Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Population

ആനകളുടെ എണ്ണവും സംരക്ഷണ മാതൃകയും

1986ലാണ് ഏഷ്യൻ ആനകളെ ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. 50 വർഷംകൊണ്ട് ഏഷ്യൻ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞു എന്നതായിരുന്നു കാരണം.

അന്ന് ഏകദേശം 17,000 ആനകളാണ് ഇന്ത്യയിലെ കാടുകളിൽ ഉണ്ടായിരുന്നത്. ഇന്നത് മുപ്പത്തിനായിരത്തോളമായി. ഇന്ന് രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 33 ആന സങ്കേതങ്ങളും 150 പ്രഖ്യാപിത ആനത്താരകളുമുണ്ട്. 80,777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവ സ്ഥിതിചെയ്യുന്നത്.

1992ലായിരുന്നു രാജ്യത്ത് പ്രോജക്ട് എലിഫന്‍റ് പദ്ധതി തുടങ്ങിയത്. അതുവഴി കോടിക്കണക്കിന് രൂപ ആനസംരക്ഷണ പ്രവർത്തനങ്ങൾക്കു ചെലവഴിച്ചു. ശക്തമായ വന്യജീവി സംരക്ഷണ നിയമങ്ങൾ ഉള്ളതുകൊണ്ടുതന്നെ ആനവേട്ടകൾ പേരിനു മാത്രമായി ചുരുങ്ങി. ഐയുസിഎൻ റെഡ്‌ ലിസ്റ്റിൽ ഏഷ്യൻ ആനകളെ ഉൾപ്പെടുത്തി നാലു പതിറ്റാണ്ടും പ്രോജക്ട് എലിഫന്‍റ് തുടങ്ങി മൂന്നര നൂറ്റാണ്ടും പൂർത്തിയാകുമ്പോൾ അവയുടെ സ്റ്റാറ്റസ് പരിശോധിച്ചു മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

ഏഷ്യയിലെ 13 രാജ്യങ്ങളിലായി അമ്പതിനായിരത്തിലേറെ കാട്ടാനകളുള്ളതിൽ 30,000ത്തിലേറെയും ഇന്ത്യയിലാണ്. അതായത് മൊത്തം എണ്ണത്തിന്‍റെ 60 ശതമാനത്തിലേറെ. ഇതിൽ ഇന്തോനേഷ്യയിലെ സുമാത്രൻ ആനകളും ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും ബോർണിയോ കാടുകളിലെയും ബോർണ്യൻ ആനകളും 1500 എണ്ണത്തിൽ താഴെ മാത്രമേ ഉള്ളൂവെങ്കിലും അവയെയൊക്കെ ഏഷ്യൻ ആനകൾ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ തായ്‌ലൻഡിലും ശ്രീലങ്കയിലും പതിനായിരത്തിലേറെ ആനകളെ മെരുക്കിയെടുത്ത് ടൂറിസത്തിനും തടി പിടിക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ ക്ഷേത്രാചാരങ്ങൾക്കുപോലും ആനയെ കിട്ടാത്ത സ്ഥിതിയാണുള്ളത്. ഏതാനും വർഷങ്ങൾക്കു മുന്പ് ആയിരത്തിലേറെ നാട്ടാനകൾ ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇന്ന് മുന്നൂറിൽ താഴെ ആനകൾ മാത്രമാണുള്ളത്.

