Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resolution

ലോകകപ്പില്‍ ഐസിസി പരിഷ്‌കാരം

എഡിന്‍ബര്‍ഗ്: ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റില്‍ ഐസിസി മാറ്റംവരുത്തി. 2027 ഐസിസി പുരുഷ ഏകദിനം, 2028 പുരുഷ ട്വന്‍റി-20 ലോകകപ്പുകള്‍ പരിഷ്‌കരിച്ച ഫോര്‍മാറ്റിലായിരിക്കും നടക്കുക. ഏകദിന ലോകകപ്പില്‍ റൗണ്ട് 1, 2, 3 എന്നീ പോരാട്ടങ്ങള്‍ക്കുശേഷമായിരിക്കും സെമി ഫൈനല്‍ ടീമുകളെ നിശ്ചിയിക്കുക.

ട്വന്‍റി-20 ലോകകപ്പില്‍, ഗ്രൂപ്പ് ഘട്ടം, സൂപ്പര്‍ 10, എലിമിനേഷന്‍ റൗണ്ടുകളുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ടീമുകളുടെ നാല് ഗ്രൂപ്പ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 10ലേക്ക്.

സൂപ്പര്‍ 10ലെ രണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ സെമിയില്‍. രണ്ട് ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേഷന്‍ റൗണ്ട്. അതില്‍ ജയിക്കുന്ന രണ്ട് ടീമും സെമിയിലെത്തും.

National

വിബി-ജി റാം ജി നിയമത്തിനെതിരേ പ്രമേയവുമായി പഞ്ചാബ് നിയമസഭ

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ (എംജിഎൻആർഇജിഎ) ത്തിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി-ജി റാം ജിക്കെതിരേ പ്രമേയവുമായി പഞ്ചാബ് നിയമസഭ. പുതിയ നിയമം ചർച്ച ചെയ്യുന്നതിനായി ഒരു ദിവസത്തേക്കു നിയമസഭാസമ്മേളനം വിളിച്ചുചേർത്താണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പ്രമേയം കൊണ്ടുവന്നത്.

ഗ്രാമീണ വികസന-പഞ്ചായത്ത് വകുപ്പ് മന്ത്രി തരുണ്‍പ്രീത് സിംഗ് സോണ്ടാണു പ്രമേയം സഭയിൽ അവതരിപ്പിച്ചത്. അതിജീവനത്തിനായി മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തെ ആശ്രയിക്കുന്ന ഗ്രാമീണ തൊഴിലാളികളെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെയും പട്ടികജാതി സമൂഹങ്ങളെയും വിബി-ജി റാം ജി നിയമം ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് നിയമം കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ദരിദ്രരായ തൊഴിലാളികൾക്കും സ്ത്രീകൾക്കും തൊഴിൽ കാർഡുകളുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും വേതനവും തൊഴിലുകളും ഉറപ്പാക്കിയിരുന്ന അവകാശത്തെ ഇല്ലാതാക്കുന്ന വിബി-ജി റാം ജി ബില്ലിനെ പഞ്ചാബ് നിയമസഭ പ്രമേയത്തിൽ നിരാകരിച്ചിട്ടുണ്ട്. അവകാശാധിഷ്ഠിതവും ആവശ്യാധിഷ്ഠിതവും പൂർണമായും കേന്ദ്രം സ്പോണ്‍സർ ചെയ്യുന്നതുമായ എംജിഎൻആർഇജിഎയുടെ ഘടന നിലനിർത്തുന്നതിനായി സംസ്ഥാനസർക്കാർ കേന്ദ്രവുമായി ചർച്ച നടത്തണമെന്നും പ്രമേയം നിർദേശിക്കുന്നു.

സംസ്ഥാനങ്ങൾക്ക് അനാവശ്യ സാന്പത്തികബാധ്യത ചുമത്തുകയും ഗ്രാമീണ തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്ന പുതിയ ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, വിബി-ജി റാം ജി ബില്ലിനെതിരേ പ്രമേയം കൊണ്ടുവന്ന എഎപി സർക്കാരിന്‍റെ നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരുമാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പാർലമെന്‍റ് നിയമങ്ങൾ പാലിക്കേണ്ടതു സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും എഎപിയുടേത് അന്ധമായ എതിർപ്പുകളാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

വിഷയം പഠിക്കാതെയും കേന്ദ്രമന്ത്രിസഭയുമായി കൂടിയാലോചിക്കാതെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിഎൻആർഇജിഎ പിൻവലിച്ചതെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ രാഹുൽ ഭാവനയുടെ ലോകത്താണു ജീവിക്കുന്നതെന്നും രാജ്യത്തെ യാഥാർഥ്യങ്ങളുമായി ബന്ധമില്ലെന്നും ചൗഹാൻ പരിഹസിച്ചു.

District News

"തിടുക്കപ്പെട്ട് എസ്ഐആർ കൊണ്ടുവരുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല': ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമ സഭ

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.

വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്‍റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.

ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്‍റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.

പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News

Corehub Up