ്ലാന്‍റഷൻ തൊഴിലാളിയായ അമ്മ സുജയും അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

 

Movies

മാജിക് മഷ്റൂം കഴിച്ച് ആശുപത്രിയിലായി, എനിക്ക് ഭ്രാന്താണോയെന്ന് വരെ കരുതി; ലെന  

കഴിഞ്ഞ കാലങ്ങളെക്കുറിച്ചും കടന്നുപോയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ലെന. ആദ്യത്തെ വിവാഹമോചനം വൈകാരികമായ ഒരു തീരുമാനമായിരുന്നില്ലെന്നും വളരെ സൗഹൃദത്തോടെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും ലെന പറയുന്നു.

ജീവിതത്തെ വളരെ ഗൗരവത്തോടെയും ചിട്ടയോടെയും കാണാൻ ലെന ആഗ്രഹിച്ചപ്പോൾ, മുൻ ഭർത്താവ് ജീവിതം ഒരു തമാശയായി ആഘോഷിക്കാൻ ഇഷ്ടപ്പെട്ടെന്നും ഈ മാറ്റങ്ങൾ ഒടുവിൽ 30-ാം വയസിൽ വിവാഹമോചനത്തിൽ എത്തിച്ചെന്നും നടി പറഞ്ഞു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്. 

ഞങ്ങളുടെ വിവാഹമോചനം വൈകാരികമായ ഒരു തീരുമാനമായിരുന്നില്ല. മറിച്ച്, ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നെടുത്ത വളരെ പ്രായോഗികമായ ഒന്നായിരുന്നു അത്.

കോടതിയിലെ കാന്‍റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ച് കഴിച്ചുകൊണ്ടാണ് ഞങ്ങൾ ആ ബന്ധം അവസാനിപ്പിച്ചത്. ആ ഗുലാബ് ജാമുൻ കഴിച്ചു തീർന്നപ്പോഴേക്കും ഞങ്ങളുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ പോലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അദ്ദേഹം ഇപ്പോഴും സിംഗിൾ ആണെന്നാണ് ഞാൻ കരുതുന്നത്.

വിവാഹമോചന പത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞപ്പോൾ, ഓ, എല്ലാം കഴിഞ്ഞു എന്നോർത്ത് ചെറിയൊരു ഭാരം മനസിൽ തോന്നിയിരുന്നു. കാരണം, 12ാം വയസിൽ തുടങ്ങിയ ഒരു ബന്ധമാണ് എന്‍റെ 30ാം വയസിൽ അവസാനിച്ചത്. എന്‍റെ ആദ്യ പ്രണയമായിരുന്നു അത്. ഇടയിൽ മറ്റൊരാൾക്കും എന്‍റെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. 12 വയസിൽ പ്രണയം തുടങ്ങി 23-ൽ വിവാഹിതയാവുന്നു; അതൊരു സ്‌കൂൾ കാലഘട്ടത്തിലെ പ്രണയമായിരുന്നു.

ആ ഏഴര വർഷത്തെ വിവാഹജീവിതം ഒരു കൗമാര സ്വപ്നത്തിന്‍റെ തുടർച്ച മാത്രമായിരുന്നു. സിനിമകളിൽ കാണുന്നതുപോലെയുള്ള പ്രണയം! ഞങ്ങൾ നല്ല സുഹൃത്തുക്കളും സാഹസികത ഇഷ്ടപ്പെടുന്നവരുമായിരുന്നു. എന്നാൽ പ്രായമാകുന്തോറും സ്ത്രീകൾ വേഗത്തിൽ പക്വത പ്രാപിക്കുന്നു. എനിക്ക് പരിചയമുള്ള ആ കൗമാരക്കാരൻ അപ്പോഴും വെറുതെ തമാശകൾ കാട്ടി നടക്കാൻ ആഗ്രഹിച്ചു.

ജീവിതം എന്തിനാണ് ഇത്ര ഗൗരവമാക്കുന്നത്, എന്തിനാണ് ഫ്ലാറ്റ് വാങ്ങുന്നത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. ഒരാൾ ജീവിതത്തെ വളരെ ചിട്ടയോടെ കെട്ടിപ്പടുക്കാൻ നോക്കുമ്പോൾ മറ്റേയാൾ വെറുതെ 'ചില്ല്' ചെയ്ത് നടക്കാൻ ആഗ്രഹിക്കുന്നു. അവിടെയാണ് ഞങ്ങൾക്കിടയിൽ മാറ്റങ്ങൾ തുടങ്ങിയത്.

അതിനുശേഷം എനിക്ക് എന്‍റെ ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണേണ്ടി വന്നു. അന്ന് എനിക്ക് ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പോലും അറിയില്ലായിരുന്നു. ഒരു കത്തെഴുതാൻ അച്ഛനെയോ ഇമെയിൽ അയക്കാൻ അഭിയെയോ ആശ്രയിച്ചിരുന്ന ഞാൻ പെട്ടെന്ന് സ്വതന്ത്രയാകാൻ തീരുമാനിച്ചു.

എന്‍റെ ജീവിതം എന്‍റെ നിബന്ധനകൾക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാൻ ഉറപ്പിച്ചു. സാമ്പത്തികമായി സ്വതന്ത്രയാവുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പിജി പഠനത്തിനായി സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തായിരുന്നു വിവാഹം. അതിനാൽ സിനിമയിൽ ഞാൻ അന്ന് സജീവമല്ലായിരുന്നു.

ഞാൻ എന്‍റെ പുസ്തകത്തിൽ എഴുതിയതുപോലെ, ജീവിതത്തിലെ ആ പരിഭ്രാന്തി നിറഞ്ഞ ഘട്ടത്തിലാണ് എനിക്ക് 'ആത്മസാക്ഷാത്കാരം' ഉണ്ടാകുന്നത്. അന്ന് എ‍ന്‍റെ കൈയിൽ സമ്പാദ്യമില്ല, ജോലിയുമില്ല. അഭിയുടെ ശമ്പളത്തിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. കൊടൈക്കനാലിലെ ഒരു സാഹസിക യാത്രയ്ക്കിടയിൽ 'എന്താണ് ദൈവം?' എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എന്‍റെ ബോധം ഉണരുന്നത്. അന്ന് ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.  

എന്‍റെ ആത്മീയമായ ഉണർവിനെ മനസിലാക്കാൻ എന്‍റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അങ്ങനെ എന്‍റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്‍റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു.  

ഏകദേശം 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്‍റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും.സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്‍റെ ചുറ്റുമുള്ളവർക്ക് അത് മനസിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്‍റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.

ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്‍റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു.

ഈ മരുന്നുകൾ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്നെ ആരും മനസിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തി. അതിനേക്കാൾ വലിയ സങ്കടം, സാമ്പത്തികമായി ഞാൻ തകർന്നുപോയി എന്നതാണ്. 16 വയസ് മുതൽ അഭിനയിച്ചും ആങ്കറിംഗ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസിൽ ആദ്യമായി എന്‍റെ ബാങ്ക് ബാലൻസ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു. 

ആത്മീയമായ വലിയൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഭൗതികമായ ലോകം തകർന്നടിയുമെന്ന് പറയാറുണ്ട്. ഞാൻ ആ റോക്ക് ബോട്ടത്തിൽ എത്തിനിൽക്കുകയായിരുന്നു. മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകൾ പോലുമുണ്ടായി. എങ്കിലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു.

എന്‍റെ അമ്മ കത്തോലിക്കയാണ്. ആ അവസ്ഥയിൽ ഒരു ഞായറാഴ്ച ഞാൻ അമ്മയോടൊപ്പം പള്ളിയിൽ പോയി. അവിടെ സെന്‍റ് ആന്‍റണീസിന്‍റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ പറഞ്ഞു, എനിക്ക് എങ്ങനെയെങ്കിലും ഒരു വഴി കാണിച്ചു തരണം. ഇവിടെ നിന്ന് ഒരു വഴിയുണ്ടാകാതെ ഞാൻ എഴുന്നേൽക്കില്ല. അതൊരു പ്രാർഥനയല്ലായിരുന്നു, മറിച്ച് ഒരുതരം ബ്ലാക്ക്മെയിലിംഗ് ആയിരുന്നു.

ഞാൻ അവിടെ മുട്ടുകുത്തി നിൽക്കുമ്പോൾ പള്ളിക്ക് പുറത്ത് നിൽക്കുന്ന അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. പ്രവീൺ ആയിരുന്നു അത്. ഞാൻ സീരിയലിൽ അഭിനയിക്കുമോ എന്ന് ചോദിക്കാനാണ് അദ്ദേഹം വിളിച്ചത്. സിനിമ മാത്രം ചെയ്യുന്ന ഞാൻ സീരിയൽ ചെയ്യുമോ എന്ന് അവർക്ക് സംശയമുണ്ടായിരുന്നു. അമ്മ എന്നോട് വന്ന് ചോദിച്ചു. ആ നിമിഷം എനിക്ക് മനസിലായി, ദൈവം എനിക്ക് വഴി കാണിച്ചു തന്നിരിക്കുന്നു എന്ന്. പ്രാർഥിച്ചു തീരുന്നതിന് മുൻപേ എനിക്ക് മറുപടി ലഭിച്ചു.

അങ്ങനെയാണ് ഞാൻ 'ഓമനത്തിങ്കൾ പക്ഷി' എന്ന സീരിയലിൽ എത്തുന്നത്. അന്ന് മരുന്നുകളുടെ പാർശ്വഫലം കാരണം 20 കിലോയോളം ഞാൻ കുറഞ്ഞിരുന്നു. ആ സീരിയലിലെ കഥാപാത്രവും ജീവിതത്തിൽ തകർന്നുപോയ, ഗർഭിണിയായ, പണമില്ലാത്ത ഒരു പെൺകുട്ടിയുടേതായിരുന്നു. എന്‍റെ അപ്പോഴത്തെ അതേ അവസ്ഥ! ആ സീരിയലിൽ ഞാൻ കരയുന്നതൊക്കെ എന്‍റെ യഥാർഥ വിഷമത്തിൽ നിന്നായിരുന്നു. ആ ജോലി എനിക്ക് വേണ്ടി മാത്രം നെയ്തെടുത്തത് പോലെയായിരുന്നു. അവിടെ നിന്നാണ് ഞാൻ വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത്.

വീട്ടുകാർ പോലും എന്നെ ചോദ്യം ചെയ്ത സമയത്തു നിന്ന് 20 വർഷമെടുത്തിട്ടാണെങ്കിലും ഞാൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞു. കാരണം എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. എന്‍റെ സത്യം പരീക്ഷിച്ചറിഞ്ഞ ശേഷം, ഇന്ന് ഒരു വിജയിയായി നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ഇത് വിളിച്ചുപറയാൻ എനിക്ക് ഭയമില്ല.’’ ലെന പറയുന്നു.

Movies

ഞെട്ടിക്കുന്ന ചില സംഭവങ്ങളുമായി സംഹാര താണ്ഡവം തിയറ്ററുകളിലേയ്ക്ക്

കേരളത്തെ ഞെട്ടിച്ച ഒരു പ്രമുഖ രാഷ്ട്രീയ കൊലപാതകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സംഹാര താണ്ഡവം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. എസ്ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു.

എസ് ജി പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ. എന്നിവർ നിർമിക്കുന്ന സംഹാര താണ്ഡവം ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്നു. കാമറ - എഡിറ്റിംഗ് - വിഷ്ണു റോയൽ, തിരക്കഥ - ഇന്ദ്ര പ്രതാപ്, സനീഷ് ഇല്ലിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രദീപ് കുമാർ, സിന്ധു വി. നായർ.

ഫിറോഷ് മോഹൻ, റിഷി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിയാൻ, ശരണ്യ വിശാഖ്, ആതിര വി.എ, സജി വാക്കനാട്, പ്രശോഭ, രാഹുൽ വെള്ളായണി, ശ്രീജിത്ത്, മഹാദേവൻ, ആൽബിൻ വർഗീസ്, അഖിൽ ഗുലുഗുൽ, വിഷ്ണു മണ്ണയം, നിഖിൽ എന്നിവർ അഭിനയിക്കുന്നു. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

കോ. പ്രൊഡ്യൂസർ - ഉണ്ണികൃഷ്ണൻ എം.പി., മനോജ് കുമാർ ചേർത്തല, അശ്വതി. എസ്., ബ്ലെസി ജോണിക്കുട്ടി, ഗാന രചന -ലിജോ കരംവേലിൽ, ലിജോ കുമ്പനാട്, ഉൻമേഷ് പൂങ്കാവ്, സംഗീതം -ജെറിൻ തോമസ് ജെറ്റ്, ആലാപനം -എം. ജി. ശ്രീകുമാർ, നജീം അർഷാദ്, മഞ്ജരി, ബാക്ക്ഗ്രൗണ്ട് സ്കോർ - അശ്വിൻ വർമ്മ, നൃത്ത സംവിധാനം - ബാബു ഫൂട്ട് ലൂസ്ർ, ഡോ.കല്പന കെ കൃഷ്ണൻ,ക്രീയേറ്റീവ് ഡയറക്ടർ, അഡിഷണൽ സ്ക്രിപ്റ്റ് - അതുൽ ഭുവനേന്ദ്, ആർട്ട്‌ ഡയറക്ടർ- പ്രിൻസ് തിരുവാർപ്പ്,മേക്കപ്പ്- അനിൽ പൂജപ്പുര, വിജീഷ് പള്ളിച്ചൽ, ആക്ഷൻ - മാഫിയ ശശി, അതുൽ ഭുവനേന്ദ് , ഭരത് എം.എച്ച്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിറാജ് കിത്ത് നന്തി,അസോസിയേറ്റ് ഡയറക്ടർ- ഭരത് എം.എച്ച്, റിജിൻ സർക്കാർ, സുകന്യ, അസിസ്റ്റന്‍റേ ഡയറക്ടർസ് - മുനീർ, ആൽബിൻ, പ്രവീൺ പ്രകാശ്, ഷൈലജ, അപ്പു സണ്ണി.അസോസിയേറ്റ് സിനിമട്ടോഗ്രാഫർസ്‌ - ഷാൻ, കൃഷ്ണ പ്രസാദ്,അസിസ്റ്റന്‍റ് സിനിമട്ടോഗ്രാഫർസ്‌ - വിക്കി, സൂര്യ,പ്രൊഡക്ഷൻ കൺട്രോളർ- നിഖിൽ കുണ്ടറ, പബ്ലിസിറ്റി ഡിസൈൻ- സന്തോഷ്‌ ആഡ് ആർട്സ്, ആഡ് ഫ്ലൈ, യൂണിറ്റ്- ചിത്രാഞ്ജലി. പിആർഒ - അയ്മനം സാജൻ.

Movies

ഏഴുമാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവിന്‍റെ മരണം, പിന്നീടുള്ള ജീവിതം; മേഘ്ന പറയുന്നു

ഏഴു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരിച്ചതിനെക്കുറിച്ചും പിന്നീട് ആ നിമിഷത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം 2019-ൽ നടന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആ‍യുസ് ഉണ്ടായിരുന്നില്ല.

2020-ൽ മേഘ്ന ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസില്‍ സര്‍ജ അന്തരിച്ചത്. സർജ മരിച്ച് മൂന്ന് മാസത്തിന് ശേഷം മേഘ്ന മകൻ റയാന് ജന്മം നൽകി.

ഭർത്താവ് മരിച്ച സമയം തന്‍റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകനായി അതിനെ അതിജീവിച്ചെന്നും താരം പറയുന്നു. അമ്മയുടെ മനസ് ഛിന്നഭിന്നമായാല്‍ അത് കുഞ്ഞിന്‍റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മേഘ്ന വിഷമങ്ങളെ സ്വയം കുഴിച്ചുമൂടി മനക്കരുത്ത് ആര്‍ജിക്കാന്‍ ശ്രമിച്ചു.

ചീരു എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ ഓമനപ്പേര്. റയാനെ അവര്‍ ഭര്‍ത്താവിന്‍റെ ഓര്‍മ്മയ്ക്കായി ജൂനിയര്‍ ചീരു എന്ന് വിളിച്ചു. റയാൻ മിഥുൻ അവതാരകിയായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.

''മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്.

ഇന്ന് ഞാനവരു‌ടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.

ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോ‌ടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവൈവൽ ആയി മാറി.

കുഞ്ഞിനെ ആരോഗ്യത്തോ‌ടെ ജന്മം നൽകാനുള്ള സർവൈവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.

പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്‍റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.

ചീരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്‍റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്.

എന്‍റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്‍റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചീരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.

ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചി‌ട്ടുണ്ട്. ചിരുവിന്‍റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.

Movies

കർമാടിയായി സുദേവ് നായർ; ടോക്സിക് ക്യാരക്ടർ പോസ്റ്റർ  

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്സികിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യാഷ് നായകനാകുന്ന ഈ ചിത്രത്തിൽ കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്.

സുദേവിന്‍റെ കരിയറിൽ‌ വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് ടോക്സിക്കിലേത് എന്നാണ് വിലയിരുത്തൽ.

സുദേവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻടിആർ നായകനായ ദേവര, പവൻ കല്യാണിന്‍റെ ‘ഒജി’, ചിരഞ്ജീവി ചിത്രം ‘മന ശങ്കര വീര പ്രസാദ് ഗാരു’ എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ‌ ചെയ്തിരുന്നു.

1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് ‘ടോക്സിക്കി’ന്‍റെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. ഏറെ ആഴവും സങ്കീർണതയും നിറഞ്ഞ കഥാപാത്രമാണ് സുദേവിന്‍റേത് എന്നാണ് സൂചനകൾ.

