Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukma

Europe

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026: പോർട്സ്മൗത്ത് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാർ

ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13ന് സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്‍ററിൽ സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി.

ക്രോളി മലയാളി കമ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി.

ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്‍റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു.

ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്‍റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.

 

NRI

യുക്മ - തെരേസാസ് "ഓണച്ചന്തം മലയാളി സുന്ദരി' മത്സരാർഥികളെ ക്ഷണിക്കുന്നു

ലണ്ടൻ: യുക്‌മ - തെരേസാസ് ലണ്ടൻ "ഓണച്ചന്തം മലയാളി സുന്ദരി' രണ്ടാം സീസണിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്‌ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ഓഗസ്റ്റ് 15ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്.

പ്രശസ്‌ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ "യുക്മ ഷീ ലീഡ്സ്' മത്സരത്തിനാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ജൂൺ 20ന് മുൻപായി അപേക്ഷിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുന്നത്.

കേരളത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവും മലയാളി വനിതകളുടെ സൗന്ദര്യവും ഉത്സവാന്തരീക്ഷത്തിൽ കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 12 പേർക്കാണ് അവസരമൊരുങ്ങുന്നത്.

മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം രണ്ടാം സീസൺ മത്സരങ്ങൾ.

ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന് ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു.

യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്‌തനാണ്.

യുക്മ വൈസ് പ്രസിഡന്‍റ് സ്‌മിത തോട്ടം, യുക്മ ഷീ ലീഡ്സിന്‍റെ ചുമതല വഹിക്കുന്ന ജോയിന്‍റ് സെക്രട്ടറി റെയ്‌മോൾ നിധീരി എന്നിവർ ഓണച്ചന്തം സീസൺ രണ്ടിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ വള്ളംകളിയുടെ വേദിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ ഓണച്ചന്തം ഒന്നാം സീസൺ കാണികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

കേരളീയ സംഗീതവും നൃത്തങ്ങളും തിരുവാതിരയും തെയ്യവും ചെണ്ടമേളവും നിറഞ്ഞാടിയ വേദിയിൽ ഫാഷൻ ഷോ മത്സരാർഥികളെ നിറഞ്ഞ കെെയടികളോടെയാണ് കാണികൾ വരവേറ്റത്.

കേരളത്തിന്‍റെ കലാ സാംസ്‌കാരിക പാരമ്പര്യങ്ങളെ ഓണത്തെ അടിസ്ഥാനമാക്കി ഉത്സവാന്തരീക്ഷത്തിൽ തയാറാക്കുന്ന ഷോ രണ്ട് റൗണ്ടുകളായിട്ടാണ് നടത്തപ്പെടുന്നത്. നിറങ്ങളും ചലനങ്ങളും ഭാവനയും പ്രൌഢിയും സൌന്ദര്യവും കലയും സമന്വയിക്കുന്നതായിരിക്കും രണ്ട് റൗണ്ടുകളും.

റൗണ്ട് ഒന്ന് - പ്രൗഢ വേഷം | ഓണം പുനരാവിഷ്കരണം

യുക്മ തെരേസാസ് ഓണച്ചന്തം രണ്ടാം സീസണിന്‍റെ ആദ്യ റൗണ്ട് ഓണത്തിന്‍റെ കലാത്മകതയും വേഷവിധാനങ്ങളും ആഘോഷിക്കുന്നു. മത്സരാർഥികൾ കേരളത്തിന്‍റെ വിളവെടുപ്പ്, സംസ്കൃതി, പാരമ്പര്യം, പ്രകൃതി, ഉത്സവാഘോഷങ്ങൾ എന്നിവയിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ടുള്ള മാതൃകകൾ അവതരിപ്പിക്കും.

ഈ റൗണ്ട് കേരളീയ സൗന്ദര്യബോധത്തിന്‍റെ ആത്മാവ് നിലനിർത്തിക്കൊണ്ട് നൂതന സ്റ്റൈലിംഗ് പ്രോത്സാഹിപ്പിക്കുന്നു. കസവിന്‍റെ ആധുനിക പ്രൗഢി, ചുവർചിത്രങ്ങളിൽ നിന്നുള്ള ആശയങ്ങൾ, കഥകളി ഘടകങ്ങൾ, പൂക്കൾ, വള്ളംകളി, വിളവെടുപ്പ്, തെങ്ങ് - പന, കേരളീയ ഛായാരൂപങ്ങൾ വരെയുള്ള രൂപങ്ങളെയും പാരമ്പര്യത്തെയും മത്സരാർഥികൾ ആധുനിക ഫാഷൻ മോഡലുകളിലേക്ക് രൂപാന്തരീകരണം ചെയ്യും.

