Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vilangad

പലരും വാഗ്ദാനങ്ങള്‍ നല്‍കി, പ്രാവര്‍ത്തികമാക്കിയത് കെസിബിസി മാത്രം: ആര്‍ച്ച്ബിഷപ് ഡോ. ചക്കാലയ്ക്കല്‍

വിലങ്ങാട്: വിലങ്ങാട്, മുണ്ടക്കൈ ദുരന്തബാധിത മേഖലകളില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ പല ആളുകളും പ്രസ്ഥാനങ്ങളും നിരവധി വീടുകള്‍ വാഗ്ദാനം ചെയ്തെങ്കിലും വാക്കു പാലിച്ചത് കെസിബിസി മാത്രമാണെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.

വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കികൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്‍റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.

കെസിബിസി അധ്യക്ഷന്‍ എന്ന നിലയില്‍ പല ആളുകളും തന്നെ വിളിച്ച് നൂറുകണക്കിന് വീടുകളാണു വാഗ്ദാനം ചെയ്തത്. പിന്നീട് അവരാരും വിളിച്ചില്ല. കെസിബിസി നൂറുവീടുകള്‍ നിര്‍മിക്കാമെന്നു പ്രഖ്യാപിച്ചു.

ആ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി നടന്നുകൊണ്ടിരിക്കുകയാണ്. വിലങ്ങാട് 70 വീടുകൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു. കെസിബിസിയുടെ ഈ നടപടി ജനങ്ങളോടും ദൈവത്തോടുമുള്ള പ്രതിബദ്ധതയാണെന്നും ഡോ. ചക്കാലയ്ക്കൽ പറഞ്ഞു.

എഴുപതാമത്തെ വീടിന്‍റെ താക്കോല്‍ ദാനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരണം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് നിര്‍വഹിച്ചു.

സിഒഡി പ്രസിഡന്‍റ് മോണ്‍ . ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

വിലങ്ങാടിനെ മറന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന് രണ്ടു വര്‍ഷം തികയുമ്പോഴും ശാപമോക്ഷമില്ല. സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും എല്ലാം പഴയപടി തന്നെ. മാനം കറുക്കുമ്പോഴേ മലയോരവാസികള്‍ ഭീതിയിലാണ്. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളും റോഡുകളും കലുങ്കുകളും തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. കാലവര്‍ഷം പടിവാതില്‍ക്കലെത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.

വിലങ്ങാട് പെട്രോള്‍ പമ്പിന് മുന്നില്‍ ഉരുള്‍ തകര്‍ത്ത റോഡിന്‍റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ തൊഴിലാളികള്‍ ആരും ജോലിക്കെത്തുന്നില്ല. പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി പ്രവൃത്തി നിറുത്തിയെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന വിവരം. റോഡിനോടു ചേര്‍ന്നു താമസിക്കുന്ന എന്‍.എം. സക്കറിയാസും കുടുംബവും ഭീതിയിലാണ്.

പാർശ്വഭിത്തി നിര്‍മാണത്തിനായി എടുത്ത മണ്ണ് പുഴയിലേക്കാണ് തള്ളിയിരിക്കുന്നത്. ശക്തമായ മഴ പെയ്താല്‍ വെളളമൊഴുക്ക് തടസപ്പെട്ട് ഇനിയും വീട് പ്രളയത്തില്‍ മൂടുമെന്നാണ് സക്കറിയാസിന്‍റെ ആശങ്ക. 2024ല്‍ വിലങ്ങാട് ഉരുള്‍പൊട്ടിയ സമയത്ത് സക്കറിയാസിന്‍റെ വീട്ടില്‍ മലവെള്ളം ഇരച്ചെത്തി കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.

അന്ന് രാത്രിയോടെ കുന്നിന്‍മുകളിലുള്ള വീട്ടിലേക്ക് മാറിയതിനാല്‍ സക്കറിയാസും കുടുംബവും രക്ഷപ്പെടുകയായിരുന്നു. കുറ്റല്ലൂര്‍, പന്നിയേരി ഉന്നതികളിലേക്കുള്ള ഏക ആശ്രയമായ മുച്ചങ്കയം പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും ഇവിടെ പുതിയ പാലത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നാളിതു വരെയായി ആരംഭിച്ചിട്ടില്ല. താത്കാലികമായി നിർമിച്ച പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് പ്രദേശവാസികളുടെ ദുരിത യാത്ര. വിലങ്ങാട് മഞ്ഞച്ചീളിയിലും പ്രദേശ വാസികള്‍ക്ക് ദുരിതയാത്രയാണ്.

