Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : States

വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ തിങ്കളാഴ്ച ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. ഇന്ന് രാവിലെ ചേർന്ന ഉന്നതതലയോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്‍റെ നീക്കം.

അതേസമയം, വായ്പയെടുത്ത് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ല. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. പകരം 50 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള താൽക്കാലിക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

National

എസ്ഐആർ മൂന്നാം ഘട്ടം മേയ് 30 മുതൽ; 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും നടക്കും

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്‍റെ (എസ്ഐആർ) മൂന്നാംഘട്ടം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. എസ്ഐആർ ഇനിയും അരങ്ങേറാത്ത 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ടം ആരംഭിക്കുക. മേയ് 30 മുതൽ ഘട്ടംഘട്ടമായാണ് എസ്ഐആർ ഇവിടങ്ങളിൽ ആരംഭിക്കുക.

മൂന്നാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവ ഒഴികെ, രാജ്യം മുഴുവനും വോട്ടർപട്ടിക പരിഷ്കരണം നടന്നുകഴിയും.

ഡൽഹി, ഒഡീഷ, മിസോറം, സിക്കിം, മണിപ്പുർ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഹരിയാന, ഛണ്ഡീഗഡ്, തെലുങ്കാന, പഞ്ചാബ്, കർണാടക, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്, നാഗാലാൻഡ്, ത്രിപുര, ദാദർ ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്ഐആറിന്‍റെ മൂന്നാംഘട്ടം ആരംഭിക്കുക.

മൂന്നാംഘട്ടത്തിൽ ഏകദേശം 36.73 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയുടെ പരിശോധനയ്ക്കു വിധേയമാക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിടെ നടന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നേരത്തെ പൂർത്തിയായിരുന്നു.

Kerala

ഒരേ ചേസിസ്, എന്‍ജിന്‍ നമ്പറുകൾ; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതു 15,849 വാഹനങ്ങള്‍

കൊച്ചി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരേ ചേസിസ്, എന്‍ജിന്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തത് 15,849 വാഹനങ്ങളെന്ന് കംപ്‌ട്രോളര്‍ ആൻഡ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ആസാമിലെയും മറ്റ് ഏഴു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാഹന്‍ ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ് 15,849 വാഹനങ്ങള്‍ ഒരേ ചേസിസ്, എന്‍ജിന്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത്.

ഫെബ്രുവരി 19ന് ആസാം നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ട് പ്രകാരം 12,112 വാഹനങ്ങളും (ഏകദേശം 76 ശതമാനം) ആസാമിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍ബന്ധിത നോ ഒബ്ജക്‌ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെയാണ് ഇവ രജിസ്റ്റര്‍ ചെയ്തത് എന്നതു ഗൗരവകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ നിയമപ്രകാരം ഒരു വാഹനത്തിന് ഒരുസമയത്ത് ഒരു തനതായ രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രമേ പാടുള്ളൂ. മറ്റൊരു സംസ്ഥാനത്തേക്കു മാറുമ്പോള്‍ പഴയ രജിസ്‌ട്രേഷന്‍ റദ്ദാക്കി പുതിയത് എടുക്കണം. ഇതു ലംഘിച്ചാണ് രജിസ്‌ട്രേഷനുകള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എക്‌സൈസിന്‍റെ പ്രത്യേക പരിശോധന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസിന്‍റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു.

കാസര്‍ഗോഡ്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും.

ഡിസംബര്‍ ഏഴിന് വൈകുന്നേരം ആറ് മുതല്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.

National

അഞ്ചു സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

 

ന്യൂഡൽഹി: ജമ്മു കാഷ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

കാഷ്മീരിലെ ഒമ്പത് സ്ഥലങ്ങളിലും, ബിഹാറിലെ എട്ട് സ്ഥലങ്ങളിലും, ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും, കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് തെരച്ചിൽ നടന്നത്.

കാഷ്മീരിലെ ബാരാമുള്ള, കുൽഗാം, അനന്ത്‌നാഗ്, പുൽവാമ ജില്ലകളിൽ തെരച്ചിൽ നടന്നു.

 

Latest News

Corehub Up