National
ആ വാർത്ത, ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്കും വന്യജീവി പ്രേമികൾക്കും അദ്ഭുതവും ആവേശവും പകരുന്നതായി. സിക്കിമിലെ ഹിമാലയൻ മലനിരകളിൽ ഒരു പ്രേതത്തെ കണ്ടെത്തിയിരിക്കുന്നു! മാത്രമല്ല, ആ പ്രേതം കാമറക്കണ്ണിൽ കുടുങ്ങുകയും ചെയ്തു!
അതീവരഹസ്യമായി സഞ്ചരിക്കുന്ന, പ്രേതം നിസാരക്കാരനല്ല! മലനിരകളിലെ പ്രേതം (Ghost of the mountains) എന്നറിയപ്പെടുന്ന യുറേഷ്യൻ ലിൻക്സ് (Eurasian Lynx) എന്ന അപൂർവയിനം കാട്ടുപൂച്ചയാണത്! ഹിമാലയൻ മലനിരകളിൽ കണ്ടെത്തിയ കാട്ടുപൂച്ചയുടെ അപൂർവചിത്രങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പൂച്ചവർഗത്തിൽപ്പെട്ട, എന്നാൽ സാധാരണ പൂച്ചകളേക്കാൾ വലിപ്പമുള്ള യുറേഷ്യൻ ലിൻക്സുകൾ മഞ്ഞുമൂടിയ ഉയർന്ന മലനിരകളിലാണ് ജീവിക്കുന്നത്. മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാതെ, അതീവ രഹസ്യമായാണ് ഇവരുടെ സഞ്ചാരം. കാട്ടുപൂച്ചകളുടെ ഈ സ്വഭാവമാണ് ഇവയ്ക്കു മലനിരകളിലെ പ്രേതം - എന്നു പേരുവരാൻ കാരണം. ഇന്ത്യയിൽ സാധാരണയായി ലഡാക്ക്, ഹിമാചൽ പ്രദേശ് തുടങ്ങിയ വടക്കൻ ഹിമാലയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടാറുള്ള ജീവിയെ ആദ്യമായാണ് സിക്കിം പോലുള്ള ഒരു വടക്ക്-കിഴക്കൻ സംസ്ഥാനത്ത് കണ്ടെത്തുന്നത്.
സിക്കിമിലെ ഉയർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന വൈൽഡ് ലൈഫ് കാമറ ട്രാപ്പിലാണ് അപൂർവ ദൃശ്യങ്ങൾ പതിഞ്ഞത്. അതിശൈത്യത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കട്ടിയുള്ള രോമക്കുപ്പായവും ശരീരപ്രകൃതിയുമുള്ള ഈ വന്യജീവി സിക്കിമിലുമുണ്ടെന്ന കണ്ടെത്തൽ അവിടുത്തെ ജൈവവൈവിധ്യം വ്യക്തമാക്കുന്നു. മേഖലയിലെ പരിസ്ഥിതിവ്യവസ്ഥ ഇപ്പോഴും ആരോഗ്യകരമായി തുടരുന്നു എന്നതിന്റെ സൂചനയായും ഗവേഷകർ ഇതിനെ കണക്കാക്കുന്നു. കണ്ടെത്തലോടെ, വരും ദിവസങ്ങളിൽ സിക്കിമിലെ ഉയർന്ന ഹിമാലയൻ മേഖലകളിൽ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വനംവകുപ്പ് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്.
National
ബംഗളൂരു: സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറത്തു കൊന്നു. അതി ഹാംഗ്മ സുബ്ബ(22) ആണ് കൊല്ലപ്പെട്ടത്. ഡാർജിലിംഗ് സ്വദേശിയായ പുർബ ലെപ്ച ആണ് കേസിലെ പ്രതി.
ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഒരു ഹോട്ടലിലെ വെയ്റ്ററാണ് പുർബ ലെപ്ച.
പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് ബംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും.
ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള സംസാരം വാക്കുതർക്കത്തിലെത്തി. ഇതിനിടെ പുർബ ലെപ്ച കത്തി ഉപയോഗിച്ച് അതി ഹാംഗ്മ സുബ്ബയെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വച്ചുതന്നെ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ ബെല്ലന്ദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ഗാങ്ടോക്ക്: സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. മംഗൻ ജില്ലയിലെ ലാച്ചനിലാണ് കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരികൾ കുടുങ്ങിയത്.
മണ്ണിടിച്ചിലിൽ ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്നതാണു സഞ്ചാരികൾ കുടുങ്ങാൻ കാരണം.
ദിവസങ്ങളായി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെട്ടവരിൽ 1,321 വിനോദസഞ്ചാരികളും 84 പ്രദേശവാസികളും ഉൾപ്പെടുന്നുണ്ടെന്ന് മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
സൈന്യം, പോലീസ്, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Sports
ജയ്പുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ പഞ്ചാബിനായി ഫുഡ് പോയിസണിനെത്തുടര്ന്ന് ശുഭ്മാന്‍ ഗില്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ അര്‍ഷദീപ് സിംഗിന്റെ മിന്നും ബൗളിംഗ്.
34 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷദീപിന്റെ ബൗളിംഗിലൂടെ പഞ്ചാബ് എതിരാളികളായ സിക്കിമിനെ 22.2 ഓവറില്‍ 75നു പുറത്താക്കി. തുടര്‍ന്ന് 6.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സ് നേടി ജയം സ്വന്തമാക്കി.
ഋഷഭ് പന്ത് അര്‍ധസെഞ്ചുറി (37 പന്തില്‍ 67 നോട്ടൗട്ട്) നേടിയ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഡല്‍ഹി എട്ട് വിക്കറ്റിന് സര്‍വീസസിനെ പരാജയപ്പെടുത്തി.