Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stay

ദീപകിന് ആശ്വാസം; നിയമനടപടികൾ സുപ്രീംകോടതി തടഞ്ഞു

ന്യൂഡല്‍ഹി: മുസ്‌ലിം കടയുടമയെ രക്ഷിക്കാന്‍ ബജ്‌‌രംഗ്ദള്‍ പ്രവര്‍ത്തകരെ എതിര്‍ത്ത മുഹമ്മദ് ദീപക്കിനെതിരായ (ദീപക് കുമാര്‍) നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം.

തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ചോദ്യം ചെയ്തുകൊണ്ട് ദീപക് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഈ കേസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതില്‍നിന്നോ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നോ ദീപക്കിനെ വിലക്കിക്കൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തു.

ബജ്‌രംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍നിന്ന് മുസ്‌ലിം കടയുടമയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെയാണു ജിം ട്രെയിനറായ ദീപക് കുമാര്‍ ശ്രദ്ധേയനായത്. നിന്‍റെ പേരെന്താണെന്ന് അക്രമികള്‍ ചോദിച്ചപ്പോള്‍ ഹിന്ദുമത വിശ്വാസിയായ അദ്ദേഹം മുഹമ്മദ് ദീപക് എന്നു പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ദീപക്കിനും അദ്ദേഹത്തിന്‍റെ സഹായി വിജയ് റാവത്തിനുമെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു.

National

ത്രിഭാഷാ നയത്തിന് ഇടക്കാല സ്റ്റേയില്ല

ന്യൂഡൽഹി: 2026-27 അധ്യയനവർഷം മുതൽ സിബിഎസ്ഇ നടപ്പാക്കിയ ത്രിഭാഷാ നയത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കുമെന്ന് അറിയിച്ചു.

ത്രിഭാഷാ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വിഷയത്തിൽ അടുത്തയാഴ്ച വിശദമായ വാദം കേൾക്കും.

സിബിഎസ്ഇയുടെ നയപ്രകാരം ഇംഗ്ലീഷിനെ ഒരു അന്യഭാഷയായാണ് പരിഗണിച്ചിരിക്കുന്നതെന്നും പ്രാദേശിക ഭാഷകൾ പഠിപ്പിക്കുന്നതിനുള്ള അധ്യാപകരോ പാഠപുസ്തകങ്ങളോ നിലവിൽ ലഭ്യമല്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതുവരെ ഫ്രഞ്ച് പോലുള്ള വിദേശ ഭാഷകൾ പഠിച്ച ഒരു വിദ്യാർഥി പെട്ടെന്ന് പ്രാദേശിക ഭാഷകൾ പഠിക്കണമെന്നു പറയുന്നത് പ്രായോഗികമല്ലെന്നും ഹർജിക്കാർ പറഞ്ഞു.

ത്രിഭാഷാ നയത്തിനെതിരേ വലിയ പ്രതിഷേധം ഉയർന്നതോടെ ചില ഇളവുകൾ സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: പെരുമ്പാവൂര്‍ കോടതിയുടെ നടപടികള്‍ക്ക് സ്റ്റേ, പുനരധിവാസം ഒരു വര്‍ഷത്തിനുള്ളില്‍

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി ഒരു വര്‍ഷത്തേക്ക് സ്റ്റേ ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കും എന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേ.

ഈ കാലയളവില്‍ കുടുംബങ്ങള്‍ക്ക് വീടു വച്ച് നല്‍കാമെന്നാണ് ധാരണ. അതേസമയം, കോടതി വിധി അനുസരിച്ച് അഭിഭാഷക കമ്മീഷന്‍ കുടിയൊഴിപ്പിക്കാന്‍ എത്തിയത് മലയിടംതുരുത്തിനെ സംഘര്‍ഷത്തിലാക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്ക്കാനും ഇടയാക്കിയിരുന്നു.

2023 മുതല്‍ നിരവധി തവണ കുടിയൊഴിപ്പിക്കല്‍ ശ്രമം നടന്നിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന്‍ തന്‍റെ 2.65 ഏക്കര്‍ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍ നായര്‍ 58 വര്‍ഷം മുമ്പ് നല്‍കിയ കേസ് സുപ്രീം കോടതി വരെയെത്തുകയും ഹര്‍ജിക്കാരന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തിരുന്നു.

തുടര്‍ന്നായിരന്നു കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇത് സംഘര്‍ഷത്തിലെത്തിയതോടെ സര്‍ക്കാര്‍ ഇടപെടുകയും വിഷയത്തില്‍ ഇരുഭാഗവുമായും ചര്‍ച്ച നടത്തുകയുമായിരുന്നു. മന്ത്രി റോജി എം ജോണിന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ സമവായമുണ്ടത്.

Kerala

സർക്കാരിന് തിരിച്ചടി; റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്.

