Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PRD

മുഖ്യമന്ത്രിയുടെ പേരും ചിത്രവും മാറ്റി നൽകി; രണ്ട് പിആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചിത്രവും പേരും മാറ്റി നൽകിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ നടപടി. വിഴിഞ്ഞം പോസ്റ്ററിലേയും വാർത്താകുറിപ്പിലെയും പിഴവിലാണ് നടപടിയുണ്ടായിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററിലാണ് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി നൽകിയത്.

രണ്ട് പിആർഡി ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പി.ആർ, വെബ് ആന്‍റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസറായ പ്രതീഷ് ഡി. മണി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

പ്രതീഷ്. ഡി മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫീസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. പിണറായി വിജയന്‍റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്തത്.

സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാർത്തകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടി.

Kerala

എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പരാതി മാധ്യമങ്ങൾക്ക് പിആർഡി വഴി

കണ്ണൂർ: അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷും മണ്ഡലം എൽഡിഎഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്കു നൽകിയ പരാതികൾ മാധ്യമങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ പബ്ലിക് റിലേഷന്‍സ് ഡിപ്പാർട്ട്മെന്‍റ് വഴി നൽകിയത് വിവാദമാകുന്നു.

തെരഞ്ഞെടുപ്പ് പരാതികൾ സംബന്ധിച്ച് മുൻകാലങ്ങളിലൊന്നും ഇല്ലാത്ത തരത്തിലുള്ള രീതിയാണ് സർക്കാർ സംവിധാനമായ പിആർഡി അവലംബിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. പിആർഡി നിലപാടിനെതിരേ യുഡിഎഫ് രംഗത്തെത്തി.

സർക്കാരിന്‍റെ ഔദ്യോഗിക വാർത്താ കുറിപ്പുകൾ മാധ്യമങ്ങൾക്ക് നൽകുന്നതിനുള്ള പബ്ലിക് റിലേഷൻസ് വകുപ്പിനെ സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണ സംവിധാനമാക്കി മാറ്റുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും മാർട്ടിൻ ജോർജ് അറിയിച്ചു.

Kerala

ഇന്നു മുതൽ ലോഡ്ഷെഡിംഗ്! കൗതുകം നിറച്ച് സർക്കാർ ട്വിസ്റ്റ്

കോട്ടയം: രാവിലെ പ്രമുഖ മലയാള പത്രങ്ങൾ വായിക്കാനെടുത്ത പലരും അമ്പരുന്നു. ഇന്നു മുതൽ ലോഡ് ഷെഡിംഗ് എന്നതായിരുന്നു ഒന്നാം പേജിലെ പ്രധാന വാർത്ത. രാവിലെയും വൈകിട്ടുമായി അരമണിക്കൂർ വീതം ലോഡ്ഷെഡിംഗ് വരുന്നു എന്നതു വായിച്ച വായനക്കാർ പലരും അന്പരന്നു. എന്തു കാരണംകൊണ്ടാണ് ലോഡ് ഷെഡിംഗ് എന്നറിയാൻ പത്രം സൂക്ഷ്മമായി വായിച്ചപ്പോഴാണ് പലർക്കും കൂടുതൽ കൗതുകമായത്. 2012 സെപ്റ്റംബർ 27ലെ വാർത്തയാണ്!.

മറ്റു വാർത്തകളിലൂടെ കണ്ണോടിച്ചു. പൂട്ടലിന്‍റെ വക്കിൽ കെഎസ്ആർടിസി 40 ശതമാനം സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസം ട്രഷറി കാലി, ദേശീയപാത വികസനം മതിയാക്കി അഥോറിറ്റി, ടാറിനും കുടിശിക; റോഡ് പണി നിലച്ചു... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. എല്ലാ വാർത്തകളുടെയും ഒടുവിൽ പത്തു വർഷം മുമ്പുള്ള ഒരു തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനു ശേഷം അകത്തേക്കു മറിച്ചപ്പോഴാണ് യഥാർഥ ട്വിസ്റ്റ്. വായനക്കാരെ കാത്ത് ഒന്നാം പേജിന്‍റെ അതേ മാതൃകയിൽ മറ്റൊരു പേജ്. ആദ്യത്തെ പേജിൽ കൊടുത്തിരുന്നതിനുള്ള മറുപടികളായിരുന്നു ആ പേജിൽ. കേരളത്തിൽ വെളിച്ച വിപ്ലവം, ലാഭത്തിലേറി കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്, പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുംമുമ്പേ, 111 പുതിയ സ്കൂൾ കെട്ടിടങ്ങൾകൂടി പൂർത്തിയായി, റോഡുകൾ ഹൈടെക്, ദേശീയപാത വികസനം പൂർണതയിലേക്ക്... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. അപ്പോഴാണ് പലർക്കും യാഥാർഥ്യം പിടികിട്ടിയത്.

യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എൽഡിഎഫ് കാലഭരണത്തിൽ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സർക്കാർ പരസ്യമായിരുന്നു ഈ പേജുകൾ. ഈ പേജ് കേരള സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷനു വേണ്ടിയുള്ള സർഗാത്മക പരസ്യാവിഷ്കാരമാണ്. പത്രത്തിന്‍റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നുമുള്ള അറിയിപ്പും പേജിനൊപ്പം ചേർത്തിരുന്നു.

പത്തു വർഷം മുമ്പേ പത്രങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾകൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജ് ആണെന്ന് ആദ്യത്തെ പേജിലും ഒന്നും രണ്ടും പിണറായി സർക്കാർ കേരളത്തെ തിരുത്തിക്കുറിച്ചതിന്‍റെ നേർക്കാഴ്ചയാണ് ഈ പേജ് എന്നു രണ്ടാം പേജിലും അറിയിപ്പുണ്ട്. മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം വന്നിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളിലും പരസ്യമുണ്ട്. കൗതുകം തോന്നിപ്പിക്കുന്ന പരസ്യങ്ങൾ രാവിലെതന്നെ പലേടത്തും ചർച്ചയായി മാറി.

 

Latest News

Corehub Up