Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three People

ജാർഖണ്ഡ്: ദേവേന്ദ്രയടക്കം മൂന്നുപേർ നിരാഹാരം അവസാനിപ്പിച്ചു

റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടിനെതിരേ പ്രതിഷേധം നടത്തിവന്ന മൂന്നുപേർ നിരാഹാര സമരം അവസാനിപ്പിച്ചു. ജെകെഎൽഎം നേതാവ് ദേവേന്ദ്ര മഹാതോ അടക്കം മൂന്നു പേരാണു നിയമന പരീക്ഷകൾ റദ്ദാക്കിയെന്ന മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പ്രഖ്യാപനം വന്നതോടെ നിരാഹാരം അവസാനിപ്പിച്ചത്. 16 ദിവസമായി നിരാഹാരം നടത്തിവന്ന മഹാതോ തിങ്കളാഴ്ച അർധരാത്രിയോടെയാണ് നിരാഹാരം നിർത്തിയത്. പ്രേം നായക്, ഉമ്മി ഹബിബ എന്നിവരും മഹാതോയോടൊപ്പം നിരാഹാരം അവസാനിപ്പിച്ചു.

എന്നാൽ രാഹുൽ ക്രാന്തി, സബിത കുമാരി, രൂപേഷ് പാൽ എന്നിവർ നിരാഹാരസമരം തുടരുന്നതായാണു വിവരം. രാഹുൽ ക്രാന്തി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാരം തുടരുമെന്ന് അവർ പറ‍ഞ്ഞു.

പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ പുറംകരാർ ഏജൻസിയായ ടിഎസ്ആർ ഡാറ്റ പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ടിഡിപിഎൽ) വഴി 2014 മുതൽ നടത്തിവന്ന എല്ലാ നിയമന പരീക്ഷകളും റദ്ദാക്കുകയായിരുന്നു. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്.

നിയമനപരീക്ഷകൾ ശരിയായ രീതിയിൽ നടപ്പാക്കുന്നതിനു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശൽ തലവനായുള്ള പരീക്ഷ നവീകരണ സിമിതി രൂപവത്കരിക്കുമെന്നു സോറൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധിച്ച വിദ്യാർഥികളുടെ വലിയ ആവശ്യമായ ജാർഖണ്ഡ് സ്റ്റാഫ് സെല‌ക്‌ഷൻ കമ്മീഷൻ-സിജിഎൽ പരീക്ഷ റദ്ദാക്കി. ടിഡിപിഎൽ നടത്തിയതും ഫലം പ്രഖ്യാപിച്ചതുമായ എല്ലാ പരീക്ഷകളും റദ്ദാക്കുകയായിരുന്നെന്നും സോറൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

സർക്കാരിന്‍റെ തീരുമാനം പുറത്തുവന്നതോടെ ആക്ടിവിസ്റ്റ് സോനം വാങ്ചുക് സമര നേതാവ് മഹാതോയെ വീഡിയോ കോളിലൂടെ അഭിനന്ദിച്ചു. തീരുമാനം ഓരോരുത്തരുടെയും വിജയമാണെന്നാണ് വാങ്ചുക് വിലയിരുത്തിയത്.

National

മണിപ്പുരിൽ മൂന്നു പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പുരിൽ ഉഖ്റുൽ ജില്ലയിൽ രണ്ടു വ്യത്യസ്ത വെടിവയ്പുകളിലായി മൂന്നു പേർ കൊല്ലപ്പെട്ടു. ഗോത്ര വിഭാഗക്കാരാണ് ഏറ്റുമുട്ടിയത്. മുല്ലം ഗ്രാമത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെടുത്തു.

ഇന്നലെ പുലർച്ചെ മുല്ലം ഗ്രാമത്തിൽ സായുധ തീവ്രവാദികൾ തമ്മിൽ വെടിവയ്പുണ്ടായി. ഏതാനും വീടുകൾ തീവ്രവാദികൾ കത്തിച്ചു. രണ്ടു വില്ലേജ് വോളന്‍റിയർമാർ കൊല്ലപ്പെട്ടതിൽ കുക്കി സംഘടനകൾ പ്രതിഷേധിച്ചു.

