Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PriyankaGandhi

ഗോമൂത്ര വിദഗ്ധൻ: ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്കെതിരെ പരിഹാസവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ പരീക്ഷാ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതാധികാര സമിതിയിൽ അംഗമായി നിയമിക്കപ്പെട്ട ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ "ഗോമൂത്ര വിദഗ്ദ്ധൻ" എന്ന് വിളിച്ച് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. മുൻപ് ഗോമൂത്രത്തിന്‍റെ ഔഷധഗുണങ്ങളെ കുറിച്ച് കാമകോടി നടത്തിയ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചാണ് പ്രിയങ്കയുടെ പരിഹാസം.

ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് ശേഷം പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യമാക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയിലേക്ക് കാമകോടിയെ നിയമിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ കടന്നാക്രമണം.

ആരാണ് വി. കാമകോടി‍? 

പ്രിയങ്ക ഗാന്ധിയുടെ വിമർശനം രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നെങ്കിലും, കമ്പ്യൂട്ടർ സയൻസ് രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് വി. കാമകോടി. ഐഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസും പിഎച്ച്ഡിയും നേടി. 2001-ൽ അധ്യാപകനായി ചേർന്നു, 2022 ജനുവരി മുതൽ ഡയറക്ടറാണ്.

പ്രതിരോധം, വാർത്താവിനിമയം എന്നീ മേഖലകളിൽ വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനായി ഇന്ത്യ നിർമിച്ച ആദ്യ തദ്ദേശീയ പ്രോസസ്സറായ 'ശക്തി'വികസിപ്പിച്ചെടുത്ത ടീമിന് നേതൃത്വം നൽകിയത് കാമകോടിയാണ്.

ഗോമൂത്ര വിവാദത്തിന് പിന്നിൽ

2025 ജനുവരിയിൽ ചെന്നൈയിലെ ഒരു ഗോശാലയിൽ നടന്ന മാട്ടുപ്പൊങ്കൽ ചടങ്ങിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. നാടൻ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും സംസാരിക്കവേ, ഗോമൂത്രത്തിന് ബാക്ടീരിയ വിരുദ്ധവും ദഹനത്തെ സഹായിക്കുന്നതുമായ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സംസാരിച്ചിരുന്നു. ഇതിനെയാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ ആയുധമാക്കിയത്.

എൻടിഎ ടാസ്‌ക് ഫോഴ്സിലെ പങ്ക്

നിലവിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന എൻടിഎ പരീക്ഷകൾ ചോർച്ചയില്ലാതെ സുരക്ഷിതമായും സുതാര്യമായും നടത്തുന്നതിന് ആവശ്യമായ വിവരസാങ്കേതിക-സുരക്ഷാ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് പാനലിൽ കാമകോടിയുടെ പ്രധാന ചുമതല.

Kerala

എംപി എവിടെയെന്ന ചോദ്യത്തിന് മറുപടി; പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിൽ

കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാ‌ടി സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തഭൂമി സന്ദർശിക്കുന്നതിനൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.

ദുരന്തം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപിയും സിപിഎമ്മും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണ് ഇവരെന്നും ദുരിതബാധിതരെ പൂർണമായി അവഗണിച്ചെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് എംപിയുടെ സന്ദർശനം.

കഴിഞ്ഞ എട്ടിനാണ് കള്ളാടി തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു

National

യുപി തെരഞ്ഞെടുപ്പ്, യോഗിയെ ലക്ഷ്യമിട്ട് ഡൽഹിയിൽ മാസ്റ്റർ പ്ലാൻ, രാഹുലും പ്രിയങ്കയും അഖിലേഷും തമ്മിൽ നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിക്കാൻ വൻ നീക്കങ്ങളുമായി ഇന്ത്യ മുന്നണി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഹാട്രിക് വിജയം തടയുക ലക്ഷ്യമിട്ട്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഡൽഹിയിൽ രഹസ്യ ചർച്ച നടത്തി. പാർലമെന്‍റ് വർഷകാല സമ്മേളനത്തിനിടയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

യുപിയിൽ യോഗി സർക്കാരിനെ താഴെയിറക്കാൻ എസ്പിയുമായുള്ള സീറ്റ് പങ്കിടൽ കോൺഗ്രസിന് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ തടസപ്പെട്ട വേളയിലാണ് നേതാക്കൾ ഇതിനായി ഒത്തുകൂടിയത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് വസ്തുക്കൾ മോഷ്‌ടിക്കപ്പെട്ട വിവാദവിഷയവും നേതാക്കൾ ചർച്ച ചെയ്തതായാണ് സൂചന.