‘കെജിഎഫ്’ ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള, ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് ‘ടോക്സിക്’. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ ‘ഡാർക്ക് ഫെയറി ടെയിലിൽ’ സംഗീതം ഒരുക്കുന്നത് രവി ബസ്രൂർ ആണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. 2026 മാർച്ച് 19-നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.

Movies

നീനാ കുറുപ്പേ, നിങ്ങൾ പുഴുത്തുചാകും; കുടുംബസംഗമത്തിന് പിന്നാലെ അമ്മയിൽ നടിമാരുടെ വാക്പോര്  

മലയാള സിനിമാ താരസംഘടനയായ അമ്മയിൽ വീണ്ടും വാക്പോര്. പരസ്പരം പോർവിളിക്കുന്ന നടിമാരുടെ ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നു. വൈസ് പ്രസിഡന്‍റ് ലക്ഷ്മിപ്രിയയുടേയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്‍റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ അമ്മ സംഘടനയെ നാണം കെടുത്തുന്ന രീതിയിലാണ് സംഭവങ്ങൾ വികസിക്കുന്നത്. 

കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന അമ്മയുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന.

‘ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും’ എന്നും തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ ആഭ്യന്തര ഗ്രൂപ്പിലിട്ടത്. 

ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തി. 

കഴിഞ്ഞ ദിവസം നടന്ന കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് ഇത്ര വലിയ വാക്പോരിലേക്ക് കലാശിച്ചത്.

ലക്ഷ്മിപ്രിയയുടെ ഓഡിയോ മെസേജിന്‍റെ പൂർണരൂപം

നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല. 

ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം.

കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.

നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ.

സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾൾക്ക് അസൂയ കൊണ്ട് മാത്രമാണ്.

ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്, ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്.

ഇലക്‌ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ ഓടി നടന്ന് വിളിച്ചു പറഞ്ഞു, ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്, ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കരുത് എന്ന്. അതിന്‍റെ തെളിവ് സഹിതം ഞങ്ങളുടെ കൈയിൽ ഉണ്ട്. എനിക്ക് അത് പുല്ല് ആണ്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല, ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.

ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്‍റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ.

അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസ്സിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസ്സപ്പെടുത്തി പിടിച്ചു വച്ചാൽ.. നിങ്ങൾ ചെയ്തത് ഒട്ടും മര്യാദയായില്ല. 

പിന്നെ നിങ്ങൾ അർഹിക്കുന്ന രീതിയിലേ നിങ്ങൾക്ക് കിട്ടുകയുള്ളൂ. നിങ്ങൾ അവിടെ കിടന്ന് എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്. ഒന്ന് റിവൈൻഡ് ചെയ്തു നോക്കിക്കേ, നിങ്ങൾക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെന്‍റ് എടുക്കണം.

അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതിന് നിങ്ങളാണ് പരിഹാരം കണ്ടെത്തേണ്ടത്. അതിന് ഞങ്ങൾ 16 പേർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അവനവൻ ഒന്ന് ഒതുങ്ങണം ആദ്യമേ, ഞങ്ങൾ ഒക്കെ തലയിൽ കൂടെ വണ്ടി ഓടി തന്നെയാണ് നടന്നത്. ഇവിടെയുള്ള 16 പേരും ഈക്വലി എഫർട്ട് എടുത്തിട്ടുണ്ട്.

സന്തോഷ് കീഴാറ്റൂർ ചേട്ടൻ ഇവിടെ ഇല്ലായിരുന്നു എന്നുള്ളതേയുള്ളൂ അപ്പോഴപ്പോ ഓരോ കാര്യങ്ങൾ അദ്ദേഹം നമ്മളെ വിളിച്ച് ചോദിക്കുകയും ആ ടെൻഷൻ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മനസുകൊണ്ട് ചേട്ടൻ നമ്മുടെ കൂടെ ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരവർക്ക് ഏൽപ്പിച്ച ജോലി ചെയ്തു. നിങ്ങൾക്ക് എന്ത് എന്ത് എക്സ്ട്രാ ഫിറ്റിംഗ് ആണ് വന്നത്. 

എനിക്ക് നിങ്ങളെ വിളിച്ച് സംസാരിക്കാൻ താല്പര്യമില്ല, എനിക്ക്  കണ്ണെടുത്താൽ  കണ്ടുകൂടാ, ഞാൻ ഇവർക്ക് എന്ത് വൈരാഗ്യമാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല.  തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാണ് പെരുമാറുന്നത്. 

ഞാൻ ഇവരെ ഒഴിവാക്കി വിടുകയായിരുന്നു. അവർക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയില്ല. ആകെ ഒന്നോ രണ്ടോ പടത്തിലെ ഇവരുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ. എന്തോ ഞാനും അവരുമായി ചേരില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും.

ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും. നിങ്ങൾ ആരുമായിട്ടാ ചേരുന്നത്, നിങ്ങൾ ചേരുന്ന ഒരു വ്യക്തിയെ പറഞ്ഞു താ. എനിക്ക് നിങ്ങളോട് വൈരാഗ്യമൊന്നുമില്ല, ഇന്ന് നിങ്ങളെ വിളിച്ച് അഭിനന്ദിക്കണം എന്ന് കരുതിയിരുന്നതാണ്. എനിക്ക് തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നിട്ടും ആന്‍റിബയോട്ടിക്സ് കഴിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, സ്റ്റേജിൽ കയറാത്തതിന്‍റെ പേരിൽ ആ കുഞ്ഞിനെ എല്ലാവരും ചീത്ത പറഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് എനിക്ക് വോയിസ് മെസേജ് അയച്ചു. ഡ്രസ് ചെയ്ത് വന്ന ആ കുട്ടിയെ നിങ്ങൾ പിടിച്ചുവച്ചു.

നിങ്ങൾ  ആരാണ്? ഇവിടുത്തെ പോലീസോ ? അതോ ‘അമ്മ’യുടെ പ്രസിഡന്‍റോ? ഇവരും ഒരു മെംബർ മാത്രമല്ലേ ശ്വേത ചേച്ചി, കുക്കു ചേച്ചി. നമ്മളെല്ലാം കഷ്ടപ്പെടുന്നത് ‘അമ്മ’ എന്ന കുടുംബത്തിന് വേണ്ടിയാണ്.

അല്ലാതെ വീട്ടുകാര്‍ക്ക് ഉണ്ടാക്കി കൊടുക്കാനാകല്ല. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. ഞങ്ങളുടെ എല്ലാവരുടെയും ശാപം നിനക്ക് ഉണ്ടാകും, നീ ഇത്ര വൃത്തികെട്ടവളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇതിന്‍റെ പേരിൽ നീ കേസ് കൊടുത്താലും എനിക്കൊരു കുന്തവുമില്ല. 

നീനാ കുറുപ്പേ എഴുതിവച്ചോ, നിന്‍റെ അന്ത്യം ഞങ്ങൾ കാണും. എന്‍റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്‍റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. 

ഞാൻ വിചാരിച്ചിരുന്നത് നിങ്ങൾക്ക് എന്നോട് മാത്രമേ പ്രശ്നമുള്ളൂ എന്നാണ്. ചിലരുടെ എനർജീസ് തമ്മിൽ ചേരുന്നുണ്ടാവില്ല, നമ്മളോട് അവർ ഒരു ശത്രുതയും ചെയ്തിട്ടുണ്ടാവില്ല പക്ഷേ നമുക്ക് അവർ ശത്രുക്കൾ ആയിരിക്കും. എനിക്ക് നിങ്ങളോട് ഒന്നുമില്ല, പക്ഷേ നിങ്ങൾക്ക് എന്നോട് അങ്ങനെയാണെന്നാണ് ഞാൻ അങ്ങനെ വിചാരിച്ചിരുന്നത്.

നിങ്ങൾക്ക് എന്ത് കഴിവാണ് ഉള്ളത്, അതൊന്നു പറ. ഈ ആളുകളുടെ അടുത്ത് വഴക്കിടാനും അവരുടെ മേത്ത് കുതിര കയറാനും അവരെയൊക്കെ ചീത്തപറയാനും അവരെ വെറുപ്പിക്കുക എന്നല്ലാതെ എന്ത് കഴിവുണ്ട്.

നിങ്ങൾ ആരാ വിശ്വോത്തര നടിയോ? നിങ്ങൾക്ക് എങ്ങനെയാണ് ഈ ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ എന്ത് ക്യാരക്ടർ ആണ് അഭിനയിച്ചിട്ടുള്ളത്. എന്തോ ഈശ്വര ഭാഗ്യം ഉള്ളതുകൊണ്ട് നിങ്ങൾ സിനിമയിൽ വന്നു, നിങ്ങൾ ഇത്രയും വലിയ മഹത്തായ ഒരു സംഘടനയിൽ  മെമ്പർ ആയി. അത്രയേ ഉള്ളൂ നീനാ കുറുപ്പ് മാഡം അത്രയേ ഉള്ളൂ.

നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല, നാക്ക് പോലും നിങ്ങൾക്ക് തിരിയില്ല. ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടത് പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും അത് ആൾക്കാർക്ക് മനസിലാവില്ല. പിന്നെ സൗന്ദര്യം, നിങ്ങളെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്, നിങ്ങൾ എന്‍റെ അമ്മയെ കണ്ടു നോക്കണം. 

എന്‍റെ അമ്മ എന്ത് സുന്ദരിയാണ്, എന്‍റെ അമ്മയുടെ പെരുമാറ്റം എന്ത് നല്ല പെരുമാറ്റമാണ്. നിങ്ങളുടെ പ്രായത്തെ മാത്രമേ ഞാൻ ബഹുമാനിക്കുന്നുള്ളൂ. അല്ലാതെ മലയാള സിനിമയ്‌ക്കോ ഈ സമൂഹത്തിനോ നിങ്ങൾ എന്തെങ്കിലും ചെയ്തതതായി എന്‍റെ അറിവിൽ ഇല്ല. നിങ്ങൾ ചെയ്ത ക്യാരക്ടേഴ്സ് ചെയ്യാൻ ഇവിടെ ആയിരം പേരുണ്ട്. അല്ലെങ്കിൽ തന്നെ നിങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച എന്ത് ക്യാരക്ടർ ആണ് ഇവിടെ ഉള്ളത്. 

നിങ്ങൾ എന്തുവേഷം കെട്ടാണ് ഈ കാണിക്കുന്നത്, ചെറുപ്പമായിരിക്കുന്നതാണോ? അതിനെ ഞാൻ പ്രശംസിക്കുന്നു, അത് നിങ്ങളുടെ മിടുക്ക്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. നര വീണാൽ നര ഇട്ടു നടക്കും, വണ്ണം വച്ചാൽ വണ്ണം ഞാൻ ഉള്ളതുപോലെ നടക്കും.

സൗന്ദര്യം എന്ന് പറയുന്നത് ഒരു ഘടകമേ അല്ല. നമ്മുടെ മനസിനാണ് സൗന്ദര്യം വേണ്ടത്. നിങ്ങളുടെ മനസ്സ് മൊത്തം വിഷം മാത്രമാണ്. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ ഗതി പിടിക്കില്ല. ഇത് എല്ലാവരും അറിയാൻ വേണ്ടി ഞാൻ പരസ്യമായി പറയുന്നു. സത്യത്തിൽ സ്റ്റേജിൽ മൈക്ക് എടുത്ത് പറയേണ്ട കാര്യമാണ് ഞാൻ ഇപ്പോൾ ഗ്രൂപ്പിൽ പറയുന്നത്. ഇക്കാര്യം 17പേരിൽ നിന്നാൽ നിന്നു, ഇത് ഔട്ട് ആയി പോകണമെങ്കിൽ ഔട്ട് ആയി പോകട്ടെ.

നിങ്ങൾ അവിടെ എന്താണ് കാണിച്ചു കൂട്ടിയത്. എന്ത് സമ്മർദമാണ് ആളുകൾക്ക് കൊടുത്തത്. നിങ്ങൾ കാരണം രാത്രി 12:30 ക്ക് മീറ്റിംഗ് വിളിക്കേണ്ടി വരുന്നു. കാറ്ററിംഗിനു വന്ന ആളുകൾപോലും ഇതെന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതാണോ നമ്മൾ കൊടുക്കേണ്ട സാമൂഹിക സന്ദേശം.

സംഘടനയുടെ സൽപ്പേര് നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾ അവിടെ കിടന്ന് ചീത്ത പറയുമ്പോൾ അത് കണ്ടുകൊണ്ട് നിൽക്കുന്ന ആൾക്കാരുണ്ട്. ആരെങ്കിലും ഇതൊക്കെ എടുത്ത് യൂട്യൂബ് വിഡിയോയിൽ ഇട്ടാൽ ഇപ്പോൾ കിട്ടുന്ന സ്പോൺസേഴ്സിനെ പോലും കിട്ടില്ല. നമ്മൾ ജോലി ചെയ്യുന്നത് പാവപ്പെട്ട അമ്മമാർക്ക് അന്നം മേടിക്കാനും മരുന്ന് മേടിക്കാനുമാണ്. .

ഞാൻ ഇസി (എക്സിക്യൂട്ടിവ് കമ്മിറ്റി) മെമ്പർമാരെ എന്‍റെ പ്രതിഷേധം അറിയിക്കുന്നു. ഇന്ന് രാവിലെ രാജിവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് ആ കുട്ടിയുടെ വോയ്സ്നോട്ട് കിട്ടുന്നത്. നിങ്ങൾ നാക്കിനെ നിയന്ത്രിക്കണം. ആ കുഞ്ഞിനോടും ഒരു ശത്രുതയുമില്ല. നിങ്ങൾ ഒരു സാമൂഹിക വിപത്താണ്.

സ്റ്റേജിൽ ഒരു കമ്മിറ്റ്‌മെന്‍റ് ഉണ്ട്. എല്ലാവർക്കും ആശങ്കയും ആകാംക്ഷയുമൊക്കെ ഉണ്ടാകും. പരസ്പരം ചോദിച്ചാൽ മാത്രമാണ് കാര്യങ്ങൾ അറിയൂ. ഇത്രയും പ്രശ്നങ്ങൾ സ്റ്റേജിൽ ഉണ്ടായിട്ട് എന്നോടു വന്ന് എന്തെങ്കിലും ചോദിച്ചോ? രണ്ടര മണിക്കൂർ ലൈവ് നാടകം ചെയ്യുന്നത് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഞാനത് ചെയ്തിട്ടുണ്ട്.

സ്റ്റേജിൽ ഒരു ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ ആ നിമിഷം അനുഭവിക്കുന്ന ടെൻഷൻ നിനക്കറിയുമോ? ആ കുട്ടിക്ക് വരാൻ പറ്റില്ലെങ്കിൽ നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നു. അപ്പോൾ പകരത്തിനൊരു സംവിധാനം ചെയ്യാൻ പറ്റും. സ്റ്റേജിൽ കയറുമ്പോഴാണ് അറിയുന്നത് ഈ കുട്ടി ഇല്ലെന്ന്, എന്നിട്ട് എന്തെങ്കിലും കുഴപ്പം ഡാൻസിനു പറ്റിയോ? ഞാൻ വിശ്വോത്തര നർത്തകിമാരെ കൊണ്ടല്ല പ്രോഗ്രാം ചെയ്യിച്ചത്.

ഞാൻ എന്‍റെ അമ്മമാരെക്കൊണ്ടാണ് പെർഫോം ചെയ്യിപ്പിച്ചത് ? കിഡ്നി സർജറി കഴിഞ്ഞ വിചിത്ര ആന്‍റി, മുട്ട് സർജറി കഴിഞ്ഞ ദീപിക ആന്‍റി, 80 വയസ്സുള്ള കൃഷ്ണൻ അങ്കിൾ, 68 വയസ്സുള്ള ശിവൻ ചേട്ടൻ എന്നിവരെ കൊണ്ടാണ് ഞാൻ ചെയ്യിപ്പിച്ചത്.

ഒന്നേകാൽ ദിവസം കൊണ്ടാണ് ഞങ്ങൾ അത് പഠിപ്പിച്ചത്. സ്റ്റേജിൽ കയറിയപ്പോൾ അവർ അനുഭവിച്ച ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷമാണ് എനിക്ക് അനുഗ്രഹമായി വരുന്നത്. ആ സന്തോഷം ഞാൻ നല്ലപോലെ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും എൻറെ മനസ്സ് നിറഞ്ഞാണ് ഇരിക്കുന്നത്.

ആ മനസ് നിറഞ്ഞു തന്നെ നിങ്ങളെ ഞാൻ ശപിക്കുകയും ചെയ്യും. ഒരാളോടും ചെയ്യരുത് ഇങ്ങനെയൊന്നും. ലക്ഷ്മിപ്രിയ എന്ന് പറഞ്ഞ വ്യക്തി ആയതുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇപ്പോൾ എനിക്ക് നിങ്ങളുടെ സ്വഭാവം മനസ്സിലായി. നിങ്ങൾ എല്ലാവരോടും ഇങ്ങനെ തന്നെയാണ്.

നിങ്ങൾക്ക് ഈ ലോകത്തോട് മുഴുവനും വെറുപ്പാണ്. വിദ്വേഷം കൊണ്ടാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ  ജീവിതത്തിൽ ചതിക്കുകയും വഞ്ചിക്കുകയും പറ്റിയഒക്കെ ചെയ്തിട്ടുണ്ടാവും. സ്ത്രീകളോട് മാത്രമാണ് വെറുപ്പ് എന്ന് ഞാൻ ആദ്യം വിചാരിച്ചിരുന്നു, പക്ഷേ നിങ്ങൾക്ക് പുരുഷന്മാരോടും വെറുപ്പാണ്.

