Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neetexam

എൻടിഎയിൽ പുതിയ നിയമനങ്ങൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെത്തുടർന്നു പ്രതിക്കൂട്ടിലായ ദേശീയ പരീക്ഷാ ഏജൻസിയിലേക്ക് (എൻടിഎ) സുപ്രധാന നിയമനങ്ങൾ. ഏജൻസിയുടെ പരീക്ഷാ സമ്പ്രദായത്തിൽ വലിയ അഴിച്ചുപണിക്ക് തയാറെടുക്കുന്നതിനിടെ രണ്ട് ഡയറക്‌ടർമാരെയും ഒരു ജോയിന്‍റ് ഡയറക്‌ടറെയുമാണ് കേന്ദ്രം എൻടിഎയിലേക്കു പുതുതായി നിയമിച്ചിരിക്കുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനായ രവി കുമാർ സിംഗിനെയും ഐഎഎസ് ഉദ്യോഗസ്ഥനായ വി. പ്രസന്ന വെങ്കിടേഷിനെയുമാണ് ഡയറക്‌ടർമാരായി നിയമിച്ചിരിക്കുന്നത്. ഇന്ത്യൻ റവന്യു സർവീസിന്‍റെ 2016 ബാച്ച് ഉദ്യോഗസ്ഥനായ അമിത് സാംദാരിയയാണ് എൻടിഎയുടെ ജോയിന്‍റ് ഡയറക്‌ടർ.

കഴിഞ്ഞ ദിവസങ്ങളിൽ അറുനൂറിനടുത്ത് വിദഗ്ധരെ എൻടിഎയിൽനിന്ന് പുറത്താക്കിയിരുന്നു. പരീക്ഷാ നടത്തിപ്പിനു പുതിയ സ്പെഷലിസ്റ്റുകളെ നിയമിച്ച എൻടിഎ ചോദ്യപേപ്പറുകൾ പരിശോധിക്കാൻ ചതുർതല ചെക്കിംഗ് സംവിധാനവും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

അതിനിടെ, പരീക്ഷാ പരിഷ്കാരങ്ങൾക്കായി കേന്ദ്രം രൂപീകരിച്ച ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് (എച്ച്പിടിഎഫ്) ശിപാർശകൾ കൂടുതൽ സമഗ്രമാക്കുന്നതിനായി രക്ഷിതാക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും മറ്റു തത്പരകക്ഷികളിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.

പൊതു പരീക്ഷകളുടെ നടത്തിപ്പും സുരക്ഷയും, പരീക്ഷാ രൂപകൽപന, ഭരണം, ഉത്തരവാദിത്വവും സ്ഥാപനപരമായ ക്രമീകരണങ്ങളും, പരീക്ഷാ ക്രമക്കേടുകൾ തടയൽ, കണ്ടെത്തൽ, പരിഹാരം, സുരക്ഷിതമായ കംപ്യൂട്ടർ അധിഷ്ഠിത പരിശോധന ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ മേഖലകളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സിനു പൊതുജനങ്ങൾക്ക് സമർപ്പിക്കാം.

National

പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ സമരം: തിരിച്ചടിച്ച് എൻഡിഎ; പാർലമെന്‍റിൽ ഭരണപക്ഷ എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ ധർണയ്‌ക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്‍റിൽ പ്രതിഷേധിച്ചു.

വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഭരണപക്ഷ എംപിമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിലെ തന്‍റെ പ്രാഥമിക ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സഭാ നടപടികളിൽ പങ്കാളിയാകുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലത്തിച്ചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.

Kerala

വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചൊതുക്കുന്നതിനെ വിമർശിച്ച് ശ്രീ ശ്രീ രവിശങ്കർ

ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം ക്ഷമയോടെ കേൾക്കണമെന്നും ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ലെന്നും ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം വളരെപ്പെട്ടെന്നു തന്നെ വൈറലായി.

ചർച്ചകളുടെ അഭാവം രാജ്യത്തിന് ദോഷകരമാണ്. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം യുവതലമുറയുടെ ആവശ്യങ്ങളും ആശങ്കകളും ഭരണാധികാരികൾ ക്ഷമയോടെ കേൾക്കണമെന്നും ആവശ്യപ്പെട്ടു.

അക്രമമോ പ്രതിഷേധങ്ങളോ പര്യാപ്തമല്ലെന്നും ചർച്ചകളിലൂടെയും സമാധാനപരമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ് (The Art of Living) സംഘടനയിലൂടെ യുവാക്കൾക്കിടയിലും പ്രവർത്തിക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ.

അദ്ദേഹത്തെ പോലുള്ളവരും വിദ്യാർഥികളുടെ പ്രക്ഷോഭത്തെ സർക്കാർ നേരിടുന്ന രീതിയെ വിമർശിച്ചു രംഗത്തുവരുന്നത് സർക്കാരിനു കൂടുതൽ സമ്മർദമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Kerala

നീറ്റ് പരീക്ഷ: ഓണ്‍ലൈനിൽ പഠിച്ച് ജോഹാന്‍ നേടിയത് മികച്ച വിജയം

ചങ്ങനാശേരി: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ചാണ് ജോഹാന്‍ ജോബ് നീറ്റ് പരീക്ഷയില്‍ അഖിലേന്ത‍്യാ തലത്തിൽ 69-ാം റാങ്ക് നേടിയത്. ബംഗളൂരു സ്വദേശിയായ ജോഹാന്‍ ജോബ് മൂന്നുവര്‍ഷമായി പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് പരിശീലനം നേടിയത്.

ബംഗളൂരു പ്രസിഡന്‍സി സ്‌കൂളാണ് പ്ലസ് ടൂവരെ പഠനം നടത്തിയത്. ക്ലാസുകളെല്ലാം ഓണ്‍ലൈനിലൂടെയാണ് അറ്റൻഡ് ചെയ്തത്. പരീക്ഷകള്‍ ബംഗളൂരിലെ ഓഫ്‌ലൈന്‍ സെന്‍ററിലെത്തി എഴുതുകയായിരുന്നു. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 98.4 ശതമാനം മാര്‍ക്ക് വാങ്ങി സ്‌കൂള്‍ ടോപ്പറായാണ് വിജയം നേടിയത്.

ബംഗളൂരു വിപ്രോയില്‍ സെയില്‍സ് മാനേജരായ ചങ്ങനാശേരി വാഴപ്പള്ളി മതുമൂല തോട്ടാശേരി ജോബ് കെ. ജോസ്-ആന്‍ നീതു ദമ്പതിമാരുടെ മകനാണ് ജോഹാന്‍ ജോബ്. ബംഗളൂരു പ്രസിഡന്‍സി സ്‌കൂള്‍ അധ്യാപികയാണ് ആന്‍ നീതു. ഏകസഹോദരന്‍ റയാന്‍ ഇതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.

Latest News

Corehub Up