Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pit

മോഷ്ടിച്ച ബൈക്ക് ആറടി താഴ്ചയിൽ ഉപേക്ഷിച്ചു; പ്രതികളിലൊരാൾ അറസ്റ്റിൽ 

കൊച്ചി: മോഷ്ടിച്ച ബൈക്ക് ആലുവ റെയിൽവേ ട്രാക്കിനു സമീപം ആറടി താഴ്ചയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതി എറണാകുളം പെരുമ്പടപ്പ് വെള്ളിയത്തറ നാരായണൻ റോഡിൽ ചക്കുതറ വീട്ടിൽ ആമോസിനെ (20) ആണ് കുമ്പളങ്ങി പൊലിസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പെരുമ്പടപ്പ് വി.എൻ. പുരുഷൻ റോഡിൽ വെളിഞ്ഞനാപറമ്പിൽ ആഷിക്ക് (25) ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ മാസം 30 ന് പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പെരുമ്പടപ്പ് സ്വദേശി സംഗീതിന്‍റെ ഉടമസ്ഥയിലുള്ള ഹോണ്ടാ ഷൈൻ ബൈക്കാണ് പ്രതികൾ പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്ര മൈതാനിയിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ ദീർഘ ദൂരം യാത്ര ചെയ്യാനായിരുന്നു ഇരുവരുടെയും ഉദ്ദേശ്യം.

എന്നാൽ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്ര ട്രെയിനിലാക്കാൻ പ്രതികൾ തീരുമാനിച്ചു. ബൈക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചാൽ പൊലിസ് പിടികൂടുമെന്ന് ഭയന്നാണ് പ്രതികൾ ഉയരമുള്ള ട്രാക്കിലേക്ക് ബൈക്ക് തള്ളിക്കയറ്റിയ ശേഷം ആറടി താഴ്ചയിലേക്ക് തള്ളിയിട്ടത്.

ബൈക്ക് ഉപേക്ഷിച്ച ശേഷം പ്രതികൾ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങിപ്പോയി. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പ്രതികൾ ഒന്നും സംഭവിക്കാത്ത മട്ടിൽ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു. മോഷണ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ലഹരി ഉപയോഗത്തിനുശേഷമാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലിസ് പറഞ്ഞു. ആമോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളുരുത്തി പൊലിസ് ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്‍റെ നിർദേശാനുസരണം കുമ്പളങ്ങി പൊലിസ് ഔട്ട് പോസ്റ്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്ഐമാരായ കെ. ജയകുമാർ, സനിൽ, സിവിൽ പൊലിസ് ഓഫിസർ റിയാസ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

National

റോഡിലെ കുഴിയിൽ കാർ മറിഞ്ഞു; കോളജ് അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ കോളജ് അധ്യാപിക സഞ്ചരിച്ച കാർ റോഡിലെ കുഴിൽ മറിഞ്ഞു. സ്വകാര്യ സർവകലാശാലയിലെ ഡിപ്പാർട്ട്മെന്‍റ് മേധാവിയായ അധ്യാപിക വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്.

തിരക്കേറിയ പാതയിൽ മുന്നറിയിപ്പുകളൊന്നുമില്ലതെ തുറന്നു കിടന്ന വലിയ കുഴിയിലേയ്ക്ക് കാർ വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അധ്യാപികയെ പുറത്തെടുത്തു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വീഴ്ചയിൽ കാറിന് കേടുപാടുകൾ സംഭവിച്ചു.

മാസങ്ങളായി കുഴി തുറന്നുകിടക്കുകയാണെന്നും മുന്നറിയിപ്പ് ബോർഡുകളോ രാത്രികാലങ്ങളിൽ ലൈറ്റോ സ്ഥാപിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

National

ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചുമൂടി; വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭാര്യയെയും മക്കളെയും കൊന്ന് മൃതദേഹം കുഴിച്ചുമൂടി. സംഭവത്തിൽ അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) ശൈലേഷ് ഖംബ്ല(39)യെ പോലീസ് അറസ്റ്റ് ചെയ്തു.

നയന (42), ഒൻപത്, 13 പ്രായമുള്ള മകനും മകളുമാണ് കൊല്ലപ്പെട്ടത്. ഭാവ്‌നഗറിലെ തലജ റോഡിലെ ഫോറസ്റ്റ് കോളനിയിലെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ആറടി താഴ്ചയുള്ള കുഴിയിൽ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഈ മാസം ആദ്യം മുതലാണ് ഇവരെ കാണാതായത്. അന്വേഷണത്തിനിടെ ഭാര്യയുടെയും മക്കളുടെയും തിരോധാനത്തിൽ ഇയാൾക്ക് വിഷമമില്ലാതിരുന്നത് പോലീസിൽ സംശയം തോന്നിപ്പിച്ചിരുന്നു.

തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ പൊരുത്തകേടുകൾ കണ്ടെത്തി. തുടരന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ശൈലേഷ് ആണെന്ന് കണ്ടെത്തിയത്.

സൂറത്തിലെ ഭർതൃവീട്ടിൽ താമസിച്ചിരുന്ന നയനയും കുട്ടികളും നവംബർ ആദ്യം ദീപാവലി അവധിയോട് അനുബന്ധിച്ച് ഭർത്താവിന്‍റെ അടുക്കലെത്തിയത്. നവംബർ അഞ്ചിന്, താൻ ജോലിക്ക് പോയ സമയം ഭാര്യ മക്കളുമായി വീടുവിട്ടിറങ്ങിയെന്ന് അവകാശപ്പെട്ട് ശൈലേഷ് പോലീസിനെ സമീപിക്കുകയായിരുന്നു.

നയനയും കുട്ടികളും ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ തന്നോട് പറഞ്ഞെന്ന് ശൈലേഷ് പോലീസിന് മൊഴി നൽകി. എന്നാൽ ചോദ്യം ചെയ്യലിൽ ഇക്കാര്യം സെക്യൂരിറ്റി ജീവനക്കാരൻ നിഷേധിച്ചു.

ചോദ്യം ചെയ്യലിനിടെ ശൈലേഷിന്‍റെ വിചിത്രമായ പെരുമാറ്റം പോലീസിൽ സംശയം ജനിപ്പിച്ചു. നയനയുടെയും മക്കളുടെയും തിരോധാനത്തിന് മുമ്പ് ശൈലേഷ് ഒരു ജൂനിയർ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ഇയാളെ ചോദ്യംചെയ്തപ്പോൾ വീടിന് പിന്നിൽ രണ്ട് കുഴികൾ കുഴിച്ച് മാലിന്യം നിക്ഷേപിക്കാൻ ശൈലേഷ് തന്നോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥൻ പോലീസിനോട് പറഞ്ഞു. ഈ കുഴിയിൽ പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ശൈലേഷ് പോലീസിനോട് കുറ്റം സമ്മതിച്ചു.

സൂറത്തിൽ താമസിച്ചിരുന്ന നയന ഒന്നിച്ച് താമസിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധം പിടിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ശൈലേഷ് പോലീസിന് മൊഴി നൽകി.

Latest News

Corehub Up