കൊച്ചി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരേ ചേസിസ്, എന്ജിന് നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തത് 15,849 വാഹനങ്ങളെന്ന് കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ആസാമിലെയും മറ്റ് ഏഴു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാഹന്‍ ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ് 15,849 വാഹനങ്ങള്‍ ഒരേ ചേസിസ്, എന്ജിന് നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത്.
ഫെബ്രുവരി 19ന് ആസാം നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ട് പ്രകാരം 12,112 വാഹനങ്ങളും (ഏകദേശം 76 ശതമാനം) ആസാമിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍ബന്ധിത നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെയാണ് ഇവ രജിസ്റ്റര്‍ ചെയ്തത് എന്നതു ഗൗരവകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ നിയമപ്രകാരം ഒരു വാഹനത്തിന് ഒരുസമയത്ത് ഒരു തനതായ രജിസ്ട്രേഷന് നമ്പര്‍ മാത്രമേ പാടുള്ളൂ. മറ്റൊരു സംസ്ഥാനത്തേക്കു മാറുമ്പോള്‍ പഴയ രജിസ്ട്രേഷന് റദ്ദാക്കി പുതിയത് എടുക്കണം. ഇതു ലംഘിച്ചാണ് രജിസ്ട്രേഷനുകള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Tags : chassis engine numbers vehicles registered northern eastern states