താത്കാലികമായി നിര്‍മിച്ച പാലത്തിലൂടെയാണ് ഇവിടെയും യാത്ര. വായാട് ഉന്നതിയിലേക്കുള്ള പാലവും അപകടാവസ്ഥയിലാണ്.

വിലങ്ങാട് പാനോം റോഡില്‍ വിലങ്ങാട് ഫൊറോന പള്ളിക്കു മുന്നിലെ റോഡിന്‍റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞിരുന്നു. ഈ ഭാഗത്തും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഈ മഴക്കാലവും ശക്തമായാല്‍ റോഡ് മുഴുവനായി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് തൊട്ടടുത്തുള്ള ആരാധനാലയത്തിനും വീട്ടുകാര്‍ക്കും കടുത്ത ഭീഷണിയാകും.

ഉരുള്‍പൊട്ടലില്‍ പുഴയിലൂടെ എത്തിയ കരിങ്കല്ലുകള്‍ പുഴയില്‍നിന്ന് നീക്കം ചെയ്ത പ്രവൃത്തി മാത്രമാണ് രണ്ട് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞത്. മഴക്കാലമടുത്തതോടെ നിര്‍മാണ പ്രവൃത്തികള്‍ ഇനി കാര്യമായി നടത്താന്‍ കഴിയില്ല. ഈ മഴക്കാലം രൂക്ഷമാകരുതേയെന്നാണ് പ്രദേശവാസികളുടെ പ്രാര്‍ഥന.

Editorial

ഉരുളെടുത്ത വിലങ്ങാടിന് ഉയിരുകൊടുത്ത് സഭ

2024 ജൂലൈ 30ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട്ടെ വിലങ്ങാട്ടും പൊട്ടിയ ഉരുളെടുത്ത പ്രാണനും നഷ്ടങ്ങളും സ്വപ്നങ്ങളും തിരിച്ചുകൊടുക്കാനാകില്ല. എന്തൊരു രാപകലുകളായിരുന്നു അത്! പക്ഷേ, മണ്ണിനെയല്ലാതെ മനുഷ്യത്വത്തെ ചവിട്ടിയരയ്ക്കാനാകില്ലെന്ന് കേരളം ഒരിക്കൽകൂടി തെളിയിച്ചു. കത്തോലിക്കാ സഭയും അതിന്‍റെ ചരിത്രപരമായ ജീവകാരുണ്യദൗത്യം വിലങ്ങാടുവഴി തുടരുകയാണ്. അവിടെ ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്‍റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നടക്കും.

പൂർത്തിയായ 70 വീടുകളിലേക്ക് സഹോദരങ്ങളെത്തുന്നു. ഇതിനായി കഠിനാധ്വാനം ചെയ്തവർക്ക്, ത്യാഗം സഹിച്ചവർക്ക്, സ്നേഹത്തിന്‍റെ നിക്ഷേപക്കുടുക്കകൾ പൊട്ടിച്ചവർക്ക്, ഇല്ലായ്മയിൽനിന്നെടുത്ത ചില്ലിക്കാശ് പങ്കിട്ടവർക്ക്... എല്ലാവർക്കും അഭിമാനിക്കാവുന്ന ദിവസം. കത്തോലിക്കാസഭയുടെ സാഹോദര്യസന്ദേശം വിലങ്ങാടിനും ഉയിരാകട്ടെ.

ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിർമിക്കാനായിരുന്നു തീരുമാനമെങ്കിലും ആവശ്യക്കാരുടെ എണ്ണമേറിയതോടെ പദ്ധതി വിപുലീകരിച്ചു. അങ്ങനെ 70 കുടുംബങ്ങളെ ചേർത്തുനിർത്തി. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണ് കെസിബിസി ഏല്‍പിച്ചത്.

