ഗോമ: കിഴക്കന്‍ കോംഗോയില്‍ വീണ്ടും ഖനി ദുരന്തം. ചൊവ്വാഴ്ചയുണ്ടായ ഖനി അപകടത്തില്‍ 200 പേര് മരിച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഞ്ചു പേര് മാത്രമാണ് മരിച്ചതെന്നാണ് ഖനികള്‍ നിയന്ത്രിക്കുന്ന എം23 വിമത ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫാനി കാജിന്റെ വാദം.
മണ്ണിടിച്ചില്‍ ഉണ്ടായില്ലെന്നും ബോംബ് ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നും ഫാണി കാജ് അവകാശപ്പെട്ടു. അതേസമയം, ഖനിത്തൊഴിലാളിയായ ഇബ്രാഹിം താലുസെകെ പ്രദേശത്തുനിന്ന് 200ലധികം മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചതായി പറഞ്ഞു.
കഴിഞ്ഞ മാസമുണ്ടായ സമാനമായ ഖനി അപകടത്തിൽ 200ലധികം പേര് മരിച്ചിരുന്നു. ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് റുബായ ഖനി സ്ഥിതി ചെയ്യുന്നത്.
എം23, കോംഗോ റിവര്‍ അലയന്‍സ് വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ കൈക്കോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.