x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോട്ടല്‍ മുറിയില്‍ ദമ്പതികൾ വിഷം കഴിച്ചനിലയില്‍ ; ഭര്‍ത്താവ് മരിച്ചു

വെബ്ഡെസ്ക്
Published: July 4, 2026 03:21 AM IST | Updated: July 4, 2026 03:21 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. ആദിച്ചനല്ലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ബംഗളൂരു വിശാല്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കു സമീപം ആനന്തപുരം സര്‍ക്കിള്‍ ടി.സി. പാലിയയില്‍ അനില്‍കുമാര്‍ (59) ആണ് മരിച്ചത്.

ഇയാളുടെ ഭാര്യ ബീന (54) യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

അനില്‍കുമാറും ബീനയും ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് ആപ്പ് വഴി 30നാണ് രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നത്. ഒന്നിന് കൊല്ലത്തെത്തിയ ഇരുവരും മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെത്തി താമസിച്ചു വരികയായിരുന്നു.

ഹോട്ടലിലെ ഒന്നാം നിലയിലെ ഡീലക്‌സ് റൂം നമ്പര്‍ 102 ലാണ് ഇവര്‍ താമസിച്ചിരുന്നത്. ദിവസവും രാവിലെ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവര്‍ പറുത്തിറങ്ങിയിരുന്നുവെന്നും അസ്വഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നുമാണ് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ റൂം ചെക്ക് ഔട്ട് ചെയ്യുന്ന വിവരം പറയാനായി ഹോട്ടൽ അധികൃതര്‍ ഫോണില്‍ വിളച്ചപ്പോഴും റൂമില്‍ മുട്ടിയപ്പോഴും

പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് റൂമിന്‍റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു. ഇരുവരും കട്ടിലില്‍ അബോധവാസ്ഥയില്‍ കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

ഇരുവരെയും ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനില്‍കുമാര്‍ മരിച്ചു. അനില്‍കുമാറിന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് ഹോട്ടൽ മുറി സീല്‍ ചെയ്തയിട്ടുണ്ട്. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തും.

വിഷം എവിടെനിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും ഫോണ്‍ രേഖകളും അടക്കം സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കളായ ഹേമന്ദ്, മനീഷ് എന്നിവര്‍ ശനിയാഴ്ച കൊല്ലത്തെത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങളറിയാനാകുവെന്ന് പോലീസ് പറഞ്ഞു.

Tags : Couple poisoned hotel room Kollam

Recent News

Corehub Up