ഫോറത്തിന്‍റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്‌ക് ഫോഴ്‌സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്‌സ് ടീം എന്നിവയ്ക്കാണു രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലും കോഴിക്കോട്ടുമുണ്ടായത്. പക്ഷേ, മറ്റെങ്ങുമില്ലാത്തവിധം സാഹോദര്യത്തിന്‍റെ രക്ഷാകരങ്ങൾ അവിടേക്കു നീണ്ടു. കേരളം ഒറ്റക്കെട്ടായി. ജനങ്ങൾ അവരുടെ കൈയും മെയ്യും മറന്നു മനുഷ്യത്വം പ്രകടിപ്പിച്ചപ്പോൾ, കേന്ദ്രവും സംസ്ഥാനവും ക്രമേണ തർക്കത്തിലേക്കു നീങ്ങുന്നതും നിർഭാഗ്യവശാൽ നമുക്കു കാണേണ്ടിവന്നു.

പ്രധാനമന്ത്രി സന്ദർശനത്തിനെത്തിയതു വാർത്തയായെങ്കിലും തുടർനടപടികൾ ആശാവഹമായിരുന്നില്ല. കേരളത്തിനു സഹായം നൽകാതിരിക്കാൻ കാരണങ്ങൾ നിരത്തിക്കൊണ്ടിരുന്ന കേന്ദ്രത്തെ കോടതിക്കുപോലും വിമർശിക്കേണ്ടിവന്നു. ഒടുവിൽ കേരളം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കൈമാറിയ വീടുകളുടെ ന്യൂനതകളും ചർച്ചയായി. ഇവിടെ ആരും താമസം തുടങ്ങിയിട്ടുമില്ല.

അതുപോലെ, ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന്‍റെ സ്ഥിതിയും പരിതാപകരമാണ്. കോടികളുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും യാത്രായോഗ്യമായിട്ടില്ല. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്.

വിലങ്ങാട് പെട്രോള്‍ പമ്പിനു മുന്നിലെ റോഡിന്‍റെ പാര്‍ശ്വഭിത്തി നിര്‍മാണം പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി നിറുത്തി. കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ നിരത്തിയാൽ തീരില്ല. എല്ലാം നഷ്ടപ്പെട്ടവരെ പടിപടിയായി അവഗണിക്കുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമൊഴുകിയിട്ടും ദുരന്തമേഖലയിൽ പലയിടത്തും ഇതാണു സ്ഥിതി. പ്രകൃതി പെരുവഴിയിലാക്കിയ ദുരന്തബാധിതരെ പുതിയ സർക്കാരെങ്കിലും ആശ്വസിപ്പിക്കണം.

ഇതിനിടെയാണ് 70 താമസക്കാരുടെ താത്പര്യത്തിനുസരിച്ച്, പലയിടത്തും അവരുടെയും പങ്കാളിത്തത്തോടെ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും കെസിബിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നത്. പരിമിതികളില്ലാത്തതല്ല, എല്ലാം തകർന്ന മനുഷ്യരോടുള്ള സാഹോദര്യവും ജീവകാരുണ്യ പ്രതിബദ്ധതയും അഴിമതിരാഹിത്യവുമാണ് ഇത്തരം പ്രവർത്തനങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. ജാതിമതഭേദമെന്യേ നാം ഒന്നാണെന്ന് ഈ ദൗത്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അതിനിയും തുടരണം. വിനാശം പ്രകൃതിയുടെയോ ഹീനമനസുകളുടേതോ ആകട്ടെ, നാം കൈകോർത്തു നിൽക്കും.

Kerala

വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കെസിബിസി

കോഴിക്കോട്: വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്‍റ് അല്‍ഫോണ്‍സ പള്ളി അങ്കണത്തില്‍ നടക്കും.

ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു കെസിബിസിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനാണു തീരുമാനിച്ചത്. പിന്നീട് ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പദ്ധതിയില്‍ 70 വീടുകള്‍ ഉള്‍പ്പെടുത്തി.

വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ 70 വീടുകളും നാളെ കുടുംബങ്ങള്‍ക്കു കൈമാറുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണു കെസിബിസി ഏല്‍പ്പിച്ചത്. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.

പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതി ദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്‌ക് ഫോഴ്‌സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്‌സ് ടീം ശക്തീകരണം എന്നിവയ്ക്കാണു രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. കെസിബിസി പ്രസിഡന്‍റ്അർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷന്‍ ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും.

വടകര എംപി ഷാഫി പറമ്പില്‍, നിയുക്ത നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത്, മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ഹുസൈന്‍ മടവൂര്‍, സിഒഡി. പ്രസിഡന്‍റ് മോണ്‍. ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും രാഷ്‌ട്രദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളജ് അഡ്മിസിസ്‌ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി (പ്രസിഡന്‍റ്- കെസിഎംഎസ്, കെസിബിസി), അപ്പസ്‌തോലിക് കാര്‍മല്‍ സിസ്‌റ്റേഴ്‌സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, റെജി ജെ. കരോട്ട് (ഓള്‍ കേരള ലേ അനിമേറ്റര്‍, ജീസസ് യൂത്ത്) തുടങ്ങിയവര്‍ പ്രസംഗിക്കും. പദ്ധതിക്കു പിന്തുണ നല്‍കിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ മോണ്‍. ഏബ്രഹാം വയലില്‍, ഫാ. ജേക്കബ് മാവുങ്കല്‍, ഫാ. സായി പാറന്‍കുളങ്ങര, പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ആല്‍ബിന്‍ സക്കറിയാസ് എന്നിവര്‍ പങ്കെടുത്തു.

District News

വിലങ്ങാട്-വയനാട് ബദല്‍ പാത: അവലോകന യോഗം ചേര്‍ന്നു

വിലങ്ങാട്: വടകരയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള വിലങ്ങാട്-വയനാട് ബദല്‍ പാത (വടകര-മാനന്തവാടി- പഴശിരാജ റോഡ്) അവലോകന യോഗം ചേര്‍ന്നു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഒ.ആര്‍ കേളുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.കെ. വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വിലങ്ങാട് പാലം വഴി മാനന്തവാടിയിലേക്കുള്ള ചുരമില്ലാപാതയില്‍ തടസമായി നില്‍ക്കുന്ന ഏഴ് കിലോമീറ്റര്‍ വനമേഖലയായ കുങ്കിച്ചിറയും പ്രദേശവും കൂടുതല്‍ ആഴത്തില്‍ പഠിച്ച് റോഡിന്‍റെ ആവശ്യകതയും നിര്‍മാണ സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ച് കേന്ദ്ര മന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.

വനമേഖലയായ കുങ്കിച്ചിറയെ പരിസ്ഥിതി ആഘാതം കുറച്ച് മേല്‍പ്പാത നിര്‍മാണം സാധ്യമാണോയെന്ന് പരിശോധിക്കുക, ഏഴ് കിലോമീറ്റര്‍ വനമേഖല വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുക, ഡിപിആര്‍ തയാറാക്കാനും മന്ത്രി നിര്‍ദേശിച്ചു.

വയനാട് നിന്ന് കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ജില്ലകളിലേക്കുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മുപ്പതിലധികം ആദിവാസി ഊരുകളുടെ വികസനം വിലങ്ങാട്-വയനാട് പാത യാഥാര്‍ഥ്യമാകുന്നതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിന്‍റെ പ്രാഥമിക പരിശോധനയ്ക്കു വേണ്ടിയുള്ള അനുമതി ഉടന്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.വിലങ്ങാട് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ റോഡ് കമ്മിറ്റി അംഗം രാജു അലക്‌സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leader Page

