Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Science Festival

ശാസ്ത്രോത്സവത്തിനും സ്വർണക്കപ്പ്: മന്ത്രി ശിവൻകുട്ടി

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു പാലക്കാട്ട് പ്രൗഢോജ്വല തുടക്കം. മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

സംസ്ഥാന കായിക-കലോത്സവ മാതൃകയിൽ ശാസ്ത്രോത്സവത്തിലും ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് അടുത്തവർഷം മുതൽ സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. മേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കും എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്കുമുള്ള സമ്മാനത്തുകയും വർധിപ്പിക്കും. 14 ജില്ലകളിൽനിന്നായി 8500ഓളം പ്രതിഭകളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്.

ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തിപരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാന്വൽ പരിഷ്കരിച്ചശേഷമുള്ള സന്പൂർണ ശാസ്ത്രോത്സവം ആറു വേദികളിലായാണു നടക്കുന്നത്.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് സ്വാഗതം പറഞ്ഞു. എംഎൽഎമാരായ മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. എൻ. ഷംസുദീൻ, കെ.ഡി. പ്രസേനൻ, എ. പ്രഭാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ കളക്ടർ മാധവിക്കുട്ടി എന്നിവർ ആശംസകളർപ്പിച്ചു.

സ്കൂളുകളിൽ ഏകീകൃത പ്രാർഥന വേണമെന്ന് മന്ത്രി

പാലക്കാട്: സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രാർഥന ഏകീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എല്ലാ സ്കൂളിലും ഒരുപോലെയുള്ള പ്രാർഥന നടപ്പാക്കണം. ചില മതസംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക പ്രാർഥന നടക്കുന്നുണ്ട്. വിദ്യാർഥിയായതുകൊണ്ടുമാത്രം അതു പാടേണ്ടിവരുന്ന സാഹചര്യമാണുള്ളത്. എല്ലാ സ്കൂളുകളിലും ഒരുപോലെയുള്ള പ്രാർഥന വരണമെന്ന ചർച്ചയ്ക്കു ശാസ്ത്രോത്സവങ്ങൾ തുടക്കമിടണം. മതേതര, ഭരണഘടനാ മൂല്യങ്ങളും ശാസ്ത്രാവബോധവും ഉൾക്കൊള്ളുന്ന പ്രാർഥനകളാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.

സുവനീർ കവർചിത്രം പ്രകാശനം ചെയ്തു 

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ സുവനീർ കവർ ചിത്രം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ ചിത്രമത്സര രീതിയിലാണ് സുവനീർ കവർചിത്രം ക്ഷണിച്ചത്.

ഒന്നാംസ്ഥാനം പാലക്കാട് വാണിയംകുളം ടിആർകെഎച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാർഥി കെ. ആദിത്യൻ കരസ്ഥമാക്കി. സുവനീർ കമ്മിറ്റി നൽകുന്ന മെമന്‍റോ മന്ത്രി ആദിത്യനു കൈമാറി. താരാപഥം എന്ന പേരാണ് സുവനീർ കമ്മിറ്റി എഡിറ്റോറിയൽ ബോർഡ് സുവനീറിനു നൽകിയിട്ടുള്ളത്.

ചടങ്ങിൽ സുവനീർ കമ്മിറ്റി കണ്‍വീനർ ഡോ. ഷാഹുൽ ഹമീദ്, കമ്മിറ്റി അംഗങ്ങളായ എം.ടി. ഇർഫാൻ, പി.എ. ഖാദർ, ഡോ.എസ്. സന്തോഷ് കുമാർ, അബ്ദുൾ റസാഖ്, കൃഷ്ണൻ നന്പൂതിരി, ബാബു ആലായൻ, ഫഹദ് കൊന്പത്ത് എന്നിവർ പങ്കെടുത്തു.

