Kerala
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിയെ സമനിലയിൽ തളച്ച് ലോറിയന്റ്. ശനിയാഴ്ച നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
പിഎസ്ജിക്ക് വേണ്ടി ഇബ്രാഹിം എംബായെയും വാരെൺ സായ്രെ-എമെറിയും ആണ് ഗോളുകൾ നേടിയത്. പാബ്ലോ പാജിസും ടോസിൻ അയെഗുനും ആണ് ലോറിയന്റിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ പിഎസ്ജിക്ക് 70 പോയിന്റും ലോറിയന്റിന് 42 പോയിന്റുമായി. ലീഗ് ടേബിളിൽ പിഎസ്ജി ഒന്നാമതും ലോറിയന്റ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
Sports
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ സെമിയിൽ പിഎസ്ജിക്ക് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
പിഎസ്ജിക്ക് വേണ്ടി ഖ്വിച്ച ക്വാരാറ്റ്സ്ഖേലിയയും ഒസ്മാൻ ഡെംപെലെയും രണ്ട് ഗോളുകൾ വീതവും ജാവോ നെവെസ് ഒരു ഗോളും നേടി. ഹാരി കെയ്നും മൈക്കൽ ഒലിസെയും ഡയോട്ട് ഉപമെക്കാനോയും ലൂയിസ് ഡയസും ആണ് ബയേണിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മെയ് ആറിനാണ് രണ്ടാം പാദ സെമിഫൈനൽ. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പാരീസ് സെന്റ് ജെര്‍മെയ്നു ജയം. ഹോം മത്സരത്തില്‍ പിഎസ്ജി 3-1ന് ടുലൂസിനെ കീഴടക്കി.
ഉസ്മാന് ഡെംബെലെ (23, 33) പിഎസ്ജിക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി. ഗോണ്‍സാലോ റാമോസിന്റെ 90+2) വകയായിരുന്നു മൂന്നാം ഗോള്‍.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിസ്ജിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ നൈസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
നൂനോ മെൻഡിസ്, ഡിസൈർ ഡോയെ, പെഡ്രോ ഫെർണാണ്ടസ്, വാരൺ സൈറെ-എമെറി എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. നൈസിലുള്ള അലയൻസ് റിവൈറ സ്റ്റേഡിയമായിരുന്നു മത്സരവേദി.
വിജയത്തോടെ പിഎസ്ജിക്ക് 60 പോയിന്റായി. ലീഗിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Sports
അരീന: ഫോർവേഡ് താരം കിലിയൻ എംബാപ്പെയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഫ്രഞ്ച് ലേബർ കോടതി വിധിക്കെതിരേ അപ്പീൽ നൽകില്ലെന്ന് പാരീസ് സെന്റ് ജർമെയ്ൻ (പിഎസ്ജി). എംബാപ്പെയ്ക്ക് 61 മില്ല്യണ്‍ യൂറോ (640 കോടി രൂപ) ശന്പളവും ബോണസും നൽകണമെന്നായിരുന്നു കോടതി വിധി.
പിഎസ്ജിക്കൊപ്പമുള്ള ഏഴ് സീസണുകൾക്ക് ശേഷം എംബാപ്പെ റയൽ മാഡ്രിഡിൽ ചേർന്നു. 30 ദശലക്ഷം യൂറോ (320 കോടി രൂപ) വാർഷിക ശന്പളമാണ് ക്ലബിൽ താരത്തിന് ലഭിക്കുന്നത്. പിഎസ്ജിക്കായി 308 മത്സരങ്ങളിൽനിന്ന് എംബാപ്പെ 256 ഗോളുകൾ നേടിയിരുന്നു.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍, കോച്ചില്ലാത്ത റെനൈസിനു മുന്നില്‍ പിഎസ്ജി വീണു.
എവേ പോരാട്ടത്തില്‍ റെനൈസിനോട് 3-1നാണ് പാരീസ് സെന്റ് ജെര്മെയ്ന് പരാജയപ്പെട്ടത്.
മൂസ അല്‍ തമാരി (34), എസ്റ്റെബന് ലെപോള് (69), ബ്രീല്‍ എംബോളൊ (81) എന്നിവരുടെ വകയായിരുന്നു റെനൈസിന്റെ ഗോളുകള്‍. ഉസ്മാന് ഡെംബെലെ (71) പിഎസ്ജിയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ കരുത്തരായ പിഎസ്ജിയെ വീഴ്ത്തി റെന്നെസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെ മൂന്ന് ഗോളുകൾക്കാണ് റെന്നെസ് പിഎസ്ജിയെ തകർത്തത്.
റെന്നെസിന് വേണ്ടി മുസ അൽ-ടാമാരിയും എസ്റ്റെബൻ ലിപോളും ബ്രീൽ എംബോളോയും ആണ് ഗോളുകൾ നേടിയത്. ഒസ്മാൻ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റെന്നെസിന് 34 പോയിന്റായി. ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റെന്നെസ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.
