Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oklahoma

America

പി.സി. എബ്രഹാം ഒക്‌ലഹോമയിൽ അന്തരിച്ചു

ഒക്‌ലഹോമ: പുത്തൻപറമ്പിൽ പരേതനായ പി.സി. ചാക്കോയുടെ മകൻ പി.സി. എബ്രഹാം (64) ഒക്‌ലഹോമയിൽ അന്തരിച്ചു. ഒക്‌ലഹോമയിലെ ഐപിഎ ചർച്ച് അംഗമായിരുന്നു.

ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കോട്ടയം സ്വദേശിയായിരുന്നു.

ഡാളസ് ഫിലഡൽഫിയ സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. സി. ജേക്കബിന്‍റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. സംസ്‌കാരം പിന്നീട്.

NRI

മുൻ കാമുകിയെയും പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്‌ലഹോമ: 20 വർഷം മുൻപ് മുൻ കാമുകിയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ റേമണ്ട് ജോൺസണിന്‍റെ (52) വധശിക്ഷ ഒക്‌ലഹോമയിൽ നടപ്പിലാക്കി.

വ്യാഴാഴ്ച രാവിലെ മക്അലസ്റ്ററിലെ ഒക്‌ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷാവിധി നടപ്പിലാക്കിയത്.

2007 ജൂണിൽ തുൾസയിലുള്ള വീട്ടിൽ വച്ചാണ് 24 വയസുകാരിയായ ബ്രൂക്ക് വിറ്റേക്കറെയും മകൾ ക്യായെയും ജോൺസൺ കൊലപ്പെടുത്തിയത്. തർക്കത്തിനൊടുവിൽ വിറ്റേക്കറെ ചുറ്റിക കൊണ്ട് ക്രൂരമായി മർദിച്ച ജോൺസൺ, അവർ അബോധാവസ്ഥയിൽ ഇരിക്കെ തന്നെ വീടിന് തീയിടുകയായിരുന്നു.

തലയ്ക്കേറ്റ പരുക്കും പുക ശ്വസിച്ചതുമാണ് വിറ്റേക്കറു‍ടെ മരണകാരണം. ഗുരുതരമായി പൊള്ളലേറ്റിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ജയിലിൽ കഴിഞ്ഞ കാലയളവിൽ താൻ ആകെ മാറിയെന്നും അതിനാൽ മാപ്പ് നൽകണമെന്നും ജോൺസൺ അപേക്ഷിച്ചിരുന്നു.

എന്നാൽ കുറ്റകൃത്യത്തിന്‍റെ ഭീകരത കണക്കിലെടുത്ത അധികൃതർ ഇളവ് നൽകാൻ തയാറായില്ല. 1996-ൽ മറ്റൊരു കേസിൽ ജോൺസൺ ഒൻപത് വർഷം തടവ് അനുഭവിച്ചിട്ടുള്ള കാര്യവും അധികൃതർ ചൂണ്ടിക്കാട്ടി.

NRI

ഒക്‌ലഹോമ സ്കൂൾ വെടിവയ്പിൽ പ്രിൻസിപ്പളിന് പരിക്ക്; പ്രതി മുൻ വിദ്യാർഥി

ഒക്‌ലഹോമ: പോൾസ് വാലി ഹൈസ്കൂളിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ വെടിവയ്പിൽ പ്രിൻസിപ്പൾ കിർക്ക് മൂർ ഉൾപെടെ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയുതിർത്തത് ഈ സ്കൂളിലെ തന്നെ മുൻ വിദ്യാർഥിയായ 20 വയസുകാരൻ വിക്‌ടർ ഹോക്കിൻസാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.

സ്കൂൾ കെട്ടിടത്തിനുള്ളിൽ തോക്കുമായി എത്തിയ വിക്ടറിനെ പ്രിൻസിപ്പളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. കാലിന് വെടിയേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.

അദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ല. വെടിവയ്പിൽ വിദ്യാർഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ പോലീസ് പിടികൂടി ഗാർവിൻ കൗണ്ടി ജയിലിലേക്ക് മാറ്റി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

വിദ്യാർഥികളെ സംരക്ഷിക്കാൻ ധീരമായി പ്രവർത്തിച്ച പ്രിൻസിപ്പാളിനെ ഒക്‌ലഹോമ ഗവർണർ അഭിനന്ദിച്ചു. മുൻകരുതൽ നടപടിയായി സ്കൂളിലെ ഇതര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

NRI

ഒക്‌ലഹോമയിൽ ശക്തമായ ചുഴലിക്കാറ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും മരിച്ചു

ഒക്‌ലഹോമ: ഒക്‌ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ അമ്മയും മകളും മരിച്ചു. ജോഡി ഓവൻസും (47), മകൾ ലെക്സി ഓവൻസും (13) ആണ് മരിച്ചത്. വടക്കൻ ഒക്‌ലഹോമയിലെ ഫെയർവ്യൂ നഗരത്തിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

ശക്തമായ കാറ്റും മിന്നലുമുള്ള സമയത്ത് ഹൈവേയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. കാണാതായ ഇവരെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് എമർജൻസി മാനേജ്‌മെന്‍റ് വിഭാഗം സ്ഥിരീകരിച്ചു.