District News

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിനു കുറവിലങ്ങാട്ട് തുടക്കമായി

 

പിടിവിടാതെ കുറവിലങ്ങാട്; പിന്നാലെ ഈരാറ്റുപേട്ട

കുറവിലങ്ങാട്: ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ കുറവിലങ്ങാട് ഉപജില്ല ഇക്കുറിയും പിടിവിടാതെ മുന്നേറുന്നു. ആദ്യദിനം മത്സരങ്ങൾ പൂർത്തീകരിക്കുമ്പോൾ 982 പോയിന്‍റ് നേടിയാണ് കുറവിലങ്ങാട് ഉപജില്ലയുടെ മുന്നേറ്റം. 927 പോയിന്‍റുള്ള ഈരാറ്റുപേട്ടയാണ് രണ്ടാംസ്ഥാനത്ത്. ചങ്ങനാശേരി (885), ഏറ്റുമാനൂർ (860), കോട്ടയം ഈസ്റ്റ് (817) സ്‌കൂളുകളാണ് തുടർസ്ഥാനങ്ങളിൽ.

 

കണ്ടാൽ കസേര, വേണമെങ്കിൽ ഗോവണി; ത്രി ഇൻ വൺ ഒക്കെ പഴങ്കഥ


കുറവിലങ്ങാട്: ഒരേസമയം കസേരയായും കിടക്കയായും ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങളൊക്കെ ഈ കൊച്ചുമിടുക്കർക്ക് വെറും പഴങ്കഥ. ഒരേ ഉപകരണം തന്നെ മൂന്നും നാലും ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന പാഠങ്ങളാണ് കുരുന്നുകൾ പകർന്നുനൽകിയത്. കസേര മറിച്ചിട്ടാൽ ഗോവണിയായി മാറും. ഗോവണിയെ അല്പമൊന്ന് മാറ്റിയാൽ ഇസ്തിരിപ്പെട്ടി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകുക എന്നിങ്ങനെ നീളുന്നു കുട്ടികളുടെ നിർമാണ ചാതുരി. 


മൂന്ന് മണിക്കൂറിനുള്ളിൽ തടിയിൽ എട്ട് ഉപകരണങ്ങൾ നിർമിച്ച് മാനത്തൂർ സെന്‍റ് ജോസഫ് സ്‌കൂളിലെ ജുവാൻ ജോസ് ശ്രദ്ധനേടി. ജോവാനൊപ്പം മാറ്റുരച്ച കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസിലെ ഹരി ഗോവിന്ദ് തടിയിൽ തീർച്ച ചപ്പാത്തി മേക്കറിലൂടെയാണ് കാഴ്ചക്കാരിൽ ആവേശം സമ്മാനിച്ചത്. കസേര ഒരേസമയം ഗോവണിയായി ഉപയോഗിക്കുന്ന നിർമിതി രാമപുരം സെന്‍റ് അഗസ്റ്റിൻസിലെ പ്രണവ് പ്രദീഷിന്‍റേതാണ്.

 

സ്‌കൂളുകളിൽ മുന്നിൽ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ്; തൊട്ടുപിന്നിൽ നസ്രത്ത്ഹിൽ ഡിപോൾ


ശാസ്ത്രാത്സവത്തിന്‍റെ ആദ്യദിനം പിന്നിടുമ്പോൾ പോയിന്‍റുനിലയിൽ സ്‌കൂളുകളിൽ മുന്നിൽ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് എച്ച്എസ്എസ്. 384 പോയിന്‍റാണുള്ളത്. ആതിഥേയ ഉപജില്ലയിലെ നസ്രത്ത്ഹിൽ ഡി പോൾ ഹയർസെക്കൻഡറി സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്. 215 പോയിന്‍റാണുള്ളത്. കോട്ടയം മൗണ്ട് കാർമൽ (200), വാഴപ്പള്ളി സെന്‍റ് തെരേസാസ് (192), ബ്രഹ്‌മമംഗലം വിഎച്ച്എസ്എസ് ( 179) എന്നീ സ്‌കൂളുകൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മുന്നേറ്റക്കാരുടെ പട്ടികയിലുണ്ട്.