റൗണ്ട് രണ്ട് - സമ്പന്നമായ കേരള തനിമ റൗണ്ട് - സ്പോൺസേർഡ് ബൈ തെരേസാസ് ലണ്ടൻ

രണ്ടാമത്തെ റൗണ്ട് പ്രാമാണിക കേരളീയ സ്ത്രീത്വത്തിന്‍റെയും പൈതൃകത്തിന്‍റെയും കാലാതിവർത്തിയായ സൗന്ദര്യത്തിലേക്ക് മത്സരാർഥികളെ കൊണ്ടുവരുന്നു. തെരേസാസ് ലണ്ടൻ അവതരിപ്പിക്കുന്ന ഈ വിഭാഗം സമ്പന്നമായ കേരള തനിമ, പാരമ്പര്യം, ഗുണരുചി, സംസ്‌കൃതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മത്സരാർഥികൾ ക്ലാസിക് മലയാളി സ്റ്റൈലിന്‍റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മഹനീയമായ കേരളീയ പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടും. സമ്പന്ന കസവ് ഡ്രേപ്സ്, പരമ്പരാഗത സ്വർണാഭരണങ്ങൾ, ക്ഷേത്രാഭരണങ്ങൾ, മുല്ല പൂക്കൾ, കരകൌശല വസ്തുക്കൾ എന്നിങ്ങനെ കേരളത്തിന്‍റെ രാജകീയ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് ആശയമുൾക്കൊണ്ട് ഉത്സവാന്തരീക്ഷം പുന:സൃഷ്‌ടിക്കപ്പെടുന്ന അവതരണം ഈ റൗണ്ടിന്‍റെ പ്രത്യേകതയായിരിക്കും.

കേരളീയ ഓണ - ഉത്സവാഘോഷങ്ങളുടെ ഒരു പൂരമായി യുക്മ കേരളപൂരം വള്ളംകളി വേദിയെ മാറ്റുവാൻ ഓണച്ചന്തം രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങുകയാണ്.

സൗന്ദര്യവും കലകളും നിറങ്ങളും ഭാവനയും പാരമ്പര്യവും ഫാഷനും സമന്വയിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മലയാളി വനിതകൾ ജൂൺ 20ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

യുക്‌മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം രണ്ടാം സീസൺ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

കൂ‌ടുതൽ വിവരങ്ങൾക്ക്: കമൽ രാജ് മാണിക്കത്ത് - +44 7774966980, റെയ്‌മോൾ നിധീരി - +44 7789149473, സ്‌മിത തോട്ടം - +44 7450964670.

NRI

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള: രജിസ്ട്രേഷന് ആവേശകരമായ തുടക്കം

വാറിംഗ്ടൺ: ജൂൺ 13നു വാറിംഗ്ടണിൽ നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് ആയിരിക്കും. യുകെയിലെ ഓൺലൈൻ ട്യൂഷൻ രംഗത്തു മികച്ച നിലവാരവും മികച്ച ഫലങ്ങളും കൈവരിച്ച ഒരു പ്രമുഖ സ്ഥാപനമാണ് ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്.

നിങ്ങളുടെ കുട്ടികൾക്ക് കെഎസ്1, കെഎസ്2, കെഎസ്3, ജിസിഎസ്ഇ, എ-ലെവലുകൾക്കുള്ള ഓൺലൈൻ ട്യൂഷൻ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് വഴി ലഭ്യമാണ്. കൂടാതെ ഗ്രാമർ സ്കൂളുകളിലേക്കുള്ള (11 പ്ലസ്) എക്സാം പ്രിപ്പറേഷൻ, ജിസിഎസ്ഇ ക്രാഷ് റിവിഷൻ കോഴ്സുകളും ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നടത്തുന്നു.

ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസിനെ ടൈറ്റിൽ സ്പോൺസറായി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയാണ് തീരുമാനിച്ചത്. വാറിംഗ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ദ്രുതഗതിയിൽ നടക്കുന്നുവെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ കോ ഓർഡിനേറ്റർ ബിനോയ് മാത്യു അറിയിച്ചു.

നോർത്ത് കെഎസ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിംഗ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13ന് ശനിയാഴ്ച വാറിംഗ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുന്നത്.

കായികമേളയുടെ ഒരുക്കങ്ങൾക്കുവേണ്ടിയുള്ള കമ്മിറ്റിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്‍റ് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.

കൂടാതെ റീജിയണൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും, കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കായികമേളയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ നിന്നും ലഭ്യമാകുന്നതാണ്. നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിക്കുന്നവർക്ക് ജൂൺ 20 ന് നടക്കുന്ന യുക്മ ദേശീയ തലത്തിൽകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള യുക്മ നോർത്ത് വെസ്‌റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ അംഗങ്ങൾ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിനോയ് മാത്യു - 07533094770. [email protected].

യുക്മ നോർക്ക് വെസ്റ്റ് റീജിയൺ സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിന്‍റെ വിലാസം: Victoria Park Stadium Warrington, Knutsford Rd, Latchford, Warrington, WA4 1AG.