നിങ്ങൾക്ക് ഈ ലോകത്തുള്ള സകലതിനോടും വെറുപ്പാണ്. പുച്ഛമാണ് നിങ്ങളുടെ സ്ഥായി ഭാവം. നിങ്ങൾക്ക് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതും ആയ ഒരു സാധനം ഉണ്ട് വിവേകബുദ്ധി.  നിനക്ക് വിവേകബുദ്ധിയില്ല. കാണിച്ചത് വെറും ചെറ്റത്തരവും തെമ്മാടിത്തരവുമാണ്.’’

ലക്ഷ്മിപ്രിയയ്ക്ക് നീന കുറുപ്പ് നൽകിയ മറുപടി ഇങ്ങനെ

‘‘ലക്ഷ്മി, ഇപ്പോൾ എനിക്കിത് പറയാതെ വയ്യ. നിങ്ങൾ  ഇപ്പോൾ സംസാരിച്ചത് വളരെ വളരെ മോശമായ രീതിയിലാണ്. ഇതിന്‍റെ പേരിൽ നടപടി എടുക്കുമോ എന്നതല്ല ഇവിടുത്തെ പ്രധാന പ്രശ്നം. ലക്ഷ്മി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം 'അമ്മ' എന്ന സംഘടനയുടെ അന്തസിന് ചേരാത്തതാണ്.

മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത്. ഇപ്പോൾ നിന്‍റെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി നീ മോശക്കാരാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

‘അമ്മ’യിലെ ഒരംഗം പോലും ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല. എന്ത് എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊണ്ടുവരാം അല്ലെങ്കിൽ നേരിട്ട് പറയാം. പക്ഷേ, ഒരു 'അമ്മ' മെമ്പർ പെരുമാറേണ്ട രീതി ഇതല്ല. ഒരു പ്രോഗ്രാമിനിടെ എന്ത് പ്രശ്നമുണ്ടായാലും ഇത്തരത്തിൽ പ്രതികരിക്കുന്നത് തെറ്റാണ്. ഇത് എന്‍റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.

ലക്ഷ്മിക്ക് സ്വന്തം വികാരങ്ങളും ദേഷ്യവും എതിർപ്പും ഒക്കെ ഉണ്ടാകാം, അതിനെയെല്ലാം ഞാൻ ബഹുമാനിക്കുന്നു. ആര് തെറ്റ് ചെയ്തു, ആര് ശരി ചെയ്തു എന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്കിലും, ആരാണെങ്കിലും ശരി, ഇതുപോലെയുള്ള പ്രതികരണങ്ങളും സംസാര രീതിയും അത് സംസാരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയാണ് പുറത്തുകാണിക്കുന്നത്.  ഇങ്ങനെ സംസാരിക്കരുത്; ഇതല്ല അമ്മ.’’

Movies

ഭരണിക്കാവിന്‍റെ മുദ്ര പതിഞ്ഞ മനസ് മനസിന്‍റെ കാതിൽ...

മനസ് മനസിന്‍റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിക്കും മധുവിധു രാത്രി
മന്ത്രിക്കും മധുവിധു രാത്രി...

തേൻ നിലാവിന്‍റെ കുളിർമ അക്ഷരാർഥത്തിൽ അനുഭവിക്കുന്നു ഭരണിക്കാവ് ശിവകുമാറും ആർ.കെ. ശേഖറും ചേർന്ന് സൃഷ്ടിച്ച മനോഹരമായ ഈ ഗാനം. 1976ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി അന്നത്തെ യുവഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനം കേൾക്കുമ്പോൾ അതിമധുരമായ ഒരനുഭവം തന്നെ ആണ്. എന്നാൽ ഗാനരചനയുടെ നിമിഷങ്ങൾ അത്ര സുഖകരമായിരുന്നില്ല എന്ന് പറയാം.

ഭരണിക്കാവ് ശിവകുമാർ തന്നെ ഈ ഗാനസൃഷ്ടിയുടെ സമയത്ത് ഉണ്ടായ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽനിന്നു പുറത്തിറങ്ങുന്ന മലയാളം പത്രത്തിന്‍റെ ലേഖകനായിരുന്ന മണി.എസ്. തിരുവല്ലയോടാണ് ഗാന രചനയുടെ പിന്നിലെ കഥ ഭരണിക്കാവ് പറഞ്ഞത്.

2005-2006 കാലഘട്ടത്തിൽ മലയാളം പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാള സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ഭരണിക്കാവിനെ മണി.എസ്. തിരുവല്ല കാണുന്നത്.

(എഴുത്തുകാരനും പൊതുപ്രവർത്തകനും ആണ് ലേഖകൻ) ഭരണിക്കാവ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. മനസിൽ എന്നും മായാതെ കിടക്കുന്ന മനസ് മനസിന്‍റെ കാതിൽ... എന്ന ഗാനത്തെ കുറിച്ച് ഭരണിക്കാവ് ലേഖകനോട് പറയുന്നത് ഈ സന്ദർഭത്തിലാണ് . (2007 ൽ ഈ അഭിമുഖം ഉൾപ്പെടെയുള്ള ലേഖനങ്ങൾ ചേർത്ത് മണി.എസ്. തിരുവല്ല ‘ഈ ഗാനം മറക്കുമോ'എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2014 ൽ വിപുലമായ പരിഷ്കരിച്ച പതിപ്പും ഇറക്കി).

ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനുവേണ്ടി ആദ്യം ഭരണിക്കാവ് രചിച്ചത് കെ.ജെ. യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതി... ഉൾപ്പെടെയുള്ള ഭക്തിഗാനങ്ങൾ ആണ്. ദേവിയെ മനസിൽ ധ്യാനിച്ചാണ് കുറെ വരികൾ എഴുതിയത് എന്നും ആർ.കെ. ശേഖർ (സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ പിതാവ്) ഈണം നൽകിയ ആ ഗാനങ്ങൾ എല്ലാം ദേവികടാക്ഷത്താൽ ഹിറ്റായി എന്നുമാണ് ഭരണിക്കാവ് പറഞ്ഞത്. പിന്നീട് നിനച്ചിരിക്കാതെയാണ് ഭരണിക്കാവിനെ തേടി സംവിധായകന്‍റെ ഫോൺകോൾ വരുന്നത്.

ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ടുകൂടി എഴുതണം.. മുൻപ് എഴുതിയത് പോലുള്ള ഭക്തിഗാനം അല്ല ആദ്യരാത്രിയെ കുറിച്ചുള്ള ഒരു ഗാനം. . ക്രോസ് ബെൽറ്റ് മണി പറഞ്ഞു. ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ എന്തിനാണ് സംവിധായകൻ പറയുന്നതുപോലെ ആദ്യരാത്രി കൊഴുപ്പിക്കുന്ന തരത്തിലെ ഗാനം എന്ന് യുവ ഗാനരചയിതാവിന് ആദ്യം സംശയമായി. എന്നാൽ ദേവി കഥ തുടങ്ങാനുള്ള ഒരു പശ്ചാത്തലം ആണ് രണ്ട് യുവമിഥുനങ്ങളുടെ ആദ്യരാത്രി രംഗവും ഗാനവും എന്ന് സംവിധായകൻ വിശദീകരിച്ചു.

ചോറ്റാനിക്കര അമ്മയിലെ ഭക്തിഗാനങ്ങൾ എല്ലാം റെക്കോർഡ് ചെയ്തു കഴിഞ്ഞ ശേഷമാണ് പുതിയ ആശയം വരുന്നത്. ആർ.കെ. ശേഖർ അക്കാലത്ത് സിറോസിസ് എന്ന മാരകമായ രോഗത്തിന്‍റെ വേദനയിൽ കഴിയുകയായിരുന്നു. അതു കൊണ്ടുതന്നെ സ്റ്റുഡിയോയിൽ എത്തുക ബുദ്ധിമുട്ടായിരുന്നു.

അതിനാൽ ഭരണിക്കാവ് നേരിട്ട് ചെന്നൈയിലുള്ള ശേഖറിന്‍റെ വീട്ടിൽ എത്തി. ഇനി ഭരണിക്കാവ് മുന്പൊരിക്കൽ പറഞ്ഞ വാക്കുകൾ തന്നെ കേൾക്കാം... "ആർ. കെ. ശേഖറിന്‍റെ വീട്ടിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം മനസിലായത്. മാരകരോഗം എന്‍റെ സുഹൃത്തിന്‍റെ ജീവൻ ഏതാണ്ട് പൂർണമായും കാർന്നു തിന്നുകഴിഞ്ഞു. അസഹ്യമായ വേദനയിലും, കിടന്ന കിടപ്പിൽ തന്നെ ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം എന്ന് അകത്തേക്ക് ക്ഷണിച്ചു.

ചെയ്യാൻ ഉദ്ദേശിക്കുന്ന ഗാനത്തിന് മധ്യമാവതി രാഗത്തിൽ ഒരു ഈണം മൂളി. പക്ഷേ വീർത്ത വയറുമായി മരണത്തെ കാത്തു കിടക്കുന്ന എന്‍റെ സുഹൃത്തിന്‍റെ മുന്നിലിരുന്ന് ആദ്യ രാത്രിയെ വർണിച്ച് ഒരു വരി പോലും എഴുതാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നാൽ ആ അവസ്ഥയിലും സംഗീതത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം എന്നെ ഉണർത്തി.

വിൻസെന്‍റും രാജകോകിലയും രവി മേനോനും ഉണ്ണിമേരിയുമാണ് ചിത്രത്തിൽ യുവമിഥുനങ്ങളെ അവതരിപ്പിക്കുന്നത്. മനസ് പാകപ്പെടുത്തി ഒരു നിമിഷം ഞാൻ വിൻസെന്‍റോ രവി മേനോനോ ആയി. അദ്ദേഹം ഈണം മൂളാൻ തുടങ്ങി. എന്‍റെ തൂലിക ചലിച്ചും തുടങ്ങി. അല്പം നിമിഷത്തിനുള്ളിൽ ഗാനം എഴുതി പൂർത്തിയാക്കി.ആ ഗാനമാണ് ‘മനസ് മനസിന്‍റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്ക് മധുവിധു രാത്രി...'ഈണമിട്ട് റെക്കോർഡിംഗ് തുടങ്ങിയെങ്കിലും പൂർത്തിയാക്കാനാവാതെ എന്‍റെ ഉറ്റ ചങ്ങാതി ഈ ലോകം വിട്ട് യാത്രയായി. പിന്നീട് ആ ജോലി പൂർത്തിയാക്കിയത് അർജുനൻ മാഷാണ്.

ചെണ്ട എന്ന് സിനിമയിലെ പഞ്ചമി തിരുനാൾ... എന്ന ഗാനം എഴുതുമ്പോൾ ഭരണിക്കാവിന് 21 വയസ് മാത്രമാണ് പ്രായം. സംഗീത ഇതിഹാസം ജി. ദേവരാജൻ ആണ് യുവ ഗാനരചയിതാവിന്‍റെ ആദ്യ ഗാനത്തിന് സംഗീതം നൽകിയത് എന്നതും ഒരു ചരിത്രമാണ്. സീമന്തരേഖയിൽ ചന്ദനം ചാർത്തിയ.., ആഷാഢമാസം.., മധുരം തിരുമധുരം.., രാഗാർദ്ര ഹംസങ്ങളോ... തുടങ്ങി നിരവധി നിരവധി ഗാനങ്ങൾ ഭരണിക്കാവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

2007 ജനുവരിയിലാണ് ഭരണിക്കാവ് ശിവകുമാർ ഭൂമിയിൽനിന്നു വിടവാങ്ങുന്നത്. 2007 നവംബറിൽ പുറത്തുവന്ന മണി. എസ്. തിരുവല്ലയുടെ പുസ്തകത്തിലെ അഭിമുഖക്കുറിപ്പ് ഭരണിക്കാവിനുള്ള ആദരാഞ്ജലിയായിട്ടാണ് ലേഖകൻ സമർപ്പിച്ചിരിക്കുന്നത്.

Youth Special

മലയാളി ചേർത്തുപിടിച്ച എട്ടു പ്രണയജോഡികൾ... പ്രണയദിനത്തിൽ വായിക്കാം

ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ...' എന്നു തുടങ്ങുന്ന വരികൾ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബഷീറിന്‍റെ, അല്ലല്ല, നമ്മുടെ സാറാമ്മയുടേയും കേശവൻ നായരുടേയും "പ്രേമലേഖനം' മുതൽ അടുത്തിടെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ അഖിൽ പി. ധർമജന്‍റെ നോവലിലെ റാമിന്‍റെയും ആനന്ദിയുടെയും സിനിമാറ്റിക് പ്രണയം വരെ മലയാള സാഹിത്യത്തിൽ എത്ര പ്രണയകഥകളാണ്! എത്ര പ്രണയികളാണ്!
താൻ വായനയിലൂടെ അനുഭവിച്ച ചില പ്രിയപ്പെട്ട പ്രണയങ്ങളെക്കുറിച്ചാണ് ഡോ.നിയതി ആർ. കൃഷ്ണ എഴുതുന്നു:

****

ബഷീറിൽനിന്നുതന്നെ തുടങ്ങാം. ബഷീർ കഥകളുടെ ലാളിത്യവും തമാശയും കുസൃതിയും ഒരുവിധം എല്ലാത്തരം വായനക്കാരെയും ആകർഷിക്കാൻ പോന്നതാണെങ്കിലും ആ ലാളിത്യത്തിന്‍റെ ഭാരം മനസിലാക്കിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രണയകഥകളൊക്കെയും അവസാനിക്കുന്നത്. മതിലുകളിലെ നാരായണിയുടെ നെടുവീർപ്പും "സുഹ്റ മരിച്ചു പോയി' എന്ന വരികൾ ആശുപത്രിക്കിടക്കയിൽ കിടന്നു വായിക്കുന്ന "ബാല്യകാലസഖി'യിലെ മജീദും പൊള്ളിച്ചിട്ടില്ലാത്ത വായനക്കാരുണ്ടാകുമോ? എങ്കിലും എന്‍റെ പ്രിയപ്പെട്ട ബഷീർ പ്രണയകഥ "പ്രേമലേഖന'മാണ്. സാറമ്മയും കേശവൻ നായരും ജെൻ സീ ഭാഷയിൽ പൂക്കികൾ തന്നെയാണ്. ജാതിയും മതവും അപ്രസക്തമാണെന്നതു മാത്രമല്ല പ്രണയത്തിലും ജീവിതത്തിലും സൗഹൃദവും വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും വളരെയധികം പ്രസക്തമാണെന്നു കൂടി അയത്നലളിതമായി ഈ കുഞ്ഞു കഥ പറഞ്ഞുവയ്ക്കുന്നു.

****

ലാളിത്യം കൊണ്ടും സാധാരണത്വം കൊണ്ടും വേദനിപ്പിക്കുന്ന മറ്റൊരു രചനയാണ് എൻ മോഹനന്‍റെ "ഒരിക്കൽ' എന്ന നോവൽ. പഴയ കാമുകിയെ ഒരുപാട് വർഷങ്ങൾക്കിപ്പുറം ആശുപത്രിക്കിടക്കയിൽ കണ്ടുമുട്ടുമ്പോൾ കാമുകൻ, "എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടീ, നിനക്ക് എന്നും നല്ലത് വരട്ടെ' എന്ന് പ്രാർഥിക്കുന്നുണ്ട്. ഒരിക്കൽ ജീവിതത്തിന്‍റെ പ്രകാശമായിരുന്നവൾ, അവൾ എവിടെയായാലും, തന്നെ പിരിഞ്ഞു പോയാലും സുഖമായും സന്തോഷമായും ഇരിക്കട്ടെ എന്ന ആത്മാർഥമായ ആഗ്രഹം തന്നെയല്ലേ പ്രണയം!

****

ഇതിനു വിപരീതമായി, വിട്ടുകൊടുക്കാനാവാത്ത പ്രണയത്തെ കാത്തിരിപ്പെന്ന പ്രതീക്ഷയിൽ ചേർത്തു വയ്ക്കുന്ന കഥയാണ് എം.ടി. വാസുദേവൻ നായരുടെ ’മഞ്ഞ്’. ഒരിക്കൽ തന്‍റെ എല്ലാമായിരുന്ന സുധീർ കുമാർ മിശ്ര തിരികെയെത്തും എന്നു പ്രതീക്ഷിച്ചു മഞ്ഞു പോലെ ഘനീഭവിച്ച വിരഹ വേദനയുമായി, ആദ്യത്തെ സ്നേഹവും ആദ്യത്തെ പാപവും ആദ്യത്തെ വേദനയുമായ തന്‍റെ പ്രണയത്തിന്‍റെ ഓർമകളിൽ ജീവിക്കുന്ന വിമല. സുധീറിനെയാണോ അയാൾക്കൊപ്പമുണ്ടായിരുന്ന പഴയ തന്നെത്തന്നെ ആണോ അതോ ആ കാലത്തിനേയാണോ വിമലയുടെ കാത്തിരിപ്പു കൊതിക്കുന്നത്? ആർക്കറിയാം.