ലാന്‍റ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവെന്നാണ് ട്രൈബ്യൂണലിന്‍റെ നിരീക്ഷണം.

കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത് സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്‍റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.

 

 

Kerala

അധികം ഈടാക്കിയ ഫീസ് മെഡി. വിദ്യാര്‍ഥികള്‍ക്കു തിരികെ നല്‍കണമെന്ന നിര്‍ദേശത്തിനു സ്റ്റേ

കൊച്ചി: അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 

നോട്ടീസ് നടപടി ചോദ്യം ചെയ്ത് തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ നടപടികള്‍ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്.

ഹര്‍ജിക്കാരായ മെഡിക്കല്‍ കോളജുകള്‍ക്ക് ഫീ റെഗുലേറ്ററി സമിതി നിശ്ചയിച്ച ഫീസ് തത്കാലം ഈടാക്കാന്‍ അനുമതി നല്‍കി. എതിര്‍കക്ഷികളോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി അടിയന്തരമായി കേസ് പരിഗണിക്കണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി.

എംബിബിഎസ് കോഴ്‌സില്‍ നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്‍റെ 2026 ഏപ്രില്‍ ഏഴിലെ പൊതുനോട്ടീസ് ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് നിലവിലുള്ളത്. ഈ പൊതു നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് കോളജുകള്‍ പിരിച്ച ആറു മാസത്തെ അധിക ഫീസ് റീഫണ്ട് ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കമ്മീഷന്‍ ജൂണ്‍ ആറിന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കത്തയച്ചത്. ഇതിനെതിരേയുള്ള ഉപഹര്‍ജികളും നിലവിലുണ്ട്.

കേരളത്തില്‍ ഫീസ് നിര്‍ണയിക്കുന്നത് ഫീ റെഗുലേറ്ററി സമിതിയാണെന്നതോ വിവിധ സംസ്ഥാനങ്ങളിലെ ഫീസ് നിര്‍ണയ രീതികളാണെന്നതോ പരിഗണിക്കാതെയാണു നോട്ടീസ് അടക്കമുള്ള നടപടിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. കോഴ്‌സ് കാലാവധി നാലര വര്‍ഷമാണെങ്കിലും പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമെടുക്കുന്നുണ്ട്.

നാലര വര്‍ഷത്തെ കോഴ്‌സിന്‍റെ ഫീസ് അഞ്ച് ഗഡുക്കളായി വാങ്ങുകയാണു ചെയ്യുന്നത്. അതിനാല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Kerala

ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള തീരുമാനത്തിനു സ്റ്റേ

കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 

സാംസ്‌കാരിക നിലയം സ്ഥാപിക്കാന്‍ 31.8 സെന്‍റ് ഭൂമി കൊട്ടാരക്കര നഗരസഭയ്ക്ക് മൂന്നു വര്‍ഷത്തേക്കു പാട്ടത്തിന് നല്‍കാനുള്ള ഫെബ്രുവരി 20ലെ റവന്യു വകുപ്പിന്‍റെ ഉത്തരവാണ് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.

ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

National

പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർച്ച്‌ 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.

ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത്‌ വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്‌വി എന്നിവരുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കാന്പസുകളിൽ തുല്യതാ സമിതികൾ രൂപവത്കരിക്കണമെന്നും ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ചട്ടം ഈ മാസം രണ്ടാംവാരമാണ് യുജിസി പുറത്തിറക്കിയത്. ഇതിൽ ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം.

Kerala

രക്തസാക്ഷി മണ്ഡപത്തിന്‍റെ ഉദ്ഘാടനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിന്‍റെ ഉദ്ഘാടനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഹര്‍ജി വീണ്ടും ഫെബ്രുവരി ആറിനു പരിഗണിക്കാന്‍ മാറ്റി.

സര്‍ക്കാരിന്‍റെയോ കോളജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മണ്ഡപം നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാര്‍ഥിയായ എസ്. അക്ഷയ് കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഇടക്കാല ഉത്തരവ്.

National

ലാലു പ്രസാദ് യാദവിന് എതിരായ വിചാരണാ നടപടിക്കു സ്റ്റേയില്ല

ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐആർസിടിസി) ഹോട്ടലുകൾ ലീസിന് നൽകിയതുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.

കേസിന്‍റെ അന്വേഷണം ഈ നിലയിൽ എത്തിനിൽക്കുന്പോൾ അന്വേഷണ ഏജൻസിയുടെ പ്രതികരണം ആരായാതെ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ലാലുവിന്‍റെ ഹർജിയിൽ പ്രതികരണം അറിയിക്കാനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഐആർസിടിസി അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രികൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരേ കഴിഞ്ഞ വർഷം ഒക്‌ടോബർ 13നാണ് വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.

Latest News

Corehub Up