National
ന്യൂഡൽഹി: ആരവല്ലി മലനിരകളിലെ ഖനനം നിർത്തിവയ്ക്കാനുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി. ഈ മേഖലയിൽ ഖനനം അനുവദിക്കാൻ കഴിയുമോയെന്നും അങ്ങനെയെങ്കിൽ അത് എത്രത്തോളം സാധിക്കുമെന്നും വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. ആരവല്ലി മലനിരകളിലെ അനധികൃത ഖനനവും അനുബന്ധ പ്രശ്നങ്ങളും സമഗ്രമായി പരിശോധിക്കാൻ വിദഗ്ധസമിതിക്കു രൂപംനൽകുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഭാവിയിൽ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളെ സംബന്ധിച്ച വ്യക്തമായ കുറിപ്പ് അമിക്കസ് ക്യൂറി കെ. പരമേശ്വരൻ ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട മറ്റു കക്ഷികൾ മാർച്ച് പത്തിനുമുന്പ് അവരുടെ കുറിപ്പുകൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
Kerala
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നു കണ്ടെത്തിയ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നതിനായി ലേലനടപടികൾ തുടങ്ങാൻ സംസ്ഥാന സർക്കാരിന്റെ അനുമതി.
കാറഡുക്ക വനമേഖല ഉൾപ്പെടുന്ന നാർളം ബ്ലോക്കിലാണ് ആദ്യമായി ലേലനടപടികൾ തുടങ്ങുന്നത്. 82.16 ഹെക്ടർ വിസ്തീർണമുള്ള ഈ ബ്ലോക്കിൽ 4.88 ദശലക്ഷം ടൺ സിമന്റ് ഗ്രേഡ് ബോക്സൈറ്റും അലുമിനസ് ലാറ്ററൈറ്റും ഉള്ളതായിട്ടാണ് സർവേയിൽ കണ്ടെത്തിയത്. 365 കോടി രൂപയാണ് ഈ ധാതുനിക്ഷേപത്തിനു മൂല്യം നിർണയിച്ചിട്ടുള്ളത്. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും.
ഓൺലൈൻ ലേലം നടത്തുന്നത് സംസ്ഥാന സർക്കാരിനു കീഴിലാണെങ്കിലും കേന്ദ്ര ഉരുക്കു മന്ത്രാലയത്തിനു കീഴിലുള്ള പോർട്ടലാണ് ഇതിനായി ഉപയോഗിക്കുക. ടാറ്റയും അദാനിയും ഉൾപ്പെടെ വൻകിട കമ്പനികൾതന്നെ ലേലത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ.
Business
ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.
District News
കാസര്‍ഗോഡ്: ഖനനം കഴിഞ്ഞ് അഗാധ ഗര്‍ത്തമായി മാറിയ കാഞ്ഞങ്ങാട് പുതുക്കൈ വാഴുന്നോറടിയിലുള്ള സ്ഥലം മണ്ണിട്ട് നികത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്.
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഇതിനാവശ്യമായ നിര്‍ദേശം നല്കി അത് അടിയന്തരമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന് കാസർഗോഡ് ജിയോളജിസ്റ്റിന് നിര്‍ദേശം നല്കി.
സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണം. ഖനനം നടത്തി ഉേക്ഷിക്കുന്ന കുഴികള്‍ മനുഷ്യജീവന് ഭീഷണിയായ മരണക്കുഴികളായി മാറുന്നത് ഗാരവമേറിയ കാര്യമാണെന്ന് ഉത്തരവില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള ഇത്തരം സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കണം. മനുഷ്യജീവിതം അതുല്യവും വിലമതിക്കാന്‍ കഴിയാത്തതുമാണ്.
അനാസ്ഥയോ അശ്രദ്ധയോ കാരണം അപകടമുണ്ടാകുന്ന സാഹചര്യം ഒരിക്കലും അനുവദിക്കരുത്. അഗാധമായ ഗര്‍ത്തങ്ങളില്‍ വേലിക്കെട്ടി സംരക്ഷിക്കുന്നത് താത്കാലിക സുരക്ഷ മാത്രമാണ് നല്‍കുന്നതെന്നും കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. ഇത്തരം അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഉത്തരവില്‍ പറഞ്ഞു.