****

സാറാ ജോസഫിന്‍റെ ആളോഹരി ആനന്ദത്തിലെ അനുവും പോളും തമ്മിലുള്ള ബന്ധവും ഒരു വലിയ കാത്തിരിപ്പിന്‍റേതാണ്. തങ്ങൾക്കു വെവ്വേറെ കുടുംബങ്ങളുള്ളത് തകരാതിരിക്കാൻ മാറി നടന്നിട്ടും വർഷങ്ങൾക്കിപ്പുറം അവർ ഒരുമിക്കുന്നു. കപടതയുടെ എല്ലാ മതിൽക്കെട്ടുകളേയും പരിപാവനതയിൽ പൊതിഞ്ഞ പരിഹാസ്യമായ എല്ലാ കൊടുക്കൽ വാങ്ങലുകളേയും ഉപേക്ഷിച്ച് അനു പോളിലേക്കു തന്നെ വന്നു ചേരുന്നു.
"അനൂ, എന്തിനാണീ സാഹസം കാട്ടിയത്?' അയാൾ ചോദിച്ചു.
"ഒറ്റയ്ക്കാവരുത് എന്ന് തോന്നി.' അവൾ മറുപടി പറഞ്ഞു.

****

"പ്രണയം അനശ്വരമാണോ? എനിക്ക് അറിയില്ല" എന്ന് "മാധവിക്കുട്ടിയുടെ പ്രേമകഥകൾ' എന്ന പുസ്തകത്തിന് ആമുഖമായി കാണാം. തന്നോടുള്ള പ്രേമം കൊണ്ട് ദുർബലനായി തീർന്ന രാജാവിനെ ഉപേക്ഷിച്ചു പോയി അയാളെ പഴയ പ്രതാപശാലിയായിക്കാണാനാഗ്രഹിക്കുന്ന ഠരാജാവിന്‍റെ പ്രേമഭാജനടത്തിലെ പ്രണയിനി, ഭർത്താവുപേക്ഷിച്ചു പോയിട്ടും ഒരിക്കൽ അയാളാൽ പ്രണയിക്കപ്പെട്ടിരുന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്താനാവാത്ത "സ്നേഹിക്കപ്പെട്ട സ്ത്രീ'യിലെ ഭാര്യ, സ്വവർഗാനുരാഗത്തിന്റെ വേദനയും കയ്പ്പും പേറുന്ന "ചന്ദനമരങ്ങ'ളിലേയും "ചന്ദ്രരശ്മികളി'ലേയും കഥാപാത്രങ്ങൾ തുടങ്ങി ഓർമകളുടേയും നഷ്ടപ്രണയത്തിന്‍റെയും വീർപ്പുമുട്ടലിൽ മുങ്ങിത്താഴ്ത്തുന്നവയാണ് മാധവിക്കുട്ടിയുടെ രചനകളധികവും. "നഷ്ടപ്പെട്ട നീലാംബരി' എന്ന ചെറുകഥ ഞാൻ വായിക്കുന്നത് ഈ പുസ്തകത്തിൽനിന്നാണ്. സംഗീതം പഠിപ്പിച്ച ശാസ്ത്രികളെ ഭ്രാന്തമായി പ്രണയിക്കുന്ന സുഭദ്രാ ദേവിയുടെ കഥയാണെങ്കിലും ശാസ്ത്രികളോടുള്ള സ്നേഹം ഭ്രാന്തായി തീർന്ന്, അയാളെ സ്വന്തമാക്കിയിട്ടു പോലും മനസു കൈവിട്ടു പോയ ജ്ഞാനാംബാളും മരണം വരെ അവളെ ശുശ്രൂഷിച്ച് ജീവിക്കുവാനാണ് തന്‍റെ വിധിയെന്നു പൊരുത്തപ്പെട്ടു പോയ ശാസ്ത്രികളും ഒരു നോവായി മനസിൽ ശേഷിക്കും.

****

സ്നേഹവും ഭ്രാന്തും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? മലയാളത്തിലെ പല പ്രണയകഥകളിലും മാനസിക വിഭ്രാന്തിയുടെ അവസ്ഥാന്തരങ്ങൾ കാണാം. മലയാറ്റൂരിന്‍റെ യക്ഷി, കഥാനായകനായ (അതോ പ്രതിനായകനോ?) ശ്രീനിവാസന്‍റെ ചിന്തകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരപകടത്തിൽ മുഖം മുഴുവൻ പൊള്ളിപ്പോയ, സ്കീസോഫ്രീനിയ ബാധിച്ച അയാൾ തന്‍റെ ഭാര്യ രാഗിണി ഒരു യക്ഷിയാണെന്നും അവൾതന്നെ കൊല്ലുമെന്നും ഭയപ്പെടുന്നു. ആദ്യ വിവാഹത്തിൽ പീഡങ്ങൾക്കിരയായ, തന്‍റെ രണ്ടാം വിവാഹത്തിലെങ്കിലും ജീവിതം നന്നായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷിച്ച, ശ്രീനിവാസനെ ജീവനു തുല്യം സ്നേഹിക്കുന്ന, അയാളുടെ മാനസിക വിഭ്രാന്തികളിലും വധശ്രമത്തിലും അന്ധാളിക്കുന്ന, എന്നാൽ അയാളെ വിട്ടു പോകാനാകാത്ത, നിസസഹായയായ ഒരു മനുഷ്യസ്ത്രീ മാത്രമായ രാഗിണി ഒടുവിൽ തന്‍റെ ഭർത്താവിന്‍റെ കൈകളാൽ തന്നെ കൊല്ലപ്പെടുന്നു. എന്നാൽ "യക്ഷി’ അവസാനിക്കുമ്പോൾ, കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ശ്രീനിവാസൻ കാണുന്നതു താൻ നിരപരാധിയാണെന്ന വാദത്തെ അംഗീകരിക്കാൻ കയ്യുയർത്തുന്ന യക്ഷിയായ രാഗിണിയെയാണ്. രാഗിണിയോടുള്ള തന്‍റെ അടങ്ങാത്ത സ്നേഹം അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അയാളെ ഒരു സംശയ രോഗിയാക്കുകയും തുടർന്ന് വിഭ്രമാവസ്ഥയിൽ എത്തിക്കുകയും ചെയ്തെങ്കിലും അയാളുടെ ഉപബോധ മനസിൽ രാഗിണിക്ക് അയാളോടുള്ള ഉപാധികളില്ലാത്ത സ്നേഹം അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോഴും അവൾ അയാൾക്കെത്തിപ്പിടിക്കാൻ സാധിക്കാത്ത യക്ഷിയാണെന്നു മാത്രം!

****

പ്രണയത്തിന്‍റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന ചെറുകഥയാണ് കെ. രേഖയുടെ നാൽക്കാലി. അരക്കു താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പൂങ്കൊടി എന്ന ശ്രീലങ്കൻ പെൺകുട്ടിയുടെ, ആൾമാറാട്ടം നടത്തിയുള്ള ഓൺലൈൻ പ്രണയം, ആന്‍റോൺ എന്ന വിദേശി യുവാവിനെ പറ്റിക്കാനായിരുന്നില്ല. പകരം, താൻ കൊതിച്ചിരുന്ന മറ്റൊരു ജീവിതം, പ്രണയം, ഒക്കെ അവൾ വിർച്വൽ ലോകത്ത് വീണ്ടെടുത്ത് അനുഭവിക്കുകയായിരുന്നു. ആ ഒരു തെറ്റിന്‍റെ പേരിൽ ഒരു കുടുംബം മുഴുവൻ തകർന്നു പോകുന്നു. അപ്പോഴും, തനിക്കൊരു വീൽചെയർ വാങ്ങി നൽകാനുള്ള സന്നദ്ധതയറിയിച്ചു തന്നെ അപമാനിക്കരുതെന്ന് അവൾ ആന്റോണിനോട് ശക്തമായി ആവശ്യപ്പെടുന്നു. പൂങ്കൊടി എന്നെ വല്ലാതെ വേട്ടയാടിയ ഒരു പ്രണയിനിയാണ്.

****

പ്രണയത്തെ സ്വാംശീകരിക്കുന്നതിൽ എനിക്ക് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞിട്ടുള്ള ഒരെഴുത്തുകാരി കെ. ആർ. മീരയാണ്. കാണാതായ ഭാര്യയെ തേടിയിറങ്ങുന്ന അന്ധനായ പ്രകാശന്‍റെ "നേത്രോന്മീലനം' മുതൽ ഒടുവിലിറങ്ങിയ 'കലാച്ചി’യിലെ ഫിദഇജാസിന്‍റെ ആത്മാന്വേഷണം വരെ, പ്രണയം സ്പർശിക്കാത്ത ഒരൊറ്റ എഴുത്തു പോലും മീരയുടേതായി ഇല്ല.

അത്, സന്യാസിയെ പ്രണയിച്ച കുടുംബിനിയുടെ 'കരിനീല’ ആകട്ടെ, ഒരൊറ്റ ദിവസം കണ്ടിഷ്ടപ്പെട്ട പുരുഷനെ പത്രത്തിലെ ചരമവാർത്തയിൽനിന്നു കണ്ടെടുക്കുന്ന ന്ധമോഹമഞ്ഞ’യാവട്ടെ, ഹൃദയം തകർത്തവനെ പകയോടെ പ്രണയിക്കുന്ന 'മീരാസാധു' ആവട്ടെ. എന്നാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, ഖബറിലെ ഭാവനയുടെയും ഖയാലുദീൻ തങ്ങളിന്‍റെയും ബന്ധമാണ്. പ്രണയമാണോ തിരിച്ചറിയലാണോ ആരാധനയാണോ അതോ വെറും കൺകെട്ടാണോ എന്നു വേർതിരിച്ചറിയാനാവാത്ത ബന്ധം. തങ്ങൾ ഭാവനയോടു പറയുന്നുണ്ട്, 'നിങ്ങൾക്കു ബഹുമാനമാണ് വേണ്ടത്. നിങ്ങൾക്ക് ലഭിച്ചിട്ടില്ലാത്തതും അതാണെ'ന്ന്. പ്രണയത്തിലെന്നല്ല ഏതൊരു ബന്ധത്തിലും ഏറ്റവും പ്രധാനമാണ് പരസ്പര ബഹുമാനം. താങ്ങും തണലുമായല്ല, കൂടെ ചേർന്ന്, കൈപിടിച്ച്, തലയുയർത്തി ഒരു വഴി രണ്ടാളായി തന്നെ നടക്കുന്ന പ്രണയം എത്ര മനോഹരമായിരിക്കും!

Movies

കരുത്തുറ്റ കഥാപാത്രവുമായി ഭാവന; അനോമി ട്രെയിലർ  

ഭാവന അഭിനയിക്കുന്ന തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഫോറൻസിക് അനലിസ്റ്റായ സാറ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. ട്രെയിലറിൽ ഉടനീളം ഭാവനയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും സ്വാഗും ദൃശ്യമാണ്.

ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം നടൻ റഹ്മാനും മുഖ്യവേഷത്തിലെത്തുന്നുണ്ട്.

നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്‍റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി’.

 

Movies

മാളികപ്പുറം കണ്ട് മുൻ കാമുകി വിളിച്ചു, ആ ഉത്തരം നൽകിയതോടെ ഫോൺ കട്ട് ചെയ്ത് പോയി: അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. 2022-ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിന് ശേഷം സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അഭിലാഷ്.

മാളികപ്പുറം കണ്ടതിന് ശേഷം തന്‍റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ കഥ പറഞ്ഞത്.

കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിക്കുമായിരുന്നു.

പക്ഷേ ഒരു സമയത്ത് തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്‍റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു.

ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത‍്യയിലില്ല. എന്‍റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു.

മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ‌ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്‍റെ ജീവിതത്തിൽ ‍ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്‍റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എന്‍റെ മറുപടി കേട്ടതും അവൾ വേഗം കോൾ കട്ട് ചെയ്ത് പോയി, അഭിലാഷ് പിള്ള പറഞ്ഞു.

 

Movies

രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ലെന, മരുമകനായി കേക്ക് ഉണ്ടാക്കി താരത്തിന്‍റെ അമ്മ

രണ്ടാം വിവാഹവാർഷികം ആഘോഷമാക്കി നടി ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും. ലെനയുടെ അമ്മ ഉണ്ടാക്കിയ കേക്ക് മുറിച്ചാണ് ഇരുവരും വാർഷികം ആഘോഷിച്ചത്.

കേക്ക് മുറിച്ച് മധുരം പങ്കിടുന്ന വീഡിയോ ലെന പുറത്തുവിട്ടു. മകള്‍ക്കും മരുമകനും വേണ്ടി ഓറഞ്ച് ഡാര്‍ക് ചോക്ലേറ്റ് കേക്കാണ് താരത്തിന്‍റെ അമ്മ ഉണ്ടാക്കിയത്. കേക്ക് ബേക്കറാണ് ലെനയുടെ അമ്മ.

2024 ജനുവരി 17-നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്. ബംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

കഴിഞ്ഞ 10 മാസത്തോളം ലെന ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനൊപ്പം അമേരിക്കയിലായിരുന്നു. വിവാഹത്തിന് ശേഷം കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത ലെന ഇപ്പോള്‍ ‘വലതു വശത്തെ കള്ളന്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.

Movies

ശ്രുതി ചേർന്ന് ദീപയും ജാനകിയും

സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ അഭിനയത്തില്‍ സെലക്ടീവായി മുന്നേറുകയാണ് ശ്രുതി രാമചന്ദ്രന്‍. മമ്മൂട്ടിക്കമ്പനിയുടെ "കളങ്കാവലി'ല്‍ മുഖഭാവങ്ങളിലും വര്‍ത്തമാനങ്ങളിലുമൊക്കെ വേറിട്ട പ്രണയം അനുഭവിപ്പിച്ച ദീപ എന്ന നായിക കഥാപാത്രം.

മരുന്നു മാഫിയയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ചുരുളഴിയുന്ന ഹോട്ട്‌സ്റ്റാര്‍ വെബ്‌സീരീസ് "ഫാര്‍മ'യില്‍ നിവിന്‍പോളിക്കൊപ്പം ഡോ. ജാനകിയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രം. ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുത്തിലും സജീവം. ശ്രുതി രാമചന്ദ്രന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

"കളങ്കാവലി'ലേക്ക് അടുപ്പിച്ചത് മമ്മൂട്ടി എന്ന പേരുതന്നെയല്ലേ..?

Movies

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല

സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു.

എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റായ സിസിഎഫ് 100 എക്‌സിന്‍റെ അവതരണവും ചടങ്ങില്‍ നടന്നു.

മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്‍റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന സിസിഎഫ് 100 എക്‌സ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്‍റും റണ്‍സും ലഭിക്കും. കെസിഎല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്‌സിന്‍റെ സി.ഇ.ഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോര്‍മാറ്റ് ലോഞ്ച് ചെയ്തു.

പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് ടീമുകള്‍ ഉള്‍പ്പടെ 14 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്‍റില്‍ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങില്‍ നടന്നു. താരലേലത്തില്‍ ഈഗിള്‍ എമ്പയേഴ്‌സിന്‍റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്‌സിന്‍റെ നോയല്‍ ബെന്‍ തുടങ്ങിയവരെ വന്‍ തുകയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫെബ്രുവരി നാല് മുതല്‍ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയല്‍ ലീഗ് മത്സരം.

Movies

എന്‍റമ്മേ, ഞാൻ ഈ പത്രക്കാരെക്കൊണ്ട് തോറ്റു..! പേടിപ്പിച്ചും ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും അഞ്ഞൂറും കടന്ന് ജനാർദ്ദനൻ

നടൻ ജനാർദ്ദനന്‍റെ വീട് പണി നടക്കുന്ന സമയം. പണിക്കാർ വീടിന്‍റെ ഏതോ ഭാഗം ശരിയായ രീതിയിലല്ല പണിതത്. പണി എങ്ങനെ നടക്കുന്നു എന്ന് നോക്കാൻ വന്ന ജനാർദ്ദനൻ പണി ശരിയായിട്ടില്ല എന്ന് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പണിക്കാരോട് ഇതെന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നേ… ഇങ്ങനെയാണോ പ്ലാനിൽ ഉള്ളത് …

എന്‍റെ കാശ് കളയാൻ വേണ്ടി വന്നതാണോ.. എന്നൊക്കെ ദേഷ്യത്തിൽ ചോദിച്ചു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ജനാർദ്ദനൻ എന്ന നടൻ തങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ ചൂടായപ്പോൾ പണിക്കാർക്ക് ചിരിയാണ് വന്നത്. നടൻ ശ്രീനിവാസൻ നാടോടിക്കാറ്റിൽ സീമയോട് പറയുന്ന പോലെ സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട് എന്ന് പണിക്കാർ പരസ്പരം പറഞ്ഞു. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞ് ജനാർദ്ദനൻ പോയപ്പോഴും ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു ആ പണിക്കാർക്ക്.

അതാണ് ജനാർദ്ദനൻ എന്ന നടൻ. വില്ലനായി വന്ന് എല്ലാവരെയും പേടിപ്പിച്ച് പിന്നെ കോമഡിയിലൂടെ എല്ലാവരെയും ചിരിപ്പിച്ച് നല്ല ക്യാരക്ടർ റോളുകളും ചെയ്ത് ഇപ്പോഴും ഇനിയും ഒരുപാട് അങ്കത്തിന് ബാല്യമുണ്ട് എന്ന് സർവ്വം മായയിലൂടെ കാണിച്ചു തരുന്ന ജനാർദ്ദനൻ ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ജനാർദ്ദനൻ.