മണിക്കൂറിൽ 75 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം പൂർണമായും നിലയ്ക്കുകയും ചെയ്തു. ഹെലീന ടൗണിന് സമീപം ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

മിസോറി, കൻസാസ്, ഒക്‌ലഹോമ സിറ്റി തുടങ്ങിയ മേഖലകളിൽ വരും ദിവസങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ചുഴലിക്കാറ്റിനൊപ്പം വൻതോതിലുള്ള ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

NRI

ഒക്‌ലഹോമയിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി

 

ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45 വയസുകാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവച്ച് വധിച്ചത്.

2005ലെ കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് ന്യൂ ഓർലിയൻസിൽ നിന്നും അഭയാർഥിയായി ഒക്‌ലഹോമയിൽ എത്തിയ വ്യക്തിയാണ് സിംപ്സൺ. 2006-ൽ ഒക്‌ലഹോമ സിറ്റിയിലെ ഒരു ക്ലബിലുണ്ടായ തർക്കത്തെത്തുടർന്ന് ഗ്ലെൻ പാമർ (20), ആന്‍റണി ജോൺസ് (19) എന്നിവരെ വെടിവച്ചു കൊന്നത്.

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്സൺ അസാൾട്ട് റൈഫിൾ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർത്തു. കഴിഞ്ഞ മാസം സിംപ്സൺ സമർപ്പിച്ച ദയാഹർജി പാ തള്ളിയിരുന്നു (വോട്ട്: 3-2).

മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്ന് ഒക്‌ലഹോമ അറ്റോർണി ജനറൽ ജെന്‍റനർ ഡ്രമ്മണ്ട് പ്രതികരിച്ചു. താൻ ചെയ്ത തെറ്റിന് സിംപ്സൺ മാപ്പപേക്ഷിച്ചിരുന്നു. സമാധാനപരമായാണ് അദ്ദേഹം മരണം വരിച്ചതെന്ന് അദ്ദേഹത്തിന്‍റെ ആത്മീയ ഉപദേഷ്ടാവ് പറഞ്ഞു.

NRI

ചാക്കോ ഫിലിപ്പ് ഒക്‌ലഹോമയിൽ അന്തരിച്ചു

ഒക്‌ലഹോമ: കുറിയന്നൂർ ഓറേത്തു കുടുംബാംഗം മേപ്പുറത്ത് വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി - 92) ഒക്‌ലഹോമയിൽ അന്തരിച്ചു. ഒക്‌ലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ആദ്യകാല അംഗമാണ്.

ഭാര്യ: മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ. മക്കളും മരുമക്കളും: ലില്ലിക്കുട്ടി - ബേബിച്ചൻ, ഓമന - കുഞ്ഞുമോൻ, ജോളി - സെബാസ്റ്റ്യൻ, പൊന്നമ്മ - ബിനു അടിമത്ര, ബിനി - ജോൺസൻ, ബിനു - ബെനീറ്റ.

സഹോദരങ്ങൾ: പി. എം. ഫിലിപ്പ്, ആലീസ്. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഒക്‌ലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടക്കും.

 

NRI

ആഞ്ചല ഉമ്മന്‍റെ നേതൃത്വത്തിൽ ഓക്ലഹോമ മലയാളി അസോസിയേഷൻ പുതിയ ദർശനം

ഓക്ലഹോമ: ആഞ്ചല ഉമ്മന്‍റെ നേതൃത്വത്തിലുള്ള പാനലിന്‍റെ കീഴിൽ ഓക്ലഹോമ മലയാളി അസോസിയേഷൻ (ഒഎംഎ) ഒരു പുതുക്കിയ ദർശനവും നേതൃത്വ ദിശയും പ്രഖ്യാപിക്കുന്നു.

’യുണൈറ്റഡ് ഫ്യുച്ചർ’ എന്ന മുദ്രാവാക്യത്താൽ നയിക്കപ്പെടുന്ന പുതിയ നേതൃത്വ പാനൽ, എല്ലാ പ്രായത്തിലുമുള്ള, പശ്ചാത്തലങ്ങളിലെയും താത്പര്യങ്ങളിലെയും അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഊർജസ്വലവും ഭാവിയെക്കുറിച്ചുള്ളതുമായ ഒരു സംഘടന കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമാണ്. എല്ലാ അംഗങ്ങളുടെയും പൂർണ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തെ ആഘോഷിക്കുന്ന സാംസ്കാരിക പരിപാടികൾ ശക്തിപ്പെടുത്താനും വ്യക്തിഗത വളർച്ച, നേതൃത്വം, സമൂഹ ഇടപെടൽ എന്നിവയെ പിന്തുണയ്ക്കുന്ന അർഥവത്തായ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനും അസോസിയേഷൻ പദ്ധതിയിടുന്നു.