 

ശാസ്ത്രമേളകൾ ഭാവിശാസ്ത്രത്തിന്‍റെ വാതിൽ: ഫ്രാൻസിസ് ജോർജ് എംപി


കുറവിലങ്ങാട്: ശാസ്ത്രമേളകൾ ഭാവി ശാസ്ത്രത്തിന്‍റെ വാതിലുകളാണെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ജില്ലാ ശാസ്‌ത്രോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.


ലോഗോ ഡിസൈൻ ചെയ്തതിനുള്ള സമ്മാനവും എംഎൽഎ നൽകി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്‌സാണ്ടർ, നാസർ മുണ്ടക്കയം, ജനപ്രതിനിധികൾ, അധ്യാപകസംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

 

വിസ്മയക്കാഴ്ചയായി അമ്മക്കിളിക്കൂട്

കുറവിലങ്ങാട്: കളിമണ്ണിന് മാതൃസ്‌നേഹത്തിന്‍റെ ഇത്രയും ശക്തി സമ്മാനിക്കാനാകുമോ എന്ന് കാഴ്ചക്കാർക്ക് വിസ്മയം. ജില്ലാ സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ കാഴ്ചക്കാരെ ഏറ്റവും ആകർഷിച്ച ഇനമായിരുന്ന ക്ലേമോഡലിംഗ്.


കിളിക്കൂട്ടിൽ കുഞ്ഞിക്കിളികൾക്ക് ഭക്ഷണം നൽകുന്ന അമ്മക്കിളിയുടെ മാതൃഭാവമായിരുന്നു വിഷയം. കൗമാരമനസുകളിൽ മാതൃഭാവം നിറഞ്ഞപ്പോൾ കാഴ്ചക്കാർ ശരിക്കും വിസ്മയത്തിലായി. അത്രമാത്രം മനോഹരവും വശ്യതനിറഞ്ഞതുമായിരുന്നു സൃഷ്ടികൾ.ഇളംതലമുറയ്ക്ക് പഴം കഴിക്കുന്ന കുരങ്ങനായിരുന്നു വിഷയം. അതിലും മികച്ച സൃഷ്ടികൾ ഏറെയായിരുന്നു.

ആവേശം കെടുത്തി ഓൺലൈൻ ഫലം


കുറവിലങ്ങാട്: കാത്തിരുന്ന ഫലം പ്രഖ്യാപിക്കുമ്പോൾ കരഘോഷവും പൊട്ടിക്കരച്ചിലും തുള്ളിച്ചാടലുമൊക്കെ ഓർമ മാത്രമായി. ആകാംക്ഷയുടെ കൊടിമുടിയിൽ നിൽക്കുമ്പോൾ മൈക്കിലൂടെയെത്തുന്ന ഫലപ്രഖ്യാപനമില്ലാത്തത് മത്സരാർഥികൾക്കും ഒപ്പമെത്തുന്ന അധ്യാപകർക്കും മാതാപിതാക്കൾക്കുമൊക്കെ നിസംഗത സമ്മാനിക്കുന്നു. മത്സരഫലങ്ങളെല്ലാം ഓൺലൈൻ സൈറ്റിൽ ലഭ്യമാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.

പസിലിൽ പാർക്കൊരുക്കിജെഫിൻ ബെന്നിക്ക് ഒന്നാംസ്ഥാനം


കുറവിലങ്ങാട്: ഗണിതശാസ്ത്ര പസിലിൽ പാർക്കൊരുക്കിയ ജെഫിന് ഒന്നാംസ്ഥാനം. ജില്ലാ സ്‌കൂൾ ഗണിതശാസ്‌ത്രോത്സവത്തിലാണ് ജെഫിന്‍റെ മുന്നേറ്റം. ഒരു പാർക്കൊരുക്കുമ്പോൾ അതിൽ എന്തൊക്കെ വേണമെന്ന ചോദ്യത്തിന് ഉത്തരങ്ങൾ നൽകിയാൽ ജെഫിന്‍റെ പസിൽ പാസാകും.


