Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plunges

കാർഷികമേഖലയെ പ്രതിസന്ധിയിലാക്കി എൽനിനോ

ആഗോള കുരുമുളക് വിപണിയിൽ എൽനിനോ കൊടുങ്കാറ്റ് സൃഷ്ടിക്കുമോ? കുരുമുളക് ക്ഷാമത്തിൽ വിയറ്റ്‌നാം വിയർത്തതോടെ ഇന്തോനേഷ്യയിൽനിന്നും കംബോഡിയയിൽനിന്നും അവർ റിക്കാർഡ് ഇറക്കുമതി നടത്തുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കനത്ത ചൂടിലേക്ക്. റബർ ഉത്പാദനം വരുന്ന ആറ് മാസക്കാലം ചുരുങ്ങാം. ഉയർന്ന പകൽ താപനിലയിൽ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾ പ്രതിസന്ധിയിലേക്ക്.

കുരുമുളക് ക്ഷാമം

ആഗോള കുരുമുളക് വിപണിയിൽ വൻശക്തിയായ വിയറ്റ്‌നാം ചരക്കുക്ഷാമത്തിൽ നട്ടംതിരിയുന്നു. നടപ്പു സീസണിലെ ഉത്പാദനത്തിന്‍റെ വലിയൊരു പങ്ക് ഇതിനകം ഷിപ്പ്‌മെന്‍റ് നടത്തിയതിനാൽ കരുതൽ ശേഖരം നാമമാത്രമായി. കർഷകർ വൻ വില പ്രതീക്ഷിച്ചു ശേഷിച്ച മുളകു പിടിച്ചതോടെ കയറ്റുമതിക്കാർ നക്ഷത്രമെണ്ണുന്നു. എന്നാൽ, ആഭ്യന്തര വില അവർ ഇനിയും ഉയർത്തിയിട്ടില്ല.

ഡിസംബർ വരെ ഷിപ്പ്‌മെന്‍റിനു വൻ വിദേശ കച്ചവടങ്ങൾ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ ആഭ്യന്തര വില ഉയർന്നാൽ തിരിച്ചടിയാകുമെന്ന് അവർക്കു വ്യക്തമായി അറിയാം. വിയറ്റ്‌നാം കുരുമുളക് വില ടണ്ണിന് 6000 ഡോളറിൽ പിടിച്ചുനിർത്തി കംബോഡിയയിൽനിന്നും ഇന്തോനേഷ്യയിൽനിന്നും ഇറക്കുമതി നടത്തുകയാണ്. വിയറ്റ്‌നാമിൽ വില കയറിയാൽ ഈ രണ്ട് രാജ്യങ്ങളും ഉയർന്ന വില ആവശ്യപ്പെടും. ഈ വർഷം 27,000 ടൺ കംബോഡിയൻ കുരുമുളക് വിയറ്റ്‌നാം നേരിട്ട് ശേഖരിച്ചു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതി 250 ശതമാനം ഉയർന്നു. ഇതിനു പുറമേ, കള്ളക്കടത്തായി എത്തുന്ന ചരക്കും വിയറ്റ്‌നാം ശേഖരിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽനിന്നും ബ്രസീലിൽനിന്നും അവർ കുരുമുളക് വാങ്ങി. ജനുവരി-സെപ്റ്റംബർ 10 വരെ ഏകദേശം 50,000 ടൺ വിദേശ കുരുമുളകിനെ വിയറ്റ്‌നാം ആശ്രയിക്കേണ്ടിവന്നു.

മുകളിൽ നൽകിയ കണക്കുകൾ ദക്ഷിണേന്ത്യൻ കർഷകർക്കു നൽകുന്ന പാഠമെന്താണ്? കുരുമുളക് വിലക്കയറ്റത്തെ ചില കേന്ദ്രങ്ങൾ ചേർന്നു കത്രികപ്പൂട്ടിലാക്കി. തീരെ നിർധനരായ വിയറ്റ്‌നാം കർഷകർ ഇന്നും കയറ്റുമതിക്കാർക്ക് മുന്നിൽ ഓച്ചാനിച്ച് നിൽക്കാൻ മാത്രമേ കഴിയൂ. എന്നാൽ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉപയോഗിക്കുന്ന രാജ്യത്തെ നമ്മുടെ കർഷകർക്കു മുകളിൽ സൂചിപ്പിച്ച കത്രികപ്പൂട്ട് തുറക്കാനുള്ള കെൽപ്പുണ്ട്. ഒത്തുപിടിച്ചാൽ സർവകാല റിക്കാർഡിലേക്കു മലബാർ മുളകിനെ ഒറ്റമാസത്തിൽ നമുക്ക് ഉയർത്താനാകും.

