Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SyroMalabar

സീറോമലബാർ സിറിയൻ കാത്തലിക് വിദ്യാർഥികൾ ആശങ്കയിൽ

ചമ്പക്കുളം: സീറോമലബാർ സിറിയൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽ ഉന്നതപഠനത്തിനും മത്സരപരീക്ഷകൾക്കും അപേക്ഷിക്കാൻ തടസം നേരിടുന്നതായി പരാതി. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റുകളിൽ സീറോമലബാർ സിറിയൻ കാത്തലിക് എന്ന് മാത്രം ചേർത്തിരിക്കുന്നത് ഈ വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാനും തടസമാകുന്നു.

സീറോമലബാർ സമുദായ അംഗങ്ങളായിട്ടുള്ള സുറിയാനി കത്തോലിക്കരുടെ സമുദായപ്പേര് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് 2023 ജൂലൈ എട്ടിനാണ് സർക്കാർ ഉത്തരവിറക്കിയത്.

ഈ ഉത്തരവ് ഇറങ്ങിയതിനുശേഷം വിദ്യാലയങ്ങളിൽ ചേർന്ന കുട്ടികളുടെ പേരിനൊപ്പം ജാതി/ സമുദായം ഇപ്രകാരം ചേർത്തുവരുന്നുണ്ട്.ഇതിന് മുൻപ് ഈ സമുദായത്തിൽപെട്ട കുട്ടികളുടെയും മുതിർന്നവരുടെയും സ്‌കൂൾ രേഖകളിലെല്ലാം റോമൻ കാത്തലിക് (ആർസി), റോമൻ കാത്തലിക് സിറിയൻ ക്രിസ്‌ത്യൻ (ആർസി എസ്‌സി) എന്നിങ്ങനെ വ‍്യത‍്യസ്തമായിട്ടാണ് ചേർത്തിരുന്നത്.

ഇതാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികളുടെ പ്രവേശനത്തിനും അപേക്ഷ സമർപ്പണത്തിനും തടസമായിരിക്കുന്നത്.സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സമുദായത്തിന്‍റെ പേരുമാറ്റം വന്നതോടെ ബന്ധപ്പെട്ട റവന്യു അധികാരികൾ ഈ വിഭാഗത്തിലെ അപേക്ഷകർക്ക് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് സാക്ഷ്യപത്രം നല്കാൻ തയാറാകുന്നില്ല.

സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് രേഖപ്പെടുത്തിയ സ്‌കൂൾ രേഖകളാണ് സാക്ഷ്യപത്രം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ അപേക്ഷകരോട് ആവശ്യപ്പെടുന്നത്. ഇത് മൂലം ഇഡബ്ല‍്യുഎസ് സംവരണവും നഷ്ടപ്പെടുന്ന സാഹചര്യമാണ്.

NRI

സീറോമലബാർ ജൂബിലി കൺവൻഷൻ: ഓസ്റ്റിനിൽ ആവേശകരമായ കിക്കോഫ്

ഷിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ജൂബിലി കൺവൻഷന് ആവേശം പകർന്ന് ഓസ്റ്റിനിലെ സെന്‍റ് അൽഫോൻസ ദേവാലയത്തിൽ ഇടവകതല "കിക്കോഫ്' സംഘടിപ്പിച്ചു.

ഈ മാസം 14ന് നടന്ന ചടങ്ങുകൾക്ക് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. കൺവൻഷന്‍റെ പ്രചരണാർഥം എത്തിയ പ്രതിനിധി സംഘത്തെ ഇടവക വികാരി ഫാ. ആന്‍റോ ജോർജ് ആലപ്പാട്ടിന്‍റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു.

ബോബി ചാക്കോ, ജിബി പാറക്കൽ, ബിനു മാത്യു, സിജോ വടക്കൻ, മനീഷ് ആന്‍റണി, റോഷൻ ചാക്കോ, ജെയ്സൺ മാത്യു, ഐഷാ ലോറൻസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കൺവൻഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് തോമസ് രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൺവൻഷൻ വൈസ് ചെയർമാൻ ജോമോൻ ചിറയിൽ ഏവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്തു.

NRI

ന്യൂയോർക്ക് റോക്ക്‌ലാൻഡ് സീറോമലബാർ കൺവൻഷൻ കിക്കോഫ് ഗംഭീരമായി

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത 25 വർഷം പൂർത്തിയാക്കുന്നതിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്‍റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്‌ലാൻഡ് ഹോളി ഫാമിലി സീറോമലബാർ പള്ളിയിൽ നടന്നു.