പുതിയ ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം യുവാക്കളെ മുഖ്യധാരയിലേക്ക് ക്ഷണിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, സംഘടനയുടെ ഭാവിയെ നയിക്കാനും നവീകരിക്കാനും രൂപപ്പെടുത്താനുമുള്ള വേദികൾ അവർക്ക് നൽകുക എന്നതാണ്.

പരിചയസമ്പന്നരായ നേതാക്കൾക്കൊപ്പം യുവശബ്ദങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട്, വരും തലമുറകൾക്കായി സന്തുലിതവും സുസ്ഥിരവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ഒഎംഎ ലക്ഷ്യമിടുന്നു.

മുതിർന്നവരെ ഉൾപ്പെടുത്തുന്നതിലും കുടുംബ കേന്ദ്രീകൃത പരിപാടികൾ വികസിപ്പിക്കുന്നതിലും അസോസിയേഷന്‍റെ സമർപ്പണവും ഒരുപോലെ പ്രധാനമാണ്. ’യുണൈറ്റഡ് ഫ്യുച്ചർ ഒരു മുദ്രാവാക്യത്തേക്കാൾ കൂടുതലാണ് അത് ഒരു വാഗ്ദാനമാണ്’, പാനൽ ലീഡ് ആഞ്ചല ഉമ്മൻ പറഞ്ഞു.

Viral

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ സുഖനിദ്ര; ദുരന്തം ഒഴിവാക്കി പോലീസിന്‍റെ 'സാഹസിക' ഇടപെടൽ

ഒക്‌ലഹോമയിലെ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് ഉണ്ടായേക്കാമായിരുന്ന വലിയൊരു അപകടം പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കപ്പെട്ടു.

മണിക്കൂറിൽ 40 മൈൽ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന വാഹനത്തിലെ ഡ്രൈവർ സ്റ്റിയറിംഗിലേക്ക് ചാഞ്ഞ് ഉറക്കത്തിലാണെന്ന് കണ്ട മറ്റു യാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.

ആധുനിക വാഹനങ്ങളിലെ ലെയ്ൻ അസിസ്റ്റ് സാങ്കേതികവിദ്യ പ്രവർത്തിച്ചിരുന്നതിനാൽ വാഹനം റോഡിലെ നിയന്ത്രിത രേഖകൾക്കുള്ളിലൂടെ തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതാണ് ഒരു പരിധിവരെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കിയത്.

വിവരമറിഞ്ഞെത്തിയ ഹൈവേ പെട്രോൾ ഉദ്യോഗസ്ഥർ അതീവ വൈദഗ്ധ്യത്തോടെ തങ്ങളുടെ വാഹനം ഉപയോഗിച്ച് ഉറക്കത്തിലായിരുന്ന ഡ്രൈവറുടെ കാറിനെ തടഞ്ഞുനിർത്തുകയായിരുന്നു. വാഹനം പൂർണമായും നിലച്ചതിന് ശേഷമാണ് ഡ്രൈവർ ഉറക്കമുണർന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്തതിന്‍റെ ക്ഷീണത്തിലാണ് താൻ ഉറങ്ങിപ്പോയതെന്ന് ഡ്രൈവർ പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.

ഡ്രൈവിംഗിലെ അശ്രദ്ധയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും, ആർക്കും പരിക്കേൽക്കാതെ സാഹചര്യം കൈകാര്യം ചെയ്ത പോലീസുകാരെ സോഷ്യൽ മീഡിയ പ്രശംസ കൊണ്ട് മൂടുകയാണ്.

സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യന്‍റെ ശാരീരികമായ ക്ഷീണത്തെ മറികടക്കാൻ യന്ത്രങ്ങൾക്കാവില്ലെന്നും, വിശ്രമമില്ലാത്ത ഡ്രൈവിംഗ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനേക്കാൾ വലിയ വിപത്താണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

NRI

ഒക്‌ലഹോമയിൽ വാഹനാപകടം; രണ്ട് മരണം

ഒക്‌ലഹോമ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സെമിനോൾ കൗണ്ടിയിലെ ക്രോംവെല്ലിന് ആറ് മൈൽ തെക്കായി ഇഡബ്ല്യു 1210 റോഡിൽ ഒകെ56ലാണ് അപകടം നടന്നത്.

വാർ ഏക്കർ സ്വദേശി ജോർജ് ജെ. കാമ്പോസും (28) സെമിനോൾ സ്വദേശി ഗബ്രിയേൽ ജെ. വാലസ് സിയേഴ്സും (24) ആണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

രണ്ട് വാഹനങ്ങളിലും എയർബാഗുകൾ ഉണ്ടായിരുന്നെങ്കിലും ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Latest News

Corehub Up