x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികം ഈടാക്കിയ ഫീസ് മെഡി. വിദ്യാര്‍ഥികള്‍ക്കു തിരികെ നല്‍കണമെന്ന നിര്‍ദേശത്തിനു സ്റ്റേ


Published: June 23, 2026 02:01 AM IST | Updated: June 23, 2026 02:01 AM IST

കൊച്ചി: അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 

നോട്ടീസ് നടപടി ചോദ്യം ചെയ്ത് തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ നടപടികള്‍ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്.

ഹര്‍ജിക്കാരായ മെഡിക്കല്‍ കോളജുകള്‍ക്ക് ഫീ റെഗുലേറ്ററി സമിതി നിശ്ചയിച്ച ഫീസ് തത്കാലം ഈടാക്കാന്‍ അനുമതി നല്‍കി. എതിര്‍കക്ഷികളോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി അടിയന്തരമായി കേസ് പരിഗണിക്കണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി.

എംബിബിഎസ് കോഴ്‌സില്‍ നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്‍റെ 2026 ഏപ്രില്‍ ഏഴിലെ പൊതുനോട്ടീസ് ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് നിലവിലുള്ളത്. ഈ പൊതു നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് കോളജുകള്‍ പിരിച്ച ആറു മാസത്തെ അധിക ഫീസ് റീഫണ്ട് ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കമ്മീഷന്‍ ജൂണ്‍ ആറിന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കത്തയച്ചത്. ഇതിനെതിരേയുള്ള ഉപഹര്‍ജികളും നിലവിലുണ്ട്.

കേരളത്തില്‍ ഫീസ് നിര്‍ണയിക്കുന്നത് ഫീ റെഗുലേറ്ററി സമിതിയാണെന്നതോ വിവിധ സംസ്ഥാനങ്ങളിലെ ഫീസ് നിര്‍ണയ രീതികളാണെന്നതോ പരിഗണിക്കാതെയാണു നോട്ടീസ് അടക്കമുള്ള നടപടിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. കോഴ്‌സ് കാലാവധി നാലര വര്‍ഷമാണെങ്കിലും പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമെടുക്കുന്നുണ്ട്.

നാലര വര്‍ഷത്തെ കോഴ്‌സിന്‍റെ ഫീസ് അഞ്ച് ഗഡുക്കളായി വാങ്ങുകയാണു ചെയ്യുന്നത്. അതിനാല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Tags : Stay medical students excess fees refund

Recent News

Corehub Up