National
ബംഗളൂരു: ഐപിഎൽ ടിക്കറ്റുകൾ അമിത വിലയ്ക്ക് വിറ്റ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ. സ്റ്റേഡിയത്തിനുള്ളിലെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരൻ ചന്ദ്രശേഖർ ആണ് പിടിയിലായത്.
ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. 180 ലധികം ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ 15,000 മുതൽ 19,000 രൂപ വരെ വിലയ്ക്ക് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഏപ്രിൽ 15 ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർസിബി) ലക്നോ സൂപ്പർ ജയന്റ്സും (എൽഎസ്ജി) തമ്മിലുള്ള ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇയാൾ വിറ്റത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ, സ്റ്റേഡിയം പരിസരത്ത് ജോലി ചെയ്തിരുന്ന വ്യക്തികളെ പോലീസ് ചോദ്യം ചെയ്യുകയും ചന്ദ്രശേഖറിൽ അന്വേഷണം എത്തുകയുമായിരുന്നു.
Sports
മെക്സിക്കോ: മെക്സിക്കോ സിറ്റിയിലെ നവീകരിച്ച എസ്റ്റാഡിയോ ബനോർട്ടെ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഒരു മരണം.
ആസ്ടെക്ക സ്റ്റേഡിയം എന്നറിയപ്പെടുന്ന വേദിയിൽ ഫിഫ ലോകകപ്പ് 2026 മെക്സിക്കോയും പോർച്ചുഗലും തമ്മിലുള്ള സന്നാഹ മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു അപകടം.
District News
ചക്കിട്ടപാറ: അഞ്ച് വര്‍ഷത്തിലധികമായി ചെളിക്കുണ്ടായി കിടന്ന ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടഭാഗം യുഡിഎഫ് ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് നന്നാക്കി.
മഴക്കാലമായാല്‍ പ്രവേശന ഭാഗം വെള്ളം കെട്ടി നിന്ന് ചെളിയാകുമായിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നേരത്തെ അധികൃതര്‍ ചെവികൊണ്ടിരുന്നില്ല.
ചക്കിട്ടപാറ പഞ്ചായത്തില്‍ അധികാരമേറ്റ പുതിയഭരണസമിതിയുടെ നേതൃത്വത്തിലാണ് മണ്ണിട്ടു നികത്തി സ്റ്റേഡിയം നന്നാക്കിയത്. ഉപജില്ലാ സ്കൂള്‍ മേളകളും മറ്റു കായിക പരിപാടികളും പഞ്ചായത്തിന്റെ പൊതു പരിപാടികളും സ്റ്റേഡിയത്തില്‍ നടത്തിയിരുന്നു.
കമ്മ്യൂണിറ്റി ഹാളും ഈ കോമ്പൗണ്ടിലാണ്. വനിതാ ഹോട്ടല്‍, പകല്‍ വീട്, സിഡിഎസ് ഓഫീസ്, പൊതു ശൗചാലയം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നതും സ്റ്റേഡിയം ഭാഗത്താണ്. എല്‍ഡിഎഫ് ഭരണം മാറി ചക്കിട്ടപാറ പഞ്ചായത്ത് യുഡിഎഫ് തിരിച്ചു പിടിച്ചതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഭാഗം മണ്ണിട്ടു നികത്തി നന്നാക്കുകയായിരുന്നു.