വിലാപങ്ങള്‍ അടങ്ങാതെ വിലങ്ങാട്
തുള്ളിക്കൊരു കുടം പേമാരിയായിരുന്നു ആ ദിവസങ്ങളില്‍. വെള്ളം കുടിച്ചു ചീര്‍ത്ത മലനിരകളില്‍ ചുവടുറപ്പിക്കാനാകാതെ മരങ്ങളും മണ്ണും പാറകളും അടിപതറി. ആര്‍ത്തലച്ചെത്തിയ ഉരുള്‍പ്രവാഹം തൂത്തുതുടച്ചു കടലിലെറിഞ്ഞത് പച്ചയായ ഒരുപറ്റം മനുഷ്യരുടെ ജീവിതമായിരുന്നു. സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി ചോരച്ചാലുകള്‍ മാത്രം അവശേഷിച്ച ഊഷരമായ ആ മണ്ണില്‍ വീണ്ടെടുപ്പിന് വിത്തു വിതയ്‌ക്കേണ്ടത് ഭരണകൂടമാണ്. അതിനു നിലമൊരുക്കേണ്ടത് ഉദ്യോഗസ്ഥവൃന്ദവും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അവിടെ വിലാപങ്ങളും രോദനങ്ങളും നിലയ്ക്കില്ല.

ഉരുള്‍ദുരിതമുണ്ടായി ഒരു വര്‍ഷമായിട്ടും വിലങ്ങാടിന്‍റെ താഴ്‌വരകളില്‍നിന്ന് ഇപ്പോള്‍ അതാണുയരുന്നത്. സര്‍ക്കാരിനു കോടികളുടെ കണക്ക് നിരത്താനുണ്ട്. പക്ഷേ, സഹായം കിട്ടിയവരേക്കാള്‍ കൂടുതലാണ് അര്‍ഹതയുണ്ടായിട്ടും പുനരധിവാസ പട്ടികയില്‍നിന്ന് പുറത്തായവര്‍. സര്‍ക്കാരിന്‍റെ ഭാഷയിലാണെങ്കില്‍ ഇവിടെയും "സിസ്റ്റം' തകരാറിലാണെന്നു പറയേണ്ടിവരും.

2024 ജൂലൈ 30ന് പുലര്‍ച്ചെ വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 150 കുടുംബങ്ങള്‍ ഇരകളായെന്നാണു കണക്ക്. വലിയ പാറകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിന്‍റെ പ്രകമ്പനം മലമുകളില്‍നിന്നു കേട്ടതോടെ ആളുകള്‍ വീടുകളില്‍നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടിയതാണെന്നറിഞ്ഞിട്ടും സ്വജീവന്‍ അവഗണിച്ച് നാട്ടുകാരെ രക്ഷിക്കാനിറങ്ങിത്തിരിച്ച വിലങ്ങാട് കുളത്തിങ്കല്‍ മത്തായി (57) രക്തസാക്ഷിയായി.

വീടും സ്ഥലവും പൂര്‍ണമായി തകര്‍ന്നവര്‍, വീടു മാത്രം തകര്‍ന്നവര്‍, കൃഷിസ്ഥലം ഒലിച്ചുപോയവര്‍, ജീവനോപാധി നഷ്ടപ്പെട്ടവര്‍, വ്യാപാരസ്ഥാപനങ്ങള്‍ നശിച്ചവര്‍, വളര്‍ത്തുമൃഗങ്ങളും സ്വര്‍ണവും ഭൂമിയുടെ ആധാരവും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ ...

ദുരിതബാധിതരുടെ പട്ടിക നീളുകയാണ്. ആറു മന്ത്രിമാരാണു പലതവണയായി വിലങ്ങാട് സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ ചോരിച്ചൊരിഞ്ഞത്. അതിനു പുറമെ ചീഫ് സെക്രട്ടറിയും മറ്റു വകുപ്പുതല ഉദ്യോഗസ്ഥരുമെത്തി. എന്നിട്ട് എന്തു സംഭവിച്ചു? കുറച്ചുപേര്‍ക്കു മാത്രം സഹായം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങുന്നതാണു കാണാന്‍ കഴിയുന്നതെന്ന് പൊതുപ്രവര്‍ത്തകനും വിലങ്ങാട്ടെ വ്യാപാരിയുമായ ഷെബി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.

