Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PriyankaGandhi

മോദിക്കെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കതിരേ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി.

രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളുടെ അംഗീകാരം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്കു നേരേ ലാത്തിച്ചാർജ് നടത്തിയ ശേഷം, സാമൂഹികമാധ്യത്തിൽ യുവാക്കളുടെ ഭാവിയെപ്പറ്റി പ്രധാനമന്ത്രി ആശങ്കപ്പെടുന്നതു വഞ്ചനാപരമായ സമീപനമാണ്.

തന്‍റെ മുക്കിനുതാഴെ 152 പരീക്ഷപേപ്പറുകൾ ചോർന്നിട്ടും ഒന്നിൽപ്പോലും നടപടിയെടുക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തെ യുവാക്കളുടെ ഭാവിഇല്ലാതാക്കിയതിന്‍റെ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Viral

ഏഴ് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹനിശ്ചയം; പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു

ഗാന്ധി കുടുംബത്തിൽ നിന്നും ഒരു പുതിയ വിവാഹവാർത്ത പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അവിവ ബെയ്ഗ് എന്ന പേര് തരംഗമായത്.

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്രയുടെ പ്രതിശ്രുത വധുവാണ് അവിവ.

വർഷങ്ങളായുള്ള സൗഹൃദവും ഏഴ് വർഷം നീണ്ട പ്രണയവുമാണ് ഇപ്പോൾ വിവാഹനിശ്ചയത്തിൽ എത്തിനിൽക്കുന്നത്. രാജസ്ഥാനിലെ രൺതംബോറിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

തന്‍റെ മൂന്നാം വയസുമുതലുള്ള ഉറ്റ സുഹൃത്താണ് അവിവ എന്ന് വ്യക്തമാക്കിക്കൊണ്ട് റൈഹാൻ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഇവരുടെ പഴയകാല ചിത്രങ്ങളും നിശ്ചയത്തിന്‍റെ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഡൽഹി സ്വദേശിയായ അവിവ ബെയ്ഗ് വെറുമൊരു സെലിബ്രിറ്റി മരുമകൾ എന്നതിലുപരി മികച്ച ഒരു കലാകാരിയും പ്രൊഫഷണലുമാണ്.

ഫോട്ടോഗ്രഫിയിലും വിഷ്വൽ ആർട്സിലും സജീവമായ അവിവ ‘അറ്റലിയർ 11' എന്ന ഫോട്ടോഗ്രഫി സ്റ്റുഡിയോയുടെ സഹസ്ഥാപക കൂടിയാണ്.

ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയ ഇവർ മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ്.

കലാരംഗത്തേക്ക് തിരിയുന്നതിന് മുമ്പ് കായികരംഗത്തും തന്‍റെ മികവ് തെളിയിച്ചിട്ടുള്ള അവിവയുടെ ചിത്രങ്ങൾ പല പ്രമുഖ പ്രദർശനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

റൈഹാനും അവിവയും തമ്മിലുള്ള ബന്ധം വെറും വ്യക്തിപരം മാത്രമല്ല, കലയോടുള്ള അഭിനിവേശവും ഇവരെ പരസ്പരം അടുപ്പിച്ചു. റൈഹാൻ ഒരു വന്യജീവി ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമായി അറിയപ്പെടുമ്പോൾ, അവിവ ഫാഷൻ, ബ്രാൻഡിംഗ് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇവരുടെ കുടുംബങ്ങൾ തമ്മിലും പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. അവിവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് ഒരു വ്യവസായിയും, അമ്മ നന്ദിത ബെയ്ഗ് പ്രശസ്തയായ ഇന്‍റീരിയർ ഡിസൈനറുമാണ്.

പ്രിയങ്ക ഗാന്ധിയുടെ അടുത്ത സുഹൃത്തായ നന്ദിതയാണ് എഐസിസി ആസ്ഥാനത്തിന്‍റെ ഇന്‍റീരിയർ ഡിസൈൻ നിർവ്വഹിച്ചതെന്നതും ശ്രദ്ധേയമാണ്.

കുടുംബങ്ങളുടെ പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടും കൂടിയുള്ള ഈ വിവാഹം വരും മാസങ്ങളിൽ നടക്കുമെന്നാണ് സൂചനകൾ.

Latest News

Corehub Up