Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PRD

കണ്ണൂരിൽ പിആർഡിയുടെ ലൈബ്രറി ശിശുസംരക്ഷണ യൂണിറ്റ് പിടിച്ചെടുത്തു

കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ അനക്സായി കളക്ടറേറ്റിൽ പ്രവര്‍ത്തിച്ചുപോന്ന റഫറൻസ് ലൈബ്രറി പ്രവർത്തിക്കുന്ന മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി അധീനതയിലാക്കി. ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ മുറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.

ഈ മുറി നേരത്തെ ജില്ലാ ഇഫര്‍മേഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ പ്രവര്‍ത്തനത്തിനായി അനുവദിച്ചതായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങളെ സ്ഥലപരിമിതി സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ടതുപ്രകാരമായിരുന്നു മുറി അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം വിശദീകരിച്ചിരുന്നു. മുറി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് 1,54,000 രൂപ ചെലവിട്ട് നവീകരിച്ചാണു റഫറന്‍സ് ലൈബ്രറി ആൻഡ് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസാക്കി മാറ്റിയത്.

മുറി ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു. മുറി വിട്ടു നൽകുന്നതിനു പകരമായി ഇവിടെയുള്ള ആയിരക്കണക്കിന് റഫറന്‍സ് പുസ്തകങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിക്കാന്‍ സ്ഥലം നൽകണമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും കാണിച്ച് പിആർഡി കളക്ടർക്കും കത്തും നൽകിയിരുന്നു. ഇതിനിടെയാണ് മറ്റൊരു വകുപ്പ് മുറി കൈയേറി പൂട്ടിട്ട് പൂട്ടിയത്.

ബ്രിട്ടീഷ് മലബാറിന്‍റെയും സ്വതന്ത്ര മലബാറിന്‍റെയുമുൾപ്പടെയുള്ള സുപ്രധാന ചരിത്രങ്ങളുള്ള അപൂർവ ഗന്ഥ ശേഖരങ്ങളടക്കമുള്ളതാണ് ഇവിടുത്തെ റഫറൻസ് ലൈബ്രറി. പിആർഡി കണ്ണൂർ ജില്ലയുടെ ആർക്കൈവ്സും ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംയോജിത വാര്‍ത്ത ശൃംഖലയായ (പ്രിസം) പദ്ധതിയില്‍ നിയമിതരായ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റുമാരുടെ ഓഫീസ്, പബ്ലിക് റിലേഷന്‍സിന്‍റെ ഭാഗമായ റിക്കാർഡിംഗ് വീഡിയോ സ്റ്റുഡിയോ എന്നിവയും ഇവിടെയാണ് പ്രവർത്തിച്ചു പോരുന്നത്.

Kerala

ഇന്നു മുതൽ ലോഡ്ഷെഡിംഗ്! കൗതുകം നിറച്ച് സർക്കാർ ട്വിസ്റ്റ്

കോട്ടയം: രാവിലെ പ്രമുഖ മലയാള പത്രങ്ങൾ വായിക്കാനെടുത്ത പലരും അമ്പരുന്നു. ഇന്നു മുതൽ ലോഡ് ഷെഡിംഗ് എന്നതായിരുന്നു ഒന്നാം പേജിലെ പ്രധാന വാർത്ത. രാവിലെയും വൈകിട്ടുമായി അരമണിക്കൂർ വീതം ലോഡ്ഷെഡിംഗ് വരുന്നു എന്നതു വായിച്ച വായനക്കാർ പലരും അന്പരന്നു. എന്തു കാരണംകൊണ്ടാണ് ലോഡ് ഷെഡിംഗ് എന്നറിയാൻ പത്രം സൂക്ഷ്മമായി വായിച്ചപ്പോഴാണ് പലർക്കും കൂടുതൽ കൗതുകമായത്. 2012 സെപ്റ്റംബർ 27ലെ വാർത്തയാണ്!.

മറ്റു വാർത്തകളിലൂടെ കണ്ണോടിച്ചു. പൂട്ടലിന്‍റെ വക്കിൽ കെഎസ്ആർടിസി 40 ശതമാനം സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസം ട്രഷറി കാലി, ദേശീയപാത വികസനം മതിയാക്കി അഥോറിറ്റി, ടാറിനും കുടിശിക; റോഡ് പണി നിലച്ചു... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. എല്ലാ വാർത്തകളുടെയും ഒടുവിൽ പത്തു വർഷം മുമ്പുള്ള ഒരു തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനു ശേഷം അകത്തേക്കു മറിച്ചപ്പോഴാണ് യഥാർഥ ട്വിസ്റ്റ്. വായനക്കാരെ കാത്ത് ഒന്നാം പേജിന്‍റെ അതേ മാതൃകയിൽ മറ്റൊരു പേജ്. ആദ്യത്തെ പേജിൽ കൊടുത്തിരുന്നതിനുള്ള മറുപടികളായിരുന്നു ആ പേജിൽ. കേരളത്തിൽ വെളിച്ച വിപ്ലവം, ലാഭത്തിലേറി കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്, പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുംമുമ്പേ, 111 പുതിയ സ്കൂൾ കെട്ടിടങ്ങൾകൂടി പൂർത്തിയായി, റോഡുകൾ ഹൈടെക്, ദേശീയപാത വികസനം പൂർണതയിലേക്ക്... എന്നിങ്ങനെ നീളുന്നു ഈ പേജിലെ വാർത്തകൾ. അപ്പോഴാണ് പലർക്കും യാഥാർഥ്യം പിടികിട്ടിയത്.

യുഡിഎഫ് കാല ഭരണത്തു പോരായ്മകളായിരുന്നെന്നു പരിഹസിച്ചുകൊണ്ടും എൽഡിഎഫ് കാലഭരണത്തിൽ ഇതിനൊക്കെ പരിഹാരമായെന്നും കാണിച്ചുകൊണ്ടുള്ള സർക്കാർ പരസ്യമായിരുന്നു ഈ പേജുകൾ. ഈ പേജ് കേരള സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷനു വേണ്ടിയുള്ള സർഗാത്മക പരസ്യാവിഷ്കാരമാണ്. പത്രത്തിന്‍റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നുമുള്ള അറിയിപ്പും പേജിനൊപ്പം ചേർത്തിരുന്നു.

പത്തു വർഷം മുമ്പേ പത്രങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾകൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജ് ആണെന്ന് ആദ്യത്തെ പേജിലും ഒന്നും രണ്ടും പിണറായി സർക്കാർ കേരളത്തെ തിരുത്തിക്കുറിച്ചതിന്‍റെ നേർക്കാഴ്ചയാണ് ഈ പേജ് എന്നു രണ്ടാം പേജിലും അറിയിപ്പുണ്ട്. മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം വന്നിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളിലും പരസ്യമുണ്ട്. കൗതുകം തോന്നിപ്പിക്കുന്ന പരസ്യങ്ങൾ രാവിലെതന്നെ പലേടത്തും ചർച്ചയായി മാറി.

 

Latest News

Corehub Up