മറ്റ് രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും കുരുമുളക് ക്ഷാമം രൂക്ഷമാണ്. അടുത്ത സീസണിലെ ഉത്പാദനം പ്രതികൂല കാലാവസ്ഥയിൽ 25 ശതമാനത്തിലധികം കുറയാം. പന്ത് ഇപ്പോൾ കേരളം-കർണാടകം ഗോൾ പോസ്റ്റിലാണ്. 10,000 രൂപയുടെ ഒരു കുതിച്ചുചാട്ടം എന്തുകൊണ്ട് നമ്മുടെ കർഷകർക്ക് സ്വപ്നം കണ്ടുകൂടാ? കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് ക്വിന്‍റലിന് 70,400 രൂപയിലും ഗാർബിൾഡ് 72,400 രൂപയിലുമാണ്.

ഷീറ്റ് ക്ഷാമം രൂക്ഷമായേക്കും

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാലാവസ്ഥയിൽ പെട്ടെന്നു സംഭവിച്ച മാറ്റം ഉൾക്കൊള്ളാനാകാതെ നട്ടംതിരിയുകയാണു കർഷകലക്ഷങ്ങൾ. എൽ നിനോ പ്രതിഭാസത്തെക്കുറിച്ച് വേണ്ടവിധം പഠിച്ച് അടിയന്തര നടപടികൾക്ക് ഒരുങ്ങാൻ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഭരണരംഗത്തുള്ളവർക്കു വേണ്ടത്ര പ്രാപ്തിയില്ലാതെ പോയി. അവരെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത പ്രതിസന്ധിയിലൂടെയാണു പല രാജ്യങ്ങളും കടന്നുപോകുന്നത്. അതിനിടയിൽ അവർ ഉണർന്നു പ്രവർത്തിച്ചില്ലെന്നു നാം വിലയിരുത്തുന്നതു ശരിയല്ല.

മുൻനിര റബർ ഉത്പാദന രാജ്യങ്ങളായ തായ്‌ലൻഡിലും ഇന്തോനേഷ്യയിലും മലേഷ്യയിലും മഴക്കുറവും വരണ്ട കാലാവസ്ഥയും ടാപ്പിംഗ് ദിനങ്ങളെ ബാധിക്കും. അത് ലാറ്റക്‌സ് ഉത്പാദനത്തിൽ വൻ വിള്ളലുണ്ടാക്കും. ഒക്‌ടോബർ മുതൽ ഈ മേഖലയിൽ പകൽ താപനില ഉയരുമെന്ന കാര്യം കൂടി കണക്കിലെടുത്താൽ മുന്നിലുള്ള മൂന്നു മാസം ലോക വിപണിയിൽ ഷീറ്റ് ക്ഷാമം രൂക്ഷമാകും.

കേരളം കനത്ത ചൂടിൽ വെന്തുരുകുന്നതിനിടയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ മരങ്ങളിൽ പാൽ ലഭ്യത കുറഞ്ഞു. ഈ സാഹചര്യം തുടർന്നാൽ അധികനാൾ ടാപ്പിംഗിനിറങ്ങാൻ കർഷകർക്കാവില്ല. വാരാരംഭത്തിൽ 27,000 രൂപയ്ക്ക് നാലാം ഗ്രേഡ് ശേഖരിച്ച വ്യവസായികൾ വരവ് കുറഞ്ഞതോടെ നിരക്ക് 27,400ലേക്ക് ഉയർത്തി. അഞ്ചാം ഗ്രേഡ് 26,500ൽ നിന്നും 26,900 രൂപയായി. ഒട്ടുപാൽ 19,000 രൂപയിലും ലാറ്റക്‌സ് 19,300 രൂപയിലും വ്യാപാരം നടന്നു.