ഇന്നലെ രാവിലെ സിനാകെയ്തേയി ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ 29 വയസുള്ള യുവാവ് കൊല്ലപ്പെട്ടു. നാഗാ വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. കുക്കികളാണ് ആക്രമണത്തിനു പിന്നിലെന്ന് നാഗാ വിഭാഗം ആരോപിച്ചു.

Kerala

എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയിൽ

കോഴിക്കോട്: ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിൽ പന്തീരങ്കാവ് പയ്യെടിത്താഴത്തെ വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. മൊയിലോത്തറ സ്വദേശി ദിവ്യ, തൊട്ടില്‍പ്പാലം സ്വദേശി സിഗിന്‍ ചന്ദ്രന്‍, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പരിശോധനയിൽ പിടിയിലായത്. ഇതോടെ നാല് ദിവസംകൊണ്ട് ജില്ലയിൽ പിടികൂടിയത് ഒരു കിലോ എംഡിഎംഎ ആണെന്ന് പോലീസ് പറഞ്ഞു.

കോവൂരില്‍ നടത്തിയ പരിശോധനയിൽ പൊക്കുന്ന് സ്വദേശി അരുണ്‍കുമാര്‍ 200 ഗ്രാം എംഡിഎം എയുമായി പിടിയിലായി. ബംഗളൂരുവില്‍നിന്നു ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. മുമ്പ് രണ്ട് തവണ എംഡിഎംഎയുമായി ഇയാള്‍ പിടിയിലായിരുന്നു.

കഴിഞ്ഞ ദിവസം ഗോവിന്ദപുരത്തെ സ്വകാര്യലോഡ്ജില്‍ നിന്ന് വാണിമേല്‍ സ്വദേശി ഷംസീറിനെ 710 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് പിടികൂടിയിരുന്നു. ബംഗളൂരു, ഗോവ, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് ഇയാള്‍ ലഹരി മരുന്നെത്തിച്ചിരുന്നത്.

International

മോസ്കോയിൽ വീണ്ടും സ്ഫോടനം; രണ്ടു പോലീസുകാർ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു 

മോസ്കോ: റഷ്യൻ തലസ്ഥാനമായമോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു ട്രാഫിക് പോലീസുകാർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. റഷ്യൻ സൈനിക ജനറൽ തിങ്കളാഴ്ച കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തായിരുന്നു ഇന്നലത്തെ സംഭവം.

സംശയാസ്പദ സാഹചര്യത്തിൽ ഒരാൾ ഇവിടെ നിൽക്കുന്നതു കണ്ട് ട്രാഫിക് പോലീസുകാർ സമീപിക്കുകയായിരുന്നു. ഇയാൾ ഈ സമയം സ്ഫോടനം നടത്തിയെന്നാണ് അനുമാനം. മരിച്ച മൂന്നാമൻ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല. സ്ഫോടനം നടത്തിയ ആളാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.

റഷ്യൻ സായുധ സേനയിലെ ഓപ്പറേഷണൽ ട്രെയിനിംഗ് വിഭാഗത്തിന്‍റെ മേധാവി ആയിരുന്ന ലഫ്. ജനറൽ ഫാനിൽ സർവനോവ് തിങ്കളാഴ്ച കൊല്ലപ്പെട്ടത് ഇതിനോട് അടുത്ത സ്ഥലത്താണ്. അദ്ദേഹത്തിന്‍റെ കാറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ യുക്രെയ്നാണെന്നു റഷ്യ ആരോപിക്കുന്നു.

Kerala

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) വിഭാഗം പിടികൂടി.

എരുമേലി സ്വദേശി ഷഹിൽ ബഷീർ, ഈരാറ്റുപേട്ട സ്വദേശി അബു സലിം, കാഞ്ഞിരപ്പള്ളി സ്വദേശിനി അൽഫാന എന്നിവരാണു പിടിയിലായത്. 7.5 കോടി രൂപ വിലവരുന്ന 7.6 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്ത

 

 

 

National

തണുപ്പകറ്റാൻ മുറിയിൽ മരക്കരി കത്തിച്ചു; മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു

കർണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.

തണുപ്പിൽനിന്ന് രക്ഷനേടാനാണ് ഇവർ മുറിയിൽ മരക്കരി കത്തിച്ചത്. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest News

Corehub Up