ഉത്തർപ്രദേശിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സ്ഥാനാർത്ഥികളുടെ വിജയസാധ്യതയും ബൂത്ത് തലത്തിലുള്ള സംഘടനാശേഷിയും മുൻനിർത്തി മാത്രമേ സീറ്റുകൾ നൽകാനാവൂ എന്ന നിലപാടിലാണ് അഖിലേഷ് യാദവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചേർന്നുള്ള സഖ്യം വലിയ മുന്നേറ്റം നടത്തിയിരുന്നു.

 

Kerala

പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്..? വിമർശനവുമായി എഐഎസ്എഫ്

പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി.

വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.

ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു.

നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്‍റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും സജീവ ഇടപെടലുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കത്തിൽ പറയുന്നു.

Viral

ഏഴ് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹനിശ്ചയം; പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു

ഗാന്ധി കുടുംബത്തിൽ നിന്നും ഒരു പുതിയ വിവാഹവാർത്ത പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അവിവ ബെയ്ഗ് എന്ന പേര് തരംഗമായത്.

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്രയുടെ പ്രതിശ്രുത വധുവാണ് അവിവ.

വർഷങ്ങളായുള്ള സൗഹൃദവും ഏഴ് വർഷം നീണ്ട പ്രണയവുമാണ് ഇപ്പോൾ വിവാഹനിശ്ചയത്തിൽ എത്തിനിൽക്കുന്നത്. രാജസ്ഥാനിലെ രൺതംബോറിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

തന്‍റെ മൂന്നാം വയസുമുതലുള്ള ഉറ്റ സുഹൃത്താണ് അവിവ എന്ന് വ്യക്തമാക്കിക്കൊണ്ട് റൈഹാൻ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഇവരുടെ പഴയകാല ചിത്രങ്ങളും നിശ്ചയത്തിന്‍റെ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഡൽഹി സ്വദേശിയായ അവിവ ബെയ്ഗ് വെറുമൊരു സെലിബ്രിറ്റി മരുമകൾ എന്നതിലുപരി മികച്ച ഒരു കലാകാരിയും പ്രൊഫഷണലുമാണ്.

ഫോട്ടോഗ്രഫിയിലും വിഷ്വൽ ആർട്സിലും സജീവമായ അവിവ ‘അറ്റലിയർ 11' എന്ന ഫോട്ടോഗ്രഫി സ്റ്റുഡിയോയുടെ സഹസ്ഥാപക കൂടിയാണ്.

ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയ ഇവർ മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ്.

കലാരംഗത്തേക്ക് തിരിയുന്നതിന് മുമ്പ് കായികരംഗത്തും തന്‍റെ മികവ് തെളിയിച്ചിട്ടുള്ള അവിവയുടെ ചിത്രങ്ങൾ പല പ്രമുഖ പ്രദർശനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

റൈഹാനും അവിവയും തമ്മിലുള്ള ബന്ധം വെറും വ്യക്തിപരം മാത്രമല്ല, കലയോടുള്ള അഭിനിവേശവും ഇവരെ പരസ്പരം അടുപ്പിച്ചു. റൈഹാൻ ഒരു വന്യജീവി ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമായി അറിയപ്പെടുമ്പോൾ, അവിവ ഫാഷൻ, ബ്രാൻഡിംഗ് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇവരുടെ കുടുംബങ്ങൾ തമ്മിലും പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. അവിവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് ഒരു വ്യവസായിയും, അമ്മ നന്ദിത ബെയ്ഗ് പ്രശസ്തയായ ഇന്‍റീരിയർ ഡിസൈനറുമാണ്.

പ്രിയങ്ക ഗാന്ധിയുടെ അടുത്ത സുഹൃത്തായ നന്ദിതയാണ് എഐസിസി ആസ്ഥാനത്തിന്‍റെ ഇന്‍റീരിയർ ഡിസൈൻ നിർവ്വഹിച്ചതെന്നതും ശ്രദ്ധേയമാണ്.

കുടുംബങ്ങളുടെ പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടും കൂടിയുള്ള ഈ വിവാഹം വരും മാസങ്ങളിൽ നടക്കുമെന്നാണ് സൂചനകൾ.

Latest News

Corehub Up