കുര്യനാട് സെന്‍റ് ആൻസ് സ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ജെഫിൻ എ ഗ്രേഡോടെയാണ് വിജയം നേടിയത്. ഹൈസ്‌കൂൾ വിഭാഗത്തിലാണ് മുന്നേറ്റം. പാലാ ഗവ. ടെക്‌നിക്കൽ സ്‌കൂളിൽ ഗണിതശാസ്ത്രാധ്യാപകനായ ബെന്നി കൊച്ചുകിഴക്കേടത്തിന്‍റെയും വിദേശത്ത് നഴ്‌സായ സീനയുടെയും മകനാണ് ഈ മിടുക്കൻ.

 

പ്രവൃത്തിപരിചയമെന്നാൽ കുറവിലങ്ങാട്ടെ പിള്ളേരാ...


പ്രവൃത്തി പരിചയമേളയിൽ കിരീടം ചൂടി കുറവിലങ്ങാട് ഉപജില്ല. ഈരാറ്റുപേട്ടയുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് കുറവിലങ്ങാടിന്‍റെ വിജയം. 10 പോയിന്‍റുകളുടെ ലീഡിലാണ് കുറവിലങ്ങാട് വിജയിച്ചത്. 652 പോയിന്‍റാണ് കുറവിലങ്ങാടിന്. ഈരാറ്റുപേട്ടയ്ക്ക് 642. മറ്റ് ഉപജില്ലകളുടെ പോയിന്‍റ് നില: ചങ്ങനാശേരി (586), ഏറ്റുമാനൂർ (530), കോട്ടയം ഈസ്റ്റ് (523), പാലാ (492), കോട്ടയം വെസ്റ്റ് (482), കാഞ്ഞിരപ്പള്ളി (479), വൈക്കം (471), കറുകച്ചാൽ (422), രാമപുരം (395), പാമ്പാടി (380), കൊഴുവനാൽ (165).

District News

ജില്ലാ ശാസ്ത്രോത്സവം: പനങ്ങാട് ചാന്പ്യൻ

ചാവക്കാട്: ജില്ലാ ശാസ്ത്രമേളയിൽ 352 പോയിന്‍റ് നേടി പനങ്ങാട് എച്ച്എസ്എസ് ചാന്പ്യൻമാർ.

306 പോയിന്‍റ് വീതം നേടി ചാലക്കുടി എസ്എച്ച് സിജിഎച്ച്എസ്എസും മമ്മിയൂർ എൽഎഫ് സിജിഎച്ച്എസ്എസും രണ്ടാംസ്ഥാനം പങ്കിട്ടു.

1100 വിദ്യാലയങ്ങളിൽനിന്ന് 6200 വിദ്യാർഥികൾ മാറ്റുരച്ച മേളയിൽ ചെന്ത്രാപ്പിന്നി നാലാംസ്ഥാനവും (283) പാവറട്ടി സെന്‍റ് ജോസഫ് എച്ച്എസ് അഞ്ചാംസ്ഥാനവും (277) നേടി. ഉപജില്ലയിൽ 1243 പോയിന്‍റോടെ ചാലക്കുടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട (1218), തൃശൂർ ഈസ്റ്റ് (1211) രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ കൊടുങ്ങല്ലൂർ(1165) കുന്നംകുളം (1111) ഉപജില്ലകൾനാലും അഞ്ചും സ്ഥാനങ്ങൾ നേടി.