ഞായറാഴ്ച നടന്ന മനോഹരമായ ചടങ്ങുകൾക്ക് ജൂബിലി കൺവീനർ ഫാ. ജോൺ മേലേപ്പുറം നേതൃത്വം നൽകി. ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പള്ളിലിന്‍റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ, കൺവീനർ ഫാ. ജോൺ മേലേപ്പുറത്തെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഹൃദ്യമായി സ്വീകരിച്ചു.

സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ, ജോയ് തറത്തട്ടേൽ, ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

വിശ്വാസവും അറിവും സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ വേദിയാണ് കൺവൻഷനെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും ഫാ. ജോൺ തന്‍റെ സന്ദേശത്തിൽ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേക ജൂബിലിയും ഈ വേളയിൽ ആഘോഷിക്കുന്നുണ്ട്.

 

NRI

മിസിസാഗ രൂപത ദശവത്സര നിറവിൽ

ടൊറോന്‍റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക്കപ്പെട്ട മിസിസാഗ രൂപത പത്തു വർഷങ്ങൾ പൂർത്തിയാക്കുന്നു. 2015 ഓഗസ്റ്റ് ആറിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോമലബാര്‍ എക്‌സാര്‍ക്കേറ്റ് സ്ഥാപിച്ചത്.

ഡോ. ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകവും എക്‌സാര്‍ക്കേറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും 2015 സെപ്റ്റംബര്‍ 19ന് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ് നടന്നത്. 2024 സെപ്റ്റംബര്‍ 20ന് ആരംഭം കുറിച്ച ദശവത്സര ആഘോഷങ്ങൾ ശനിയാഴ്ച (സെപ്റ്റംബർ 20) സമാപിക്കും.

സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യ കാർമികത്വത്തിൽ മിസിസാഗ സെന്‍റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന കുർബാനയോടു കൂടി ആഘോഷങ്ങൾക്ക് ആരംഭം കുറിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ടൊറോന്‍റോ അതിരൂപതയുടെ മെത്രാപോലീത്ത കാർഡിനൽ ഫ്രാങ്ക് ലിയോ, ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത് തുടങ്ങിയ സഭാ മേലധ്യക്ഷന്മാരും രാഷ്‌ട്രീയ നേതാക്കന്മാരും പങ്കെടുക്കും.

കാനഡയിലെ മുഴുവൻ വിശ്വാസികളെയും ഒരു കുടക്കീഴിലാക്കി തുടക്കമിട്ട എക്‌സാര്‍ക്കേറ്റ് ഏഴ് പള്ളികള്‍, പുതിയ മിഷന്‍ സ്റ്റേഷനുകള്‍, വൈദികമന്ദിരങ്ങള്‍ എന്നിങ്ങനെ അതിവേഗം വളര്‍ന്നു.

ഇതിനുള്ള അംഗീകാരമായി 2018 ഡിസംബര്‍ 22ന് എക്‌സാര്‍ക്കേറ്റിനെ മിസിസാഗ രൂപതയായി ഉയര്‍ത്തി. 2019 മേയ് 19ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാന്‍റെ സ്ഥാനാരോഹണവും നടന്നു.

വളര്‍ച്ചയുടെ പടവുകള്‍

രൂപതയ്ക്കായി തിരുപ്പട്ടം സ്വീകരിച്ച മൂന്നു വൈദികരെ കൂടാതെ 34 വൈദികര്‍ വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നു മഠങ്ങളിലായി ഒന്‍പത് സന്യാസിനിമാര്‍, 10 വൈദിക വിദ്യാര്‍ഥികള്‍, നാല്‍പതിനായിരത്തോളം ഇടവകാംഗങ്ങള്‍, 18 ഇടവകകള്‍, 31 മിഷന്‍ സ്‌റ്റേഷനുകള്‍, 13 കുര്‍ബാന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മിസിസാഗ രൂപത അതിവേഗം വളരുകയാണ്.

രൂപത വികാരി ജനറല്‍ ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നൽകി. വി. കുർബാനയെ കൂടുതൽ അറിയുക, അനുഭവിക്കുക എന്ന ലക്ഷ്യത്തോടെ പത്താം വർഷം കുർബാന വർഷമായി മാറ്റി വയ്ക്കുകയും പഠനങ്ങൾ വിവിധ തലങ്ങളിൽ നടത്തപ്പെടുകയും ചെയ്തു.

 

 

Latest News

Corehub Up