മലയാള സിനിമയിലെ കാരണവർസ്ഥാനത്ത് ജനാർദ്ദനൻ ഉണ്ട്. ഒരുകാലത്തും സിനിമയിൽ നിന്ന് അദ്ദേഹം ഔട്ട് ആയിട്ടില്ല. കിട്ടുന്നത് ഒരു ചെറിയ വേഷം ആണെങ്കിൽ പോലും അതിനെ ഏറ്റവും പെർഫെക്റ്റ് ആക്കുക എന്നത് ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടരുന്ന ഒരു ശീലമാണ്. അതുകൊണ്ടുതന്നെ ജനാർദ്ദനന്‍റെ ഏതു കഥാപാത്രം എടുത്താലും അതിന് അതിന്‍റേതായ വ്യക്തിത്വം ഉണ്ട്. എത്രയോ തവണ മുഖ്യമന്ത്രിയായും മന്ത്രിയായും രാഷ്‌ട്രീയക്കാരനായും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഒരേ ടൈപ്പ് കഥാപാത്രങ്ങളായി നമുക്ക് ഒരിക്കലും ഫീൽ ചെയ്തിട്ടില്ല.

എത്ര തവണ മന്ത്രിയായാലും ഒരിക്കലും ആവർത്തന വിരസത പ്രേക്ഷകന് അനുഭവപ്പെട്ടിട്ടില്ല. ജനാർദ്ദനനെ ഉള്ളൂ ആ വേഷം ചെയ്യാൻ എന്നാണ് പ്രേക്ഷകർക്ക് തോന്നാറുള്ളത്.സർവ്വം മായയിൽ നിവിന്‍റെ വല്യച്ഛനായി മുഴുനീള കഥാപാത്രം തന്നെയാണ് അഖിൽ സത്യൻ നൽകിയിരിക്കുന്നത്. അതിന് അഖിലിനെ അഭിനന്ദിക്കാതെ വയ്യ!!

ഡയലോഗ് ഡെലിവറിയിൽ ജനാർദ്ദനന്‍റെ വോയ്സ് വിസ്മയിപ്പിക്കുന്നതാണ്. മിമിക്രി കലാകാരന്മാർ ഏറ്റവും അധികം അനുകരിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ് നടൻ ജനാർദ്ദനന്‍റേത് എന്നുകൂടി ഓർക്കുക. ആ പരുക്കൻ ശബ്ദത്തിന് മാറ്റങ്ങളില്ല.ആ ശബ്ദം വില്ലന്‍റേതായാലും ക്യാരക്ടർ റോളിൽ ആയാലും തമാശ കഥാപാത്രമായാലും അതിനോട് ചേർന്നുനിൽക്കുന്നു എന്നതാണ് ഏറെ അത്ഭുതം. സർവ്വം മായയിൽ സീരിയസ് വോയ്സ് മോഡുലേഷനും ഹ്യൂമർ വോയ്സ് മോഡുലേഷനും ഒരേപോലെ ജനാർദ്ദനൻ കൈകാര്യം ചെയ്യുന്നത് രസകരമായ അനുഭവമാണ്.

ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒരു നടനാണ് ഇതെന്ന് സർവ്വം മായ കണ്ടു കഴിയുമ്പോൾ തോന്നും. ആദ്യകാല സിനിമകളിൽ ഒരുപാട് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജനാർദ്ദനൻ. സ്ക്രീനിൽ വന്നാൽ പ്രേക്ഷകർക്ക് പേടി തോന്നുന്ന ഒരു ലുക്ക് അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയക്കാരൻ, അബ്കാരി, മന്ത്രി എംഎൽഎ പോലീസുകാരൻ തുടങ്ങിയ ഒരേ പോലുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോഴും ഒന്നിനോടൊന്ന് സാദൃശ്യം തോന്നാൻ അദ്ദേഹം അവസരം നൽകിയില്ല.

ഫുൾകൈ ജുബ്ബയും കയ്യിൽ സ്വർണ ബ്രേസ്‌ലേറ്റും ചുണ്ടിൽ സിഗരറ്റുമായി എത്രയോ മുതലാളിമാരെ ജനാർദ്ദനൻ മലയാളത്തിന് തന്നിട്ടുണ്ട്. കെ. മധുവിന്‍റെ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചൻ എന്ന കഥാപാത്രം ജനാർദ്ദനനെ വില്ലൻ വേഷം മാത്രമല്ല ഏതു വേഷവും ഏൽപ്പിക്കാം എന്ന് സംവിധായകർക്ക് ധൈര്യം കൊടുത്ത ചിത്രമാണ്. രാജ്യസേനന്‍റെ സിനിമകളിൽ ജനാർദ്ദനൻ നമ്മെ പൊട്ടിച്ചിരിപ്പിച്ചു. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവ അതിൽ ചിലതുമാത്രം.

ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി ടീമിന്‍റെ ഏകലവ്യനിൽ പ്രതിപക്ഷ നേതാവ് സി.കെ. കൃഷ്ണനായി ജനാർദ്ദനൻ ജീവിക്കുകയായിരുന്നു. ഡയലോഗുകൾക്ക് ഏറെ പ്രാധാന്യമുള്ള അതിലെ ചില രംഗങ്ങളിൽ വിസ്മയിപ്പിക്കുന്ന ശബ്ദഗാംഭീരത്തോടെ വളരെ പവർഫുൾ ആയി ആ കഥാപാത്രത്തെ അദ്ദേഹം കൊണ്ടാടി. ഇതേ ടീമിന്‍റെ മാഫിയ എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി ജനാർദ്ദനൻ വീണ്ടും നിറഞ്ഞാടി. ഇതിലെ ഒരു രംഗത്തിൽ വളരെ ഇമോഷണൽ ആയി സംസാരിക്കുന്ന ജനാർദ്ദനന്‍റെ പെർഫോമൻസ് അദ്ദേഹത്തിലെ മികച്ച നടനെ ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു.

അമ്മയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആഗ്രഹിച്ചേനെ മക്കളാരും പോലീസ് ആകരുതേ എന്ന് – എന്ന് സുരേഷ് ഗോപിയോടും വിക്രത്തോടും പറയുന്ന ആ സീൻ മറക്കാനാവില്ല.ഹാഫ് ട്രൗസറുമിട്ട് തോക്കും പിടിച്ച് ഉണ്ണികൃഷ്ണനെ അഭ്യാസങ്ങൾ പഠിപ്പിക്കാൻ പോലീസ് ക്യാമ്പിൽ നിന്ന് എത്തുന്ന കഥാപാത്രമായി സിഐഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന സിനിമയിൽ മലയാളക്കരയെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി ജനാർദ്ദനൻ. അദ്ദേഹത്തോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന് നമ്മെ വിട്ടുപോയ ഒടുവിൽ ഉണ്ണികൃഷ്ണനും കെപിഎസി ലളിതയും ജനാർദ്ദനന് പൂർണ്ണ പിന്തുണ കൊടുത്തപ്പോൾ മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമകളിൽ ഒന്നായി അതു മാറി. അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ ഇത്തരത്തിൽ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ് അദ്ദേഹം ചെയ്തത്.

വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോദേവി എന്ന സിനിമയിൽ നമുക്കെല്ലാം പരിചിതമായ ഒരു അച്ചായൻ കഥാപാത്രത്തെ വളരെ ലളിതവും സുന്ദരവുമായി ജനാർദ്ദനൻ അവതരിപ്പിച്ചപ്പോൾ നല്ല സംവിധായകരുടെ കൈയിൽ ഈ നടന്‍റെ മാറ്റുകൂടുമെന്ന് തറപ്പിച്ചു പറയാനായി. സത്യൻ അന്തിക്കാടിന്‍റെ നാടോടിക്കാറ്റിൽ കരുണാനിധിയോട് രൂപസാദൃശ്യമുള്ള കോവൈ വെങ്കിടേശന്‍ എന്ന രാഷ്ട്രീയക്കാരനായി ജനാർദ്ദനൻ എത്തിയപ്പോൾ അതൊരു അത്ഭുതമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെ ചിത്രങ്ങളിലും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഐ.വി. ശശിക്കും, ജോഷിക്കും, കെ. മധുവിനും ഒക്കെ ഏറെ പ്രിയപ്പെട്ടവനാണ് ജനാർദ്ദനൻ. സത്യൻ അന്തിക്കാടിനും, രാജസേനനും ഇഷ്ടപ്പെട്ട നടൻ. ഈ സംവിധായകരെല്ലാം ചില ടൈപ്പ് സിനിമകളിൽ കേന്ദ്രീകരിക്കുന്നവർ ആണെങ്കിലും അവരെല്ലാം ഈ നടനെ ഉപയോഗപ്പെടുത്തി എന്നതാണ് ചിന്തിക്കേണ്ടത്.

ജനാർദ്ദനൻ എന്ന നടന്‍റെ പരുക്കൻ ശബ്ദത്തെ കഥാനായകൻ എന്ന സിനിമയിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ അതിനുമുണ്ടായിരുന്നു ഒരു സുഖം. നന്ദി പറയാം രാജസേനൻ എന്ന സംവിധായകന്‍റെ മിടുക്കിന്. വാർധക്യ പുരാണവും, മാന്നാർ മത്തായി സ്പീക്കിംഗും കാണുമ്പോൾ ജനാർദ്ദനന്‍റെ രംഗങ്ങളിൽ ചിരിക്കാത്തവരുണ്ടോ. വാഴുന്നോർ എന്ന സിനിമയിലെ തേവക്കാട്ടിൽ അവറാച്ചൻ ജനാർദ്ദനന്‍റെ പവർഫുൾ കഥാപാത്രങ്ങളിൽ ഒന്നാണ്.

രൗദ്രത്തിലെ മുഖ്യമന്ത്രിക്ക് കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയുമായി സാമ്യം തോന്നിയെങ്കിൽ അത് ജനാർദ്ദനന്‍റെ അഭിനയ മികവാണ്. 80 ന്‍റെ നിറവിലാണ് ഈ മഹാനടൻ. പ്രായത്തിന്‍റെ അവശതകൾ അഭിനയമികവിനെ തൊട്ടു തീണ്ടിയിട്ടില്ല. എനിക്കെന്നെ വലിയ ഇഷ്ടമാണ് എന്നൊരു ഡയലോഗ് സർവ്വം മായയിൽ ജനാർദ്ദനൻ അവതരിപ്പിക്കുന്ന വല്യച്ഛൻ കഥാപാത്രം നിവിൻ പോളിയുടെ പ്രഭേന്ദുവിനോട് പറയുന്നുണ്ട്. അതിനു തുടർച്ചയായി മലയാളികളും പറയുന്നു – ഞങ്ങൾക്കും ഒരുപാടൊരുപാട് ഇഷ്ടമാണ്.

 

Movies

പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു കമ്പനി; പ്രസാദ് യാദവ് സംവിധായകൻ  

പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി. നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമിക്കുന്നത്.

മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്.

ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്‍റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.

അനൗൺസ്മെന്‍റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്‍റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് പോസ്റ്ററിൽ കാണാം.

ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ, ഹരിനാരായണന്‍റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകുന്നു.

പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ, പ്രൊഡക്ഷൻ കൺ‌ട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർഗീസ്, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, ആക്ഷൻ- സ്റ്റണ്ട് സിൽവ, ഓഡിയോഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്, സ്റ്റിൽസ്- വിഷ്ണു ആർ. ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ജബ്ബാർ മതിലകം, പബ്ലിസിറ്റി ഡിസൈൻ-ക്രിയേറ്റീവ് മങ്കി. പിആർഒ-വാഴൂർ ജോസ്.

SUNDAY DEEPIKA

ലൈവ് മലയാളം

കാൽനൂറ്റാണ്ടിലെ മാറ്റങ്ങൾ കണക്കെടുത്ത് രാംമോഹൻ പാലിയത്ത് തയാറാക്കിയ ലേഖനത്തിന്‍റെ അവസാനഭാഗം...

17. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍

പണ്ടുകാലങ്ങളില്‍ കണ്ടിട്ടില്ലാത്തവിധം ഇക്കഴിഞ്ഞ നൂറ്റാണ്ടിനിടെ ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ ആഴവും അടുപ്പവും കൂടി എന്നതു സത്യമാണ്. എന്നാല്‍ പലപ്പോഴും അടുപ്പം കൂടുന്തോറും ചതിയും വെറുപ്പും കൂടി എന്നൊരു ദുര്യോഗംകൂടി സംഭവിച്ചു. കൂട്ടുകൂടല്‍ എളുപ്പമാക്കുന്ന മൊബൈല്‍ ഫോണുകള്‍തന്നെ ചതികള്‍ക്കും തെളിവുതരുന്നു. ദുരഭിമാനക്കൊല, പ്രണയപ്പക തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.

ബന്ധങ്ങളുടെ ആയുസ് കുറഞ്ഞതും ഇക്കാലത്തെ ഒരു വിപര്യയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവാഹമോചനങ്ങളും പെരുകിയിട്ടുണ്ട്. എന്നാല്‍ ദുരിതംനിറഞ്ഞ ടോക്സിക് ബന്ധങ്ങളില്‍നിന്ന് മോചനംനേടുകയാണ് കെട്ടുറപ്പുള്ള ദാമ്പത്യങ്ങളുടെ കണക്കുകള്‍ സൃഷ്ടിക്കാന്‍ നിന്നുകൊടുക്കുന്നതിനേക്കാള്‍ പ്രധാനമെന്ന് ആളുകള്‍ കൂടുതലായി തിരിച്ചറിയുന്നു- വിശേഷിച്ചും പുതിയ തലമുറ. മാതൃകാദമ്പതിമാരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ മാതൃകാ ഡൈവോഴ്സികളെങ്കിലും ആകൂ- അവര്‍ പറയുന്നു.

18. വായനയുടെ തിരിച്ചുവരവ്

വായന മരിച്ചോ എന്ന ചോദ്യം ഇടവിട്ട് ഉയരാറുണ്ടെങ്കിലും വായനയും പബ്ലിഷിംഗ് വ്യവസായവും കേരളത്തില്‍ വന്‍കുതിപ്പിലാണ്. "റാം കെയറോഫ് ആനന്ദി' പോലുള്ള ജനപ്രിയ പുസ്തകങ്ങള്‍ പുതിയ തലമുറയില്‍പ്പെട്ടവരേയും വായനയിലേക്ക് നയിക്കുന്നു. പുതിയ തലമുറയുടെ വായന അധികവും ഇംഗ്ലീഷിലാണെന്ന വ്യത്യാസവുമുണ്ട്.

കിന്‍ഡിൽ, ഓഡിയോ ബുക്കുകള്‍, ടെഡ് ടോക്കുകള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവയും വായനയുടെ പുതുരൂപങ്ങളായി പ്രചാരംനേടുന്നു. അനുദിനമെന്നോണം പെരുകിവരുന്ന സാഹിത്യോത്സവങ്ങളും ഒരു സമീപകാല ട്രെന്‍ഡാണ്. എന്നാല്‍ കേരളത്തിന്‍റെ ഏറ്റവും വലിയ സാംസ്കാരിക ഈടുവയ്പുകളിലൊന്നായ വായനശാലകള്‍ മരണശയ്യയിലാണെന്നത് വായന മുന്നേറുന്ന കാലത്തെ വിധിവൈപരീത്യമാണ്.

19. ശാസ്ത്രബോധം

ഇന്‍റര്‍നെറ്റ് പോലുള്ള നൂതന സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ അന്ധവിശ്വാസികളും ദുര്‍മന്ത്രവാദികളും പിന്നിലല്ലെങ്കിലും മറുവശത്ത് ആത്മാര്‍ഥതയുള്ള ശാസ്ത്രബോധ പ്രചാരണത്തിന് നീണ്ട ഇടവേളയ്ക്കുശേഷം കേരളം സാക്ഷ്യംവഹിക്കുന്ന കാലഘട്ടം കൂടിയാണിത്.

20. മലയോരകൃഷിയുടെ തകര്‍ച്ച

മലയോരകൃഷിയുടെ തകര്‍ച്ചയും കാട്ടുമൃഗങ്ങളുടെ ആക്രമണവുമാണ് അക്കാര്യങ്ങളില്‍ നേരിട്ട് അനുഭസ്ഥനല്ലെങ്കിലും വേദനിപ്പിക്കുന്ന ഒരു കാല്‍നൂറ്റാണ്ടന്‍ വിഷാദം. കൃഷി ലാഭകരമല്ലാതാകുന്നതും പുതിയ തലമുറയുടെ കുടിയേറ്റവും തൊഴിലാളിക്ഷാമവുമെല്ലാമാണ് ഇതിനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.

യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പക്കാണ്ടേത് ഭരണകര്‍ത്താക്കളുടേയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കാതെ മുന്‍കാലങ്ങളില്‍ പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ സമുദായ സ്ഥാപനങ്ങളും കൂടുതൽ ശക്തമായി ഇക്കാര്യത്തില്‍ മുന്നോട്ടു വരേണ്ടതുണ്ട്.

21. ആഗോള മലയാളി ബിസിനസുകാർ

1999-2000ല്‍ യുഎഇയിലെ രണ്ടിടത്തുമാത്രം സൂപ്പര്‍മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകളുമുള്ള ബ്രാന്‍ഡായിരുന്നു ലുലു. ഏതാണ്ട് ആ സമയത്താണ് ജോയ് ആലുക്കാസും ദുബായില്‍ എത്തിയത്. 1976ല്‍ ഒമാനില്‍ ശോഭാ ഗ്രൂപ്പിന് തുടക്കമിട്ട പിഎന്‍സി മേനോന്‍റെ ഇന്ത്യന്‍ സംരംഭവും 90കളുടെ അവസാനത്തോടെ ഇന്ത്യയിലെത്തി.