അപകടഭൂമികളിൽ സുരക്ഷാകവചമായി
നവീന്‍റെ സ്മാർട്ട് സേഫ്റ്റി ഹെൽമറ്റ്

ചാവക്കാട്: ദുരന്തഭൂമികളിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ജീവൻ പണയം വച്ച് ഇറങ്ങുന്ന രക്ഷാപ്രവർത്തകർക്കായി സുരക്ഷിതത്വം ഉറപ്പാക്കുന്ന സ്മാർട്ട് സേഫ്റ്റി ഹെൽമറ്റ് രൂപകൽപ്പന ചെയ്തിരിക്കുകയാണ് കുന്നംകുളം ബഥനി സെന്‍റ് ജോൺസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നവീൻ മണ്ടുംപാൽ.

ജില്ലാ ശാസ്ത്രമേളയിലെ ഹയർസെക്കൻഡറി വിഭാഗം ഐഒടി മത്സരത്തിൽ അവതരിപ്പിച്ച നവീന്‍റെ സൃഷ്ടി സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമായി. വൈഫൈ അടിസ്ഥാനത്തിലാണ് ഈ ഹെൽമെറ്റ് പ്രവർത്തിക്കുന്നത്. അപകടഭൂമിയിൽ പ്രവർത്തിക്കുന്ന വ്യക്തി കാണാതായാലും, ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പുറത്ത് നിൽക്കുന്നവർക്ക് അദ്ദേഹത്തിന്‍റെ സ്ഥാനം, ചലനം, പരിസരസാഹചര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വ്യക്തമായി അറിയാനാകും.

നിലവിൽ കൺസ്ട്രക്ഷൻ, മൈനിംഗ് തുടങ്ങിയ മേഖലകളിൽ ഈ സംവിധാനം പ്രായോഗികമാക്കാൻ വൈഫൈ ലഭ്യത പ്രശ്നമുണ്ടെങ്കിലും, അതിനുള്ള പരിഹാരമായി സ്വതന്ത്രമായി പ്രവർത്തിക്കുന്ന ട്രാക്കിംഗ് ചിപ്പ് ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് നവീൻ. ഇതിലൂടെ അഞ്ച് മുതൽ പത്ത് കിലോമീറ്റർ വരെ ദൂരത്തുള്ള രക്ഷാപ്രവർത്തനങ്ങളിലും സ്മാർട്ട് ഹെൽമെറ്റ് ഫലപ്രദമായി ഉപയോഗിക്കാനാകും.

വെബ് പേജ് ഹോസ്റ്റിംഗിന്‍റെ സഹായത്തോടെ, ഹെൽമറ്റിൽ നിന്നുള്ള ഡാറ്റ നേരിട്ട് ഏതെങ്കിലും ഉപകരണത്തിലേക്ക് (മൊബൈൽ/ലാപ്ടോപ്പ്) പങ്കിടാൻ കഴിയുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. വെറും നാലുദിവസത്തെ പരിശ്രമത്തിലൂടെയാണ് നവീൻ ഈ പ്രോജക്ട് പൂർത്തിയാക്കിയത്.

ശാസ്ത്രോത്സവം സമാപിച്ചു

ചാവക്കാട്: തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്‍റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിന്‍റെയും സമാപനസമ്മേളനം മമ്മിയൂർ എൽഎഫ് സിജിഎച്ച്എസ്എസിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.

എൻ.കെ. അക്ബർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, കെ.കെ. മുബാറക്ക്, എ. സായിനാഥൻ, ഡിഇഒമാരായ കെ.എസ്. രോഹിത് നന്ദകുമാർ, ടി. ഷൈല, എഇഒമാരായ എ. മൊയ്തീൻ, വി.ബി. സിന്ധു, ഷീബ ചാക്കോ, എം.ടി. സംഗീത, പ്രിൻസിപ്പൽ എം.ഡി. ഷീബ, പ്രിൻസിപ്പൽ സിസ്റ്റർ റീന ജേക്കബ്, പി.എസ്. ഷൈജു എന്നിവർ പ്രസംഗിച്ചു.

