Kerala
കൊച്ചി: വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമറിയിച്ച് കേരള മഹല്ല് കോണ്‍ഫെഡറേഷന്‍. വെള്ളിയാഴ്ച സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് മഹല്ല് കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചു.
വഖഫ് ബോര്‍ഡിനെയും സ്വത്തുക്കളെയും അനാവശ്യ നിയമക്കുരുക്കിലേക്ക് നയിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് കോണ്‍ഫെഡറേഷന്‍ രക്ഷാധികാരി വി.എച്ച്. അലിയാര് ഖാസിമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഫിഡവിറ്റ് അവര്‍ നല്കി കഴിഞ്ഞു എന്നത് വെളിയില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനു ശേഷം സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കണം എന്നാണ് കേരള മഹല്ല് കൂട്ടായ്മ ആഹ്വാനം ചെയ്യുന്നതെന്ന് അലിയാര് ഖാസിമി പറഞ്ഞു.
അതേസമയം, വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന നിലപാട് ഹൈക്കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജുഡീഷല്‍ സിറ്റിംഗ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും അതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രണ്ടു പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു. വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. സത്യവാഗ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Kerala
കൊച്ചി: വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന നിലപാട് ഹൈക്കോടതിയിലും ആവര്‍ത്തിച്ച് സര്‍ക്കാര്‍. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജുഡീഷല്‍ സിറ്റിംഗ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും അതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രണ്ടു പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു. വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. സത്യവാഗ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും ക്രിസ്ത്യന്‍ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേരത്തെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വഖഫ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
National
ഡൽഹി: സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസം. സർക്കാർ സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി നിയോഗിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ആണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ഇതോടെ വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് ഹൈക്കോടതി താത്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിച്ചു. എന്നാൽ ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ നിയന്ത്രണം തുടരും. ഹൈക്കോടതിയുടെ മേൽനോട്ടവും തുടരും.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസി മുക്കവുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്കു താത്കാലിക നിയന്ത്രണം ഏർപ്പെടുത്തികേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡംഗം ഉമർ ഫൈസിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്തയാഴ്ച ആദ്യം സുപ്രീംകോടതി വാദം കേൾക്കും.
ഹൈക്കോടതി അനുമതിയില്ലാതെ വഖഫ് ബോർഡ് പ്രമുഖ തീരുമാനങ്ങൾ എടുക്കുന്നതും മൂലധനച്ചെലവുകൾ നടത്തുന്നതും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും തടഞ്ഞു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വഖഫ് ബോർഡിന്റെ ഘടന ചോദ്യം ചെയ്തുള്ള ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ ഈ ഉത്തരവിലൂടെ വഖഫ് ബോർഡിന്റെ പ്രവർത്തനം നിലച്ചതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ വി. ചിദംബരേഷ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. എങ്കിലും വിഷയത്തിൽ അടിയന്തിര വാദം കേൾക്കാൻ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വിസമ്മതിച്ചു.
2025ലെ വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം ഓരോ സംസ്ഥാന വഖഫ് ബോർഡിലും കുറഞ്ഞത് രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന നിബന്ധന നിലവിലെ ബോർഡ് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.
വിവാദമായ മുനമ്പം ഭൂമിയുടെ വിവരങ്ങൾ കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഉമ്മീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനുള്ള ബോർഡിന്റെ തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.