ഇക്കഴിഞ്ഞ 25 വര്‍ഷം ഈ ബ്രാന്‍ഡുകള്‍ക്കും ഇതുപോലുള്ള ഒട്ടേറെ മലയാളി ബ്രാന്‍ഡുകള്‍ക്കുമുണ്ടായ ആഗോള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. മലയാളികളുടെ വിദേശ കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ബിസിനസ് രംഗത്ത്, വിശേഷിച്ചും വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മികച്ച ബ്രാന്‍ഡ് പ്രതിച്ഛായയുമായി കേരളീയ സംരംഭങ്ങള്‍ ഇങ്ങനെ വന്‍തോതില്‍ വളർന്നത് ഈ കാലഘട്ടത്തിലാണ്.

22. മാനസികാരോഗ്യം

മാനസികരോഗം ഏതു രോഗത്തേയുംപോലെ മനസ് എന്ന മറ്റൊരു അവയവത്തെ ബാധിക്കുന്ന രോഗമാണെന്നും അതിനു പരസ്യമായി ചികിത്സതേടാമെന്നും ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതും ഈ കാലഘട്ടത്തിന്‍റെ ഒരു ആശ്വാസമാണ്.

വിഷാദംപോലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വിവിധ കാരണങ്ങളാല്‍ മുന്‍കാലങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ ഇന്ന് സാധാരണമാണ്. (അതോ പലപ്പോഴും സ്വയംപോലും അറിയാതെയും നിശബ്ദം സഹിച്ചിരുന്നതുമായ കാലമാണോ ആ മുന്‍കാലം?) ഈ പശ്ചാത്തലത്തിലാണ് മാനസികാരോഗ്യം ഇക്കാലത്തിന്‍റെ ഒരു പ്രധാന വിഷയമായിത്തീര്‍ന്നിരിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രഫഷണല്‍ സഹായം തേടുന്നത് സ്വാഭാവികമായ ഒരു സംഗതിയാണെന്ന് അങ്ങനെ ചെയ്യുന്നവര്‍ മാത്രമല്ല മറ്റുള്ളവരും തിരിച്ചറിയാന്‍പോകുന്ന ഒരു കാല്‍നൂറ്റാണ്ടായിരിക്കും ഇനി വരാന്‍പോകുന്നത്.

23. ജെൻ സീയുടെ കക്ഷിരാഷ്ട്രീയ വിമുഖത

ജെന്‍ സീക്ക് രാഷ്ട്രീയമില്ലെന്ന് ആരും പറയില്ല. വിശേഷിച്ചും ഒരുപാട് നൂതനവിഷയങ്ങളില്‍ പഴയ തലമുറയെ രാഷ്ട്രീയം പഠിപ്പിക്കുന്നത് ജെന്‍ സീയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ്, ഭരണം തുടങ്ങിയ കക്ഷിരാഷ്ട്രീയ തലങ്ങളില്‍ അവര്‍ക്ക് താത്പര്യമില്ല.

കാരണങ്ങള്‍ ഒരുപാടുണ്ട്. പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും എന്നോര്‍ത്താണ് ബേജാറുള്ളത്. 2036ല്‍ നമ്മളെ ആരു ഭരിക്കും? ജെന്‍ സീയുടെ സൂക്ഷ്മതല രാഷ്ട്രീയ അവബോധം അപ്പോഴേയ്ക്കും കാലം ആവശ്യപ്പെടുന്ന പ്രായോഗിക ബുദ്ധി ആര്‍ജിച്ച് കളം പിടിക്കുമോ?

24. ദേശീയമാകുന്ന സിനിമ

ചെറിയ ഇടവേളയ്ക്കുശേഷം മലയാള സിനിമ വീണ്ടും ദേശീയ ശ്രദ്ധനേടി. വേറിട്ട ഫിലിം മേക്കിംഗിനും അഭിനയ മികവുകള്‍ക്കുമൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍ വിവിധ ഭാഷകളില്‍ സംസാരിക്കാനാവുന്നതും നമ്മുടെ നല്ല സിനിമയുടെ സാധ്യതകള്‍ വരുംനാളുകളില്‍ കൂടുതല്‍ വിശാലമാക്കുന്നു.

25. ലൈവ് വാര്‍ത്ത

കര്‍ണാടകയിലെ ഗംഗാവാലി നദിയില്‍ താന്‍ ഓടിച്ചിരുന്ന ലോറിയോടൊപ്പം അര്‍ജുന്‍ എന്ന മലയാളി ചെറുപ്പക്കാരന്‍ മുങ്ങിപ്പോയ സംഭവത്തിന്‍റെ തത്സമയ കവറേജ് മലയാളത്തിലെ വാര്‍ത്താ സംപ്രേഷണത്തെ എന്നെന്നേക്കുമായി മാറ്റിയെന്ന് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനാണ് പറഞ്ഞത്.

റേറ്റിംഗ് ഉയര്‍ത്താന്‍വേണ്ടി ചാനലുകള്‍ കാട്ടുന്ന വിക്രിയയായി മാത്രം അതിനെ കാണാനാകുമോ? അനുദിനം കൂടുതല്‍ കൂടുതല്‍ കണ്‍സ്യൂമറും കണ്‍സ്യൂമറിസ്റ്റുമായിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാരന്‍ മലയാളിക്ക് അതിലൊരു ഉത്തരവാദിത്വമില്ലേ? അല്ല, അയാള്‍ മാത്രമല്ലേ അതിനുത്തരവാദി? പുതിയ തലമുറ വാര്‍ത്തകളറിയുന്നത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നതിന് ഇവിടെയും അപവാദമില്ല. ഷോര്‍ട്ട് റീലുകള്‍, പൂര്‍ണവാര്‍ത്തയുടെ ലിങ്കുകളിലേക്ക് കൊളുത്തിവലിക്കുന്ന ഉദ്വേഗജനകമായ കാര്‍ഡുകള്‍...

ഇന്‍സ്റ്റാ വാര്‍ത്തകളുടേ തേരോട്ടം ഇവിടെയും പൂര്‍ണമാണ്. ദേശീയ ഇംഗ്ലീഷ് വാരികകള്‍ പലതും അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴും കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്ന നമ്മുടെ വിരലിലെണ്ണാവുന്ന വാരികകളേയും ഇവിടെ ഓര്‍ക്കാതെ വയ്യ.

Movies

വണ്ടി മുഴുവൻ പോയി, പക്ഷേ ജീവൻ തിരിച്ചുകിട്ടി; നടുക്കുന്ന ദൃശ്യങ്ങളുമായി ആന്‍റണി പെപ്പെ

പുതുവത്സരാശംസകളും കഴിഞ്ഞ വർഷത്തിന്‍റെ ഓർമകളുമായി നടൻ ആന്‍റണി പെപ്പെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വേദനകളും പരിക്കുകളും നിറഞ്ഞ വർഷമായിരുന്നു 2025 എന്നു പറഞ്ഞ ആന്‍റണി നവംബറിൽ നടന്ന അപകടത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.

നവംബര്‍ മാസത്തിലാണ് അപകടം സംഭവിച്ചതെന്നും അതിൽ നിന്നും ജീവന്‍ നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞതാണ് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയഭാഗം.

ആന്‍റണിയുടെ കുറിപ്പ് വായിക്കാം

‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കൈയിലെടുത്തു എന്നാണ് എന്‍റെയൊരു തോന്നൽ. ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്‍റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.

അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വച്ച് ഒരു അപകടം കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരും രക്ഷപെട്ടു.

എന്‍റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ‘ടോട്ടൽ ലോസ്’ ആയി മാറി. പക്ഷേ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്‍റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.

ഒരു വശത്ത്, ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഒരു മാന്ത്രികതയുണ്ടായിരുന്നു. 2025-ൽ എനിക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാനും സാധിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു.

അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷേ മനസ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...

പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓണ്‍ ഫുൾ പവർ.’’

NRI

അമേരിക്കയിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം "ദൂരം-2' പ്രേക്ഷകരിലേക്ക്

ഹൂസ്റ്റൺ: സൈന യൂട്യൂബ് ചാനലിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ദൂരം ആദ്യ ഭാഗത്തിന്‍റെ വിജയത്തിന് ശേഷം സംവിധായകൻ വിമൽ കുമാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗവുമായി വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുന്നു.

സമ്പത്തും നിരവധി ബന്ധുക്കളും ചുറ്റപ്പെട്ടിട്ടും സ്വയം അഗാധമായി ഏകാന്തത അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമായ ദൂരം-2.

 

Movies

വിമാനത്തിൽ സീറ്റില്ലായിരുന്നു, പക്ഷേ എനിക്ക് ശ്രീനിയേട്ടനെ കാണണമായിരുന്നു; പാർഥിപൻ  

പ്രിയതാരം ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ നടൻ പാർഥിപൻ നടത്തിയത് അതിസാഹസികമായ യാത്രയായിരുന്നു. ദുബായിലെ പരിപാടി പോലും മാറ്റിവെച്ചാണ് താരം ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തി ശ്രീനിവാസനെ കാണാൻ എത്തിയത്.

ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ സീറ്റുകൾ ലഭ്യമല്ലാതിരുന്നതിനാൽ ജീവനക്കാർ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഇരുന്നാണ് പാർത്ഥിപൻ കൊച്ചിയിലെത്തിയത്.

ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആ യാത്ര കേവലം ഒരു സഞ്ചാരമായിരുന്നില്ല. അത് വാക്കുകൾക്ക് വിവരിക്കാനാവാത്ത ഒരു നിയോഗമായിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ ഒന്നുമില്ലെന്നറിഞ്ഞ നിമിഷം, ഉള്ളിലെന്തോ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

രാത്രി 7:55-ന് എന്‍റെ ബെൻസ് കാറിന്‍റെ സ്റ്റിയറിംഗ് പിടിക്കുമ്പോൾ ലക്ഷ്യം ഒന്നുമാത്രം, ഒരു നോക്ക് കാണണം. 8:40-ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും നാല് തവണയാണ് മരണത്തെ ഞാൻ മുഖാമുഖം കണ്ടത്. ഓരോ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോഴും, എന്നെ മുന്നോട്ട് നയിച്ചത് ഏതോ അദൃശ്യശക്തിയായിരുന്നു.

രാത്രി 8:50-ന്‍റെ വിമാനത്തിൽ സീറ്റുകളില്ലായിരുന്നു. നിസഹായനായി ഞാൻ ഇൻഡിഗോ മാനേജരോട് പറഞ്ഞു: ‘എന്നെ എങ്ങനെയെങ്കിലും ഈ വിമാനത്തിൽ കയറ്റൂ, പൈലറ്റിന്‍റെ സീറ്റിലായാലും എനിക്ക് കുഴപ്പമില്ല.’ പകുതി തമാശയായിരുന്നെങ്കിലും എന്‍റെ ഉള്ളുരുകുന്നുണ്ടായിരുന്നു.

ഒടുവിൽ 9:25-ന് ഒരു ജീവനക്കാരൻ എനിക്കായി തന്‍റെ സീറ്റ് ഒഴിഞ്ഞുതന്നു. ആ കരുണയ്ക്ക് മുന്നിൽ ഞാൻ ഇന്നും കടപ്പാടുള്ളവനാണ്. രാത്രി 11 മണിയോടെ കൊച്ചിയിലെ മണ്ണിൽ കാലുകുത്തുമ്പോൾ എവിടെ തങ്ങണമെന്നോ എങ്ങോട്ട് പോകണമെന്നോ എനിക്കറിയില്ലായിരുന്നു.

ഒടുവിൽ ശ്രീനിവാസൻ സാറിന്‍റെ വീടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ഞാൻ അഭയം തേടി. യഥാർഥത്തിൽ ആ രാത്രി ഞാൻ ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, എന്‍റെ പ്രിയപ്പെട്ട ശ്രീനിവാസൻ സാറിനു വേണ്ടി ഞാൻ എല്ലാ ബുക്കിംഗുകളും റദ്ദാക്കി.

എന്തിനായിരുന്നു ഈ പരക്കംപാച്ചിൽ? എനിക്ക് എവിടെയിരുന്ന് വേണമെങ്കിലും ആദരാഞ്ജലികൾ അർപ്പിക്കാമായിരുന്നു. പക്ഷേ, ഉള്ളിലെന്തോ ഒന്ന് എന്നെ വല്ലാതെ വലിച്ചുകൊണ്ടിരുന്നു. ഞാൻ എന്തിനാണ് ഇത്രയും ദൂരം ഓടിയെത്തിയത്? എന്ന് സ്വയം ചോദിക്കുമ്പോഴും, ആ ചോദ്യത്തിന് യുക്തിയേക്കാൾ കൂടുതൽ വൈകാരികതയുടെ ഉത്തരമാണുണ്ടായിരുന്നത്.

അവിടെ മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും, അതോടൊപ്പം തന്നെ ദിലീപും ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരുപാട് സമ്പത്തും പ്രശസ്തിയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് എന്‍റെ മുന്നിൽ നിന്നത് പണമല്ലായിരുന്നു.

അത്യധികം ബഹുമാനം അർഹിക്കുന്ന ഒരു മഹാപ്രതിഭയായിരുന്നു, ഒരു ശുദ്ധാത്മാവായിരുന്നു. എന്‍റെ കൈയിൽ ആ പ്രിയ സുഹൃത്തിന് നൽകാൻ ഒരുപിടി മുല്ലപ്പൂക്കളുണ്ടായിരുന്നു. ആരും എന്നെ തിരിച്ചറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. പ്രശസ്തിയായിരുന്നില്ല എന്‍റെ ലക്ഷ്യം, മറിച്ച് ഈ പ്രവൃത്തി പ്രപഞ്ചത്തിന്‍റെ താളുകളിൽ അടയാളപ്പെടുത്തണം എന്നതായിരുന്നു. ആത്മാർഥതയോടെ നാം ഒന്ന് ചെയ്യുമ്പോൾ, സാക്ഷിയായി പ്രപഞ്ചം മാത്രം മതിയാകും.

തിരിച്ചറിയപ്പെടാതെ മടങ്ങാനായിരുന്നു എനിക്ക് ഇഷ്ടം. ആരും എന്നെ തിരിച്ചറിയില്ല എന്നാണ് ഞാൻ കരുതിയത്, അതിൽ ഞാൻ സമാധാനവും കണ്ടെത്തിയിരുന്നു. എന്നാൽ സംവിധായകൻ രാജ് പ്രഭാവതി മേനോൻ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കുകയും പിന്നീട് എനിക്ക് അദ്ദേഹം മെസേജ് അയയ്ക്കുകയും ചെയ്തു.

അദ്ദേഹം അയച്ച വാക്കുകൾ എന്‍റെ കണ്ണുനിറച്ചു ‘ഇന്ന് ആ ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കണ്ടപ്പോൾ സത്യസന്ധമായും വലിയ സന്തോഷം തോന്നി. പവിത്രമായ സൗഹൃദം. ശുദ്ധമായ ബഹുമാനം. ശ്രീനിയേട്ടന് വേണ്ടി മാത്രം ചെന്നൈയിൽ നിന്ന് ഇത്രയും ദൂരം ഓടിയെത്തിയത് നിങ്ങളെക്കുറിച്ച് എല്ലാം പറയുന്നുണ്ട്. ഒരു നല്ല മനുഷ്യൻ, ഒരു യഥാർഥ സുഹൃത്ത്. എന്‍റെ ഹൃദയത്തെ സ്പർശിച്ചു. വലിയൊരു ആലിംഗനം, വലിയ ബഹുമാനം. 

ഇന്ന് നിങ്ങൾ എനിക്കൊരു വലിയ ജീവിത തത്വം പഠിപ്പിച്ചു തന്നു, ഒരു പാഠത്തേക്കാൾ ഉപരി ഒരു ഫിലോസഫി. എന്നോടൊപ്പം എന്നും നിലനിൽക്കുന്ന ഒന്ന് ഞാൻ ഇന്ന് പഠിച്ചു. നന്ദി സർ. ഒരുപാട് സ്നേഹവും അഗാധമായ ബഹുമാനവും.അവിടെ കണ്ട എല്ലാ നായകന്മാർക്കും ഇടയിൽ, നിങ്ങളാണ് ഏറ്റവും വലിയ താരം.

അവരെല്ലാം പുതുതലമുറ, ജെൻ സി കുട്ടികളാണ് സർ. ഇന്ന് അവർ നിങ്ങളുടെ സിനിമകൾ കാണാൻ പോകുകയാണ്. ഒരു യഥാർഥ ഹീറോ എന്നാൽ എന്താണെന്ന് എനിക്ക് അവർക്ക് കാണിച്ചു കൊടുക്കണം. ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു. ഒരാൾ ഇങ്ങനെയൊക്കെ വന്ന്, യാതൊരു ബഹളവുമില്ലാതെ മടങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവർക്കും വലിയ സങ്കടമായി. രാജേഷ് എനിക്കയച്ച മെസേജുകളാണിവ. ആ വാക്കുകൾ നിശബ്ദമായി എന്‍റെയുള്ളിൽ തങ്ങിനിൽക്കുന്നു.

ദുഃഖവീട്ടിൽ ഞാൻ ശൂന്യതയുമായി സംസാരിച്ചുകൊണ്ടിരുന്നത് നിർമാതാവ് മിസ്റ്റർ ആന്‍റോ ജോസഫ്, മമ്മൂട്ടി സാറിനോട് പറഞ്ഞിട്ടുണ്ടാകണം. ശ്രീനിവാസന്‍റെ അന്ത്യയാത്രയ്ക്കായി ചിത ഒരുങ്ങിക്കൊണ്ടിരിക്കെ, അതിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന എന്നെ, ആ ചൂട് ശ്രീനിയുടെ ശരീരം അറിയില്ല എന്ന ചിന്ത പൊള്ളിച്ചു.