District News

റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് അനുഗ്രഹ് വരച്ച ലോഗോ

കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം ലോഗോ മത്സരത്തിൽ കോതമംഗലം സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ് സാബു വരച്ച ലോഗോ തെരഞ്ഞെടുക്കപ്പെട്ടു.

അനുഗ്രഹ് കഴിഞ്ഞവർഷം കേരള സ്കൂൾ ഒളിമ്പിക്സ് സുവനീറിന് ഉജ്ജ്വലം എന്ന പേര് നിർദേശിച്ച് ലോഗോ വരച്ചതിന് മന്ത്രി വി. ശിവൻകുട്ടിയിൽനിന്നും സമ്മാനം നേടിയിരുന്നു. കലാകാരനും കോതമംഗലം സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സാബു ആരക്കുഴയുടെ മകനാണ് അനുഗ്രഹ്.

District News

ജില്ലാ ശാസ്ത്രോത്സവത്തില്‍ ചേര്‍ത്തല ഉപജില്ല മുന്നില്‍

മാവേലിക്കര: ആലപ്പുഴ റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്‍റെ ഒന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചേര്‍ത്തല ഉപജില്ല മുന്നില്‍. ആകെയുള്ള 221ല്‍ 121 മത്സരങ്ങളുടെ ഫലം വന്നപ്പോള്‍ ചേര്‍ത്തല ഉപജില്ല 1135 പോയിന്‍റോടെ ഓന്നാമതും ആലപ്പുഴ ഉപജില്ല 914 പോയിന്‍റോടെ രണ്ടാമതും കായംകുളം ഉപജില്ല 887 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും എത്തി.

സ്‌കൂള്‍ തലത്തില്‍ ഹരിപ്പാട് ഗവ. ജിഎച്ച്എസ്എസ് 204 പോയിന്‍റോടെ ഒന്നാം സ്ഥാനത്തും താമരക്കുളം വിവിഎച്ച്എസ് 196 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും പൂങ്കാവ് എംഐഎച്ച്എസ് 181 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും എത്തി.

നിലവില്‍ നടന്ന ഇനങ്ങളില്‍ ശാസ്ത്ര മേളയില്‍ ചേര്‍ത്തല ഉപജില്ല 90 പോയിന്‍റോടെ ഒന്നാമതും, ആലപ്പുഴ ഉപജില്ല 86 പോയിന്‍റോടെ രണ്ടാമതും കായംകുളം ഉപജില്ല 72 പോയിന്‍റോടെ മൂന്നാമതും എത്തിയിട്ടുണ്ട്.

ഗണിതശാത്രമേളയില്‍ ആലപ്പുഴ ഉപജില്ല 148 പോയിന്‍റോടെ ഒന്നാമതും കായംകുളം ഉപജില്ല 119 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും തുറവൂര്‍ ഉപജില്ല 115 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും എത്തി.

റവന്യു ജില്ലാ ശാസ്ത്രമേളകളും ചെങ്ങന്നൂര്‍ റീജണ്‍ സ്‌കില്‍ ഫെസ്റ്റും മറ്റം സെന്‍റ് ജോണ്‍സ് എച്ച്എസ്എസില്‍ എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മാവേലിക്കര നഗരസഭാധ്യക്ഷന്‍ നൈനാന്‍ സി. കുറ്റിശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് കളിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

എസ്. രാജേഷ്, കെ. സുധ, സജി സുരേന്ദ്രന്‍, ഡോ. കെ.ജെ. ബിനു, എച്ച്. റീന, ഡാനിയല്‍ ജോര്‍ജ്, ഷൈനി തോമസ്, സി. ജ്യോതികുമാര്‍ ആര്‍. തനുജ, കെ.എസ്. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ്. ശ്രീലത സ്വാഗതവും പോരുവഴി ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Latest News

Corehub Up