നയപരമായ മാറ്റങ്ങളുടെ ആവശ്യകതയും തടസങ്ങളും

ആനകളുടെ സംരക്ഷണത്തിൽ ഇന്ത്യ ബഹുദൂരം മുന്നോട്ടു പോയിട്ടും എന്തുകൊണ്ടാണ് ഏഷ്യൻ ആനകൾ ഇപ്പോഴും വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ തുടരുന്നത്? യഥാർഥത്തിൽ ഇന്ത്യൻ ആനകൾ ഒരു പ്രത്യേക സ്പീഷിസ് ആണ്. ഇവയെ ഏഷ്യൻ ആനകളിൽനിന്നു വേർപെടുത്തി, വംശനാശഭീഷണിയിൽനിന്ന് ഒഴിവാക്കി ‘വൾനറബിൾ’ ഗ്രൂപ്പിൽ ഒരു പ്രത്യേക സ്പീഷിസ് ആയി ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഇത്തരമൊരു ആവശ്യം കേന്ദ്രസർക്കാരിന്‍റെ മുമ്പിലോ ഐയുസിഎന്നിന്‍റെ ഭാഗമായ ഏഷ്യൻ എലിഫന്‍റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്‍റെ അജൻഡകളിലോ ഇടംപിടിക്കാതിരിക്കുന്നത് വിദേശസഹായത്തോടുകൂടി പ്രവർത്തിക്കുന്ന ചില എൻജിഒകളുടെയും അവർക്കു കുടപിടിക്കുന്ന സ്പെഷ്യലിസ്റ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളായ ചില ആനവിദഗ്ധരുടെയും താത്പര്യങ്ങൾ മൂലമാണ്.

ചൈനയുടെ ദേശീയ മൃഗവും ഡബ്ല്യുഡബ്ല്യുഎഫിന്‍റെ ഔദ്യോഗിക ചിഹ്നവുമായ ഭീമൻ പാണ്ടകളെ 1988 മുതൽ ഐയുസിഎൻ റെഡ്‌ ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, മൂന്നു പതിറ്റാണ്ടുകൊണ്ട് ചൈന നടത്തിയ തീവ്ര സംരക്ഷിത പ്രവർത്തനങ്ങളുടെ ഫലമായി 2016ൽ പാണ്ടകളുടെ എണ്ണം 17 ശതമാനം വർധിച്ച് 1864 ആയി ഉയർന്നു. അതോടെ 2016ൽ ഐയുസിഎൻ ഇവയെ വൾനറബിൾ ഗണത്തിലേക്കു തരംതാഴ്ത്തി.

പാണ്ടകളുടെ കാര്യത്തിൽ ചൈന കൈവരിച്ച ഈ മാതൃക ഇന്ത്യൻ ആനകളുടെ കാര്യത്തിലും മാതൃകയാക്കാവുന്നതാണ്. ഏഷ്യൻ ആനകൾ എന്ന വിശാലമായ കാറ്റഗറിയുടെ പേരിൽ ഇന്ത്യൻ ആനകളെ ഇപ്പോഴും വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ നിലനിർത്തുന്നത് യാഥാർഥ്യങ്ങളോട് നീതി പുലർത്തുന്നതല്ല. വസ്തുത പരിശോധിച്ചാൽ നമ്മുടെ കാടുകളുടെ വാഹകശേഷിക്കപ്പുറത്താണ് ഇന്ന് ഇന്ത്യൻ ആനകളുടെ യഥാർഥ കണക്ക്. പക്ഷേ, സംഘടിത ശക്തികളുടെ പിൻബലത്തിൽ നടക്കുന്ന കണക്കെടുപ്പിൽ അവ അട്ടിമറിക്കപ്പെടുന്നു എന്നുമാത്രം.

രൂക്ഷമാകുന്ന വന്യജീവി ആക്രമണങ്ങൾ

പ്രതിവർഷം അറുനൂറിലേറെ ആളുകളാണ് ഇന്ത്യയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അലിയൻസ് ഫോർ സസ്‌റ്റൈനബിൾ & ഹോളിസ്റ്റിക് അഗ്രിക്കൾച്ചർ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിവർഷം എട്ടു മുതൽ പത്തു ലക്ഷം വരെ ഹെക്ടർ കൃഷിയാണ് ഇന്ത്യയിൽ കാട്ടാനകൾ നശിപ്പിക്കുന്നത്. അതായത്, മൂവായിരം കോടിയോളം രൂപയുടെ കാർഷികനഷ്ടമാണ് പ്രതിവർഷം രാജ്യത്ത് ആനകൾ മൂലമുണ്ടാകുന്നത്. എന്നാൽ, തുച്ഛമായ തുക മാത്രമാണ് കർഷകർക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്ന ഷെഡ്യൂൾ ഒന്നിലാണ് ആനകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്രമകാരികളായ കാട്ടാനകളെ നേരിടുന്നതിനുപോലും കർശനമായ എസ്ഒപിയും നിയമങ്ങളും പാലിക്കേണ്ടിവരുന്നു.