അതിൽ കൂടുതൽ അവിടെ നിൽക്കാൻ കഴിയാതെ ദുഃഖത്തോടെ പുറത്തിറങ്ങിയപ്പോൾ, മമ്മൂട്ടി എന്നെ ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. ശ്രീനിയുടെ ഓർമകൾ അയവിറക്കിക്കൊണ്ട് വൈകുന്നേരം വരെ അദ്ദേഹത്തിന്‍റെ സ്നേഹനിർഭരമായ ആതിഥേയത്വത്തിൽ! സൗഹൃദത്തിന് ഭാഷാഭേദങ്ങളില്ല.

ആരുമറിയാതെ വന്ന്, ആദരവ് അർപ്പിച്ച് മടങ്ങുമ്പോൾ എന്‍റെ മനസ് ശാന്തമായിരുന്നു.  ശുഭനിദ്ര, സുഹൃത്തുക്കളേ. പാർത്ഥിപൻ കുറിച്ചു.

Movies

എവിടെ നോക്കിയാലും കാമറയും മൊബൈലുകളും, പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണം: സുപ്രിയ

ശ്രീനിവാസന്‍റെ മരണാനന്തരചടങ്ങുകളും വരുന്ന താരങ്ങളുടെ ചിത്രങ്ങളുമെല്ലാം വീഡിയോയിലും കാമറയിലും പകർത്താൻ മത്സരിക്കുന്നതിനെതിരെ സുപ്രിയ മേനോൻ.

പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും മരണാനന്തര ചടങ്ങുകൾക്കിടയിലെ തിരക്കും മൊബൈൽ ഫോൺ ഉപയോഗവും അതിരുകടക്കുന്നുവെന്നും സുപ്രിയ കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയയുടെ രൂക്ഷ വിമർശനം.

ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗർഭാഗ്യകരമാണ്.

എവിടെ നോക്കിയാലും കാമറകളും മൊബൈൽ ഫോണുകളും മാത്രം. കോണുകളിൽ നിന്ന് സെൽഫി എടുക്കുന്നവർ, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവർ.

എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവർത്തകന്‍റെ വേർപാടിൽ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ?

ജീവിതത്തിന്‍റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്‍റെ വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മൾ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലേ?

പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന തകർന്നുപോയ ഒരു കുടുംബത്തിന്‍റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?’ സുപ്രിയ മേനോൻ കുറിച്ചു.

Movies

ഇവയെല്ലാം ഒരുപോലെ ചെയ്ത ശ്രീനിവാസൻ; അനുസ്മരിച്ച് കമൽഹാസൻ  

ശ്രീനിവാസനെ അനുസ്മരിച്ച് നടൻ കമൽഹാസൻ. എല്ലാ തരത്തിലും മലയാളികളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്ന് കമൽഹാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

''ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു. എന്നാൽ ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു-സത്യം വിളിച്ചുപറയുന്ന ഒരു ചിരിയിലൂടെയും, ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടെയും.

ആ അസാധാരണ പ്രതിഭയ്ക്ക് എന്‍റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ആരാധകരുടെയും ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു.'' കമല്‍ഹാസൻ കുറിച്ചു.

 

Movies

ശ്രീനിയായിരുന്നു താരം..; നര്‍മ്മത്തില്‍ ചാലിച്ച ജീവിതസത്യം

മലയാളത്തിന്‍റെ ശ്രീനിവാസന്‍ അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. 46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.

സിനിമ വെറും വിനോദമല്ല സമൂഹത്തോട് സംസാരിക്കുന്ന ആയുധമാക്കിയ പ്രതിഭയാണ് ശ്രീനിവാസന്‍. കേവലം തമാശകള്‍ ആയിരുന്നില്ല ശ്രീനിവാസന്‍റെ സിനിമകളില്‍ ഉണ്ടായിരുന്നത്, അവ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നു.

നടനായി മലയാള സിനിമയിലേക്ക് എത്തി, പേനെയെടുത്ത് തിരക്കഥാകൃത്ത് ആയി, രണ്ടു സിനിമകള്‍ സംവിധാനം ചെയ്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും നിര്‍മ്മാതാവായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍. 225ല്‍ അധികം സിനിമകളാണ് ശ്രീനിവാസന്‍റേതായി പുറത്തിറങ്ങിയിട്ടുള്ളത്. പല സാധാരണ സാമൂഹ്യ പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്‍ സിനിമകളുടെ പ്രത്യേകതയാണ്.

1956ല്‍ തലശേരിയില്‍ പാട്യത്താണ് ശ്രീനിവാസന്‍റെ ജനനം. കൂത്തുപറമ്പ്, കതിരൂര്‍ സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീനി, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ നിന്നും എക്കണോമിക്‌സിലാണ് ബിരുദം നേടുന്നത്. ചെന്നൈയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമ പഠിച്ചിറങ്ങിയ ശ്രീനിവാസന്‍ അഭിനേതാവായാണ് സിനിമയിലേക്ക് എത്തുന്നത്.

1976ല്‍ മണിമുഴക്കം എന്ന ചിത്രത്തില്‍ വയറന്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നടനായുള്ള ശ്രീനിവാസന്‍റെ തുടക്കം. 1979ല്‍ പുറത്തിറങ്ങിയ സംഘഗാനം എന്ന സിനിമയിലാണ് മുഖ്യ കഥാപാത്രമായി ശ്രീനിവാസന്‍ മുഖം കാണിക്കുന്നത്. തുടര്‍ന്ന് നര്‍മ്മരസമുള്ള എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ മുഖങ്ങളായി ശ്രീനിവാസന്‍ മലയാള സിനിമയില്‍ ജീവിച്ചു.

1984ല്‍ ആണ് ശ്രീനിവാസന്‍റെ തൂലികയില്‍ നിന്നും ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ എത്തിയത്. തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍ എന്ന് ആദ്യമായി ടൈറ്റിലില്‍ തെളിഞ്ഞു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റ് ആയി മാറുകയും ചെയ്തു. കെ.ജി ജോര്‍ജിനെ എന്ന പോലെ തന്‍റെ സിനിമകളില്‍ എന്നും വഴിമാറി ചിന്തിച്ച എഴുത്തുകാരനാണ് ശ്രീനിവാസന്‍. അങ്ങനെയാണ് 56ല്‍ അധികം സിനിമകള്‍ ശ്രീനിയുടെ തൂലികയില്‍ നിന്നും എത്തിയത്. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയ സംവിധായകര്‍ക്കെല്ലാം വേണ്ടി അദ്ദേഹം തിരക്കഥകള്‍ ഒരുക്കുകയും എല്ലാം ഹിറ്റുകളായി മാറുകയും ചെയ്തു.

ഇതിനിടെ തന്നെ സംവിധായകനായും ശ്രീനിവാസന്‍ എത്തി. സംവിധാനം, തിരക്കഥ: ശ്രീനിവാസന്‍ എന്ന് ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞത് 1989ല്‍ ആണ്. വടക്കുനോക്കിയന്ത്രം ആണ് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ ആദ്യ ചിത്രം. 1998ല്‍ ആണ് അദ്ദേഹം വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.

ശ്രീനിവാസന്‍റെ തിരക്കഥയില്‍ എത്തിയ സന്ദേശം എന്ന സിനിമ ഇന്നും കേരളത്തിന്‍റെ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകാറുണ്ട്. രാഷ്ട്രീയക്കാരെ ഇത്രത്തോളം പരിഹസിച്ച മറ്റൊരു സിനിമയില്ല. നാടോടിക്കാറ്റ് തൊഴിലില്ലാത്ത യുവാക്കളുടെ സ്വപ്‌നങ്ങളും കഷ്ടപ്പാടും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു. ഞാന്‍ പ്രകാശന്‍ ആണ് ശ്രീനിവാസന്‍റെ തൂലികയില്‍ നിന്നും എത്തിയ അവസാനത്തെ തിരക്കഥ. 2018ല്‍ സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ എത്തിയ സിനിമയാണിത്. ഈ വര്‍ഷം പുറത്തിറങ്ങിയ നാന്‍സി റാണി ആണ് ശ്രീനിവാസന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. വിവാദങ്ങളെ തുടര്‍ന്ന് ജൂണ്‍ 18ന് ഡയറക്ട് യൂട്യൂബ് റിലീസ് ആയാണ് സിനിമ എത്തിയത്.

നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ ശ്രീനിവാസന്‍ തന്‍റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്‌നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്‍, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന്‍ കൂടിയാണ്.

Movies

എതിർവാക്കുകളില്ലാത്ത തിരക്കഥാകൃത്ത്, സാധാരണക്കാരുടെ ഇടയിലേയ്ക്ക് എത്തിയ ശ്രീനിയുടെ കഥകൾ

മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു.

തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോയും അവതരിപ്പിച്ച ശ്രീനിവാസന്‍റെ എഴുത്തിന്‍റെ മൂർച്ചയാണ് മലയാളസിനിമ കണ്ടത്. സാമ്പത്തികമായിരുന്നു ആദ്യം ശ്രീനിയെ പ്രലോഭിപ്പിച്ചത്. അതിനിടയ്ക്ക് പേരുള്ളതും ഇല്ലാത്തതുമായ പല തിരക്കഥകളും എഴുതി നൽകി.

തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശനെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ശ്രീനിക്ക് തിരക്കഥയെഴുത്ത് നല്ല വശമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയദർശൻ തന്‍റെ പുതിയ ചിത്രത്തിലേയ്ക്ക് തിരക്കഥയെഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചു. പകരം നൽകിയതാകാട്ടെ ആ സിനിമയിൽ നല്ലൊരു വേഷവും. അഭിനയം ഇഷ്ടമായിരുന്ന ശ്രീനി ആ വാക്കുകളിൽ വീണു. അങ്ങനെ പേന കൈയിലെടുത്തു.

അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ശ്രീനിവാസൻ ഒരുക്കി. ഓടരുതമ്മാവാ ആളറിയാം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലിസി അഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.

പിന്നീട് മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്‍മനസുളളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.

സംവിധായകന്‍ എന്ന നിലയിലേക്ക് മാറിയപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ പ്രധാന ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും കാതലുളള ഇതിവൃത്തം ഉള്‍ക്കൊളളുന്ന രചനകളായിരുന്നു.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും നേരിട്ട് സ്ര്കീനിലേയ്ക്ക് കടന്നുവന്ന ചിത്രങ്ങളായിരുന്നു ശ്രീനിയുടേത്. അതിരുകൾ കൃത്യമായി തിട്ടപ്പെടുത്തിയ തിരക്കഥകൾ. അതിൽ പ്രേക്ഷകർ എത്രത്തോളം ചിരിക്കുമെന്ന് ശ്രീനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

Kerala

എതിർവാക്കുകളില്ലാത്ത തിരക്കഥാകൃത്ത്, സാധാരണക്കാരുടെ ഇടയിലേയ്ക്ക് എത്തിയ ശ്രീനിയുടെ കഥകൾ

കൊച്ചി: മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു.

തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോയും അവതരിപ്പിച്ച ശ്രീനിവാസന്‍റെ എഴുത്തിന്‍റെ മൂർച്ചയാണ് മലയാളസിനിമ കണ്ടത്. സാമ്പത്തികമായിരുന്നു ആദ്യം ശ്രീനിയെ പ്രലോഭിപ്പിച്ചത്. അതിനിടയ്ക്ക് പേരുള്ളതും ഇല്ലാത്തതുമായ പല തിരക്കഥകളും എഴുതി നൽകി.

തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശനെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ശ്രീനിക്ക് തിരക്കഥയെഴുത്ത് നല്ല വശമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയദർശൻ തന്‍റെ പുതിയ ചിത്രത്തിലേയ്ക്ക് തിരക്കഥയെഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചു. പകരം നൽകിയതാകാട്ടെ ആ സിനിമയിൽ നല്ലൊരു വേഷവും. അഭിനയം ഇഷ്ടമായിരുന്ന ശ്രീനി ആ വാക്കുകളിൽ വീണു. അങ്ങനെ പേന കൈയിലെടുത്തു.

അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ശ്രീനിവാസൻ ഒരുക്കി. ഓടരുതമ്മാവാ ആളറിയാം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലിസി അഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.

പിന്നീട് മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്‍മനസുളളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.

സംവിധായകന്‍ എന്ന നിലയിലേക്ക് മാറിയപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ പ്രധാന ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും കാതലുളള ഇതിവൃത്തം ഉള്‍ക്കൊളളുന്ന രചനകളായിരുന്നു.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും നേരിട്ട് സ്ര്കീനിലേയ്ക്ക് കടന്നുവന്ന ചിത്രങ്ങളായിരുന്നു ശ്രീനിയുടേത്. അതിരുകൾ കൃത്യമായി തിട്ടപ്പെടുത്തിയ തിരക്കഥകൾ. അതിൽ പ്രേക്ഷകർ എത്രത്തോളം ചിരിക്കുമെന്ന് ശ്രീനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

Kerala

'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്', കാലത്തിന് മുന്നേ മലയാളിയെ മനസിലാക്കിയ ശ്രീനി

കൊച്ചി: മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്‍റെ സിനിമകൾ ആസ്വദിക്കുന്നതിൽ മലയാളികൾക്ക് മടുപ്പുണ്ടായിട്ടില്ല. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി.

ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. കാലാതീതമായി മനസിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളും കഥകളും സന്ദേശങ്ങളും പല സിനിമകളിലൂടെയും നൽകി.

ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞ് ദാസനെയും വിജയനെയും മലയാളികൾക്ക് സമ്മാനിച്ച ശ്രീനിവാസൻ കണ്ടെത്തിയ ഓരോ കഥാപാത്രങ്ങളും നമ്മുടെ അടുത്തുള്ളവരോ അല്ലെങ്കിൽ നമ്മൾ തന്നെയോ ആയിരുന്നിരിക്കാം.

ട്രോളുകളുടെ കാലത്തിന് മുന്നേയും മലയാളികൾ സ്ഥിരമാക്കിയ ചില ശ്രീനിവാസൻ ഡയലോഗുകളുണ്ട്, എന്താടാ ദാസാ നമ്മൾ നന്നാകാത്തത്, പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുത് തുടങ്ങി നിരവധിയെണ്ണം അതിൽ പെടുന്നു.

Kerala

നർമത്തിന്‍റെ ശ്രീനി, മലയാളികളുടെയും

കൊച്ചി: മലയാളസിനിമയെ വേറിട്ട വഴികളിലൂടെ നടത്തിയ ശ്രീനിവാസൻ. ഒറ്റവാക്കിൽ ഈ മഹാപ്രതിഭയെ അങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്‍റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി.

സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ നർമത്തിന്‍റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു.

അസാധാരണ പോരാട്ടവീര്യവും എപ്പോഴും കാണുമ്പോൾ തമാശകൾ പറഞ്ഞുള്ള ആ ചിരിയും രോഗാതുരനായപ്പോളും അദ്ദേഹത്തെ തളർത്തിയില്ല.

അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ൽ പി. എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്കെത്തുന്നത്. അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്‍റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.

ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്‍റെ കഥ, കെ.ജി. ജോർജിന്‍റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.

1991 ൽ പുറത്തിറങ്ങിയ സന്ദേശം സിനിമയുടെ രാഷ്ട്രീയം ഇന്നും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. 

Movies

ഈ വർഷം നന്നായി അവസാനിക്കുന്നു, ഓറിയോയ്ക്കൊപ്പം വർക്ക്ഔട്ട് ചിത്രങ്ങളുമായി നസ്രിയ

നടി നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‌വളർത്തുനായ ഓറിയോയ്ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഈ വർഷം ഏതാണ്ട് അവസാനിച്ചു... 2025 നന്നായി അവസാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

ഏരിയൽ യോഗയും മറ്റ് വർക്കൗട്ടുകളും ചെയ്യുന്ന നസ്രിയായെ ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് ചിത്രത്തിന് കമന്‍റുമായെത്തിയിരിക്കുന്നത്.

 

Movies

പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ലിജോ ജോസ്? നായകൻ ഇന്ദ്രജിത്ത്

പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലാണ് പുതിയ ചിത്രം ചെയ്യുന്നുവെന്ന സൂചന ലഭിച്ചത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ.

ഒരു സർപ്രൈസിനായി വീണ്ടും ഒരുമിക്കുന്നു എന്നാണ് ലിജോ ജോസ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം ഡബിൾ ബാരൽ ആയിരുന്നു. എന്‍റെ അടുത്ത സിനിമയിലൂടെ ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകൾ' എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.

ഡബിൾ ബാരൽ എന്ന ചിത്രത്തിന് ശേഷമാണ് ലിജോയും ഇന്ദ്രജിത്തും ഒന്നിക്കുന്നത്. 2015-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തിയ നായകൻ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു.

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് അവസാനമായി പുറത്തിറങ്ങിയ ലിജോയുടെ ചിത്രം.

 

Movies

മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമായി കളങ്കാവൽ

കളങ്കാവല്‍ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമായി മാറിയിരിക്കുന്നത്. മമ്മൂട്ടിച്ചിത്രം രണ്ടാം വാരാന്ത്യത്തിലും മികച്ച കളക്ഷനുമായി മുന്നേറ്റം തുടരുകയാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 2025-ല്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ചിത്രമായി കളങ്കാവല്‍. 11 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളങ്കാവല്‍ വലിയ കളക്ഷനാണ് കരസ്ഥമാക്കിയത്.