വാഴുന്നോറടിയില്‍ അഞ്ചേക്കറിലുള്ള കുഴി കാടുകയറിയ നിലയിലാണെന്നും ഇത് നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഉപദ്രവകരമാണെന്നും ആരോപിച്ച് മധുരകൈ സ്വദേശി പി. രാമകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചൈനാക്ലേ ഖനനം നടത്തി ഉപേക്ഷിച്ച കുഴിയാണ് അപകടാവസ്ഥയിലുള്ളതെന്ന് ജില്ലാ ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. സ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലി മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
District News
ചപ്പാരപ്പടവ്: കളക്ടർ നിരോധിച്ചിട്ടും തുടരുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരേ ബാലേശുഗിരി ആക്ഷൻ കമ്മിറ്റിയുടെയും ടിടികെ പടപ്പേങ്ങാട് ദേവസ്വം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചെങ്കൽ പണകളിലേക്ക് മാർച്ച് നടത്തി.
ചെങ്ങളായി പഞ്ചായത്തിൽപ്പെട്ട ചുഴലി വില്ലേജിൽ ദേവസ്വം ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയും വ്യാജരേഖ ചമച്ചും നടക്കുന്ന അനധികൃത ചെങ്കൽ ഖനനം പടപ്പേങ്ങാട് ബാലേശുഗിരി മേഖലയിലെ വീട്ടുക്കിണറുകൾ മലിനമാക്കുന്നതായി പരാതി ഉണ്ടായതിനെ തുടർന്നും ദേവസ്വം ഭൂമി കൈയേറുന്നതായുള്ള ആക്ഷേപത്തെ തുടർന്നുമാണ് കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ നിയമത്തെ വെല്ലുവിളിച്ചു നടക്കുന്ന ചെങ്കൽ ഖനനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു മാർച്ച് നടത്തിയത്. നിരവധി ആളുകൾ മാർച്ചിൽ പങ്കെടുത്തു. ടിടികെ ദേവസ്വം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ എ.എൻ. വിനോദ്, ടിടികെ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി.കെ. വിനോദ് കുമാർ, ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം കെ. ശിവദാസൻ, ട്രസ്റ്റി അംഗം ശശിധരൻ കൈമൾ, ദേവസ്വം സേവാസമിതി പ്രസിഡന്റ് എ. രവീന്ദ്രൻ, മനോജ് ശാസ്താംപടവിൽ, ജോസ് മുടവനാട്, എം. ഭാസ്കരൻ, സിന്ധു അശോകൻ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കേരള തീരങ്ങളില്‍ ഒരു കാരണവശാലും യാതൊരുവിധത്തിലുള്ള ഖനനവും നടത്താന്‍ അനുവദിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. അഖില കേരള ധീവര സഭ 19 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം പണ്ഡിറ്റ് കറുപ്പന് ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാ, യുവജന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍ ഖനനവും കരിമണല്‍ ഖനനവും മത്സ്യത്തൊഴിലാളിയെ പ്രതിസന്ധിയിലാക്കുന്നതാണ്. ബ്ലൂ ഇക്കോണമിയെന്നു പറഞ്ഞ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കി വിദേശ ട്രോളറുകള്‍ക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കടലിലെ മത്സ്യസമ്പത്ത് ഖനനം ചെയ്യാനുളള വ്യവസ്ഥ ഇല്ലാതാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കപ്പല്‍ തകര്‍ന്നാലും തിമിംഗലം ചത്താലും പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളാണ്. കടലാക്രമണവും തീരശോഷണവും മൂലം കാലങ്ങളായി മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായ പ്രതിസന്ധിയിലാണ്. കടലില്‍ മത്സ്യലഭ്യത കുറയുന്നു. കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനങ്ങളില്ല.
മത്സ്യത്തൊഴിലാളികള്‍ക്കായി രൂപീകരിച്ച കടാശ്വാസ കമ്മീഷന് നോക്കുകുത്തിയായി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ധീവര സഭയുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും പ്രശ്ന പരിഹാരത്തിന് എല്ലാ വിധ സഹായവും ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുന്‍ മന്ത്രി എസ്. ശര്‍മ മുഖ്യപ്രഭാഷണം നടത്തി. ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എംഎല്‍എ വി. ദിനകരന് അധ്യക്ഷനായി. പ്രബല മുന്നോക്ക, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ഭരണാധികാരവും രാഷ്ട്രീയാധികാരവും നല്കുന്നതുപോലെ കേരളത്തിലെ പ്രബലസമുദായമായ ധീവര സമുദായത്തിനും നല്‍കുക, അവഗണന അവസാനിപ്പിക്കുക, ധീവര സമുദായത്തെ പട്ടികജാതിവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക തുടങ്ങി 30 ലധികം ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തും കലാമേഖലയിലും മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.