ഈ പ്രതിസന്ധികൾക്കൊക്കെ മാറ്റമുണ്ടാവണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യൻ ആനകളെ ഐയുസിഎന്നിന്‍റെ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി എന്ന ഗണത്തിൽനിന്നു മാറ്റി വൾനറബിൾ എന്ന ഗണത്തിൽ പെടുത്തുകയാണ്. ഈ നിർദേശം മുന്നോട്ടുവച്ചുകഴിഞ്ഞു. ഇത് നേടിയെടുക്കണമെങ്കിൽ കർഷക സംഘടനകളും ജനപ്രതിനിധികളുമൊക്കെ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

National

മണ്ഡല പുനർനിർണയം: ജനസംഖ്യ നിയന്ത്രിച്ചവർക്ക് തിരിച്ചടിയുണ്ടാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള നീക്കത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകില്ലെന്നും ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകാത്ത രീതിയിൽ മണ്ഡല പുനർനിർണയം നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

സീറ്റുകൾ വർധിപ്പിക്കാനുള്ള നീക്കം വൻ വിവാദമായതോടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഓരോ സംസ്ഥാനത്തും എത്ര സീറ്റുകൾ കൂടും എന്നത് ചർച്ചകൾക്ക് ശേഷം മണ്ഡല പുനർനിർണ്ണയ കമ്മീഷൻ തീരുമാനിക്കും. എല്ലാ സംസ്ഥാനങ്ങളിലും പകുതി സീറ്റുകൾ വർധിപ്പിക്കും എന്ന മുൻ നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോക്കം പോയി.

ജനസംഖ്യാ ആനുപാതികമായി സീറ്റുകൾ നിശ്ചയിക്കുമ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ മുൻഗണന ലഭിക്കുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം. വനിതകൾക്കായി മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കാനുള്ള വ്യവസ്ഥയും പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലുണ്ട്. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനായിരിക്കും നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുക.

കേന്ദ്ര നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡല പുനർനിർണയ നിർദേശം നടപ്പിലാക്കിയാൽ ജനങ്ങൾ തെരുവിലിറങ്ങുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് കത്തയച്ചു. ദില്ലിയിൽ നമ്മുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

 

Kerala

കേരളത്തിനു വയസാകുന്നു; മുൻഗണനകൾ മാറണമെന്ന് റിസർവ് ബാങ്ക്

തിരുവനന്തപുരം: കേരളവും തമിഴ്നാടും ഈ വർഷം 'വയസായ' സംസ്ഥാനങ്ങളുടെ വിഭാഗത്തിലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 60 വയസ് കഴിഞ്ഞവർ സംസ്ഥാനത്തിന്‍റെ ജനസംഖ്യയിൽ 15 ശതമാനമോ അതിൽ കൂടുതലോ ആകുമ്പോഴാണ് ഒരു സംസ്ഥാനം വയസായ ഗണത്തിലെത്തുന്നത്.

ഇവരുടെ എണ്ണം 10 ശതമാനം മുതൽ 15-ൽ താഴെ വരെ ആകുമ്പോൾ ഇടത്തരം ഗണത്തിലും 10-ൽ താഴെയാണെങ്കിൽ യുവത്വമുള്ള സംസ്ഥാനവുമായാണു പരിഗണിക്കുക. കേരളം 2021-ൽ തന്നെ വയസായ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് എത്തിയെങ്കിൽ ഈ വർഷം കേരളത്തിനൊപ്പം തമിഴ്നാടിനും വയസാകുകയാണ്.

വയസായ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ധനകാര്യനയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. നികുതി വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലും ഇടിവുണ്ടാകും. അതു വളർച്ചയിലും പ്രതിഫലിക്കും.