ജപ്പാൻ ഒസാക്കയിൽ റബർ സെപ്റ്റംബർ 431 യെന്നിലാണ്. മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 438ലേക്ക് ഇടപാടുകളുടെ അവസാന മണിക്കൂറിൽ വിപണി മുന്നേറിയെങ്കിലും ക്ലോസിംഗിൽ 431 യെന്നിലാണ്. ബാങ്കോക്കിൽ കിലോ 261 രൂപയിൽനിന്ന് 269 വരെ കയറിയശേഷം 267 രൂപയിലാണ്.

ഏലം കർഷകർ പ്രതിസന്ധിയിലേക്ക്

വരൾച്ച രൂക്ഷമായതോടെ ഏലം കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. ന്യൂനമർദത്തിനിടയിൽ പ്രതീക്ഷിച്ച മഴമേഘങ്ങൾ പെയ്യാതെ പോയ്‌മറഞ്ഞ സാഹചര്യത്തിൽ തോട്ടങ്ങളിൽ ജലസേചനത്തിന് പുതിയ മാർഗങ്ങൾ തിരയുകയാണ് ഉത്പാദകർ. ചൂടിനെ പ്രതിരോധിക്കാൻ പച്ച ഷീറ്റുകൾ ഏലത്തോട്ടങ്ങളിൽ വിരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു.

കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഇതിൽ നിന്നും വിട്ടുനിൽക്കാനും അവർക്കാവില്ല. ആഭ്യന്തര, വിദേശ മാർക്കറ്റുകളിൽ നിന്നും ഏലത്തിന് വൻ ഡിമാൻഡുണ്ട്. ആ നിലയ്ക്ക് വീക്ഷിച്ചാൽ 4000ന് മുകളിലേക്ക് സുഗന്ധറാണി അണിഞ്ഞൊരുങ്ങിയാൽ അൽഭുതപ്പെടാനില്ല. ശരാശരി ഇനങ്ങൾ കിലോ 3051 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 3505 രൂപയിലുമാണ്.

National

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കിന്നൗറിലെ ജാനി ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ഇന്ന് രാവിലെ 9.20 ഓടെയാണ് അപകടമുണ്ടായത്.

ജാനി ഗ്രാമത്തിൽ നിന്നുള്ള കൃഷ്ണ (42), ഹിമേഷ് കുമാർ (19), സുഷമ (47), ഇന്ദർ ലാൽ (30) എന്നിവരാണ് മരിച്ചത്. വിദ്യ കൃഷ്ണൻ (32) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Business

എസ്ടിടി ഉയർത്തി; ഓഹരിവിപണി കൂപ്പുകുത്തി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് എന്നിവയുടെ ഡെറിവേറ്റീവ് ഇടപാടുകളിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) നിരക്ക് വർധിച്ചപ്പിതായി പ്രഖ്യാപിച്ചു. ഫ്യൂച്ചഴേസ് എസ്ടിടി 150 ശതമാനം വർധിപ്പിച്ചു. ഇത് 0.02 ശതമാനത്തിൽ നിന്നും 0.05 ശതമാനമാക്കി ഉയർന്നു. ഓപ്ഷൻസ് പ്രീമിയം ഇടപാടുകളുടെ നിരക്ക് 0.15 ശതമാനമാക്കി. നേരത്തേ ഇത് 0.1 ശതമാനമായിരുന്നു. 50 ശതമാനത്തിന്‍റെ വർധനയാണുണ്ടായിരിക്കുന്നത്.

എക്സ്പയറി ദിനത്തിലുള്ള ഓപ്ഷൻസ് എക്സർസൈസിനു മേലുള്ള എസ്ടിടി നിരക്ക് 0.125 ശതമാനത്തിൽ നിന്നും 0.15 ശതമാനമായും വർധിപ്പിച്ചു. 20 ശതമാനത്തിന്‍റെ വർധനയാണുണ്ടായിരിക്കുന്നത്. എസ്ടിടി വർധിപ്പിക്കുന്നത് ട്രേഡർമാർക്കും നിക്ഷേപകർക്കും ചെലവ് കൂട്ടും.