രണ്ടാം തിങ്കളാഴ്ച, 11-ാം ദിവസം ക്രൈം ത്രില്ലര്‍ 75 ലക്ഷം രൂപ നേടി. ആകെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 32.92 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. ഇപ്പോഴും മികച്ച പ്രേക്ഷകപ്രീതിയോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ വൈകാതെ ചിത്രത്തിന്‍റെ ‌ഒടിടി റിലീസ് പ്രഖ്യാപനവുമുണ്ടാകുമെന്ന് അണിയറക്കാര്‍ പറയുന്നു.

ആഴ്ച തിരിച്ചുള്ള കളക്ഷന്‍:

ആദ്യ ആഴ്ച- 26.3 കോടി
എട്ടാം ദിവസം- 1.65 കോടി
ഒമ്പതാം ദിവസം- 2.1 കോടി
പത്താം ദിവസം- 2.15 കോടി
11-ാം ദിവസം- 75 ലക്ഷം
ആകെ- 32.95 കോടി രൂപ.

2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ മലയാള ചിത്രമാണിത്. വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍-സന്ത്യന്‍ അന്തിക്കാട് കോമ്പോയില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തെ (40.14 കോടി) മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറില്‍ വിനായകന്‍, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിനിയുടെ ബാനറില്‍ 29 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2025ലെ മികച്ച 10 മലയാള ചിത്രങ്ങള്‍:

ലോക- 157.01 കോടി
തുടരും- 122 കോടി
എംപുരാന്‍- 106.77 കോടി
ആലപ്പുഴ ജിംഖാന- 44.25 കോടി
ഡീയെസ് ഇറേ- 41.35 കോടി
ഹൃദയപൂര്‍വം- 40.14 കോടി
കളങ്കാവല്‍- 32.95 കോടി (പ്രദര്‍ശനം തുടരുന്നു)
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 31.64 കോടി
രേഖാചിത്രം- 26.6 കോടി
എക്കോ- 23.93 കോടി (പ്രദര്‍ശനം തുടരുന്നു).

Movies

നരേന് വീണ്ടും ആഘോഷക്കാലം

മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള്‍ കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്‍റെ നേവിക്കാരന്‍.

കുര്യച്ചന്‍ എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്‍. സ്ക്രീന്‍ സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്‍ക്കൂടി വേറിട്ട നരേന്‍സ്പര്‍ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്‍റെ കരിയറില്‍ എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന്‍ സണ്‍ഡേദീപികയോടു പറഞ്ഞു.

സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രവലിയ‍ വിജയംപ്രതീക്ഷിച്ചിരുന്നോ..?

Movies

തോക്കേന്തി ഹണി റോസ്! റേച്ചൽ ഡിസംബർ 12-ന് തിയേറ്ററുകളിൽ

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന റേച്ചൽ.

ഇപ്പോഴിതാ ചിത്രത്തിലെ പെൺതരിയേ എന്ന് തുടങ്ങുന്ന ആവേശം നിറയ്ക്കുന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഇഷാൻ ഛാബ്ര സംഗീതം നൽകി സിത്താര കൃഷ്ണകുമാറും അഹി അജയനും അനില രാജീവും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുകയാണ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.

 

Movies

മമ്മൂക്ക തിരിച്ചുവന്നതും ലാലേട്ടൻ അവാർഡ് മേടിച്ചതുമൊക്കെ പറഞ്ഞു, ‘സിനിമയിലെ സീൻ ഒഴിവാക്കേണ്ടി വന്നതു മാത്രം അവൻ അറിഞ്ഞിട്ടില്ല’  

നടനും അവതാരകനുമായ രാജേഷ് കേശവിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും രാജേഷിനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു.

പ്രിയപ്പെട്ട രാജേഷ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്‍റെ വേദനയും. അവൻ ഹോസ്റ്റ് ചെയ്ത, ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്‍റെ പ്രിയപ്പെട്ട മമ്മൂക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ രാജേഷിന്‍റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.

രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്‍റ്’ സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള ‘വടക്കൻ തേരോട്ടം’ എന്ന സിനിമ റിലീസിന് തയാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ റിസൽട്ട്/റെസ്പോൺസ് ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസുകൾക്ക് നന്ദി. ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്‍റെയും രൂപേഷിന്‍റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല.

ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. പ്രാർഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്‍റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർഥന.’’

Movies

നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു; ചടങ്ങിൽ അതിഥിയായി സുരേഷ് കുമാറും

പ്രശസ്ത നടി ഊർമിള ഉണ്ണി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.

ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു.

ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാറും ചടങ്ങിൽ പങ്കെടുത്തു. താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് ഊര്‍മിള പറഞ്ഞു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.

 

Movies

ബാംഗ്ലൂർ ഡേയ്സ് തമിഴിലെടുത്ത് നശിപ്പിച്ചു; അവർ യുവാക്കളും ഞങ്ങൾ മധ്യവയസ്കരുമായി: തുറന്ന് പറഞ്ഞ് റാണ ദഗുബാട്ടി  

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുകളഞ്ഞെന്ന് ചിത്രത്തിലെ നായകൻമാരിലൊരാളായ റാണ ദഗുബാട്ടി. മലയാളത്തിൽ അവർ ചെറുപ്പക്കാരായിരുന്നുവെന്നും തങ്ങളെല്ലാം മധ്യവയസ്കരെപ്പോലെയായിരുന്നു ചിത്രത്തിലെന്നും റാണ പറഞ്ഞു.

ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്‍റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്‍റെ ഭാഗമായി സുധിർ ശ്രീനിവാസന്‍റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബാട്ടി.

‘ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയത് ‘ബാംഗ്ലൂർ ഡേയ്‌സി’ലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്’,’’ റാണ ദഗുബാട്ടിയുടെ വാക്കുകൾ.

Leader Page

മലയാളിയും മലയാള വിനിമയങ്ങളും

എന്താണു ഭാഷ എന്ന ചോദ്യത്തിനു ദീർഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരം "ആശയവിനിമയത്തിനുള്ള ഉപാധി' എന്നതാണ്. നിശ്ചിതമായ അർഥത്തിൽ അതു ശരിയുമാണ്. അതിനപ്പുറം ഭാഷ എന്താണ് എന്നും എന്തിനാണ് എന്നുമുള്ള ആലോചനകൾ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “ലോകവ്യവസ്ഥയിലേക്കു തുറന്നുകിടക്കുന്ന ചിന്തയുടെ വിസ്തൃതമായ വാതിലാണു ഭാഷ” എന്നാണു ചോംസ്കി വിലയിരുത്തിയത്. വ്യക്തി ലോകത്തെ അറിയുന്നതും ലോകം വ്യക്തിയെ അറിയുന്നതും ഭാഷയിലൂടെയാണ്. പ്രപഞ്ചംപോലെ അനന്തസാധ്യങ്ങളായ ഘടനകളാൽ നിർമിതമാണ് ഭാഷാവ്യവസ്ഥ. ഓരോ ഭാഷയ്ക്കുള്ളിലുമുണ്ട് അപാരമായ ചിന്താപ്പെരുക്കങ്ങൾ.

ലോകഭാഷകളിൽ മലയാളത്തിന്‍റെ പദവി ഒട്ടും പിറകിലല്ലെന്ന് നമുക്കറിയാം. ഇതര ഭാഷകളുമായുള്ള ബഹുവിധ സന്പർക്കങ്ങളിലൂടെ മലയാളത്തിനു കൈവന്ന സൗഭാഗ്യങ്ങൾ അനവധിയാണ്. വൈദേശിക വാണിജ്യബന്ധങ്ങളും നന്പൂതിരിമാരുടെ കുടിയേറ്റവും കൊളോണിയൽ ഭരണവും മൈസൂരിന്‍റെ ആധിപത്യവും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളും നവോത്ഥാന സമരങ്ങളും ഒക്കെക്കൂടി രൂപപ്പെടുത്തിയ മലയാളത്തിന് കേരള സംസ്ഥാന രൂപീകരണാനന്തരം വഴിമുട്ടി.മറ്റു ഭാഷകളൊന്നുമല്ല വഴിമുട്ടിച്ചത്; മലയാളികളുടെ ഭാഷാസൂത്രണത്തിലെ പിഴവും ഭാഷാ മനോഭാവവുമാണ് കാരണം.

സംസ്കൃതത്തിന്‍റെയും ഇംഗ്ലീഷിന്‍റെയും ജ്ഞാനപരിചരണരീതിയെ സ്വാംശീകരിച്ചു വളരേണ്ട മലയാളം സംസ്കൃതത്തിന്‍റെയും ഇംഗ്ലീഷിന്‍റെയും വിധേയത്വത്തിൽ വളരാൻ നിർബന്ധിതമായപ്പോഴാണ് മലയാളത്തിന്‍റെ അറിവുലോകം ചുരുങ്ങിപ്പോയത്. എണ്‍പതുകളിൽ ശക്തിപ്പെട്ടുതുടങ്ങിയ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം സകലതിനെയും ഇംഗ്ലീഷധിഷ്ഠിതമായി കാണാൻ നിർബന്ധിച്ചു. മുമ്പെങ്ങുമില്ലാതിരുന്ന ഈ ഇംഗ്ലീഷഭിനിവേശം മലയാളത്തിന്‍റെ വൈജ്ഞാനികശേഷിയെ ദോഷകരമായി ബാധിച്ചു.

മിഥ്യാഭിമാനത്തിന്‍റെ കണക്കൊപ്പിക്കാനുള്ള അളവുകോലായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്നതിലായിരുന്നു സാന്പ്രദായിക ഫലാന്വേഷികൾക്കു താത്പര്യം. നിലവാരപ്പെടുത്തൽ പ്രക്രിയ സാർവത്രികമായപ്പോൾ ഇംഗ്ലീഷ് അകത്താകുകയും മലയാളം പുറത്താകുകയും ചെയ്തു. അറിയിപ്പുകൾ, നോട്ടീസുകൾ ഉത്തരവുകൾ, അധ്യയന മാധ്യമം, പരീക്ഷകൾ, ഭരണപരമായ കത്തിടപാടുകൾ തുടങ്ങി അനേകം ഇടങ്ങളിൽ ഇംഗ്ലീഷിന്‍റെ സ്ഥാനം ഉറപ്പാക്കാനാണ് അധികാരികൾ ശ്രദ്ധിച്ചത്.

ഇംഗ്ലീഷ് എന്ന ഭാഷയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാകേണ്ടതിനു പകരം ഇംഗ്ലീഷിലൂടെയാകാം എന്തും എന്ന മനോഭാവം ശക്തമായി. ഏറെക്കുറെ നാല്പതു വർഷങ്ങൾകൊണ്ട് ഭാഷാസാഹിത്യ അധ്യാപകരുടെ ഉപജീവനമാർഗവും സാഹിത്യകാരന്മാരുടെ സർഗാത്മകവ്യാപാരത്തിന്‍റെ മാധ്യമവും ആയി മലയാളഭാഷ. ഈ നില മാറിയാൽ പിന്നെ എന്താണു ബാക്കിയുള്ളത് എന്ന് ഓരോ മലയാളിക്കും അന്വേഷിക്കാവുന്നതാണ്.

കേരള നിവാസികൾ നൂറ്റാണ്ടുകൾക്കു മുന്പുമുതൽ ഇന്നുവരെ അവരുടെ ദൈനംദിന വ്യവഹാരങ്ങളിൽ പേർത്തും പേർത്തും പ്രയോഗിച്ചിട്ടും ഭാഷയ്ക്ക് എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകളുണ്ട് എന്നാണ് മലയാളിയുടെ തോന്നൽ. ഭാഷ മരിക്കുന്നു എന്ന കരച്ചിലിനു കാരണമതാണ്. ഭാഷയെ വൈജ്ഞാനികമായും സാന്പത്തികമായും രാഷ്‌ട്രീയമായും പരിപുഷ്‌ടിയുള്ളതാക്കാൻ പോന്ന പരിശ്രമങ്ങൾ ഉണ്ടായില്ല എന്നതാണു യാഥാർഥ്യം. ഈ യാഥാർഥ്യത്തെ മറച്ചുപിടിക്കാനുള്ള അടവാണു കരച്ചിൽ.

നാഷണൽ എഡ്യുക്കേഷൻ പോളിസി 2020 ഇന്ത്യൻ ഭാഷകളുടെയും ഇന്ത്യൻ അറിവുവ്യവസ്ഥയുടെയും കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധ കൂടുതൽ പ്രതീക്ഷ നൽകുന്നു. ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ അറിവുമണ്ഡലങ്ങളെയാകെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ ഭാഷകൾ സജീവമാണെന്നും ഇന്ത്യൻ ഭാഷകളിലെ സാങ്കേതിക പദാവലികളെ ഏകീകരിക്കേണ്ടതുണ്ടെന്നുമുള്ള നിർദേശങ്ങൾ വന്നുകഴിഞ്ഞു.

അപ്പോഴാണ് മലയാളത്തിന്‍റെ വൈജ്ഞാനികശേഷി പുനഃപരിശോധനയ്ക്കു വിധേയമാകുന്നത്. ഒരു ഭാഷയ്ക്കും മറ്റൊരു ഭാഷ ശത്രുവല്ല. ഭാഷകരുടെ ദുർവാശിയും മനോഭാവവുമാണ് ഭാഷയുടെ യഥാർഥ ശത്രു.

കേരളത്തിന്‍റെ സാഹചര്യത്തിൽ ഇതു പെട്ടെന്നു മനസിലാകും. ഡിജിറ്റൽ സാങ്കേതികതയുടെ പുതിയ കാലത്ത് ഭാഷകൾ പരസ്പരം കൊണ്ടും കൊടുത്തും ലോകവ്യവസ്ഥയെ സജീവമാക്കുന്നതു നോക്കൂ. ഇനി ഒരു വഴിയേ മലയാളിക്കു മുന്നിലുള്ളൂ; അപകർഷതാബോധമുപേക്ഷിച്ച് ലോകഭാഷകൾക്കൊപ്പം സ്വന്തം ഭാഷയെ ഉറപ്പിച്ചെടുക്കുക.

ഭാഷാദിനത്തിൽ വിളക്കു കത്തിച്ചു ഭാഷാവന്ദനം നടത്തിയതുകൊണ്ടൊന്നും ഭാഷ വളരില്ല. ഭാഷകർ ഭാഷയ്ക്കുള്ളിൽ പ്രവർത്തിക്കുന്പോഴാണ് ഭാഷ വളരുക. വൈജ്ഞാനിക ശേഷിയും രാഷ്‌ട്രീയാധികാരവും സാന്പത്തികാധികാരവുമുള്ളതാകുന്പോഴേ ഭാഷ ശക്തിയുള്ളതാകുന്നുള്ളൂ. നൂറ്റാണ്ടുകൾ വാമൊഴിയിൽ വിഹരിച്ചതുകൊണ്ടല്ല, കുറച്ചുകാലമെങ്കിലും ചിന്താപരമായി സഞ്ചരിച്ചതുകൊണ്ടാണ് മലയാളത്തിനു കരുത്തുണ്ടായത്.

സകല വൈജ്ഞാനിക മേഖലകളിലെയും അറിവു വിനിമയങ്ങൾക്ക് മലയാളത്തെ പ്രാപ്തിയുള്ളതാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. അക്കാദമിക് രചനകളും വിവർത്തനങ്ങളുംകൊണ്ട് സന്പന്നമാകുന്ന മലയാള ലോകത്തിനുള്ളിൽ ജീവിക്കുന്ന മലയാളികളിൽ ദേശവും ദേശഭാഷയും ദേശസംസ്കാരവും സുരക്ഷിതമായിരിക്കും.

ഇംഗ്ലീഷിലെ സാങ്കേതികപദങ്ങൾക്കു തുല്യമായി മലയാളപദങ്ങൾ രൂപപ്പെടുത്തുന്നതാണ് ഭാഷാക്ഷേമ പ്രവർത്തനമെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. അറിവുമണ്ഡലങ്ങളെ രൂപപ്പെടുത്താനുള്ള ഭാഷാനിഷ്ഠ പ്രയത്നങ്ങളാണ് ആദ്യം വേണ്ടത്. ചിന്തയ്ക്കു വിളയാൻ പാകത്തിൽ, ഭാവനയ്ക്കു വിളങ്ങാൻ പാകത്തിൽ ഒരു ജ്ഞാനസംസ്കാരം ഭാഷയിലുണ്ടാവണം. അവിടെയാണ് പദങ്ങളും സങ്കല്പനങ്ങളും സങ്കല്പനമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന സാങ്കേതിക പദങ്ങളും ജനിക്കേണ്ടത്.

District News

വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷ എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥ: ഋഷിരാജ് സിംഗ്

ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും മലയാള വായനശീലം വളര്‍ത്താന്‍ സ്‌കൂളുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. ചങ്ങനാശേരി ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐഎസ്‌സി സ്‌കൂളിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എക്‌സലന്‍ഷ്യ -2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ റവ.ഡോ. തോമസ് കല്ലുകളത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ടോമി ഇലവുങ്കല്‍, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്‌കറിയ എതിരേറ്റ്, ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി ചീരാംകുഴി,

പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ, വൈസ് പ്രിന്‍സിപ്പല്‍ എലിസബത്ത് റെജി, പിടിഎ പ്രസിഡന്‍റ് ഡോ. ജോബിന്‍ എസ്. കൊട്ടാരം, സുനില്‍ തോമസ്, ഷാലിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പ്ലസ് വണ്‍ പ്രവേശനോത്സവവും പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.

Latest News

Corehub Up