സംസ്ഥാനത്തിനു വയസാകുന്നതോടെ സാമ്പത്തിക നയങ്ങളിലെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യസംരക്ഷണം, പെൻഷൻ, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ വകയിരുത്തൽ വേണ്ടിവരും. ഈ വിഭാഗം സംസ്ഥാനങ്ങൾ അവരുടെ സാമൂഹ്യ മേഖലയിലെ ചെലവുകളിൽ 30 ശതമാനം വരെ പെൻഷനുവേണ്ടി ചെലവഴിക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.

പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരും. ഇതു മൊത്തത്തിൽ ഉത്പാദനക്ഷമത കുറയുന്നതിനു കാരണമാകും. പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നയം മാറ്റങ്ങൾക്കു തയാറാകേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 37 ആണ്. രാജ്യത്തെ ഉയർന്ന ശരാശരി പ്രായം കേരളീയർക്കാണ്. തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ ശതമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് ഇപ്പോൾ.

തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കാൻ സാധിക്കാത്ത ആശ്രിതരുടെ (കുട്ടികളും പ്രായമായവരും) ശതമാനം രാജ്യത്ത് ശരാശരി 17.6 ആയിരിക്കുമ്പോൾ കേരളത്തിൽ 30.1 ആണ്. ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ശരാശരി ആയുർദൈർഘ്യം വർധിച്ചതാണ് ആശ്രിതരുടെ ശതമാനം ഉയരാൻ കാരണം.

NRI

ജര്‍മനിയില്‍ 16 ശതമാനം ആളുകളും ദാരിദ്യ്ര ഭീഷണിയിലെന്ന് റിപ്പോർട്ട്

ബെര്‍ലിന്‍: ജര്‍മനിയില്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (ഡെസ്റ്റാറ്റിസ്) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ ജര്‍മനിയിലെ 13.3 ദശലക്ഷം ആളുകള്‍ ദാരിദ്യ്ര സാധ്യതയിലാണെന്ന് വെളിപ്പെടുത്തി.

ഇത് ജനസംഖ്യയുടെ 16.1 ശതമാനത്തിന് തുല്യമാണ്. കൂടാതെ 2024ലെ 15.5 ശതമാനത്തില്‍ നിന്ന് വര്‍ധനവും കാണിക്കുന്നു. ഇയുവിന്‍റെ വരുമാന - ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളില്‍ നിന്നാണ് ഈ കണക്കുകള്‍ വരുന്നത്.

"ദാരിദ്യ്ര സാധ്യതയില്‍' എന്ന് ഇയു നിര്‍വചിക്കുന്നത് ശരാശരി തുല്യ വരുമാനത്തിന്‍റെ 60 ശതമാനത്തില്‍ താഴെ മാത്രം ജീവിക്കുന്നതിനെയാണ്. ഇത് വെയ്റ്റഡ് ഗാര്‍ഹിക വരുമാനത്തെ അടിസ്ഥാനമാക്കി ജനസംഖ്യയെ പകുതിയായി വിഭജിക്കുന്നു.

ജര്‍മനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളുടെ പരിധി പ്രതിമാസം 1,446 യൂറോ ആയിരുന്നു. രണ്ട് മുതിര്‍ന്നവരും 14 വയസിന് താഴെയുള്ള രണ്ട് കുട്ടികളുമുള്ള ഒരു കുടുംബത്തിന്‍റെ മൂല്യം 3,036 ആയിരുന്നു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ - 30.9 ശതമാനം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ - രക്ഷാകര്‍തൃ കുടുംബങ്ങളിലെ ആളുകള്‍ - 28.7 ശതമാനം. തൊഴിലില്ലാത്തവര്‍ - 64.9 ശതമാനം. തൊഴിലില്ലാത്തവര്‍ - 33.8 ശതമാനം. വിരമിച്ചവര്‍ - 19.1 ശതമാനം.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.

മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.

തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.

ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്‍റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.

Latest News

Corehub Up