വീടു തകര്‍ന്ന 31 പേര്‍ക്കു മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കി. അതില്‍തന്നെ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തിയില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. ബാക്കിയുള്ളവരില്‍ ഇനി താമസിക്കാന്‍ പറ്റാത്തവിധം വീട് തകര്‍ന്നവരുണ്ട്. കൃഷിയിടങ്ങള്‍ ഒലിച്ചുപോയവരുണ്ട്. ഇപ്പോഴും മലവെള്ളം കുതിച്ചൊഴുകുന്നത് വീടുകള്‍ക്കു ചുറ്റുമാണ്. ഇവിടെ എങ്ങനെ താമസിക്കുമെന്ന ദുരിതബാധിതരുടെ ചോദ്യം ന്യായമാണ്. ഇത്തരക്കാരെയൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇവര്‍ക്കായി രണ്ടാംഘട്ട പുനരധിവാസ പട്ടിക തയാറാക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.

ദുരന്തം നടന്ന് ഒരു വര്‍ഷമായിട്ടും രണ്ടാംഘട്ട പട്ടിക പുറംലോകം കണ്ടിട്ടില്ല. ഉരുള്‍പൊട്ടലിനു ശേഷം സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തേക്ക് സര്‍ക്കാര്‍ 93 പേര്‍ക്ക് 6000 രൂപ വീതം വാടക നല്‍കുമെന്നു പറഞ്ഞിരുന്നു. ഇത് പൂര്‍ണമായും പാലിച്ചില്ല. പലര്‍ക്കും തുക നല്‍കിയതില്‍ ഏറ്റക്കുറച്ചിലുണ്ടായി.

ഒരു വീട്ടിലെ രണ്ട് അംഗങ്ങളെ കണക്കാക്കി 72 പേര്‍ക്ക് ജീവനോപാധി എന്ന പേരില്‍ സര്‍ക്കാര്‍ 9000 രൂപ വീതവും നല്‍കി. മൂന്നു മാസത്തിനുശേഷം ഇതു നിർത്തലാക്കി. കൃഷിഭൂമി നശിച്ചവര്‍ക്ക് ഒരേക്കറിന് 18000 രൂപ കൃഷിവകുപ്പു നല്‍കി. അര ഏക്കറില്‍ താഴെ കൃഷിഭൂമി നശിച്ചവര്‍ക്ക് കിട്ടിയത് 5000 രൂപ. വിലങ്ങാട് മേഖലകളിലെ എട്ടു വില്ലേജുകളില്‍ സര്‍ക്കാര്‍ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ സഹായങ്ങളെല്ലാം മൊത്തത്തില്‍ കണക്കു കൂട്ടിയാല്‍ കോടികള്‍ വരും. പക്ഷേ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെട്ടുവെന്ന പച്ചയായ യാഥാർഥ്യം മൂടിവയ്ക്കാന്‍ ഈ കോടികള്‍ക്കൊന്നും കഴിയില്ല.

ഉരുള്‍ കടന്നുപോയ കൃഷിഭൂമികള്‍ വലിയ പാറകളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇതിന് തുച്ഛമായ നഷ്ടപരിഹാരം കിട്ടിയതുകൊണ്ടെന്തു കാര്യമെന്നാണ് കുളത്തിങ്കല്‍ ജയിംസ് എന്ന കര്‍ഷകന്‍റെ ചോദ്യം. ജയിംസിന്‍റെ ഭാര്യ ഏലിയാമ്മയുടെ പേരിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ റബര്‍ത്തോട്ടമാണ് നഷ്ടമായത്. ആ ഭൂമിയില്‍ ആഞ്ഞിലി, തേക്ക് മരങ്ങളുമുണ്ടായിരുന്നു. അതും പോയി.

ആദ്യഘട്ട പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടാത്ത നൂറോളം കുടുംബങ്ങളില്‍ ഭൂരിപക്ഷവും വാടകവീടുകളിലും മറ്റുമായാണ് ഇപ്പോഴും താമസിക്കുന്നത്. മറ്റുചിലര്‍ അപകടാവസ്ഥയിലും ഭീഷണിയിലുമുള്ള വീടുകളില്‍തന്നെ തങ്ങുന്നുണ്ട്.

ഇതുവരെ പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഈ കുടുംബങ്ങള്‍ക്ക് രണ്ടാംഘട്ട പുനരധിവാസ പദ്ധതി നടപ്പാക്കുംവരെ വീട്ടുവാടകയും ജീവനോപാധിയും നല്‍കുന്ന കാര്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.
 