NRI

യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം

ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.

മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21ന് വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.

യുകെ മലയാളി സമൂഹത്തിൽ പ്രവർത്തന മികവിന്‍റെ 16 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

155 പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവർത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു.

യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

നാഷണൽ, റീജണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്.

യുക്മ നഴ്‌സസ് ഫോറം (യുഎൻഎഫ്), യുക്മ ചാരിറ്റി ഫൌണ്ടേഷൻ (യുസിഎഫ്), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും യുക്മ ന്യൂസ് ഓൺലൈൻ മാധ്യമവും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു.

യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു.

യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്.

യുക്മ അംഗത്വം നേടുന്നതിന് താത്പര്യമുള്ള അസോസിയേഷനുകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 15ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതാണ്.

NRI

യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്‍റെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ: യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയുടെ അവലോകന യോഗം പ്രസിഡന്‍റ് ഷാജി തോമസ് വരാകുടിയുടെ അധ്യക്ഷതയിൽ മാഞ്ചസ്റ്ററിൽ നടന്നു.

യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗീസ്, മുൻവർഷത്തെ നാഷണൽ ജനറൽ സെക്രട്ടറിയും പിആർഒയും നിലവിലെ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്‍റും ഇപ്പോഴത്തെ ദേശീയ സമതി അംഗവുമായ ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ജോയിന്‍റ് സെക്രട്ടറി ജെറിൻ, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

2026 വർഷത്തേക്കുള്ള റീജിയണൽ കലാമേള, കായിക മേള, മറ്റു അനുബന്ധ പരിപാടികൾ, പോയ വർഷത്തെ പരിപാടികളുടെ വിലയിരുത്തലുകൾ, വരവ് ചെലവ് കണക്കുകൾ എന്നീ കാര്യങ്ങൾ കമ്മിറ്റിയിൽ ചർച്ച ചെയ്തു. കൂടാതെ നോർത്ത് വെസ്റ്റ് റീജിയണൽ മലയാളി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പുതിയ കർമപരിപാടികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനമായി.

യുക്മ റീജിണൽ തലത്തിൽ നടത്തുന്ന കായിക കലാമേളകളിൽ മത്സരാർഥികളുടെ വർധനവ് മുന്നിൽകണ്ട് അടുത്തവർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ എങ്ങനെ നടത്തണം എന്ന് കമ്മിറ്റി ചർച്ച ചെയ്തു. ഈ വർഷത്തെ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നും നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിനും നടത്തുവാനും കമ്മിറ്റിയിൽ തീരുമാനമായി.

കഴിഞ്ഞ വർഷത്തെ പോലെ പരിപാടികൾ മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ടും മലയാളി സമൂഹത്തിന്‍റെ സാനിധ്യം കൊണ്ടും ശ്രദ്ധേയമായപോലെ ഈ വർഷവും അതെ വിജയം ആവർത്തിക്കുവാൻ ശ്രമിക്കണമെന്ന് പ്രസിഡന്‍റ് ഷാജി തോമസ് വരാകുടി എല്ലാവരോടും അഭ്യർഥിച്ചു. സനോജ് വർഗീസ് സ്വാഗതവും ഷാരോൺ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.

NRI

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണിന്‍റെ 2026 വർഷത്തെ പരിപാടികളുടെ തീയതികൾ തീരുമാനിച്ചു

ബർമിംഗ്ഹാം: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡസ് റീജിയണിന്‍റെ ഈ വർഷത്തെ പ്രോഗ്രാമുകളുടെ തീയതികൾ കഴിഞ്ഞ ദിവസം കൂടിയ റീജണൽ കമ്മിറ്റി യോഗം തീരുമാനിച്ചു.

യുക്മ നാഷണൽ നഴ്സിംഗ് ഫോറം കോൺഫറൻസ് - മേയ് ഒമ്പത്
യുക്മ മിഡ്‌ലാൻഡസ് റീജണൽ സ്പോട്‌സ് - ജൂൺ 13
യുക്മ നാഷണൽ സ്പോട്സ് - ജൂൺ 20
യുക്മ നാഷണൽ വള്ളംകളി - ഓഗസ്റ്റ് 15
യുക്മ റീജണൽ കലാമേള - ഒക്ടോബർ 10
യുക്മ നാഷണൽ കലാമേള നവംബർ ഏഴ്

യോഗത്തിൽ യുക്മ മിഡ്‌ലാൻഡസ് റീജണൽ പ്രസിഡന്‍റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു.

