University News
കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് യോഗം ജനുവരി 31ന് രാവിലെ പത്തിന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
സെക്യൂരിറ്റി ഗാർഡ് വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 30-ന് നടക്കും. യോഗ്യത: 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർധസൈനികർ. ഉയർന്ന പ്രായപരിധി: 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). താത്പര്യമുള്ളവർ രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.
ഡോഗ് ട്രെയിനിംഗ് പ്രോഗാം ഇൻസ്ട്രക്ടർ / കെയർടേക്കർ നിയമനം
കാലിക്കട്ട് സർവകലാശാല ഫോറൻസിക് സയൻസ് പഠന വകുപ്പ് തൃശൂർ കേരളാ പോലീസ് അക്കാദമിയിൽ നടത്തുന്ന പ്രഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈൻ ഫോറൻസിക് പ്രോഗ്രാമിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ (ഒരു ഒഴിവ്), കെയർടേക്കർ (രണ്ട് ഒഴിവ്) നിയമനങ്ങൾക്കുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 28ന് നടത്തും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10.30ന് കേരളാ പോലീസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ: 9895086515.
കോളജ് ട്രാൻസ്ഫർ അപേക്ഷ നീട്ടി
2024 - 25 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലെ മേജർ നിലനിർത്തികൊണ്ടുള്ള കോളജ് ട്രാൻസ്ഫർ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി ജനുവരി 28ന് വൈകിട്ട് മൂന്ന് വരേയ്ക്ക് നീട്ടി.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
വിദൂര വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബിടെക് (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Kerala
തോമസ് വർഗീസ്
തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി സർവകലാശാലാ ചട്ടം പ്രകാരം നിലനില്ക്കുകയില്ലെന്നു വിദഗ്ധാഭിപ്രായം.
രജിസ്ട്രാർ ഉൾപ്പെടെ സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അന്തിമാധികാരം സർവകലാശാല സിൻഡിക്കറ്റിനാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമാണ് വൈസ് ചാൻസലർക്കു ഒറ്റയ്ക്കു തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുക. അത്തരത്തിൽ അടിയന്തരമായി ഒരു തീരുമാനം വി.സി കൈക്കൊണ്ടാൽ തുടർന്നു വരുന്ന സിൻഡിക്കറ്റ് യോഗത്തിൽ ഇതിന് അംഗീകാരം വേണം.
ഈ സാഹചര്യത്തിൽ കേരള സർവകലാശാലയിൽ ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹനൻ കുന്നുമ്മേൽ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കറ്റ് യോഗത്തിൽ തള്ളപ്പെടും.
ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സിൻഡിക്കറ്റിൽ ഈ വിഷയം വരുന്നതിനു മുന്പേതന്നെ വൈസ് ചാൻസലർ സസ്പെൻഷൻ നടപടി പിൻവലിക്കുമോ എന്നതാണ് അറിയേണ്ടത്. സിൻഡിക്കറ്റ് യോഗത്തിനായി അംഗങ്ങൾ രേഖാമൂലം കത്തു നല്കി ക്കഴിഞ്ഞാൽ പിന്നീട് വൈസ് ചാൻസലർക്ക് സർവകലാശാലയുടെ നയപരമായ കാര്യങ്ങളിൽ നേരിട്ട് നടപടികൾ കൈക്കൊള്ളാൻ കഴിയുകയില്ല.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി സിൻഡിക്കറ്റ് യോഗം വിളിക്കാൻ അംഗങ്ങൾ ആവശ്യപ്പെടും.
നോട്ടീസ് നല്കി ഏഴു ദിവസത്തിനുള്ളിൽ യോഗം വിളിക്കണമെന്നാണ് സർവകലാശാലാ ആക്ട് പറയുന്നത്. യോഗത്തിനു മുന്പായി സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കപ്പെടുകയും വൈസ് ചാൻസലർക്ക് സിൻഡിക്കറ്റ് തീരുമാനം അംഗീകരിക്കേണ്ട സ്ഥിതിയും ഉണ്ടാകും. സിൻഡിക്കറ്റിന്റെ ചെയർമാൻ വൈസ് ചാൻസലർ ആണെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ഇടതു സഹയാത്രികരാണ്. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കേണ്ട സ്ഥിതിയും ഉണ്ടാവുമെന്ന് സർവകലാശാലാ രംഗത്തെ വിദഗ്ധർ സൂചന നല്കുന്നു.