 

Editorial

അതിജീവനത്തിന്‍റെ ചുഴലിയിലേക്കു വലിച്ചെറിയല്ലേ

വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്‍റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനംകൊള്ളും. അതിനൊപ്പം അതിജീവനത്തിന്‍റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല.

കേരളത്തിന്‍റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്.

ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്‌ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു.

കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു.

നിരവധി വാഗ്ദാനങ്ങളുണ്ടായി. അവയിൽ പലതും മുന്നോട്ടു പോകുന്നു. എന്നാൽ, എല്ലാം ഏകോപിപ്പിച്ചു ദുരന്തബാധിതരെ ജീവിതപാതയിലേക്കു തിരിച്ചുകൊണ്ടുവരാൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ, തകർന്ന മനസുകളെയും ശരീരങ്ങളെയും ന്യായീകരണങ്ങളുടെ ചുവപ്പുനാടകൊണ്ട് വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു.

ഉരുൾപൊട്ടൽ പോലുള്ള വലിയ പ്രകൃതിദുരന്തമുണ്ടായാൽ ആദ്യം അടിയന്തര സഹായം. പിന്നെ പുനരധിവാസവും ജീവനോപാധിയും. അതാണു വേണ്ടത്. പുനരധിവാസ പട്ടികയിൽനിന്ന് പുറത്തായവരുടെ അമർത്തിപ്പിടിച്ച വിലാപമാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുനിന്ന് ഇപ്പോഴും ഉയരുന്നത്. വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരകളായത് 150 കുടുംബങ്ങളാണ്.

വീട് തകര്‍ന്ന 31 പേര്‍ക്കു മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കി. അതില്‍തന്നെ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമുണ്ട്. ബാക്കിയുള്ളവരെ ഉൾപ്പെടുത്തുമെന്നു പറയുന്ന രണ്ടാം പുനരധിവാസ പട്ടികയ്ക്ക് ഇതുവരെ മുളപൊട്ടിയിട്ടുമില്ല. വയനാട്ടിൽ 298 ജീവൻ‌ പൊലിഞ്ഞ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ മനുഷ്യർ ഇനിയും ജീവിതത്തിലേക്കു തിരിച്ചുകയറാനാകാതെ പ്രതികൂല സാഹചര്യങ്ങളോടു പൊരുതിനിൽക്കുകയാണ്.

സർക്കാർ കണക്കിൽ ഇവിടെ 410 പേർക്കാണ് വീടു നഷ്‌ടമായത്; അനൗദ്യോഗിക കണക്കിൽ 545 പേർക്കും. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടകവീട്ടിലാണ്. സർക്കാർ വിഭാവന ചെയ്ത ടൗൺഷിപ്പിലെ 410 വീടുകളിൽ 140 എണ്ണമാണ് ആദ്യഘട്ടത്തിൽ തയാറാകുക. ബാക്കിയുള്ളവ രണ്ട്, മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലും. ഇവയുടെ നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന ആശങ്കയുടെ കാർമേഘങ്ങൾ അന്തരീക്ഷത്തിലുണ്ട്.

നമ്മുടെ "സിസ്റ്റം' അങ്ങനെയാണെന്നു മന്ത്രിമാർതന്നെ വിളംബരം ചെയ്തിട്ടുണ്ടല്ലോ! 700 കോടിയിലേറെ പെട്ടിയിലുള്ള സംസ്ഥാന സർക്കാർ ഇതുവരെ 108.21 കോടി രൂപ ചെലവഴിച്ചിട്ടും ദുരന്തബാധിതരുടെ ജീവിതം ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.
കാരുണ്യത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും കൈവഴികൾ വയനാട്ടിലേക്കും വിലങ്ങാട്ടേക്കും തിരിച്ചുവിട്ട കത്തോലിക്കാ സഭ പുതിയ നൂറു വീടുകളാണ് നിർമിച്ചു നല്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിൽ വീടുകളുടെ നിർമാണം തുടങ്ങുകയും ചെയ്തു. കെസിബിസിയുടെ സഹകരണത്തോടെ താമരശേരി രൂപത നിർമിക്കുന്ന 65 വീടുകളിൽ പതിനഞ്ചെണ്ണം കുടുംബങ്ങൾക്കു കൈമാറി. വയനാട്ടിൽ കെസിബിസിയും മാനന്തവാടി രൂപതയും ചേർന്നു നിർമിക്കുന്ന അന്പത് വീടുകളുടെ പണി വാഴവറ്റയിൽ അതിവേഗം മുന്നോട്ടുപോകുന്നു. ബത്തേരി രൂപതയുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് വീടുകളാണ് നിർമിക്കുക.

