x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മയ്യനാട്-പൊഴിക്കര തീരത്ത് മണല്‍ഖനനം അവസാനിപ്പിക്കണം: മയ്യനാട് ഗ്രാമപഞ്ചായത്ത്

വെബ് ഡെസ്ക്
Published: September 11, 2026 12:15 AM IST | Updated: September 11, 2026 12:15 AM IST

പ്രതീകാത്മക ചിത്രം

കൊട്ടിയം : മയ്യനാട്-പൊഴിക്കര തീരദേശമേഖലയില്‍ മാസങ്ങളായി നടന്നുവരുന്ന വലിയതോതിലുള്ള മണല്‍ഖനനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബുധനാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിxid കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. അബിനാണ് മണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ജൂലൈ അഞ്ചിന് നടന്ന പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി യോഗത്തില്‍ അനധികൃത മണല്‍ ഖനനം അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബുധനാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശം പ്രമേയമായി അവതരിപ്പിച്ചത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ അംഗങ്ങളും ഇത് അംഗീകരിച്ചു. കളക്ടര്‍ക്ക് അടിയന്തരമായി കത്തുനല്‍കാന്‍ ഭരണസമിതി തീരുമാനിച്ചു.

പരിസ്ഥിതി ദുര്‍ബലമേഖലയാണ് മയ്യനാട് പൊഴിക്കര മേഖല. മുക്കം-താന്നി ബീച്ചും, പൊഴിക്കര ബീച്ചും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ പ്രകൃതിക്ഷോഭത്തില്‍ പോലും വെള്ളം കയറുകയും പൊഴി മുറിക്കുകയും ചെയ്യുന്ന പരിസ്ഥിതി ദുര്‍ബല മേഖലയില്‍നിന്നാണ് പാരിസ്ഥിതിക പഠനംപോലും ഇല്ലാതെ മാസങ്ങള്‍ മണല്‍ഖനനം നടത്തിയത്. ഹൈവേ നിര്‍മാണത്തിന്‍റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഇവിടെനിന്നു കടത്തപ്പെട്ടു. ആയിരം ലോഡ് മണല്‍ ഇനിയും ഇവിടെനിന്ന് ഖനനം ചെയ്യാനാണ് സ്വകാര്യ കമ്പനിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇവിടെ മണല്‍ഖനനം നടക്കുന്നത്. സ്വകാര്യ കമ്പനികളുടെ താത്പര്യത്തിനുവേണ്ടി ഒരു നാടിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മയ്യനാട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എസ്. അബില്‍ പറഞ്ഞു.

 

Tags : Sand mining NattuVishasham DistrictNews

Recent News

Corehub Up