സർക്കാറിന് അധിക വരുമാനം ഉണ്ടാക്കാനാണ് നടപടിയെന്ന് ധനമന്ത്രി വിശദീകരിച്ചു. ഡെറിവേറ്റിവ് വിപണിയിലെ അമിതമായ ഉൗഹക്കച്ചവടം നിയന്ത്രിക്കുകയാണ് നിരക്ക് വർധനയിലൂടെ ലക്ഷ്യമിടുന്നത്.

എന്താണ് എസ്ടിടി?

അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നടത്തുന്ന ഇക്വിറ്റി ഓഹരികൾ, ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് തുടങ്ങിയ ഓരോ സെക്യൂരിറ്റീസ് വാങ്ങുന്പോഴും വിൽക്കുന്പോഴും സർക്കാർ ഈടാക്കുന്ന നേരിട്ടുള്ള നികുതിയാണ് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്. 2004ലാണ് ഈ നികുതി നിലവിൽവന്നത്. നിക്ഷേപകന് ലാഭമാണോ നഷ്ടമാണോ ഉണ്ടാകുന്നത് എന്നത് പരിഗണിക്കാതെ ഇടപാട് നടക്കുന്പോൾതന്നെ നികുതി മുൻകൂറായി ഈടാക്കുന്നു.

വിപണിയിൽ വൻ നഷ്ടം

മുംബൈ: ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാനുള്ള നിർദേശത്തിനു പിന്നാലെ ഇന്ത്യൻ ഓഹരിവിപണി കൂപ്പുകുത്തി. കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് ഞായറാഴ്ച ഓഹരിവിപണിക്ക് അവധിയായിട്ടും നടന്ന പ്രത്യേക വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങളെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതാണ് വൻ ഇടിവിനു കാരണമായത്. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും മോശമായ ബജറ്റ് ദിന പ്രകടനമാണ് കാഴ്ചവച്ചത്.

സെൻസെക്സ് 1547 പോയിന്‍റ് (1.88%) താഴ്ന്ന് 80,723ലും നിഫ്റ്റി 495 പോയിന്‍റ് (1.96%) നഷ്ടത്തിൽ 24,825.45ലും വ്യാപാരം പൂർത്തിയാക്കി.
വൻ തോതിൽ വിൽപ്പന നടന്നതോടെ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 460 ലക്ഷം കോടി രൂപയിൽനിന്ന് 450 ലക്ഷം കോടിയായി കുറഞ്ഞു. ഒരു ദിവസം നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

പൊതുമേഖല ബാങ്ക് ഓഹരികളിൽ ഇടിവ്

നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റഴിച്ചതിനെത്തുടർന്ന് പൊതുമേഖല ബാങ്ക് സൂചിക അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങളും വരാനിരിക്കുന്ന ബാങ്കിംഗ് പരിഷ്കാരങ്ങളും പൊതുമേഖല ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കുമോ എന്ന ആശങ്കയാണ് വൻ തോതിലുള്ള വിറ്റഴിക്കലിനു കാരണമായത്.

2026-27 സാന്പത്തിക വർഷത്തിൽ സർക്കാരിന്‍റെ കടമെടുപ്പ് 17.2 ലക്ഷം കോടിയായി ഉയരുമെന്നാണ് ബജറ്റിൽ ധനമന്ത്രി സൂചിപ്പിച്ചത്. ഇതോടെ കടപ്പത്ര വിപണിയിൽ ബോണ്ടുകളുടെ ആദായ നിരക്ക് വർധനയ്ക്ക് കാരണമാകുമോ എന്ന ആശങ്ക വർധിപ്പിച്ചു. ബോണ്ട് യീൽഡ് വർധിച്ചാൽ ബാങ്കുകളുടെ ട്രഷറി വരുമാനത്തിൽ കുറവുണ്ടാകാം.