ദുരിതാശ്വാസനിധി നിറഞ്ഞുകവിഞ്ഞിട്ടും എല്ലാം നഷ്‌ടപ്പെട്ടവരോട് “കാത്തിരിക്കൂ” എന്നു പറയുന്ന ക്രൂരത ഭരണകൂടങ്ങൾ ആവർത്തിക്കരുത്. അത് സഹജീവികളെ ചേർത്തുപിടിച്ചവരോടും കാട്ടുന്ന നെറികേടാണ്. ഭരണചക്രത്തിലെ കടുംകെട്ടുകൾ എത്രയും വേഗം അഴിക്കേണ്ടതിനു പകരം കൂടുതൽ കൂടുതൽ മുറുക്കുന്നത് പൊറുക്കാനാകാത്ത നീതികേടാകും.

ദുരന്തത്തോട് മുഖംതിരിച്ച കേന്ദ്രസർക്കാരിന്‍റെ നിലപാടും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വയനാട്ടിൽ സംഭവിച്ചതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മടിച്ച കേന്ദ്രം ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിലും ഹീനമായ അവഗണന കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വയനാട്ടിലെത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.

വ്യവസ്ഥകളില്ലെന്ന പേരിലാണ് ദേശീയദുരന്തപ്രഖ്യാപനം ഒഴിഞ്ഞുപോയത്. ഇതു കേട്ടാൽ തോന്നും, വ്യവസ്ഥകളൊക്കെ അന്യഗ്രഹങ്ങളിൽനിന്നു വരുന്നതാണെന്ന്! സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നിയമത്തിലും വ്യവസ്ഥയിലുമൊക്കെ മാറ്റം വരുത്താനല്ലേ ഇവരെയൊക്കെ തെരഞ്ഞെടുത്തു വിടുന്നത്‍?

പ്രഖ്യാപനമില്ലാത്തതിനാൽ എംപി ഫണ്ട് പോലും ഉപയോഗിക്കാനാകാത്ത ദുഃസ്ഥിതി ആരോടു പറയാൻ? സ്വന്തം പാർട്ടിക്കു സീറ്റ് നല്കാത്തതിന്‍റെ പേരിൽ ഇങ്ങനെ ശിക്ഷിക്കുന്നവർ സാമൂഹികനീതിയെക്കുറിച്ചു "മൻ കി ബാത്' നടത്തിയിട്ട് എന്തു കാര്യം? വായ്പകൾ എഴുതിത്തള്ളാൻ നിർദേശമില്ലെന്നാണ് ബാങ്കുകളുടെ ഭാഷ്യം.

അതേസമയം വായ്പ എഴുതിത്തള്ളുകയല്ല, സർക്കാർ ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യമുയരുന്നുണ്ട്. എഴുതിത്തള്ളൽ ഉണ്ടാക്കുന്ന സാങ്കേതികക്കുരുക്കുകൾ ദുരന്തബാധിതരെ കൂടുതൽ വിഷമത്തിലാക്കുമെന്നാണു പറയുന്നത്. ഒരുതരത്തിലും തിരിച്ചടവു സാധ്യമല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നവരുടെ മുന്നിലേക്ക് കാൽക്കുലേറ്ററും ചെപ്പടിവിദ്യകളുമായി ചെല്ലല്ലേ എന്നേ പറയാനുള്ളൂ.

വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്‍റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനം കൊള്ളും. അതിനൊപ്പം അതിജീവനത്തിന്‍റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല. "സിസ്റ്റ'ത്തെ പഴിപറയാതെ, അവരെ പച്ചമനുഷ്യരായി കണ്ട് മനുഷ്യത്വത്തോടെയുള്ള ഇടപെടലാണു ഭരണകൂടങ്ങളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.

Latest News

Corehub Up