Kerala
കൊച്ചി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരേ ചേസിസ്, എന്ജിന് നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തത് 15,849 വാഹനങ്ങളെന്ന് കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ആസാമിലെയും മറ്റ് ഏഴു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാഹന്‍ ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ് 15,849 വാഹനങ്ങള്‍ ഒരേ ചേസിസ്, എന്ജിന് നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത്.
ഫെബ്രുവരി 19ന് ആസാം നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ട് പ്രകാരം 12,112 വാഹനങ്ങളും (ഏകദേശം 76 ശതമാനം) ആസാമിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍ബന്ധിത നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെയാണ് ഇവ രജിസ്റ്റര്‍ ചെയ്തത് എന്നതു ഗൗരവകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ നിയമപ്രകാരം ഒരു വാഹനത്തിന് ഒരുസമയത്ത് ഒരു തനതായ രജിസ്ട്രേഷന് നമ്പര്‍ മാത്രമേ പാടുള്ളൂ. മറ്റൊരു സംസ്ഥാനത്തേക്കു മാറുമ്പോള്‍ പഴയ രജിസ്ട്രേഷന് റദ്ദാക്കി പുതിയത് എടുക്കണം. ഇതു ലംഘിച്ചാണ് രജിസ്ട്രേഷനുകള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു.
കാസര്‍ഗോഡ്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും.
ഡിസംബര്‍ ഏഴിന് വൈകുന്നേരം ആറ് മുതല്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: ജമ്മു കാഷ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
കാഷ്മീരിലെ ഒമ്പത് സ്ഥലങ്ങളിലും, ബിഹാറിലെ എട്ട് സ്ഥലങ്ങളിലും, ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് തെരച്ചിൽ നടന്നത്.
കാഷ്മീരിലെ ബാരാമുള്ള, കുൽഗാം, അനന്ത്നാഗ്, പുൽവാമ ജില്ലകളിൽ തെരച്ചിൽ നടന്നു.