International

ഫെഡ് ചെയർമാനെതിരേ അന്വേഷണം; അമേരിക്കൻ ഓഹരിവിപണി ഇടിഞ്ഞു

വാഷിംഗ്‌ടൺ ഡിസി: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരേ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ഇതോടെ അമേരിക്കൻ ഓഹരിവിപണിയിൽ ഇന്നലെ വൻ ഇടിവ് രേഖപ്പെടുത്തി.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 290 പോയിന്‍റ് (0.6%) താഴ്ന്നപ്പോൾ, എസ്‌ & പി 500 0.4%യും നാസ്ദാക്ക് 0.3% വും ഇടിഞ്ഞു.

പ്രധാന ബാങ്കുകളുടെ ഓഹരികളും താഴ്ന്നു. ക്രെഡിറ്റ് കാർഡ് പലിശനിരക്ക് ഒരു വർഷത്തേക്ക് പത്തു ശതമാനമായി പരിധി നിശ്ചയിക്കണമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടതും വിപണിയിലെ വിറ്റഴിക്കലിനു കാരണമായി.

യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ അന്വേഷണം സ്ഥിരീകരിച്ച ജെറോം പവൽ, ഈ അന്വേഷണത്തെ രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പലിശനയത്തെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമമാണിതെന്നാണ് ജെറോം ആരോപിക്കുന്നത്. മാസങ്ങളായി പലിശ കുറയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് ട്രംപ് നടത്തുന്ന സമ്മർദപ്രചാരണത്തിനുശേഷമാണ് ക്രിമിനൽ അന്വേഷണം.

ഫെഡറൽ റിസർവിന്‍റെ വാഷിംഗ്‌ടൺ ഡിസിയിലെ ആസ്ഥാനമന്ദിര നവീകരണവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണങ്ങളിലാണ് അന്വേഷണം.

250 കോടി ഡോളർ ചെലവ് വരുന്ന നവീകരണ പദ്ധതിയിൽ അമിത ചെലവുണ്ടായതായി ട്രംപ് ആരോപിക്കുന്നുണ്ട്. അനന്തരാഘാതങ്ങളാൽ ചെലവ് കൂടിയതാണെന്നും ദീർഘകാലത്ത് ചെലവ് കുറയ്ക്കാനായിരിക്കും നവീകരണം സഹായിക്കുകയെന്നും ഫെഡ് വ്യക്തമാക്കുന്നു.

അതേസമയം, കാരണമുണ്ടെങ്കിൽ യുഎസ് പ്രസിഡന്‍റിന് ഫെഡ് ചെയർമാനെ നീക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല.

International

കറൻസി മൂല്യം കൂപ്പുകുത്തി; ഇറാനിൽ പ്രതിഷേധം വ്യാപിക്കുന്നു

ടെഹ്റാൻ: കറൻസി മൂല്യം കുത്തനെ ഇടിയുന്നതിൽ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെന്പാടും പടരുന്നു. ലോറെസ്താൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഒരു സുരക്ഷാഭടൻ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഫാർസ്, ഹമേദാൻ പ്രവിശ്യകളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡോളറിനെതിരേ ഇറേനിയൻ കറൻസിയുടെ മൂല്യം ഇടിയുന്നതിൽ പ്രതിഷേധിച്ച് തലസ്ഥാനമായ ടെഹ്റാനിലെ കച്ചവടക്കാർ ഞായറാഴ്ചയാണു പ്രതിഷേധം ആരംഭിച്ചത്. ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സന്പദ്‌വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരേ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ‌ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ 13 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാർസ് പ്രവിശ്യയിൽ പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസ് അടക്കമുള്ള സർക്കാർ മന്ദിരങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു.

2022ൽ ശിരോവസ്ത്രം ധരിക്കാത്തതിന്‍റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വന്പൻ പ്രതിഷേധത്തിനുശേഷം ഇറാനിലുടനീളം വ്യാപിക്കുന്ന പ്രക്ഷോഭമാണിത്.

പ്രതിഷേധക്കാരുടെ നിയമാനുസൃത ആവശ്യങ്ങൾക്കു ചെവികൊടുക്കാൻ തയാറാണെന്ന് ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാൻ പറഞ്ഞു. പ്രതിഷേധത്തിന്‍റെ പേരിൽ അരാജകത്വത്തിനു ശ്രമിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മവഹേദി ആസാദ് മുന്നറിയിപ്പു നല്കി.

Latest News

Corehub Up