National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ചന്പൽ നദിയിൽ നിന്ന് അനധികൃത മണൽ ഖനനം തടയാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരനെ ട്രാക്ടർ കയറ്റി കൊന്നു. ഹര്‍കേഷ് ഗുര്‍ജർ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
നിയമവിരുദ്ധമായി മണൽ കയറ്റിയ ട്രാക്ടർ ട്രോളി ഹൈവേയിലൂടെ വരുന്നത് കണ്ട ഹർകേഷ് തടയാനായി മുന്നോട് നീങ്ങി. എന്നാൽ വാഹനം നിർത്താതെ ഡ്രൈവർ ഹർകേഷിന്റെ നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു.
ഹർകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: മാവൂരിൽ അനധികൃതമായി പുഴമണൽ കടത്തിയ ലോറി പിടികൂടി. പന്നിക്കോട് സ്വദേശി ജിയാദിന്റെ ഉടമസ്ഥതയിലുള്ള മണൽ കയറ്റിയ ടിപ്പർ ലോറിയാണ് പിടികൂടിയത്.
മാവൂരിൽ വച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മാവൂർ പോലീസ് ലോറി പിടികൂടുകയായിരുന്നു. പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുക്കുന്നതായി മാവൂര്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് ലോറി പിടികൂടിയത്.
മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷ്, സിപിഒ വിനീത്, ഹോം ഗാര്‍ഡ് വേലായുധൻ എന്നിവർ ചേർന്ന സംഘമാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.