യുക്മ നാഷണൽ വൈസ് പ്രസിഡന്‍റ് സ്‌മിത തോട്ടം, ദേശീയ സമിതി അംഗം ജോർജ് തോമസ്, റീജണൽ ജോയിന്‍റ് സെക്രട്ടറി അനിത മധു, റീജണൽ സ്പോട്‌സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ, റീജണൽ പിആർഒ രാജപ്പൻ വർഗീസ്, റീജണൽ മീഡിയ കോഓർഡിനേറ്റർ അരുൺ ജോർജ്, റീജണൽ നേഴ്സസ് ഫോറം കോഓർഡിനേറ്റർ സനൽ ജോസ് തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.

റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

NRI

യുക്‌മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം ഷെഫീൽഡിലെ ഭാഗ്യശാലിക്ക്

ലണ്ടൻ: യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ - ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്.

നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്‌മ പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷിജോ വർഗീസ്, വൈസ് പ്രസിഡന്‍റുമാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിന്‍റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്‍റ് ട്രഷറർ പീറ്റർ താണോലിൽ, യുക്മ ദേശീയ സമിതിയംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

യുക്മ ഫോർച്യൂൺ ബംബർ ലോട്ടറിയുടെ സ്‌പോൺസർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിന്‍റെ പ്രതിനിധിയായ റോബിൻ തോമസ് നറുക്കെടുപ്പിന് സാക്ഷ്യം വഹിച്ചു. യുക്‌മ ഫോർച്യൂൺ ലോട്ടറിയുടെ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്ത് സഹകരിക്കുന്നത് യുകെയിലെ പ്രമുഖ മോർട്ട്ഗേജ്, ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡാണ്.

യുക്മയുടെ ഫോർച്യൂൺ ലോട്ടറി എടുത്ത ആളുകൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട് സ്ഥാപനം വഴിയായി മോർട്ട്ഗേജ്, റീമോർട്ട്ഗേജ് ഇവയിലേതെങ്കിലും ചെയ്താൽ 50 പൗണ്ടിന്‍റെ ടെസ്കോ വൗച്ചർ ലഭിക്കുന്നതാണ്.

യുക്മയുടെ പ്രവർത്തനങ്ങൾക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട് നൽകി വരുന്ന ശക്തമായ പിന്തുണയ്ക്ക് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.

NRI

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണൽ കലാമേള ഒക്‌ടോബർ 11ന്

ലണ്ടൻ: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയണൽ കമ്മിറ്റി യോഗം ചേർന്നു. ഒക്‌ടോബർ 11ന് കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ നടക്കുന്ന റീജിയണൽ കലാമേളയുടെ ഒരുക്കങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി.

ഇത്തവണത്തെ കലാമേള നടക്കുന്ന നഗറിന് ഷേക്സ്പിയർ നഗർ എന്ന് നാമകരണം ചെയ്യാനും തീരുമാനിച്ചു. കാർഡിനൽ വൈസ് മെൻ സ്കൂളിലാണ് കലാമേള നടക്കുന്നത്.

രാവിലെ ഒമ്പത് മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. രാത്രി ഒമ്പതിന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

600 ലധികം മത്സരാർഥികൾ നാലു സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയുമുള്ള കലാമത്സരങ്ങളാണ് കവൻട്രിയിൽ അരങ്ങേറുന്നത്.

മൂന്നാം പ്രാവശ്യവും കവൻട്രിയിൽ നടത്തപ്പെടുന്ന റീജിയണൽ കലാമേളയ്ക്ക് കവൻട്രി കേരള കമ്യൂണിറ്റി (സികെസി) എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്‍റ് ബാബു എബ്രാഹം അറിയിച്ചു.

യോഗത്തിൽ റീജിയണൽ പ്രസിഡന്‍റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു. മിഡ്‌ലാൻഡ്സിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോർജ്ജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.

റീജിയണൽ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജിയണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

 

NRI

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്‌കാരം എബി സെബാസ്റ്റ്യന് നല്‍കി

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്‌കാരം യുക്മ പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യന് നല്‍കി ആദരിച്ചു. ഫൊക്കാന കേരള കണ്‍വന്‍ഷന്‍റ സമാപന സമ്മേളനത്തില്‍ വച്ചാണ് എബി സെബാസ്റ്റ്യനെ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിച്ചത്.

ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, കേരള ചീഫ് സെക്രട്ടറി എ. ജയ്തിലക്, കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രന്‍, ഫൊക്കാന പ്രസിഡന്‍റ് സജിമോന്‍ ആന്‍റണി തുടങ്ങിയവർ സന്നിഹിതരായി.

യുകെയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷന്‍ ആണ് യുക്മ. 130ല്‍ അധികം അംഗ സംഘടനകള്‍ ഉള്ള സംഘടന കൂടിയാണ് യുക്മ. യുക്മയുടെ പ്രസിഡന്‍റായ എബി സെബാസ്റ്റ്യന്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന്‍റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

 

Latest News

Corehub Up