Sports
പാരിസ്: ബാലണ്‍ ഡി ഓർ ജേതാവ് ഒൗസ്മാൻ ഡെംബലെയുടെ ഇരട്ടഗോൾ മികവിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി)ക്ക് ലീഗ് വണ്ണിൽ തകർപ്പൻ ജയം. ലില്ലെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ 20 മീറ്ററിലധികം ദൂരെനിന്ന് ഡെംബലെ തൊടുത്ത ഷോട്ട് ലില്ലെ ഗോൾകീപ്പർക്ക് തടുക്കാൻ ഒരവസരവും നൽകിയില്ല. രണ്ടാം പകുതിയിലെ ആദ്യ 18 മിനിറ്റ് ഡെംബലെ എന്തുകൊണ്ട് ബാലണ്‍ ഡി ഓർ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു.
നാല് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾകീപ്പർ ബെർക്ക് ഓസറിനെ കബളിപ്പിച്ച് ക്രോസ്ബാറിന് തൊട്ടുതാഴെയായി ഡെംബലെ തൊടുത്ത ഷോട്ട് മികച്ചുനിന്നു.
പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർകോളയാണ് പിഎസ്ജിക്കായി 90+3 മിനിറ്റിൽ മൂന്നാം ഗോൾ നേടിയത്. 18 മത്സരങ്ങളിൽനിന്ന് 42 പോയിന്റുമായി പിഎസ്ജി ലീഗ് 1 പട്ടികയിൽ ഒന്നാമതാണ്. 40 പോയിന്റുമായി ലെൻസാണ് രണ്ടാം സ്ഥാനത്ത്.
ലോറിയന്റിനെതിരായി ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ മൊണാക്കോ 1-3ന് തോൽവി വഴങ്ങി. എട്ട് മത്സരങ്ങളിലെ ഏഴാം തോൽവിയാണ് മൊണോക്കോ വഴങ്ങിയത്.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ പാരീസ് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡിസൈർ ഡോയെയും ഒസ്മാൻ ഡെംപെലെയും ആണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. വില്ലം ജിയുബെൽസ് ആണ് പാരീസ് എഫ്സിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് 39 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് പിഎസ്ജി.
Sports
ദോഹ: മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് 2025 പുരസ്കാരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ഫോർവേഡ് ഉസ്മാൻ ഡെംബലെ സ്വന്തമാക്കി. ബാഴ്സ ലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്മാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
ചൊവ്വാഴ്ച രാത്രി ദോഹയിൽ നടന്ന ചടങ്ങിൽ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. ഇത്തവണ ബലോൻ ദ ഓർ പുരസ്കാരവും ഇവർക്കായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബോണ്‍മാറ്റി ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്. ബലോൻ ദ ഓറിലും ബോണ്‍മാറ്റി ഹാട്രിക് പുരസ്കാര നേട്ടം സ്വന്തമാക്കിയിരുന്നു.
ലയണൽ മെസിക്കും നെയ്മറിനും എംബപ്പെയ്ക്കും നേടിക്കൊടുക്കാൻ സാധിക്കാത്ത യുവേഫ ചാന്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിച്ചതാണ് ഇരുപത്തിയെട്ടുകാരൻ ഡെംബലെയെ പുരസ്കാരത്തിന് അർഹനാക്കിയത്.
പിഎസ്ജി ജഴ്സിയിൽ ആകെ 53 മത്സരങ്ങളിൽനിന്ന് 35 ഗോളും 16 അസിസ്റ്റുമാണ് കഴിഞ്ഞ സീസണിൽ ഡെംബലെയുടെ നേടിയത്. കൂടാതെ ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്സ് അപ്പ് എന്നിവയും നേട്ടത്തിലുൾപ്പെടുന്നു.
മറ്റു പുരസ്കാരങ്ങൾ:
Sports
പാരീസ്: ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും രൂക്ഷമായ തർക്കങ്ങളിലൊന്നിന് അവസാനം. പാരീസ് സെന്റ് ജർമെയ്ൻ കിലിയൻ എംബപ്പെയ്ക്ക് 60 മില്യണ്‍ യൂറോ (70.6 മില്യണ്‍ ഡോളർ) ശന്പളവും ബോണസും നൽകാൻ പാരീസ് ലേബർ കോടതി ഉത്തരവിട്ടു.
2024 ഏപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിലെ വരുമാനം തടഞ്ഞുവച്ചതായി ചൂണ്ടിക്കാട്ടിയാണ് ഫ്രാൻസ് സ്ട്രൈക്കർ പിഎസ്ജിയെ കോടതിയിലെത്തിച്ചത്. മാസങ്ങൾ നീണ്ട നിയമ തർക്കങ്ങൾക്ക് ശേഷമാണ് എംബപ്പെയ്ക്ക് അനുകൂല വിധി വന്നത്.
ക്ലബ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് തൊട്ടുമുന്‍പായിരുന്നു വിഷയത്തിൽ എംബപ്പെ കോടതിയെ സമീപിച്ചത്.